Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിക്കും മന്ത്രി രവീന്ദ്രനാഥിനും കോവിഡ് രോഗ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ; ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെ കണ്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുൻ മുഖ്യമന്ത്രിക്ക് രോഗ ലക്ഷണമില്ലാത്തത് വൈറസ് പടരാത്തതിന്റെ സൂചന; വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമായി പുറത്തിറങ്ങാം; ഉസ്മാന് രോഗം പിടിപെട്ടത് മൂന്നാറിൽ നിന്നെന്ന് സംശയം; യാത്രാ വഴികളിൽ വ്യക്തത വരുത്താൻ ഇനി മൊബൈൽ ടവർ പരിശോധന; നിയമസഭയും രാജ്ഭവനും സന്ദർശിച്ച നേതാവിന്റെ ആരോഗ്യ നില തൃപ്തികരം

ഉമ്മൻ ചാണ്ടിക്കും മന്ത്രി രവീന്ദ്രനാഥിനും കോവിഡ് രോഗ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ; ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെ കണ്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുൻ മുഖ്യമന്ത്രിക്ക് രോഗ ലക്ഷണമില്ലാത്തത് വൈറസ് പടരാത്തതിന്റെ സൂചന; വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമായി പുറത്തിറങ്ങാം; ഉസ്മാന് രോഗം പിടിപെട്ടത് മൂന്നാറിൽ നിന്നെന്ന് സംശയം; യാത്രാ വഴികളിൽ വ്യക്തത വരുത്താൻ ഇനി മൊബൈൽ ടവർ പരിശോധന; നിയമസഭയും രാജ്ഭവനും സന്ദർശിച്ച നേതാവിന്റെ ആരോഗ്യ നില തൃപ്തികരം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കോവിഡ്19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി. ഉസ്മാന് കോവിഡ് പടർന്നത് എവിടെ നിന്നെന്ന് അറിയാത്തത് ദുരൂഹമാകുന്നു. ഇടുക്കി ജില്ലയ്ക്കു പുറത്തു നിന്നാണു ഉസ്മാനു രോഗം ബാധിച്ചതെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഈ നേതാവ് മൂന്നാർ സന്ദർശിച്ചിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ ഉണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യത്തിൽ നിന്നാകാം കോൺഗ്രസ് നേതാവിന് രോഗം എത്തിയതെന്നാണ് കണക്കുകൂട്ടൽ.

പെരുമ്പാവൂരിൽ ഉസ്മാൻ ഈ മാസം ഏഴിന് താമസിച്ചിരുന്നു എന്നു കണ്ടെത്തിയതായും ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. യാത്രകളെപ്പറ്റി പൂർണമായി ഓർമയില്ലെന്നാണ് ഉസ്മാൻ പറയുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ സഞ്ചരിച്ച ടവർ ലൊക്കേഷൻ പരിശോധിച്ച് കോവിഡ് ബാധിതരുമായി ബന്ധപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിക്കും. പെരുമ്പാവൂരിൽ വച്ച് കോവിഡ് ബാധിതരെ ഇയാൾ കണ്ടോ എന്നും പരിശോധിക്കും.

അതിനിടെ ഉസ്മാനുമായി അടുത്തിടപെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം. ഉസ്മാനെ ഉമ്മൻ ചാണ്ടി കണ്ടിട്ട് 14 ദിവസത്തിൽ ഏറെയായി. അതുകൊണ്ട് തന്നെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുമില്ല. അതിനാൽ കോവിഡ് ഭീതി ഉമ്മൻ ചാണ്ടിക്കില്ലെന്നാണ് വിലയിരുത്തൽ. നേരത്തെ ഉമ്മൻ ചാണ്ടി സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. മന്ത്രി സി രവീന്ദ്രനാഥിനെ കാണാനും ഇരുവരും എത്തി. സി രവീന്ദ്രനാഥിനും കോവിഡ് ഭീഷണിയില്ല. കാരണം ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടും പനി പോലും വരാത്തതു കൊണ്ടാണ് ഇത്.

ആയിരത്തിലധികം പേരുമായി ഇടപെഴുകിയതു കൊണ്ട് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ പേരു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം എന്ന് ഉസ്മാൻ ഇടുക്കി കലക്ടറോട് ഇന്നലെ അഭ്യർത്ഥിച്ചു. ഇടുക്കി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമാണ് ഉസ്മാൻ. ഐഎൻടിയുസിയുടെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഇടുക്കി ജില്ലയിൽ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ജില്ലയിലെ ജനപ്രതിനിധികളും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ക്വാറന്റീനിലാണ്. ഫെബ്രുവരി 29 മുതൽ രോഗം സ്ഥിരീകരിച്ച ഈ മാസം 26 വരെയുള്ള ദിവസങ്ങളിൽ എ.പി. ഉസ്മാൻ നടത്തിയ യാത്രകൾ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ഇന്നലെ തയാറാക്കിയ സഞ്ചാരപഥവും പുറത്തുവിട്ടു.

മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരൻ ഉൾപ്പെടെ 3 പേർക്കാണു നിലവിൽ ഇടുക്കി ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ചത്. കോൺഗ്രസ് നേതാവും തൊടുപുഴ കുമാരമംഗലം സ്വദേശിയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ്. ഇരുവരുടെയും നില മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടിഷ് പൗരൻ കൊച്ചിയിൽ ആശുപത്രിയിലാണ്. മറയൂർ മേഖലയിൽ ഉസ്മാൻ പങ്കെടുത്ത സത്യഗ്രഹത്തിൽ നൂറിലധികം പേരാണു പങ്കെടുത്തത്. ഇവരിൽ 40 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

'എന്റെ അടുത്തു വന്നവർ മുൻകരുതൽ എടുക്കണം'

''ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യുകയും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാനും മുൻകരുതലെടുക്കാനും തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്.

ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ സമീപിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന സാധാരണക്കാരായ ആളുകളും ഇതിലുൾപ്പെടുന്നു. എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.''ഉസ്മാൻ അഭ്യർത്ഥിച്ചു.

ഉസ്മാന്റെ യാത്രാ വഴി ഇങ്ങനെ

തിരുവനന്തപുരത്ത് ഫെബ്രുവരി 29ന് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ താമസിച്ച അദ്ദേഹം രാവിലെ 11ന് സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്തു. തുടർന്നു രണ്ടിന് കെഎസ്ആർടിസി ബസിൽ കാട്ടാക്കടയിലേക്കും നാലിന് കാട്ടാക്കടയിൽ നിന്ന് അമ്പൂരിയിലേക്കും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചു. തിരികെ ഹോട്ടൽ ഹൈലാൻഡിൽ എത്തിയ ശേഷം രാത്രി 10.30 ന് കെഎസ്ആർടിസി ബസിൽ ഇടുക്കിയിലേക്കു മടങ്ങി, മാർച്ച് 14ന് വീണ്ടും തിരുവനന്തപുരത്തെത്തി രാജ്ഭവൻ സന്ദർശിച്ചു.

ഇദ്ദേഹം മാർച്ച് 11ന് വീണ്ടും തിരുവനന്തപുരത്ത് എത്തി എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു. ഇടുക്കി ജില്ലയിൽ മാർച്ച് 2ന് 1.30ന് അടിമാലി മന്നാങ്കണ്ടത്ത് ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു. തുടർന്ന് അടിമാലിയിലെ മനോരമ സബ് ബ്യൂറോയിൽ എത്തി. ഇടുക്കി ജില്ലയിൽ ഇദ്ദേഹം താമസിച്ചതും പോയതുമായ സ്ഥലങ്ങൾ: ചെറുതോണിയിലെ വീട്, ചെറുതോണി കോൺഗ്രസ് ഓഫിസ്, കട്ടപ്പന പള്ളി, കട്ടപ്പന നഗരസഭ (യോഗത്തിൽ പങ്കെടുത്തു), ചെറുതോണി പൊലീസ് സ്റ്റേഷനു മുന്നിൽ (ധർണയിൽ പങ്കെടുത്തു), തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, ഇന്ദിരാഭവൻ, ചെറുതോണി ജുമാ മസ്ജിദ്, ചെറുതോണി ജെകെ ലാബ്, മറയൂർ ബസ് സ്റ്റാൻഡിനു സമീപം, മറയൂർ മസ്ജിദ്, ചെറുവാടി കുടി, മൂന്നാർ ഐഎൻടിയുസി ഓഫിസ്, മൂന്നാർ ടാറ്റാ ആശുപത്രി, കീരിത്തോട്, ഇടുക്കി കഞ്ഞിക്കുഴി, തൊടുപുഴ അശോക കവലയിലെ ഹോട്ടൽ, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി.

മാർച്ച് 7ന് ചെറുതോണിയിൽ നിന്നു പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര. പെരുമ്പാവൂരിൽ നിന്നു അട്ടപ്പാടിയിലേക്ക് കാറിൽ. കാക്കോപ്പടി ഗ്രാൻഡ് റസിഡൻസിയിൽ താമസിച്ചു. രാത്രി 12 ന് അട്ടപ്പാടിയിൽ അത്താഴം. മാർച്ച് 8ന് കാക്കോപ്പടി ഗ്രാൻഡ് റസിഡൻസിയിൽ താമസം. പുലർച്ചെ ഒന്നിന് ഷോളയാറിൽ ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു. ഷോളയാർ ജംക്ഷനിലെ ഹോട്ടലിൽ ഉച്ചയൂണ്, പെരുമ്പാവൂരിലേക്കു മടക്കം. എംസി റോഡിലെ മെയിൻ സിഗ്‌നൽ ജംക്ഷനു സമീപത്തെ ഹോട്ടലിൽ അത്താഴം.

കാറിൽ യാത്ര. സുഹൃത്തിന്റെ വീട്ടിൽ തങ്ങി. മാർച്ച് 9 ന് രാവിലെ 5.00 ആലുവ എംഎച്ച് കവല മസ്ജിദിൽ. 9.30 ന് ആലുവയിൽ നിന്നു തൊടുപുഴയിലേക്ക് കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP