ഒരു ദിവസം കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു; അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു; പിന്നീട് അടച്ച കടകൾ മുമ്പിൽ കാത്തിരിപ്പായി; ഒരുഊണെങ്കിലും കിട്ടാൻ ദ്വീപ് മുഴുവൻ അലഞ്ഞു; പണമുണ്ടെങ്കിലും വാങ്ങാൻ ഒരുബിസ്കറ്റോ പഴമോ പോലും കിട്ടാനില്ല; നാലുദിവസമായി പൂർണ പട്ടിണിയിൽ; ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ സ്വപ്ന പദ്ധതിക്കായി ആൻഡമാനിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ലോക്ഡൗണിൽ കുടുങ്ങിയത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ പ്രൊജക്റ്റ് എന്ന സ്വപ്ന പദ്ധതിക്കായി ആൻഡമാൻസിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നു. നാല് ദിവസമായി ഇവർ പട്ടിണിയിലാണ്. രണ്ടു മലയാളികളും രണ്ടു ഉത്തരേന്ത്യക്കാരും അടങ്ങിയ സംഘമാണ് ഭക്ഷണമില്ലാതെ ആൻഡമാനിൽ കഷ്ടതയനുഭവിക്കുന്നത്. ലോക്ക് ഡൗൺ കാരണം കപ്പലും വിമാനങ്ങളും ഇല്ലാതിരിക്കുന്നതും കടകൾ അടഞ്ഞു കിടക്കുന്നതുമാണ് ഇവരെ കുടുക്കിയിരിക്കുന്നത്. സംഘത്തിലെ മലയാളികളായ രാജേഷ് പി.എന്നും ശ്രീജിത്തും ഏറ്റുമാനൂർകാരാണ്. ഒമർകുമാർ ഷാ ബീഹാറുകാരനും ചന്ദ്രശേഖർ യുപി സ്വദേശിയുമാണ്. മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നു. അവർ പക്ഷെ വിമാനത്തിൽ മടങ്ങി. ആ ദിവസങ്ങളിൽ ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തിരുന്നില്ല. അതിനാൽ മറ്റു രണ്ടു പേർ വിമാനമാർഗം ആൻഡമാനിൽ നിന്നും മടങ്ങി. പക്ഷെ കപ്പലിനെ ആശ്രയിച്ച് നിന്നതു കാരണം മലയാളികൾ അടങ്ങിയ നാലംഗ സംഘം താമസസ്ഥലത്ത് തന്നെ കുടുങ്ങി. കഴിഞ്ഞ നാല് ദിവസമായി ഇവർ പട്ടിണിയിലാണ്. എല്ലാ കടകളും അടഞ്ഞുകിടക്കുന്നതാണ് ഇവർക്ക് മുന്നിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ബിഎസ്എൻഎൽ പ്രോജക്റ്റ് വർക്കിന്റെ ഭാഗമായാണ് ഇവർ എത്തിയതെങ്കിലും ഇവരെ സഹായിക്കുന്ന നടപടികൾ ആൻഡമാൻസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.
ഇപ്പോൾ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് ആൻഡമാൻസിൽ നിലനിൽക്കുന്നത്. പേരിനു പോലും ഒരു കടയും തുറക്കുന്നില്ല. ഇവർ കപ്പലിൽ നിന്നും ഇറങ്ങുമ്പോൾ കരുതിയ വളരെ കുറച്ച് ഭക്ഷണ സാധനങ്ങൾ മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടാണ് ഇതുവരെ പൂർണ പട്ടിണിയില്ലാതെ കഴിഞ്ഞു പോയത്. ഈ ഭക്ഷണ സാധനവും നിലവിൽ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്. മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള ഓരോ കടകൾ തുറക്കും എന്നാണ് ആൻഡമാൻ ഭരണകൂടം പൊതുവിൽ അറിയിച്ചത്. ഈ കടകൾ തുറക്കാനുള്ള ഉത്തരവാദിത്തം അവർ അതാത് മുനിസിപ്പൽ കൗൺസിലർമാർക്കാണ് ഏൽപ്പിച്ചത്. പക്ഷെ കടകൾ തുറന്നിട്ടില്ല. അത് തുറക്കാൻ കൗൺസിലർമാരും വരുന്നില്ല.
ഒരു ദിവസം ഇങ്ങനെ കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു. അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു. പിന്നീട് കട അടയ്ക്കുന്നതും കണ്ടു. പലർക്കും സാധനങ്ങൾ ലഭിച്ചില്ല. ഒരു ഊണ് എങ്കിലും ലഭിക്കുമോ എന്നറിയാൻ ദ്വീപ് മുഴുവൻ ഇവർ ചുറ്റി നടന്നു. തുറന്ന ഒരു കട പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഭക്ഷണത്തിനുള്ള ഒരു സംവിധാനവും നിലവിലില്ല. പിന്നെ എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ ഉയരുന്നത്. കഴിഞ്ഞ നാല് ദിവസമായി പട്ടിണിയിലാണ്-സംഘത്തിലെ മലയാളിയായ ഏറ്റുമാനൂർക്കാരൻ രാജേഷ് മറുനാടനോട് പറഞ്ഞു. കപ്പലിൽ വന്നിറങ്ങുമ്പോൾ ഒരു കരുതൽ എന്ന നിലയിൽ കപ്പലിൽ നിന്നും എടുത്ത ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. ഇനി മുന്നോട്ടുള്ള പോക്ക് പ്രയാസമാണ്. ഊണ് കഴിക്കാനുള്ള പണം പോക്കറ്റിൽ കിടപ്പുണ്ട്. പക്ഷെ ഊണിനു ഒരു കടയും തുറന്നിട്ടില്ല. പഴങ്ങൾ കഴിക്കാം എന്ന് കരുതിയാലും ഒരു കടയുമില്ല. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്-രാജേഷ് പറയുന്നു.
കഴിഞ്ഞ ഒക്ടോബർ മുതൽ രാജ്യത്തിന് അഭിമാനമായി മാറുന്ന പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇവർ ആൻഡമാൻസ് ദ്വീപ് സമൂഹത്തിലുണ്ട്. കഴിഞ്ഞ ചൊവാഴ്ചയാണ് കാനി പ്രോജക്റ്റ് എന്ന് പറയുന്ന ചെന്നൈ-ആൻഡമാൻ കേബിൾ പ്രോജ്കറ്റ് ജോലികൾക്കായി ആൻഡമാൻസിൽ എത്തുന്നത്. ചെന്നൈയിൽ നിന്നും കടല്ലിന്നനടിയിലൂടെ ആൻഡമാൻസിൽ ഫൈബർ ഓപ്റ്റിക്കൽ കേബിൾ എത്തിച്ച് ആൻഡമാൻസ് അടക്കമുള്ള ഏഴു ദ്വീപുകളിൽ അനായാസം ഇന്റർനെറ്റ് എത്തിക്കുന്ന സ്വപ്ന പദ്ധതിയാണിത്. 1400 കോടി രൂപയുടെ പ്രോജക്റ്റ് ആണിത്. ആൻഡമാൻ ദ്വീപ് നിവാസികൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങൾ തുലോം കുറവാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പ്രോജക്റ്റ് നടപ്പിലാകുന്നത്.
ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് മുതൽ വടക്കേ അറ്റമായ രംഗത്ത് ദ്വീപിനെയും ബന്ധിപ്പിക്കുന്ന വൻ പ്രോജ്കറ്റ് ആണിത്. ഇതിന്നപ്പുറത്തേക്ക് ഇന്ത്യാ മഹാരാജ്യമില്ല. തെക്ക് മുതൽ വടക്ക് വരെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ എത്തിച്ചിട്ടുണ്ട്. എൻഇസി ടെക്നോളജിസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബിഎസ്എല്ലിനായി ഈ ജോലി ഏറ്റെടുത്തിരിക്കുന്നത്. ഈ കമ്പനിയുടെ ജീവനക്കാരാണ് മലയാളികൾ അടങ്ങുന്ന ഈ സംഘം. ജോലിയുടെ തൊണ്ണൂറു ശതമാനവും പൂർത്തിയാവുകയും രാഷ്ട്രപതി ഉദ്ഘാടനത്തിനു ഈ മാസം തന്നെ എത്താനുള്ള വഴി തെളിയുകയും ചെയ്ത സമയത്താണ് എല്ലാം മുടക്കി കൊറോണ പടരുന്നത്. കൊറോണ എത്തിയ കാര്യം ഇവർ അറിഞ്ഞിരുന്നില്ല. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളും അറിഞ്ഞിരുന്നില്ല.
ഇന്റർനെറ്റും പത്രങ്ങളും ഇല്ലാതിരുന്നത് കാരണമാണ് കാര്യങ്ങൾ അറിയാതിരുന്നത്. ദ്വീപിൽ കട തുറക്കാത്തത് എന്താണ് എന്ന് തിരക്കിയപ്പോഴാണ് ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും രാജ്യം കൊറോണയ്ക്ക് എതിരെ പടപൊരുതാൻ തുടങ്ങുകയാണ് എന്നും ഇവർ അറിഞ്ഞത്. വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ നാട്ടിലെ കടകൾ രാവിലെ ഏഴു മുതൽ അഞ്ചു വരെ തുറന്നിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു. അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിട്ടിട്ടില്ല എന്നും ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും പറഞ്ഞു, ഇതോടെ ആൻഡമാനിലും സമാന അവസ്ഥയാകും എന്ന് ഇവർ കരുതി. കഴിഞ്ഞ ഇരുപത്തിനാലിന് മറ്റൊരു ദ്വീപിൽ നിന്നും ഇവർ ആൻഡമാനിലേക്ക് വന്നിറങ്ങുമ്പോൾ ഏതാനും കടകൾ തുറന്നിരുന്നു. പക്ഷെ പിറ്റേന്ന് കടകൾ പകുതിയായി കുറഞ്ഞു. പിന്നീട് എല്ലാ കടയും അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ജീവനക്കാരുടെ കഷ്ടത മനസിലാക്കി ഇവരുടെ കാര്യത്തിൽ എന്ത് ചെയ്യാനും ഇവർ ജോലി ചെയ്യുന്ന എൻഇസി ടെക്നോളജിസും ബിഎസ്എൻഎല്ലും തയ്യാറാണ്. പക്ഷെ കപ്പലുമില്ല, ഫ്ളൈറ്റുമില്ല. എല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്. ഇനി സമ്പൂർണ്ണ ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 നു മുൻപ് ഇവിടുന്ന് മടങ്ങാൻ കഴിയുമോ എന്ന് ഇവർക്ക് തീർച്ചയില്ല. പക്ഷെ പട്ടിണി കിടക്കാതെ എന്തെങ്കിലും ഭക്ഷണം ലഭിക്കുമോ എന്നാണ് ഇവർ ആരായുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍