റിസർവ് ബാങ്കിന്റെ മൊറൊട്ടോറിയം ഒന്നും മണപ്പുറം ഫിനാൻസിന് ബാധകമല്ല! സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെ കൊണ്ട് അടപ്പിക്കാൻ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം; പലിശയും അടവു തുകയും ഓൺലൈൻ വഴി നൽകാൻ നിർദ്ദേശം; ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം; എല്ലാ ജീവനക്കാർക്കും ടാർജറ്റും ഫിക്സ് ചെയ്ത് നൽകി; കൊറോണ ദുരന്തകാലത്തും കഴുത്തറുപ്പൻ നിലപാടുമായി മണപ്പുറം ഫിനാൻസ്
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്ത് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തി. എല്ലാതരം ലോണുകൾക്കും റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഇതൊന്നും കൂസാതെ മണപ്പുറം ഫിനാൻസ് അധികൃതരുടെ നടപടികൾ. ഈ സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെക്കൊണ്ട് അടപ്പിക്കാനാണ് എല്ലാ ബ്രാഞ്ച് അധികൃതർക്കും മണപ്പുറം ഫിനാൻസ് ഉത്തരവ് നല്കിയിരിക്കുന്നത്. പലിശകൾ, അടവ് തുക എന്നിങ്ങനെ ഇടപാടുകാരെക്കൊണ്ട് ഓൺലൈൻ വഴി അടപ്പിക്കാനാണ് മണപ്പുറത്തിന്റെ നിർദ്ദേശം. ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എല്ലാവർക്കും ടാർജറ്റും ഇവർ ഫിക്സ് ചെയ്ത് നൽകിയിട്ടുണ്ട്. ഏറ്റവും പരമാവധി തുക തന്നെ പലിശ ഇനത്തിൽ ഇടപാടുകാരിൽ നിന്നും പിരിച്ചെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊറോണ കാരണം ലോകവും കേരളവും ദുരന്തമുഖത്ത് തുടരുകയാണെന്നും രാജ്യം തന്നെ ലോക്ക് ഡൗണിലാണെന്ന യാഥാർഥ്യവും വിസ്മരിച്ചാണ് പലിശപ്പിരിവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു ഇവർ നിർദ്ദേശിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം അനുസരിച്ച് റിസർവ് ബാങ്ക് അനുമതിയോടെയാണ് മണപ്പുറം അടക്കമുള്ള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടരുന്നത്. ഇവർ അനുസരിക്കെണ്ടതും പിന്തുടരേണ്ടതും റിസർവ് ബാങ്ക് മാർഗനിർദ്ദേശം തന്നെയാണ്. എന്നിട്ടാണ് റിസർവ് ബാങ്ക് എല്ലാ ലോണുകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഈ നിർദ്ദേശം കാറ്റിൽപ്പറത്തി തങ്ങളുടെ ലോണുകൾക്ക് പലിശ പിരിച്ചെടുക്കാൻ ഇവർ ബ്രാഞ്ചുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മണപ്പുറം ഒഴിച്ച് മറ്റുള്ള സ്വർണ വായ്പാ കമ്പനികൾ റിസർവ് ബാങ്ക് നിർദ്ദേശം അക്ഷരം പ്രതി നടപ്പാക്കിയിരിക്കെയാണ് മണപ്പുറത്തിന്റെ നടപടികൾ എന്നും ശ്രദ്ധേയമാണ്. മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്ക് അനുവദിച്ച ലൈസൻസ് വരെ റദ്ദ് ചെയ്യാൻ ഇടയോരുക്കുന്നതാണ് പലിശ പിരിച്ചെടുക്കാൻ ബ്രാഞ്ചുകൾക്ക് മണപ്പുറം നൽകിയിരിക്കുന്ന നിർദ്ദേശം. ലോക്ക് ഡൗൺ ആയതിനെ തുടർന്നു ബ്രാഞ്ചുകൾ മണപ്പുറം തുറക്കുന്നില്ല. പക്ഷെ വീട്ടിലിരുന്നു പലിശ പിരിച്ചെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ ജില്ലയ്ക്കും ഹെഡ് ഓഫീസിൽ നിന്നും ടാർജറ്റ് നൽകിയിട്ടുണ്ട്. ആലപ്പുഴ 484270, എറണാകുളം 715852,എറണാകുളം 2: 360493, കണ്ണൂർ: 437497, കൊല്ലം 477140, കോഴിക്കോട്: 664516, മലപ്പുറം: 595212, തൃശൂർ 514501, തൃശൂർ 2: 652538, തിരുവനന്തപുരം: 437782 എന്നിങ്ങനെയാണ് ഫിക്സ് ചെയ്തിർക്കുന്ന ടാർജറ്റുകൾ. ഈ തുക ഇന്നു തന്നെ പിരിച്ചെടുക്കാനാണ് ജില്ലകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രാഞ്ചിന്റെ മേധാവികൾ എക്സിക്യൂട്ടീവുമാർക്ക് നിർദ്ദേശം നൽകും. തുകകൾ പിരിച്ചെടുക്കാൻ എക്സിക്യൂട്ടീവുമാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിക്കും. ഓൺലൈൻ ആയി പെയ്മെന്റ് അടയ്ക്കാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇന്നു മണപ്പുറം നൽകിയിരിക്കുന്ന ഉത്തരവ്. ഇതിനൊപ്പം റീജിയണൽ മാനേജർമാർക്ക് മറ്റൊരു വാട്സ് ആപ്പ് സന്ദേശവും നല്കിയിടുണ്ട്. ഇന്നു പലിശ പെൻഡിങ് ആവുകയാണ്. കസ്റ്റമർമാരുടെ ലിസ്റ്റ് മെയിൽ വഴി അയച്ചിട്ടുണ്ട്. ഇത് ബ്രാഞ്ചുകൾക്ക് നൽകി ഏറ്റവും കൂടുതൽ തുക ഇന്നു തന്നെ പിരിച്ചെടുക്കണം. വൈകുന്നേരത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണം എന്നാണ് ഫിനാൻസ് വിഭാഗത്തിന്റെ നിർദ്ദേശം. നിയമവിരുദ്ധ പ്രവർത്തനമാണ് മണപ്പുറം നടത്തുന്നത് എന്ന് തെളിയുകയാണ് ഈ ഓർഡർ വഴി. കൊറോണ കാലത്ത് മോറട്ടോറിയം നിലനിൽക്കെ അത് അവഗണിച്ച് തള്ളി സ്വന്തം വഴിയിലൂടെ നീങ്ങുന്ന ഈ സ്വർണ വായ്പാ ഭീമനെതിരെ ശക്തമായ നടപടി വേണം എന്നാണ് ഇപ്പോൾ വരുന്ന ആവശ്യം.
സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മിക്ക ഫിനാൻസ് കമ്പനികളും അന്നേ ദിവസം വരെ ബ്രാഞ്ചുകൾ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ്, മിനി മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ്, കൊശമറ്റം ഫിനാൻസ്, മാക്സ് വാല്യൂ എന്നീ കമ്പനികൾ അടക്കം എല്ലാവരും സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 31 വരെ ബ്രാഞ്ചുകൾ അടച്ചിട്ടു. എന്നാൽ, മണപ്പുറം ഫിനാൻസ് കമ്പനി മാത്രം ഇതൊട്ടും അറിഞ്ഞ മട്ടുകാണിച്ചിരുന്നില്ല. ഒരുനിയന്ത്രണവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിക്കാമെന്നാണ് അന്ന് ഇവർ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നത്. പിന്നീട് എതിർപ്പ് വന്നപ്പോഴാണ് ഇവർ ബ്രാഞ്ച് അടച്ചിടാൻ തീരുമാനിച്ചത്. അന്ന് ഇവർ ബ്രാഞ്ചുകൾക്ക് നൽകിയ നിർദ്ദേശം ഇതായിരുന്നു.
എല്ലാ ജീവനക്കാർക്കും രാവിലെ 10 മുതൽ 2 വരെ ജോലി ചെയ്യാം. ഒരു നിയന്ത്രണവുമില്ല. എല്ലാ ബ്രാഞ്ചുകളിലും ജീവനക്കാർ രാവിലെ 10 മണിക്ക് മുമ്പ് വരണം. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ബ്രാഞ്ച് അടയ്ക്കണം. പലിശപ്പിരിവിലാണ് ജീവനക്കാർ ശ്രദ്ധയൂന്നേണ്ടത്. ബ്രാഞ്ചിന്റെ ഗ്രിൽ ഗേറ്റ് അടച്ചിടുകയോ തുറന്നിടുകയോ ചെയ്യാം. എന്നാൽ, കസ്റ്റമേഴ്സിന് വരാനും ഇടപാടുകൾ നടത്താനും കഴിയണം. ലോക് ഡൗൺ കാലത്ത് എങ്ങനെ ബ്രാഞ്ചിൽ വരുമെന്ന് ഓർത്ത് ജീവനക്കാർ വിഷമിക്കേണ്ട. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ, ടൂ വീലറുകൽലോ, സ്വകാര്യ വാഹനങ്ങളിലോ ബ്രാഞ്ചുകളിൽ എത്താം. ബ്രാഞ്ചിൽ ചുരുങ്ങിയത് രണ്ട് കസ്റ്റോഡിയന്മാരെങ്കിലും ഉണ്ടാകണം. ബ്രാഞ്ചിൽ വന്നാൽ സർക്കാർ പറയും പോലെ കോവിഡിനെ ചെറുക്കാൻ ബ്രേക്ക് ദ ചെയിനിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണം. സാനിറ്റൈസർ അടക്കമുള്ളവ ഉപയോഗിച്ച് ശുചിത്വം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇങ്ങനെ സാഹസികമായി ബ്രാഞ്ചിൽ എത്തിയാൽ ജീവനക്കാർക്ക് എന്താണ് ഗുണം? അധിക വരുമാനം തന്നെയാണ് മുഖ്യ ആകർഷണം.
ബ്രാഞ്ചുകളിൽ ഹാജരാകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ്
ലോക് ഡൗൺ കാലത്ത് ജീവനക്കാരുടെ വരവും പോക്കും വെറുതെയാവില്ല. പണയഇടപാടുകൾക്ക് ദിവസവും ഇൻസെന്റീവുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിൽ 25 രൂപ. ചെറിയ ഇടപാടുകൾക്ക് അഞ്ച് രൂപയും, പണയം പുതുക്കലിന് മൂന്നുരൂപയും ഇൻസെന്റീവ്. ഓൺലൈൻ ഇടപാടുകൾക്കും പണയത്തിനോ പലിശയ്ക്കോ ഒരുരൂപ വീതം ഇൻസെന്റീവുണ്ട്. അങ്ങനെ എല്ലത്തരം ജീവനക്കാർക്കും കമ്പനി ഈ ലോക് ഡൗൺ കാലത്ത് ഇൻസെന്റീവ് ഉറപ്പാക്കുന്നു. ഇൻസെന്റീവ് വെറുതെ കിട്ടില്ല. നന്നായി പണിയെടുക്കണം. എല്ലാദിവസവും ഉപഭോക്താക്കളെ വിളിക്കണം. പണയം പുതുക്കലിനോ പലിശ മേടിച്ചെടുക്കാനോ ഒക്കെയായിരിക്കും ഈ കോളുകൾ. റിമൈൻഡർ കോളുകൾ മാത്രമല്ല, പണം പെട്ടിയിൽ വീഴുന്നുവെന്ന് ഉറപ്പാക്കണം. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം ബ്രാഞ്ചുകൾ തുറക്കണം. കൂടുതൽ പണയങ്ങൾ സ്വീകരിച്ചാൽ കൂടുതൽ കാശ്. പുതിയ കസ്റ്റമേഴ്സിനെ പിടിച്ചാൽ നേരത്തെ കിട്ടിയിരുന്ന 150 രൂപയ്ക്ക് പകരം 175 രൂപ കിട്ടും ഈ ലോക് ഡൗൺ കാലത്ത്. അതുകൊണ്ട് പിരിവ് ഊർജ്ജിതമാക്കുക. രാജ്യം അടച്ചുപൂട്ടിയിരിക്കുമ്പോഴും എല്ലാ ദിവസവും കസ്റ്റമേഴ്സിനെ വിളിച്ച് പലിശക്കാര്യം ഓർമിപ്പിക്കുക. കൃത്യമായി പലിശ അടയ്ക്കാൻ ഉത്സാഹിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക. ഇതൊക്കെയാണ് കമ്പനിക്ക് ഈ അടച്ചുപൂട്ടൽ കാലത്ത് ജീവനക്കാർക്ക് നൽകിയ സന്ദേശം.
പുര കത്തുമ്പോൾ വാഴ വെട്ടുന്ന പരിപാടി എന്നാണ് ധനകാര്യ രംഗത്തുള്ളവർ പോലും വിശേഷിപ്പിക്കുന്നത്. ലോക് ഡൗൺ കാലത്ത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതോടെ പലർക്കും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കില്ല. വായ്പകൾ മുടങ്ങുന്നത് കാരണം ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പക്കാർക്ക് മേൽ സമ്മർദ്ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതോടകം ഉയർന്നിട്ടുള്ളത്. ഇതോടെയാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതൊന്നും കൂസാതെയാണ് പഠിച്ചതേ പാടൂ എന്ന മട്ടിലുള്ള മണപ്പുറം ഫിനാൻസിന്റെ നിയമവിരുദ്ധ നടപടികൾ നടക്കുന്നത്.
Stories you may Like
- മണപ്പുറം ഫിനാൻസിന്റെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി എന്ന് കമ്പനി
- മണപ്പുറം ഫിനാൻസിന്റെ സ്വത്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു
- റെയ്ഡ് ക്ഷീണം മാറ്റാൻ മണപ്പുറം ഫിനാൻസ് എത്തുമ്പോൾ
- ശതകോടികൾ പിഴ ഈടാക്കാനും സാധ്യത; കെവൈസി കുരുക്കിൽ മണപ്പുറം
- മണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും കേന്ദ്ര ഏജൻസിയുടെ പരിശോധന
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്