യുകെയിലെ സസെക്സിൽ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെർട്ട്ഫോർഡ് ഷെയറിൽ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടു; ബാൺസ്ലെയിൽ കുത്തേറ്റ് മരിച്ചത് എൻഎച്ച്എസ് നഴ്സ്; സൗത്ത് വെയിൽസിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ലോക്ക്ഡൗൺ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാർ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കോവിഡ്-19നെ പിടിച്ച് കെട്ടുന്നതിനായി യുകെ ലോക്ക്ഡൗണിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ അടച്ച് പൂട്ടിയിരിക്കൽ നിരവധി ബ്രിട്ടീഷുകാരുടെ മനോനില താറുമാറാക്കിയിരിക്കുന്നുവെന്നും അവരിൽ പലരും കൊലക്കത്തി വരെയെടുക്കുന്ന പ്രവണത വർധിപ്പിച്ചിരിക്കുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.സ്ഥിരം പുറത്തിറങ്ങുന്നവർക്ക് പെട്ടെന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് ഇവരിൽ പലരിലും ആക്രമവാസന അപകടകരമായി ഉയർന്നിരിക്കുന്നത്. ഇക്കാരണത്താൽ വീട്ടിലിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇത്തരം ആക്രമികളിൽ നിന്നും സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള മുന്നറിയിപ്പ് ശക്തമാണ്.
സസെക്സിലെ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെർട്ട്ഫോർഡ് ഷെയറിൽ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടത് ഇത്തരം മാനസിക വിഭ്രാന്തിയുള്ള ഒരാളുടെ ക്രൂരപ്രവൃത്തി മൂലമാണെന്ന് സൂചനയുണ്ട്. അതു പോലെ തന്നെ ബാൺസ്ലെയിൽ എൻഎച്ച്എസ് നഴ്സ് കുത്തേറ്റ് മരിച്ചതും സൗത്ത് വെയിൽസിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നതും ഇത്തരം മനോവിഭ്രാന്തികളെ തുടർന്നാണെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ലോക്ക്ഡൗൺ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാർ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
സസെക്സിലെ വുഡ്മാൻകോടിലെ ഒരു വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരം രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നത്.സമീപത്ത് ഇവരുടെ പട്ടിയെയും കൊന്നിട്ടിരുന്നു.ഞായറാഴ്ച വൈകുന്നേരം 6.45ന് ഇവരുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഒരു മർഡർ എൻക്വയറി ആരംഭിച്ചുവെന്നാണ് പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്. സൗത്ത് വെയിൽസിലെ ബ്രൈൻഗ്ലാസിലുള്ള അന്തോണി വില്യംസ് എന്ന 69 കാരനാണ് സെൽഫ് ഐസൊലേഷനിൽ കഴിയുന്ന തന്റെ ഭാര്യെ കുത്തിക്കൊലപ്പെടുത്തിയത്.
ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. റുത്ത് എന്ന പേരുള്ള ഇയാളുടെ ഭാര്യ ഇവരുടെ വീട്ടിൽ രക്തംവാർന്ന് ബോധമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ഒരു കുട്ടിയുടെ അമ്മയായ ഈ സ്ത്രീ തലക്കേറ്റ പരുക്കിനെ തുടർന്ന് അധികം വൈകാതെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഈ ദമ്പതികൾ കഴിഞ്ഞ 45 വർഷങ്ങളായി നല്ല രീതിയിൽ ദാമ്പത്യ ജീവിതം നയിക്കുന്നവരാണെന്നും ഇവർ തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്നും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയാണ് ഇയാളെ കൊലപാതകിയാക്കിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കാർഡിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ കൊലപാതകം ചെയ്തുവെന്ന് സമ്മതിക്കാൻ വില്യംസ് തയ്യാറായിട്ടില്ല.രണ്ട് മിനുറ്റ് നേരം നീണ്ടു നിന്ന വിചാരണയിൽ തന്റെ പേരും ജനനതിയതിയും മേൽവിലാസവും മാത്രമാണ് അയാൾ സ്ഥിരീകരിച്ചിരുന്നത്.ഇയാളെ ഡിസ്ട്രിക്ട് ജഡ്ജി സ്റ്റീഫൻ ഹാർമെസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.ഇയാളെ ഇന്ന് കാർഡിഫ് ക്രൗൺ കോടതിയിൽ ഹാജരാക്കുന്നതാണ്. മുൻ അസ്ദ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ റുത്ത് ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു വീട്ടിൽ കുത്തേറ്റ് വീണിരുന്നത്.അതിന് ശേഷം ഏറെക്കഴിഞ്ഞാണ് സംഭവം 999 വിളിച്ചറിയിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. തന്റെ അമ്മയ്ക്കുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും വിമുക്തയാകാൻ സാധിക്കുന്നില്ലെന്നാണ് ഇവരുടെ ഏക മകൾ എമ്മ പ്രതികരിച്ചിരിക്കുന്നത്.
ബാൺസ്ലെയിൽ മൂന്ന് മക്കളുടെ അമ്മയായ 31 കാരി വിക്ടോറിയ വുഡ്ഹാൾ എന്ന എൻഎച്ച്എസ് നഴ്സാണ് മിഡിൽക്ലിഫ് എന്ന ഗ്രാമത്തിലെ തന്റെ വീട്ടിൽ വച്ച് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്. തുടർന്ന് ഇവരുടെ ഭർത്താവും ഫോർക്ക്ലിഫ്റ്റ് ഡ്രൈവറുമായ 40 കാരൻ ക്രെയിഗ് വുഡ്ഹാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഇയാൾ ഭാര്യയെ വകവരുത്തിയിരിക്കുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്തതിലുള്ള മനോവിഭ്രാന്തിയാണ് ഈ കൃത്യത്തിന് അയാളെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. നിരവധി അയൽക്കാർ കൊലക്ക് സാക്ഷികളായിരുന്നു.
തെരുവിലെ ആളുകൾക്ക് മുമ്പിൽ വച്ച് വിക്ടോറിയ കൊല്ലപ്പെട്ടുവെന്നറിയിച്ച് കൊണ്ടും സഹായം അഭ്യർത്ഥിച്ച് കൊണ്ടും അയൽക്കാരൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതിനെ തുടർന്നാണ് ഏവരും കൊലയെക്കുറിച്ചറിഞ്ഞത്. തുടർന്ന് പൊലീസും പാരാമെഡിക്സും യോർക്ക്ഷെയർ എയർ ആംബുലൻസും വിൻഡ്സർ ക്രെസന്റിലേക്ക് കുതിച്ചെത്തിയെങ്കിലും വിക്ടോറിയയുടെ ജീവൻ രക്ഷിക്കാനായില്ല. റോത്തർഹാം ജനറൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഇവർ.
ഹെമെൽ ഹെംപ്സ്റ്റെഡിലെ വീട്ടിലാണ് ഞായറാഴ്ച ഗാരി വാക്കർ(57) , അദ്ദേഹത്തിന്റെ ഭാര്യ കരോലിനെ (50), മകൾ കാത്തി (24) എന്നിവർ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നത്.തുടർന്ന് അന്നേ ദിവസം ഉച്ചക്ക് 12.30നായിരുന്നു ഈ വീട്ടിലേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നത്. മൂന്ന് പേരുടെ മരണത്തെക്കുറിച്ച് തങ്ങൾ അന്വേഷിച്ച് വരുന്നുവെന്നാണ് മേജർ ക്രൈം യൂണിറ്റി ഡിറ്റെക്ടീവ് ഇൻസ്പെക്ടറായ ലെയിൻ മാക് ഫേർസൻ പറയുന്നത്. ദിവസങ്ങളോളം ലോക്ക്ഡൗണിൽ കഴിയുന്നത് നിരവധി കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസിക നില താറുമാറാക്കിയിരിക്കുന്നുവെന്നും ഗാർഹിക ആക്രമണങ്ങൾ വർധിച്ചിരിക്കുന്നുവെന്നുമാണ് കാംപയിനർമാർ മുന്നറിയിപ്പേകുന്നത്.
ഇതിനാൽ പലർക്കും സാധാരണ ജീവിതം കൈവിട്ട് പോയിരിക്കുന്ന അവസ്ഥയാണെന്നും അതിനാൽ പല കുടുംബങ്ങളും ഗാർഹിക പീഡനങ്ങളുടെയും കൊലപാതകത്തിന്റെയും ഭീഷണിയിലാണെന്നുമാണ് കാംപയിനർമാർ ഉത്കണ്ഠപ്പെടുന്നത്. ഈ അവസ്ഥ കൊറോണയെക്കാൾ വലിയ പകർച്ച വ്യാധിയായി മാറിക്കൊണ്ടിരി്ക്കുന്നുവെന്നാണ് സ്റ്റാൻഡ് അപ് ടു ഡൊമസ്റ്റിക് വയലൻസിലെ റേച്ചൽ വില്യംസ് പറയുന്നത്.ഇതിനാൽ കുടുംബങ്ങളുടെ മനോനില സുസ്ഥിരമാക്കുന്നതിനും ആക്രമത്തിലേക്ക് വഴുതി വീഴാൻ സാധ്യതയുള്ളവർക്ക് പ്രത്യേകിച്ചും കൗൺസിലിങ് പോലുള്ള സേവനങ്ങളും പിന്തുണയും പ്രദാനം ചെയ്യേണ്ടി വരുമെന്നും റേച്ചൽ ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍