അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും
ജാസിം മൊയ്ദീൻ
കോട്ടയം/ കോഴിക്കോട്: പായിപ്പാട് തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങിയതിന് പിന്നിൽ ചിലരുടെ ആസൂത്രിത ശ്രമമെന്ന് സൂചന. രണ്ട് ദിവസമായി നടന്നത് അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. തങ്ങൾ സുരക്ഷിതരല്ലെന്ന ബോധം തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിച്ചത് ഓരോരുത്തരുടെയും പ്രാദേശിക ഭാഷകളിലാണ്. മറ്റേത് സംസ്ഥാനത്തേക്കാളുമധികം പരിഗണന ലഭിച്ചിട്ടും കേരളത്തിലെ അതിഥി തൊഴിലാളികളെ തെരുവിലിറക്കിയത് ദല്ലാളുമാരും സങ്കുചിത ആക്ടിവിസ്റ്റുകളും നടത്തിയ ശ്രമങ്ങളെന്നും വ്യക്തമായി.
ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അതിഥി തൊഴിലാളികളികൾക്ക് പരിഗണന ലഭിച്ച ഇടമാണ് കേരളം. സംസ്ഥാനത്തൊട്ടാകെ അതിഥി തൊഴിലാളികൾക്കായി 4500 ക്യാമ്പുകളാണ് ലോക്ഡൗൺ കാലത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഇവർക്കാവശ്യമായ ഭക്ഷണവും വൈദ്യ പരിശോധനയും ഇവിടങ്ങളിൽ നടക്കുന്നുണ്ട്. ഇത്രയേറെ സജ്ജീകരണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് പായിപ്പാട് ഇത്രയധികം അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത് എന്നത് പരിശോധിക്കുമ്പോൾ കൃത്യമായി കാണാൻ സാധിക്കുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളായ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന കുപ്രചാരണങ്ങളാണ്. അതെല്ലാം കേരളത്തിലും അതിഥി തൊഴിലാളികൾ സുരക്ഷിതരല്ലെന്ന ബോധം അവരിൽ വളർത്തുന്ന രീതിയിലായിരുന്നു.
ഈ കുപ്രചാരണങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി തൊഴിലാളികൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം നൽകിയത് തൊഴിലാളികളെ കേരളത്തിലെത്തിച്ച ചില ദല്ലാളുമാരും കെട്ടിട ഉടമകളും ചേർന്നാണ്. തൃശൂരിലുള്ള ഒരു ആക്ടിവിസ്റ്റ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വഴി നിരന്തരം പ്രചരിപ്പിക്കാൻ ശ്രമിച്ചത് കേരളത്തിലെ അതിഥി തൊഴിലാളികൾ സുരക്ഷിതരല്ലെന്ന പ്രചരണങ്ങളാണ്. പലയിടത്തും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന തരത്തിലായിരുന്നു ആ പ്രചരണങ്ങളെല്ലാം. എന്നാൽ അദ്ദേഹം പറഞ്ഞ പലയിടത്തും പ്രാദേശിക ഭരണകൂടങ്ങളും വളണ്ടിയർമാരും നേരിട്ട് ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് അവർക്ക് ഭക്ഷണം ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ പലതും അതിഥി തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അവരവരുടെ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്ത് ദല്ലാളുമാർ വഴി അയക്കുകയും ചെയ്തിട്ടുണ്ട്.
ഈ വ്യാജ വിവരങ്ങളാണ് ഇപ്പോൾ തങ്ങൾ അരക്ഷിതരാണെന്ന ബോധം വളർത്തിയെടുക്കുന്ന തരത്തിലേക്ക് അതിഥി തൊഴിലാളികളെ എത്തിച്ചിട്ടുള്ളത്. ിലവിൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന എല്ലാ കെട്ടിട ഉടമകൾക്കും ആരെയും കുടിയൊഴിപ്പിക്കരുതെന്ന സർക്കാർ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ തൊഴിലുടമകളിൽ നിന്നും തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചൺ വഴിയും തൊഴിലുടമകൾ വഴിയും ഇവർക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നുമുണ്ട്. കേരളീയ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാകം ചെയ്യാനുള്ള ഭക്ഷ്യോൽപന്നങ്ങൾ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്താകെ അതിഥി തൊഴിലാളികൾക്കു മാത്രമായി 4500 ഓളം ക്യാമ്പുകളൊരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണിൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഒന്നര ലക്ഷത്തോളം പേർ ഇത്തരം ക്യാമ്പുകളിൽ കഴിയുന്നുണ്ട്. തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നിന്ന തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷിതമായ താമസവും ആരോഗ്യപരിരക്ഷയും നൽകി കേരളം അതിഥി തൊഴിലാളികളുടെ കാര്യത്തിൽ രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും മാതൃക തീർത്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ചില കെട്ടിട ഉടമകളുടെയും ദല്ലാളുമാരുടെയും സഹായത്തോടെ സങ്കുചിത ആക്ടിവിസ്റ്റുകൾ തൊഴിലാളികളിൽ അരക്ഷിത ബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇതിന്റെ പരിണത ഫലമാണ് പായിപ്പാട് ഇന്ന് കണ്ടത്.
തൊഴിലാളികൾ പുറത്തിറങ്ങിയാൽ തൊഴിലുടമകൾക്കെതിരെ നടപടി
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തിറങ്ങിയാൽ തൊഴിലുടമകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ലോക്ക്ഡൗൺ ലംഘിച്ച് തൊഴിലാളികൾ പുറത്തിറങ്ങിയാൽ തൊഴിലുടമകൾ ഉത്തരവാദികളായിരിക്കും. ആദ്യ നടപടി ഇവർക്കെതിരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തൊഴിലാളിയും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവർക്കുമുള്ള ഭക്ഷണവും താമസവും സർക്കാർ നൽകും. കോവിഡിന്റെ കാലം കഴിഞ്ഞാൽ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 45855 അതിഥി തൊഴിലാളാണ് ഉള്ളതെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റ് കണകക്ക്. എന്നാൽ കൃത്യമായ രേഖകൾ നൽകാത്ത എണ്ണായിരത്തിൽ അധികം ആളുകളുണ്ടെന്നാണ് നിഗമനം. ഇവരെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സർവേ റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ബേസിക് ഡേറ്റ തയ്യറാക്കും. തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത് രാജ്യദ്രോഹക്കുറ്റമായി കാണേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികൾ പട്ടിണിയിൽ അല്ല
നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ്കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികൾ കൂട്ടം കൂടി പ്രതിഷേധിച്ചത്. നൂറുകണക്കിന് തൊഴിലാളികളാണ് റോഡിൽ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീർന്നു. പട്ടിണി സഹിച്ച് ഇനി കഴിയാൻ പറ്റില്ലെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്ചത്തലത്തിൽ ആളുകൾ പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് തൊഴിലാളികൾ പ്രതിഷേധത്തിന് ഇറങ്ങിയത്.
അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടർ തള്ളി. തൊഴിലാളികൾക്ക് ഭക്ഷണം നൽകിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാൽ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോൾ സാധ്യമല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍