എനിക്ക് അധികാരമുള്ള സ്ഥലമാണിത്; ഇവിടെ ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യരുത്; എല്ലാത്തിനെയും പടിയിറക്കി വിടും; വനിതകളായ താമസക്കാർക്ക് നേരെ ഭീഷണി മുഴക്കിയത് ഹോസ്റ്റൽ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ; തൊടുപുഴയിലെ ഹൗസിങ് ബോർഡ് ഹോസ്റ്റലിൽ നിന്നും പടിയിറങ്ങേണ്ട ഘട്ടം വന്നപ്പോൾ ഇടപെട്ട് കലക്ടറും; ഹോസ്റ്റൽ പൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതികാരം തീർത്തത് അടുക്കള പൂട്ടി; വനിതകൾക്ക് ഒടുവിൽ ഗ്യാസും പാചക സാധനങ്ങളും എത്തിച്ചത് സഹപ്രവർത്തകർ
എം മനോജ് കുമാർ
തൊടുപുഴ: കൊറോണയുമായി ബന്ധപ്പെട്ടു ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഡോക്ടറും കോടതി ജീവനക്കാരും ഉൾപ്പെടെയുള്ള ഹോസ്റ്റൽ താമസക്കാരെ പുറത്താക്കി വാതിലടച്ച് ഹൗസിങ് ബോർഡ് ഉന്നതരുടെ ക്രൂരത. ഇടുക്കി കളക്ടറുടെയും ഹെൽത്ത് അധികൃതരുടെയും ഇടപെടൽ വന്നതോടെയാണ് ഹൗസിങ് ബോർഡ് അധികൃതരുടെ കുടിയിറക്കൽ നീക്കം പൊളിഞ്ഞത്. തൊടുപുഴ മുട്ടത്തെ ലേഡിസ് വർക്കിങ് വിമൻസ് ഹോസ്റ്റലിലാണ് നാടകീയ സംഭവവികാസങ്ങൾ കഴിഞ്ഞ ദിവസം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള താമസക്കാരെയാണ് ലോക്ക് ഡൗണിന്റെ പേരിൽ ഇറക്കിവിടാൻ ഹോസ്റ്റൽ അധികൃതർ ശ്രമം നടത്തിയത്. . മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചു പൂട്ടുന്ന വിവരം അറിഞ്ഞെത്തിയ താമസക്കാർ കളക്ടറെയും ഉന്നത അധികൃതരെയും വിവരമറിയിച്ചതോടെയാണ് ഹൗസിങ് ബോർഡ് അധികൃതർ മുട്ടുമടക്കിയത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ആരൊക്കെ എവിടെയൊക്കെ തങ്ങുന്നു. ലോക്ക് ഡൗൺ കഴിയും വരെ ഇവർ അവിടെത്തന്നെ തങ്ങണം എന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത് ലംഘിച്ച് താമസക്കാരെ ഇറക്കി വിടാൻ ഹോസ്റ്റലിന്റെ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ശ്രമം നടന്നത്.
താമസക്കാരെ ഇറക്കിവിടാൻ കഴിഞ്ഞില്ലെങ്കിലും പ്രതികാരമായി ഹോസ്റ്റൽ അടുക്കള അടച്ചു പൂട്ടുകയാണ് ഹൗസിങ് ബോർഡ് അധികൃതർ ചെയ്തത്. ഹോസ്റ്റലിൽ ഉള്ള നാലുപേർക്ക് വേണ്ടി പാചകക്കാരിയെ നിർത്താനും അവർക്ക് ശമ്പളം നൽകാനും കഴിയില്ലെന്ന് പറഞ്ഞാണ് അടുക്കള അടച്ചുപൂട്ടുകയും പാചകക്കാരിയെ പറഞ്ഞുവിടുകയും ചെയ്തത്. അടുക്കള അടച്ചു പൂട്ടിയപ്പോൾ നിവൃത്തിയില്ലാതെ കോടതി ജീവനക്കാരുടെ സഹപ്രവർത്തകർ സംഘടിച്ചെത്തി മറ്റുള്ള ഇടങ്ങളിൽ നിന്ന് ഗ്യാസും പാചകത്തിനുള്ള പാത്രങ്ങളും മറ്റു സാധനങ്ങളും എത്തിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് താമസക്കാർക്ക് ഇവിടെത്തന്നെ തുടരാൻ കഴിഞ്ഞത്. ഹൗസിങ് ബോർഡ് നേരിട്ട് നടത്തുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലാണ് തൊടുപുഴ മുട്ടത്തേത്. നിരവധി പരാതികളാണ് ഈ ഹോസ്റ്റലിന് നേരെ പല സമയത്തായി ഉയർന്നു വന്നിരിക്കുന്നത്. താമസക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സമീപനമാണ് ഹൗസിങ് ബോർഡ് അധികൃതരുടെത് എന്ന പരാതിയാണ് ഹോസ്റ്റലിനെക്കുറിച്ചുള്ളത്. അധികൃതരുടെ സമീപനം അറിയാവുന്നതിനാൽ ഹോസ്റ്റൽ അടച്ചു പൂട്ടുന്ന വിവരം അറിഞ്ഞത്തിയ വനിതകളായ താമസക്കാർ സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. ഹോസ്റ്റൽ അടച്ചു പൂട്ടുന്നത് ഹൗസിങ് ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തീരുമാനമാണെന്ന് പറഞ്ഞപ്പോൾ ഇവരെ കോടതി ജീവനക്കാരികളുടെ സഹപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. പക്ഷെ തട്ടിക്കയറുന്ന പെരുമാറ്റമാണ് എക്സിക്യുട്ടീവ് എഞ്ചിനീയർ ആൻസി കുര്യാക്കൊസിൽ നിന്നും വന്നത്.
എനിക്ക് അധികാരമുള്ള സ്ഥലത്ത് ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നൊക്കെ പറഞ്ഞു കുറെ ന്യായങ്ങൾ നിരത്തി ഇവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്നു സഹപ്രവർത്തകർ കളക്ടറെ ബന്ധപ്പെട്ടപ്പോൾ ഇവിടെ തന്നെ തുടരാൻ കളക്ടർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഗ്യാസും പാത്രങ്ങളും സംഘടിപ്പിച്ച് കോടതി ജീവനക്കാരായ സഹപ്രവർത്തകർ താമസസ്ഥലത്ത് തന്നെ ഇവരെ നിലനിർത്തിയത്. ഇവർ താമസസ്ഥലത്ത് തന്നെ തങ്ങുന്ന വിവരം അറിഞ്ഞു ഹൗസ്സിങ് ബോർഡ് അധികൃതർ പൊലീസിലും സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണു സൂചന. ഇവരോട് വീട്ടിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീടുകളിലേക്ക് മടങ്ങാൻ തങ്ങൾ തയ്യാറാണ്. തങ്ങൾക്ക് അതിനുള്ള വാഹനസൗകര്യം ഉൾപ്പെടെ തരാൻ തയ്യാറായാൽ മടങ്ങാം എന്ന് പറഞ്ഞപ്പോൾ പൊലീസ് പിൻവാങ്ങുകയായിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുൻകൂർ അറിയിപ്പ് നൽകാതെയാണ് ഹൗസിങ് ബോർഡിംഗിന്റെ കീഴിലുള്ള ഹോസ്റ്റൽ അടയ്ക്കുന്നത്. ഹോസ്റ്റൽ അടയ്ക്കുകയാണ് എന്നാണ് ഹോസ്റ്റൽ അധികൃതർ അറിയിച്ചത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലക്കാർ ആയതിനാൽ ഞങ്ങൾക്ക് ഒരു മാർഗവുമില്ലെന്ന് ഇവർ പറഞ്ഞെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം അധികൃതർ തുടരുകയായിരുന്നു. തത്ക്കാലം താങ്ങാനുള്ള സൗകര്യം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഹോസ്റ്റലിന്റെ ചാർജുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയറെ വിളിച്ച് സംസാരിക്കാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെടുകയിരുന്നു. തുടർന്നാണ് കോടതി ജീവനക്കാരുടെ സഹപ്രവർത്തകർ എക്സിക്യുട്ടീവ് എഞ്ചിനീയറായ ആൻസി കുര്യാക്കോസിനെ വിളിച്ച് താമസസൗകര്യം ഒരുക്കി നൽകാൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് ഇവർക്ക് തിരികെ പോകാനുള്ള സംവിധാനമില്ലെന്നാണ് സഹപ്രവർത്തകർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചത്. എന്നാൽ തട്ടിക്കയരുന്ന സമീപനമായിരുന്നു ഇവരുടേത് എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്.
ലോക്ക് ഡൗൺ സമയത്ത് നിങ്ങൾ എവിടെ തുടരുന്നു അവിടെത്തന്നെ തുടരണം എന്നുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് പോലും വകവയ്ക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറായില്ല. അതൊന്നും എനിക്കറിയേണ്ടതില്ല. എന്റെ സ്ഥാപനത്തിൽ നിന്നും തീരുമാനം എന്റെതാണ്. ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽ മതി. ഹൗസിങ് ബോർഡ് സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സ്വന്തം ഫണ്ടാണ് ഉപയോഗിക്കുന്നത്. ഹൗസിങ് ബോർഡ് നഷ്ടത്തിലാണ്. ഹോസ്റ്റൽ അടച്ചു പൂട്ടിയിരിക്കെ ഹോസ്റ്റൽ സ്റ്റാഫിന് ശമ്പളം നൽകാൻ കഴിയുമോ എന്നൊക്കെ സംശയമുണ്ട്. ഒരു സൂപ്രണ്ട്, ഒരു വാർഡൻഉൾപ്പെടെ മൂന്നു പേരുണ്ട്. ഒരു കുക്കിനെ നിലനിർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല. ഇവർക്ക് വേണ്ടി വാട്ടർ ചാർജ്, ഇലക്ട്രിസിറ്റി ചാർജ് എന്നിവ നൽകാൻ കഴിയില്ല. എനിക്ക് അധികാരമുള്ള സ്ഥലമാണിത്. നിങ്ങൾ എന്നോടു പറയാൻ അധികാരപ്പെട്ട ആളല്ല. എനിക്ക് അധികാരമുള്ള സ്ഥലത്ത് ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
പിന്നെ ഫോൺ എടുത്തില്ല-ഇതാണ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ മറുപടി എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്. അതോടെ കളക്ടറെ ബന്ധപ്പെട്ടു. അവിടെ തുടരാൻ കളക്ടർ നിർദ്ദേശിച്ചു. പ്രശ്നമറിഞ്ഞ് ഹെൽത്ത് വിഭാഗം ആളുകൾ എത്തി. അടുക്കള തുറന്നു കൊടുക്കാൻ ഹെൽത്ത് ആവശ്യപ്പെട്ടു. അത് അവർ സമ്മതിച്ചില്ല. തുടർന്നു ഗ്യാസ്, സ്റ്റവ്, പാത്രങ്ങൾ എന്നിവ നൽകാമെന്നു ഇവരുടെ സഹപ്രവർത്തകർ തന്നെ ഏറ്റു. അതോടെയാണ് അടുക്കള തുറന്നു കൊടുത്തത്. നിലവിൽ ഉള്ള സൗകര്യം വെച്ച് ഈ വനിതകൾ ഇവിടെത്തന്നെ തുടരുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്