ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി.. പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം... രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചത് സംഘർഷമുണ്ടാക്കി കേരളത്തെ അപമാനിക്കാൻ തന്നെ; സംഘർഷം ഒഴിവാക്കാൻ താമസക്കാരുടെ എണ്ണം കുറയ്ക്കും; പെരുമ്പാവൂരിലെ ഭായി ലഹളയ്ക്ക് പിന്നിലും തീവ്ര സംഘടനകൾ; പായിപ്പാട്ടെ അനുഭവത്തിൽ എടുക്കുക അതിശക്തമായ മുൻകരുതൽ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ജില്ലാഭരണകൂടം കർമ്മപദ്ധതി തയ്യാറാക്കുന്നു. 500 പേരെ ഇവിടെ നിലനിർത്തി ബാക്കിയുള്ളവരെ തൽക്കാലം സമീപത്തെ സ്്കൂളുകളിലേയ്ക്ക് മാറ്റി താമസിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മൂവാറ്റുപുഴ ആർ ഡി സാബു കെ ഐസക് മറുനാടനോട് വ്യക്തമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയും ഇവിടെ സന്ദർശനം നടത്തും.
ജില്ലയിൽത്തന്നെ ഏറ്റവും അതിഥി തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബംഗ്ലാദേശ് കോളനി. 1700-ൽപ്പരം കുടംബങ്ങളിലായി 3000 ത്തോളം പേർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇന്നലെ ഇവിടെ സംജാതമായ സംഘർഷാവസ്ഥ അധികൃതരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് കാര്യമായ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാനായത്.
ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി, പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം, രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല എന്നുതുടങ്ങി ഭക്ഷണക്കാര്യത്തിലെ അപര്യപ്തതകൾ ചൂണ്ടിക്കാട്ടിയാണ് ലോക് ഡൗൺ ലംഘിച്ച് ഇവിടെ അതിഥിത്തൊഴിലാളികൾ പ്രതിഷേധിച്ചത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് അധികൃതർക്ക് സംശയം.
ഇവിടുത്തെ ഭായിലഹള ആരുടെയെങ്കിലും സ്പോൺസേർഡ് പ്രോഗ്രാം ആയിരുന്നോ എന്ന് ജില്ലാഭരണകൂടത്തിനും പൊലീസിനും സംശമുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചതായും ആർ ഡി ഒ വ്യക്തമാക്കി. പായിപ്പാട് ഭായിമാരെ ലഹളയ്ക്ക് ഇറയ്ക്കിയതിൽ പുറമെ നിന്നുള്ള ഇടപെടൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് കളക്ടർ എത്തുന്നതിന് തൊട്ടുമുമ്പെ ബംഗ്ലാദേശ് കോളനിയിൽ താമസക്കാർ ഭക്ഷണക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് മുറികളിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. അതിഥി തൊഴിലാളികൾ കൂട്ടംചേർന്ന് തങ്ങളെ ആക്രമിക്കുമോ എന്നുപോലും ആദ്യം ഇവിടെയെത്തിയ പൊലീസ് സംഘം ഭയപ്പെട്ടിരുന്നു. പെരുമ്പാവൂർ സി ഐ യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അതിഥി തൊഴിലാളികൾ രോക്ഷപ്രകടനം അവസാനിപ്പിച്ച്ത്. സംസ്ഥാനത്ത് ആദ്യാമിയി അതിഥി ത്തൊഴിലാളികൾക്ക് മാത്രമായി സാമൂഹിക അടുക്കള തുറന്നത് ഇവിടെ ആയിരുന്നു. ഇതിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി കളക്ടർ എസ് സുഹാസ് ഇന്നലെ ഉച്ചകഴിഞ്ഞ് എത്തുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് കിച്ചൻ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല. കേരള ശൈലിയിൽ ഒരുക്കിയ ഭക്ഷണത്തിന് സ്വാദ് പോരാ,കറി ഒന്നുപോരാ, മറ്റെന്തെങ്കിലും കൂടി വേണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അന്തേവാസികൾ സംഘടിച്ചത്. വീടുകളിലേയ്ക്ക് പോകണമെന്നും സൗകര്യം ഏർപ്പെടുത്തണമെന്നും ഇവരിൽ പരലരും ആവശ്യപ്പെട്ടിരുന്നു. നാട്ടിലേയ്ക്കയക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലന്നും ഭക്ഷണക്കാര്യത്തിലെ പരാതികൾ പരിഹരിക്കാമെന്നും അനുനയ ചർച്ചകൾക്ക് നേതൃത്വം നൽകിയ മന്ത്രി സുനിൽക്കുമാർ അറിയിച്ചു.തുടർന്ന് വിവിധ ഭാഷകളിൽ ഈ വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു.ഇതിന് ശേഷം കോളനിപ്പരിസരത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി.
ഇതൊടൊപ്പം തന്നെ ഇവിടുത്തെ സാമൂഹിക അടുക്കള ഏറ്റെടുത്ത് നടത്താൻ കുന്നത്തുനാട് തഹീൽദാരെ ചുമതലപ്പെടുത്തിയതായി കളക്ടറുടെ അറിയിപ്പുമെത്തി. അതിഥി തൊഴിലാളികൾക്കായി മാറ്റിപ്പാർപ്പിക്കുന്ന സ്കൂളുകളിലും സാമൂഹിക അടുക്കള ആരംഭിക്കുന്നതിനാണ് അധികൃതർ ആലോചിക്കുന്നത്. ബംഗ്ലാദേശ് കോളനിയിലെ ഇവരുടെ താമസസൗകര്യം അപര്യപ്തമാണെന്നുള്ള വിലയിരുത്തലിലാണ് അധികൃതർ മാറ്റിപാർപ്പിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുള്ളത്.
ഇവിടെ ചെറിയ മുറികളിൽ 8 ഉം 10 ഉം പേരൊക്കെ താമസിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കോവിഡ് വൈറസ് ബാധ ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഇവിടെ നടപ്പിലാകുന്നില്ലന്നും അധികതർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇവിരെ മാറ്റിപ്പാർപ്പിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഏതാനും ദിവസം മുമ്പും കോളനിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഭക്ഷണം കിട്ടുന്നില്ലന്നും നാട്ടിൽ പോകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഇതെത്തുടർന്ന് ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലാപൊലീസ് മേധാവി കെ കാർത്തിക്്, മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക് എന്നിവർ സ്ഥലത്തെത്തി, പ്രശ്നങ്ങൾ ചർച്ചെ ചയ്ത് പരിഹരിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്ക് ഭക്ഷണം ഉറപ്പാക്കാൻ കോളനിയിൽത്തന്നെ അധികൃതരുടെ നിയന്ത്രണത്തിൽ ഇവിടെ സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍