12 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ നിന്ന് ആയിരം കവിഞ്ഞു; ആറു ദിവസം കൊണ്ട് ഇരട്ടിയായി; ചികിൽസയിൽ ഇപ്പോഴുള്ളത് 116 പേർ; കൊറോണ ബാധിച്ചവരുട എണ്ണത്തിൽ മുമ്പിലുള്ളത് മഹാരാഷ്ട്ര എങ്കിൽ ആക്ടീവ് കേസുകൾ കൂടുതൽ കേരളത്തിൽ; വൈറസിന്റെ എപിക് സെന്റർ എന്നോണം കാസർകോട്ട് 107 പേർ ചികിൽസയിൽ; രോഗ നിരക്ക് ഉയരുമ്പോഴും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ തീരെ കുറവ്; മഹാമാരിയെ കരുതലോടെ നേരിട്ട് ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറു ദിവസം കൊണ്ട് ഇരട്ടിയിൽ അധികമായി. ഡൽഹിയിൽ സമൂഹ വ്യാപന സാധ്യതയും ആശങ്കയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നൂറിൽനിന്ന് ആയിരത്തിലേക്കുയർന്നു. ഇതുവരെ 1347 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 138 പേർക്ക് രോഗം ഭേദമായി. 43 പേർ മരിച്ചു. മരണ നിരക്ക് ഉയരുന്നതും ആശങ്കയാണ്.
ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലാണ്. എന്നാൽ ആക്ടീവ് രോഗികളുള്ളത് കേരളത്തിലും. മഹാരാഷ്ട്രയിൽ 238 രോഗികളെ കണ്ടെത്തിയപ്പോൾ 39 പേർക്ക് രോഗം ഭേദമായി. 10 പേർ മരിച്ചു. ആക്ടീവ് കേസുകൾ 189ഉം. എന്നാൽ കേരളത്തിൽ 234 പേരിൽ വൈറസ് കണ്ടെത്തിയപ്പോൾ 20 പേർ മാത്രമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. മരണം ഒന്നിൽ ഒതുങ്ങി. രാജ്യത്തെ 1166 ആക്ടീവ് കേസുകളിൽ 213 എണ്ണവും കേരളത്തിലാണ്. ഡൽഹിയിൽ 97ഉം ഉത്തർപ്രദേശിൽ 96ഉം കർണ്ണാടകയിൽ 91ഉം കൊറോണ രോഗികളുണ്ട്. രാജസ്ഥാനിലും തെലുങ്കാനയിലും ഗുജറാത്തിലും തമിഴ്നാട്ടിലും അമ്പതിലേറെ രോഗികൾ ചികിൽസയിലാണ്. രാജ്യത്ത് ഏറ്റവും അധികം പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. കാസർഗോഡ് 107 രോഗികളുണ്ട്.
തിങ്കളാഴ്ച എട്ടുപേരാണ് മരിച്ചത്. 250-ലേറെ പേർക്കാണ് വിവിധസംസ്ഥാനങ്ങളിലായി തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഒൻപതുപേരും ഗുജറാത്തിൽ ആറുപേരും പഞ്ചാബിലും കർണാടകത്തിലും മൂന്നുപേരും ഡൽഹി, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മരിച്ചു. കേരളത്തിൽ തിങ്കളാഴ്ച 32 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച രണ്ടുപേരാണ് മരിച്ചത്. 158 ജില്ലകളിൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ 38,442 സാംപിളുകൾ പരിശോധിച്ചു. 47 സ്വകാര്യലാബുകളിലായി 3501 സാംപിളുകൾ പരിശോധിച്ചു. അതിവേഗ സാമ്പിൾ പരിശോധനയാണ് രോഗികളുടെ എണ്ണം ഉയർത്തുന്നതെന്നാണ് വിലയിരുത്തൽ.
ഡൽഹിയിൽ നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. പ്രദേശത്തു ലോക്ഡൗൺ കർശനമാക്കി. കൂടുതൽ പൊലീസിനെ നിയോഗിച്ചു. ആയിരങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് സമൂഹ വ്യാപനമാകുമോ എന്നതാണ് ആശങ്ക. ഇതിൽ വ്യക്തത വന്നാൽ കോവിഡിനെ ഇന്ത്യ ചെറുത്തു തോൽപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
അതിനിടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ട്രോമ സെന്റർ കോംപ്ലക്സ് കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ റോഡ് അപകട കേസുകൾ കുറഞ്ഞതും പരിഗണിച്ചാണ് ട്രോമ കെയർ സെന്റർ ഇതിനു തിരഞ്ഞെടുത്തത്. 260 കിടക്കകളുള്ള സെന്ററിൽ നിലവിൽ 20 പേരെ പ്രവേശിപ്പിക്കാവുന്ന ഐസിയു ആണുള്ളത്. അപകടത്തിൽ പരുക്കേറ്റെത്തുന്നവരെ അടിയന്തര ചികിത്സാ വിഭാഗത്തിലേക്കു മാറ്റും. ഡൽഹിയിലെ പ്രത്യേക സാഹചര്യവും ഇതിന് കാരണമായിട്ടുണ്ട്. ഡൽഹിയിൽ രോഗികളുടെ എണ്ണം കൂടുന്നതും ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്തിട്ടുണ്ട്.
രോഗ നിരക്ക് ഉയരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ ഇതു കുറവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവിൽ 3000 മുതൽ 5000 പേർക്കു പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 6 ദിവസത്തിനിടെ ഇന്ത്യയിൽ രോഗികളുടെ എണ്ണം ഇരട്ടിയായി. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇനിവരുന്ന ആഴ്ചകളിൽ രാജ്യമാകെ മുൻകരുതലെടുക്കണം. ഒരാളുടെ വീഴ്ച പോലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണു മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഏപ്രിൽ 14ന് ലോക് ഡൗൺ അവസാനിച്ചാലും നീട്ടാനുള്ള സാധ്യയുണ്ട്. അതിനിടെ വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ വാഹന നിർമ്മാണ കമ്പനികളുടെ സഹായം തേടി കേന്ദ്ര സർക്കാർ പുതു നീക്കവും നടത്തി. ഒട്ടേറെ കമ്പനികൾ അനുകൂലമായി പ്രതികരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയും അമേരിക്കയും മറ്റും ഇതേ രീതി നടപ്പാക്കിയിരുന്നു.
രാജ്യത്തു നിലവിൽ ഏകദേശം 1.40 ലക്ഷം വെന്റിലേറ്ററുകളുണ്ടെന്നാണു സർക്കാർ കണക്ക്. 2 മാസത്തിനുള്ളിൽ 30,000 കൂടി നിർമ്മിച്ചു നൽകണമെന്നു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനോട് (ഭെൽ) ആവശ്യപ്പെട്ടിരുന്നു. നോയിഡയിലെ അഗ്വ ഹെൽത്ത്കെയർ 10,000 വെന്റിലേറ്ററുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ മേഖലയും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.അരലക്ഷത്തിലേറെ ആളുകൾ നിരീക്ഷണത്തിൽ കഴിയുകയാണ്. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടായേക്കും. സജീവ സർവീസിലില്ലാത്ത രജിസ്റ്റേഡ് ഡോക്ടർമാർ, മെഡിക്കൽ പിജി വിദ്യാർത്ഥികൾ, അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾ എന്നിവരെ അടക്കം രംഗത്തിറക്കാൻ സർക്കാർ ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
1000 രോഗികൾക്ക് ഒരു ഡോക്ടറെങ്കിലുമെന്നതാണു ലോകാരോഗ്യ സംഘടനയുടെ ശുപാർശ. വർഷം ശരാശരി 70,000 പേർ ഇന്ത്യയിൽ എംബിബിഎസ് പഠിച്ചിറങ്ങുന്നുണ്ട്. കോവിഡ് ചികിത്സയിൽ ഇവർക്കു ദ്രുതപരിശീലനം നൽകാനാണ് ആലോചന. മെഡിക്കൽ ഉപകരണങ്ങൾ രാജ്യമെങ്ങും അതിവേഗം എത്തിക്കാൻ എയർ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ഗതാഗത പ്രശ്നങ്ങൾ രൂക്ഷമായിരിക്കെയാണ് എയർ ഇന്ത്യയും അലയൻസ് എയറും ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യകത പരിഗണിച്ചാകും വിമാനം അയയ്ക്കുക.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍