മാർച്ച് ആദ്യവാരം തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലെ സമ്മേളനത്തിൽ പങ്കെടുത്തത് സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവർ; സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പോയത് രോഗവാഹകരായി; കാശ്മീർ സ്വദേശിയായ 65കാരൻ മരിക്കും വരെ അധികൃതരുടെ ശ്രദ്ധയിൽപെടാത്ത തബ് ലീഗ് ജമാഅത്ത് കോവിഡിന്റെ എപ്പിസെന്ററായി മാറി; ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും തമ്പടിച്ചു പ്രാർത്ഥന തുടർന്നു; മുഖ്യസംഘാടകൻ മൗലാന സാദ് കൺഡൽവിക്കെതിരെ കേസെടുത്തു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒറ്റദിവസം കൊണ്ടു കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കയാണ് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രം. കോവിഡ് വ്യാപനത്തിന്റെ എപ്പിസെന്ററായി ഇവിടം മാറാൻ ഇടയാക്കിയത് മതസമ്മേളനം സംഘടിപ്പിച്ചവരുടെ പിടിപ്പില്ലായ്മ ഒന്നു കൊണ്ടു മാത്രമാണ്. ആരോഗ്യ പ്രവർത്തകരും സർക്കാറും നൽകിയ മുന്നറിയിപ്പുകൾ അപ്പാടെ അവഗണിച്ചു കൊണ്ടു മുന്നോട്ടു പോയ ഇക്കൂട്ടർ രാജ്യത്തെ തന്നെ അപകടത്തിലാക്കുകയായിരുന്നു. മാർച്ച് ആദ്യം വാരം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലേക്ക് വിദേശ പ്രതിനിധികൾ എത്തിയത്. ഇവർ രോഗവാഹകരായാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് പ്രതിനിധികൾ എത്തിയിരുന്നു. ഇവരാണ് രോഗവാഹകരായി മാറിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ കോവിഡ് വ്യാപനം ശ്രദ്ധയിൽ പെട്ടത് കാശ്മീർ സ്വദേശിയായ 65കാരൻ മരിച്ച വിവരം പുറത്തായതോടെയാണ്. ഈ വിവരം അധികൃതർ അറിയുമ്പോഴേക്കും ചുരുങ്ങിയത് രണ്ടായിരത്തോളം പേരെയെങ്കിലും നിരീക്ഷണത്തിലാക്കേണ്ടുന്ന വിധത്തിലേക്ക് രോഗവ്യാപനം നടന്നിരുന്നു.
തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിൽ സമ്മേളനം സംഘടിപ്പിച്ച മുഖ്യ സംഘാടകനായ മൗലാന സാദ് കൺഡൽവിയുടെ പേരിൽ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇയാൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോഴും കർഫ്യൂ പ്രഖ്യാപിച്ചപ്പോഴുമെല്ലാം ഈ കേന്ദ്രത്തിൽ നൂറു കണക്കിന് ആളുകൾ തമ്പടിച്ചു പ്രാർത്ഥന നടത്തുന്ന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നിസാമുദ്ദൂൻ മേഖലയിലെ കോവിഡ് വ്യാപനത്തിന് മുഖ്യ കാരണക്കാരനായി മാറിയത് മൗലാന സൗദ് കൺഡൽവിയാണ് എന്ന നിഗമനത്തിലാണ് പൊലീസും ആരോഗ്യ പ്രവർത്തകരും. ലോക്ക് ഡൗണിനെ തുടർന്നു പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാതെ തോന്നും വഴി കാര്യങ്ങൾ മുന്നോട്ടു പോകുകയായിരുന്നു.
നിയന്ത്രണങ്ങൾ നിലനിൽക്കേ തന്നെ ഇവിടെ നൂറു കണക്കിന് പേർ തമ്പടിച്ചു പ്രാർത്ഥനകൾ നടത്തുകയായിരുന്നു. മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക എന്നത് എല്ലാ സ്ഥാപനങ്ങളുടെയും കടമയായിരുന്നു. എന്നാൽ ഇത് തബ് ലീഗ് ജമാഅത്ത് കേന്ദ്രത്തിൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണഅ പൊലീസ് പറയുന്നത്. നിരീ്ക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചവർ പോലും മാനദണ്ഡങ്ങൾ പാലിക്കാതെ മുന്നോട്ടുപോകുകയാണ് ഇവിടെ ഉണ്ടായത്. അതുകൊണ്ട് തന്നെ കടുത്ത കൃത്യവിലോപമാണ് ഇവിടെ നടന്നതെന്നും ഈ അനാസ്ഥക്കെതിരെ കടുത്ത നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 200ഓളം പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.
തെലങ്കാനയിൽ കൊറോണ ബാധിച്ച് മരിച്ച ആറുപേർ തെക്കൻ ഡൽഹിയിലെ നിസാമുദ്ദീനിലെ മുസ്ലിം പള്ളിയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരെന്ന് സ്ഥിരീകരിച്ചു. പരിപാടിയിലെ പ്രഭാഷകൻ കഴിഞ്ഞയാഴ്ച ശ്രീനഗറിൽ മരിച്ചിരുന്നു. കൊറോണഭീഷണിയെത്തുടർന്ന് 2000 പേരെ അധികൃതർ നിരീക്ഷണത്തിലാക്കി. മാർച്ച് ഒന്നുമുതൽ 15 വരെയായിരുന്നു സമ്മേളനം. അടച്ചിടൽ പ്രഖ്യാപിച്ചിട്ടും ആളുകൾ അവിടെ തുടർന്നതായാണ് റിപ്പോർട്ടുകൾ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് നിസാമുദ്ദീൻ. കൊറോണ ഭീഷണിയെത്തുടർന്ന്, ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണസംവിധാനങ്ങൾ പൊലീസ് ഉപയോഗിച്ചിരുന്നു.
നിസാമുദ്ദീനിലെ 175 പേർ കടുത്ത ചുമയും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം കൊറോണ പരിശോധന നടത്തിയിരുന്നു. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഒരുപ്രദേശത്തെ ഇത്രയധികം ആളുകൾ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയരാകുന്നത് ആദ്യമായാണ്. പരിശോധനാഫലം കാത്തിരിക്കുകയാണ് ഇവരിൽ മിക്കവരും. മരിച്ച മതപ്രഭാഷകൻ കശ്മീരിലേക്ക് മടങ്ങുന്നതിനുമുമ്പ് ഉത്തർപ്രദേശിലെ ഒരു മതപഠനശാലയും സന്ദർശിച്ചിരുന്നു. പള്ളിയിലെത്തിയ തമിഴ്നാട് സ്വദേശിയും കഴിഞ്ഞദിവസം മരിച്ചു. എന്നാൽ, ഇയാളുടെ മരണം വൈറസ് ബാധ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം ആന്ധ്രാപ്രദേശിൽ കൊറോണ സ്ഥിരീകരിച്ചയാളും ഈ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.
മലേഷ്യ, ഇൻഡൊനീഷ്യ, സൗദി അറേബ്യ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്താറുള്ള പള്ളിയാണിത്. ഡൽഹി, ശ്രീനഗർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട്ടിൽ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്വാൻ സ്വദേശികൾ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്നാട്ടിൽവന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്ലീഗ് പ്രവർത്തകരാണ്. നിസാമുദ്ദീൻ മർകസിൽ വന്ന് കൊൽക്കത്ത വഴി അന്തമാനിലെത്തിയ ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായ്വാൻ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഡൽഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്ലീഗ് സംഗമത്തിൽ പങ്കെടുത്തിരുന്നു.
280 വിദേശികൾ അടക്കമുള്ള 2000 പേർ തബ്ലീഗ് മർകസിൽ തന്നെ കഴിഞ്ഞുകൂടി. ഇതിൽ 300 പേർക്ക്വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താൻ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്. ഇതിന് പുറമെ മർകസിൽ വന്ന് വിവിധ സംസഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലക്ഷണങ്ങൾ കണ്ടവരെ ആശുപത്രിയിലാക്കിയെന്നും വന്ന് മടങ്ങിപ്പോയവരുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയെന്നും മർകസ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്ത 9 പേർക്ക് നേരത്തേ, ഡൽഹിയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. പരിപാടിയിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം 1500 ഓളം പേർ പങ്കെടുത്തിരുന്നു. പ്രാർത്ഥനയിൽ പങ്കെടുത്ത 163 പേരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർക്കസ് പരിസരം പൊലീസ് സീൽ ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍