''നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം': ആക്രോശവുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്; ഭീഷണി മുഴക്കിയത് ലോക് ഡൗൺ കാലത്ത് പട്ടിണി മാറ്റാൻ കുറച്ച് അരിയെങ്കിലും എത്തിച്ചാൽ മതിയായിരുന്നുവെന്ന വീഡിയോയിലെ ഡയലോഗ്; ഒപ്പം കുടിവെള്ളം കൂടിമുട്ടിച്ച് ചെമ്മണംതോട് കോളനിക്കാരെ പൊറുതിമുട്ടിക്കൽ; സിപിഎം ഇടയാൻ തുടങ്ങിയത് ആലത്തൂരിൽ രമ്യ ഹരിദാസിന് വോട്ട് കുത്തിയപ്പോൾ മുതൽ; കോവിഡ് ഭീതിക്കിടെ പാലക്കാട് മുതലമടയിൽ സിപിഎം രാഷ്ട്രീയ വിരോധം തീർക്കുന്നത് ഇങ്ങനെ
എം മനോജ് കുമാർ
പാലക്കാട്: കൊറോണ കാലത്ത് കോളനിയിൽ വന്ന പട്ടിണി വീഡിയോ സന്ദേശം വഴി പുറത്ത് വിട്ടതിനെ തുടർന്നു കോളനിക്കാർക്ക് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി. മുതലമട പഞ്ചായത്ത് മീങ്കര വാർഡിലെ ചെമ്മണംതോട് കോളനിക്കാണ് ഭീഷണി വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും സിപിഎം ലോക്കൽ നേതൃത്വവും ചേർന്നാണ് കോളനിനിവാസികളെ ഭീഷണിപ്പെടുത്തിയത്. കൊറോണ കാരണം കുടുംബങ്ങൾ പട്ടിണിയിൽ തുടരുമ്പോഴാണ് സിപിഎം ഭീഷണി കൂടി നേരിടേണ്ടി അവസ്ഥ വന്നത്. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക തേടുന്ന കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ഭീഷണിയിൽ പെട്ട് വലയുന്നത്. കൊറോണ കാരണം ജോലിയില്ലാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്. കുട്ടികൾക്ക് പോലും നൽകാൻ ഭക്ഷണമില്ല. കോളനിയിലെ പട്ടിണി ജനങ്ങളെ വീഡിയോ സന്ദേശം വഴി അറിയിച്ചതിനാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തി കോളനിയിൽ കയറി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത്.
സിപിഎമ്മിന് കോളനിയിൽ നിന്നും ലഭിച്ചിരുന്ന വോട്ടുകൾ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചില്ല. കോളനിയിലെ സാമൂഹിക പ്രവർത്തക ബീന ഇവരെ സഹായിക്കാൻ വന്നതോടെ ഇവർ ബീനയ്ക്ക് ഒപ്പമായി. ബീന കോൺഗ്രസുകാരിയാണ്. തിരഞ്ഞെടുപ്പ് വന്നപ്പോൾ വോട്ടുകൾ ഇവരിൽ പലരും രമ്യാ ഹരിദാസിന് നൽകി. സിപിഎമ്മിന് വന്നിരുന്ന കോളനി വോട്ടുകൾ കോൺഗ്രസിനു പോയതോടെ സിപിഎം പ്രാദേശിക നേതൃത്വം രോഷാകുലരായി. ഇതോടെ കോളനിയെ തിരിഞ്ഞു നോക്കാത്ത ഇവർ കോളനിയ്ക്കെതിരെ നിലപാടും എടുത്തു. കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ കട്ട് ചെയ്യാനും ശ്രമം നടത്തി എന്നാണ് ആരോപണം വന്നത്. ഈ ഘട്ടത്തിലാണ് കൊറോണ വരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. കോളനി മുഴുവൻ പട്ടിണിയിലായി. ഈ പട്ടിണി ബീന വീഡിയോ വഴി പുറത്തെത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുള്ള രോഷം ഈ വീഡിയോ കൂടി പുറത്ത് വന്നതോടെ അണപൊട്ടി. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ കയറി ഭീഷണി മുഴക്കിയത്.
സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തിലെ പട്ടിണി പുറത്തറിയിച്ചതിനാണ് ഭീഷണി വന്നത്. കോളനിക്കാരെ മുഴുവൻ പുറത്താക്കുമെന്നാണ് പുറമ്പോക്കിൽ വീട് കെട്ടി കഴിയുന്ന ഇവർക്ക് നേരെ വന്ന ഭീഷണി. രാജ്യം ലോക്ക് ഡൗണിൽ തുടരുമ്പോൾ അതെല്ലാം ലംഘിച്ചാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡനറും സിപിഎം പ്രാദേശിക നേതൃത്വവും അടങ്ങുന്ന വലിയ ആൾക്കൂട്ടം പട്ടിണിയിൽ തുടരുന്നവരെ ഭീഷണിപ്പെടുത്തിയത്. വീഡിയോ പുറത്ത് വന്നത് തങ്ങൾക്ക് മാനക്കേടായി എന്ന് മനസിലാക്കിയാണ് കോളനിയിലെത്തി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സംഘം ഭീഷണി മുഴക്കിയത്. ഇവരുടെ ദുരിതം മനസിലാക്കി വീഡിയോ ഷൂട്ട് ചെയ്ത് വെളിയിൽ വിട്ട സാമൂഹിക പ്രവർത്തക ബീനയ്ക്കും ഭീഷണിയുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത് പുറത്ത്വിട്ടതിനാണ് ഭീഷണി മുഴക്കിയത്. ഈ വീഡിയോ വെളിയിൽ വിട്ടതിനെ തുടർന്നു കോളനിക്കാർക്കുള്ള വെള്ളം പഞ്ചായത്ത് കട്ട് ചെയ്തെന്നാണ് സാമൂഹിക പ്രവർത്തക ബീന മറുനാടനോട് പറഞ്ഞത്. കുഴൽക്കിണർ വഴി പഞ്ചായത്ത് എത്തിക്കുന വെള്ളത്തിനു ആദ്യം രണ്ടായിരം രൂപയും മോട്ടോർ പുരയ്ക്ക് 500 രൂപ താനും നൽകിയിട്ടുണ്ട്. പക്ഷെ ഈ വീഡിയോ വെളിയിൽ വിട്ടതിനെ തുടർന്നു പഞ്ചായത്ത് വക വെള്ളം ഇപ്പോൾ വരുന്നില്ല. എനിക്കും കോളനിക്കാർക്കുമാണ് വെള്ളം ലഭിക്കാത്തത്. അപ്പുറവും ഇപ്പുറവും വെള്ളമുണ്ട്. പ്രശ്നത്തിൽ ഉൾപ്പെട്ട കോളനിക്കാർക്കും എനിക്കും വെള്ളമില്ല. കുടിവെള്ളം മുട്ടിക്കുന്ന പണിയാണ് പഞ്ചായത്ത് അധികൃതരും സിപിഎമ്മും കാണിക്കുന്നത്-ബീന പറയുന്നു.
കൊറോണ പടർന്നതോടെ മീങ്കരയിലെ ചെമ്മണംതോട് കോളനി പട്ടിണിയിലാണ്. പത്ത് പതിനഞ്ചു കുടുംബങ്ങൾ ഇവിടെയുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ജോലിയുമില്ല. അതോടെ അരിവാങ്ങാൻ കാശില്ലാത്ത അവസ്ഥയായി. വാർഡ് കൗൺസിലർ സൗമ്യ ശങ്കറും സിപിഎംകാരിയാണ്. പക്ഷെ ഇവർ വാർഡിലില്ല. മറ്റൊരിടത്താണ് താമസം. വാർഡ് കൗൺസിലറുടെ അഭാവത്തിൽ സിപിഎം പ്രാദേശിക നേതൃത്വമാണ് കാര്യങ്ങൾ നോക്കുന്നത്. പക്ഷെ ഇവർ കോളനിയെ തിരിഞ്ഞു നോക്കില്ല. കോളനിയിൽ തന്നെ താമസിക്കുന്ന ബീന ഇവരുടെ പട്ടിണി മനസിലാക്കി. പ്രശ്നം പുറത്തെത്തിക്കാനാണ് ഇവരെക്കൊണ്ട് തന്നെ പ്രതികരണമുള്ള വീഡിയോ എടുത്ത് ബീന പുറത്ത് വിട്ടത്. ഇത് സിപിഎമ്മിനും പഞ്ചായത്ത് അധികൃതർക്കും രസിച്ചില്ല. ഇതോടെ പഞ്ചായത്ത് അധികൃതർ രംഗത്ത് വരുകയായിരുന്നു. കൊറോണ കാരണം ജോലിയില്ലാത്ത അവസ്ഥ നേരിടുമ്പോൾ റേഷൻ വാങ്ങാൻ ശ്രമിച്ചാൽ റേഷൻ കാർഡുമില്ല. കുട്ടികൾ അടങ്ങുന്ന കുടുംബം പട്ടിണിയിലുമായി. ചെമ്മണംതോട് കോളനി പുറമ്പോക്കിലാണ്. അതിനാൽ പഞ്ചായത്ത് അധികൃതർക്ക് നടപടിയെടുക്കാം. അതുകൊണ്ട് തന്നെയാണ് കൊലനിക്കാരെ മുഴുവൻ ഇറക്കിവിടും എന്ന് സിപിഎം ഭീഷണി മുഴക്കുന്നത്-ബീന പറയുന്നു. രമ്യാ ഹരിദാസ് എംപിയുടെ അടുക്കൽ പ്രശ്നം എത്തിയിട്ടുണ്ട്. അവർ കാര്യം അന്വേഷിക്കാൻ രണ്ടു പേരെ പറഞ്ഞുവിട്ടിട്ടുണ്ട്. പക്ഷെ വീഡിയോ വന്നപ്പോൾ ഇവർക്ക് സഹായം കിട്ടിത്തുടങ്ങിയിട്ടുണ്ട്. വ്യാപാരികൾ അടക്കമുള്ളവർ അരി എത്തിച്ചിട്ടുണ്ട്. കുറച്ച് ആളുകൾവേറെയും സഹായം എത്തിച്ചിട്ടുണ്ട്.
തല്ലാനും പിടിക്കാനും വന്നു; അകത്ത് നിൽക്കാതെ പുറത്തിറങ്ങെടീ എന്നാണ് പറഞ്ഞത്: ബീന
പട്ടിണി വീഡിയോ വന്ന ശേഷം പഞ്ചായത്ത് പ്രസിഡനറും സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കോളനിയിലേക്ക് വന്നു. പട്ടിണി പുറത്ത് പറഞ്ഞതിന് കോളനിയിൽ കയറി ഭീഷണി മുഴക്കി. അത് കഴിഞ്ഞാണ് എനിക്ക് നേരെ ഭീഷണി വന്നത്. എന്നെ തല്ലാനും പിടിക്കാനും വന്നു. ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. എന്റെ ഫോണിൽ തൊട്ടാൽ സ്വഭാവം മാറുമെന്നു ഞാൻ പറഞ്ഞപ്പോൾ പിൻവാങ്ങി. നിങ്ങൾക്ക് ആവശ്യം വന്നാൽ ഞങ്ങളോട് പറഞ്ഞാൽ മതി ചെയ്തു തരാം എന്നാണ് പറഞ്ഞത്. ഇത്രയും നാൾ എത്ര പ്രശ്നങ്ങൾ വന്നു. . പ്രളയം വന്നപ്പോൾ പോലും ഈ കോളനിയിലുള്ള പട്ടിണിപ്പാവങ്ങൾക്ക് അരി ലഭിച്ചില്ല. ഇത് ഞാൻ ചൂണ്ടിക്കാട്ടി. വീഡിയോ ഷൂട്ട് ചെയ്തത് ഞങ്ങൾക്ക് മാനക്കേടായി എന്ന് പറഞ്ഞാണ് എന്നെ തല്ലാൻ വന്നത്. നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം എന്ന് പറഞ്ഞായി പിന്നെ എന്റെ നേർക്കുള്ള ബഹളം. സിപിഎം നേതാവായ സുദേവൻ അടക്കമുള്ളവരാണ് പ്രശ്നമുണ്ടാക്കിയത്.
സുദേവനോട് ഞാൻ പറഞ്ഞു. അവർ പട്ടിണിയിലാണ്. അതുകൊണ്ട് അവരുടെ പ്രശ്നം വീഡിയോവിൽ ഷൂട്ട് ചെയ്തു. നാലാൾ അറിഞ്ഞാലല്ലേ അവർക്ക് വല്ലതും കിട്ടുകയുള്ളൂ. നിങ്ങൾ ഇത്രയും കാലം ഇവരുടെ കാര്യം അന്വേഷിച്ചോ. ഇപ്പോൾ ഞാൻ അയച്ചു കൊടുത്തപ്പോഴാണ് പ്രശ്നം വന്നത്. കോളനിക്കാരെ ഓടിച്ചു വിടും എന്ന് പറഞ്ഞാണ് ഇവർ ഭീഷണി മുഴക്കിയത്. വീഡിയോയിൽ ആരെയും കുറ്റം പറയുന്നില്ല. ഈ മൂലയ്ക്ക് കിടന്നാൽ അവരെ ആരെയും സഹായിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോഴാണ് ഇത്രയും ആളുകൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആളുകൾ തടിച്ചു കൂടി പ്രശ്നമുണ്ടാക്കുന്നത്. സുദേവൻ അടക്കമുള്ളവർ പെണ്ണുങ്ങളെക്കൊണ്ട് എന്നെ തല്ലിക്കാനാണ് നോക്കിയത്-ബീന പറയുന്നു. ഇത് മീങ്കര വാർഡിലേ ചെമ്മനംതോട് കോളനി. കോളനി നിവാസികൾ പണിക്ക് പോയിട്ട് ദിവസങ്ങളായി. ഇവർക്ക് റേഷൻ കാർഡ് പലർക്കുമില്ല. അരിയും സാധനങ്ങളുമില്ല. മുഴുപട്ടിണി. കൊറോണ കാലത്ത് പട്ടിണി. ഒരു നേരത്തെ ആഹാരം വേണം. ഇതാണ് യാചന. 15 കുടുംബങ്ങളുണ്ട്. അത്രയേറെ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആരുടേയും സഹായം ലഭിക്കുന്നില്ല-ഇതാണ് വീഡിയോ പറയുന്നത്.
കോളനിയിലെ സ്ത്രീ വീഡിയോയിൽ പറയുന്നത്:
ഈ കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളുണ്ട്. ഞങ്ങൾക്ക് റേഷൻ കാർഡ് ഇല്ല. അന്നന്ന് പണിയെടുത്ത് ആ ദിവസത്തെ ഭക്ഷണം വാങ്ങുന്നവരാണ്. കൊറോണ കാരണം പണിക്ക് പോകാൻ കഴിയുന്നില്ല. കുടുംബത്തിലെ മുഴുവൻ പേരും പട്ടിണിയിലാണ്. ആരോടും കടം ചോദിക്കാൻ കഴിയില്ല.
പണിയുമില്ല. റേഷൻ കാർഡ് ഇല്ല. ഉണ്ടെങ്കിൽ റേഷൻ കടയിൽ നിന്നും അരി വാങ്ങാൻ കഴിയുമായിരുന്നു. ഇവിടുത്തെ കുട്ടികൾ പട്ടിണിയിലാണ്. കറിക്ക് ഉള്ളത് കിട്ടിയില്ലെങ്കിലും പ്രശ്നമില്ലായിരുന്നു. അരി മാത്രം എത്തിച്ചാൽ മതിയായിരുന്നു. അത്രയേ ഞങ്ങൾക്ക് ആവശ്യമുള്ളു-യുവതി പറയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു യാചിക്കുന്ന ഇവരുടെ വാക്കുകൾ നമ്മുടെ മനസ്സിൽ കയറിയിട്ടുണ്ടെങ്കിൽ ഇവർക്ക് സഹായം എത്തിക്കാൻ ഈ വീഡിയോ ഷെയർ ചെയ്ത് സർക്കാരിനു മുന്നിലെത്തിക്കണം. ഇതൊരു വലിയ സഹായമാകും എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്