കോവിഡ് അവധിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങാനാകില്ല! പ്രളയ കാലത്തിന് സമാനമായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വേണമെന്ന് മുഖ്യമന്ത്രി; ലോക് ഡൗൺ കാലത്ത് എല്ലാവർക്കും ശമ്പളം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ സംഘടനകൾ; ജോലി ചെയ്യാത്ത മാസം ശമ്പളം കിട്ടിയാലും അത് സാലറി ചലഞ്ചിലൂടെ ഖജനാവിൽ തിരിച്ചെത്തിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമോ 2020ലെ സാലറി ചലഞ്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് അവധിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങാനാകില്ല! പ്രളയ കാലത്തിന് സമാനമായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതായത് ഒരു മാസത്തോളം ലോക് ഡൗൺ ഉണ്ടാകുമെന്ന സൂചനകൾ സജീവമാണ്. അങ്ങനെ വന്നാലും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ ജോലി ചെയ്യാത്ത മാസം ശമ്പളം കിട്ടിയാലും അത് സാലറി ചലഞ്ചിലൂടെ ഖജനാവിൽ തിരിച്ചെത്തിക്കാനാണ് ഇപ്പോഴത്തെ സാലറി ചലഞ്ച് എന്ന വാദം സജീവമാണ്. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഈ ആരോപണം സജീവമാക്കും.
സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരുടെ സംഘടനാ നേതാക്കളോടാണ് ആവശ്യപ്പെട്ടത്. പ്രത്യേക കാലഘട്ടത്തിൽ ജീവനക്കാർ സഹായിക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. പ്രളയകാലത്തെ സാലറി ചലഞ്ച് വലിയ നിയമ പ്രശ്നമായിരുന്നു. കോടതിയുടെ വിമർശനം പോലും ഏറ്റു വാങ്ങേണ്ടി വന്നു. പ്രളയകാലത്ത് ജീവനക്കാർ ജോലിക്കെത്തുന്നുണ്ടായിരുന്നു. എന്നാൽ കോവിഡ് ഭീതിയിലെ ലോക് ഡൗണിൽ എല്ലാവരും വീട്ടിലാണ്. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.
പ്രളയ കാലത്തെ സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തു. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മത പത്രം ആവശ്യപ്പെടുന്ന സർക്കാർ നടപടിയെ കോടതി വിമർശിച്ചു. ഈ സാഹചര്യത്തിൽ കൊറോണക്കാലത്ത് എങ്ങനെ സാലറി ചലഞ്ച് നടപ്പാക്കുമെന്നത് ഉയരുന്ന ചോദ്യമാണ്. പ്രളയ കാലത്ത് സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ വിധി. വിസമ്മതപത്രം നൽകണമെന്ന് നിർദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നൽകിയിട്ടുണ്ട്. അങ്ങനെ പണം നൽകേണ്ട എന്നതായിരുന്നു താൽപര്യമെങ്കിൽ പണം നൽകാതിരുന്നാൽ മതി. പല കാരണങ്ങൾക്കൊണ്ട് പണം നൽകാൻ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നൽകി അവർക്ക് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. നൽകുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ പണം നൽകുന്നവർക്ക് യാതൊരു ഉറപ്പുമില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടതി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എൻജിഒ സംഘമാണ് ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. അടിയന്തരമായി ഇടക്കാല ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണയും ഇവർ സാലറി ചലഞ്ചിനെ ചോദ്യം ചെയ്യും.
കോവിഡിൽ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരുന്നില്ല. പിന്നീട് കേന്ദ്രം എല്ലാ ഓഫീസുകളും അടയ്ക്കുന്ന തരത്തിൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ ജോലി എടുക്കാത്തവർക്ക് ശമ്പളം നൽകേണ്ട അവസ്ഥയിൽ സംസ്ഥാന സർക്കാരെത്തി. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. കോവിഡ് കാലത്ത് നികുതിയും കുറയും. അതുകൊണ്ട് തന്നെ ശമ്പളം കൊടുക്കൽ വലിയ പ്രതിസന്ധിയാണ്. അതുകൊണ്ടാണ് സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതെന്ന ചർച്ചയും സജീവമാണ്. ഇത്തവണ സാലറി ചഞ്ചിന്റെ വിശദാംശങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഇത്തണ ലോണുകൾക്കുൾപ്പെടെ മൊറട്ടോറിയം ഉണ്ട്. അതിനാൽ നിർബന്ധ പൂർവ്വം ശമ്പളം സർക്കാർ പിടിച്ചേക്കും.
കഴിഞ്ഞ തവണ സാലറി ചാലഞ്ചിലെ ആശയക്കുഴപ്പം സർക്കാർ ശമ്പളവിതരണത്തെ ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തും ശമ്പളം മുടങ്ങി. സമ്മതപത്രം വാങ്ങുന്നതിലെ ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം. ശമ്പള ദിനത്തിന് രണ്ടുദിവസം മുൻപാണ് സാലറി ചാലഞ്ചിൽ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കിയത്. വിസമ്മതപത്രത്തിനുപകരം സമ്മതപത്രം വാങ്ങാൻ ധാരണയായിരുന്നു. പുതിയതായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സമ്മതപത്രം നൽകിയാൽ മതിയാകുമെന്നതായിരുന്ന അവസ്ഥ. പിരിച്ച പണം ദുരിതാശ്വാസത്തിനുതന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ കേസിൽ സംസ്ഥാനസർക്കാർ ജീവനക്കാർ നിർബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ശമ്പളം നൽകാൻ തയാറല്ലാത്ത ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.
ഈവ്യവസ്ഥ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ്. ഹൈക്കോടതി ഇക്കാര്യം കണക്കിലെടുത്തില്ലെന്നും വിസമ്മതപത്രം സംബന്ധിച്ച വ്യവസ്ഥ റദ്ദാക്കിയെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നിലപാട് എടുത്തത്. എന്നാൽ അതും വെറുതെയായിരുന്നു.
Stories you may Like
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- കുടിയേറ്റം കുറയ്ക്കുവാനുള്ള നടപടികളുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രവേർമാൻ
- കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ
- പുതിയ സാലറി മാനദണ്ഡമനുസരിച്ച് വിദേശത്ത് നിന്ന് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡാറ്റ;
- യുവാക്കളുടെ വൺ റുപ്പി ചലഞ്ച് വൻ വിജയത്തിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍