ഉമ്മൻ ചാണ്ടിക്കും മന്ത്രി രവീന്ദ്രനാഥിനും കോവിഡ് രോഗ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ; ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെ കണ്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുൻ മുഖ്യമന്ത്രിക്ക് രോഗ ലക്ഷണമില്ലാത്തത് വൈറസ് പടരാത്തതിന്റെ സൂചന; വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമായി പുറത്തിറങ്ങാം; ഉസ്മാന് രോഗം പിടിപെട്ടത് മൂന്നാറിൽ നിന്നെന്ന് സംശയം; യാത്രാ വഴികളിൽ വ്യക്തത വരുത്താൻ ഇനി മൊബൈൽ ടവർ പരിശോധന; നിയമസഭയും രാജ്ഭവനും സന്ദർശിച്ച നേതാവിന്റെ ആരോഗ്യ നില തൃപ്തികരം
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കോവിഡ്19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി. ഉസ്മാന് കോവിഡ് പടർന്നത് എവിടെ നിന്നെന്ന് അറിയാത്തത് ദുരൂഹമാകുന്നു. ഇടുക്കി ജില്ലയ്ക്കു പുറത്തു നിന്നാണു ഉസ്മാനു രോഗം ബാധിച്ചതെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഈ നേതാവ് മൂന്നാർ സന്ദർശിച്ചിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ ഉണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യത്തിൽ നിന്നാകാം കോൺഗ്രസ് നേതാവിന് രോഗം എത്തിയതെന്നാണ് കണക്കുകൂട്ടൽ.
പെരുമ്പാവൂരിൽ ഉസ്മാൻ ഈ മാസം ഏഴിന് താമസിച്ചിരുന്നു എന്നു കണ്ടെത്തിയതായും ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. യാത്രകളെപ്പറ്റി പൂർണമായി ഓർമയില്ലെന്നാണ് ഉസ്മാൻ പറയുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ സഞ്ചരിച്ച ടവർ ലൊക്കേഷൻ പരിശോധിച്ച് കോവിഡ് ബാധിതരുമായി ബന്ധപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിക്കും. പെരുമ്പാവൂരിൽ വച്ച് കോവിഡ് ബാധിതരെ ഇയാൾ കണ്ടോ എന്നും പരിശോധിക്കും.
അതിനിടെ ഉസ്മാനുമായി അടുത്തിടപെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം. ഉസ്മാനെ ഉമ്മൻ ചാണ്ടി കണ്ടിട്ട് 14 ദിവസത്തിൽ ഏറെയായി. അതുകൊണ്ട് തന്നെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുമില്ല. അതിനാൽ കോവിഡ് ഭീതി ഉമ്മൻ ചാണ്ടിക്കില്ലെന്നാണ് വിലയിരുത്തൽ. നേരത്തെ ഉമ്മൻ ചാണ്ടി സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. മന്ത്രി സി രവീന്ദ്രനാഥിനെ കാണാനും ഇരുവരും എത്തി. സി രവീന്ദ്രനാഥിനും കോവിഡ് ഭീഷണിയില്ല. കാരണം ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടും പനി പോലും വരാത്തതു കൊണ്ടാണ് ഇത്.
ആയിരത്തിലധികം പേരുമായി ഇടപെഴുകിയതു കൊണ്ട് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ പേരു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം എന്ന് ഉസ്മാൻ ഇടുക്കി കലക്ടറോട് ഇന്നലെ അഭ്യർത്ഥിച്ചു. ഇടുക്കി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമാണ് ഉസ്മാൻ. ഐഎൻടിയുസിയുടെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഇടുക്കി ജില്ലയിൽ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ജില്ലയിലെ ജനപ്രതിനിധികളും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ക്വാറന്റീനിലാണ്. ഫെബ്രുവരി 29 മുതൽ രോഗം സ്ഥിരീകരിച്ച ഈ മാസം 26 വരെയുള്ള ദിവസങ്ങളിൽ എ.പി. ഉസ്മാൻ നടത്തിയ യാത്രകൾ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ഇന്നലെ തയാറാക്കിയ സഞ്ചാരപഥവും പുറത്തുവിട്ടു.
മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരൻ ഉൾപ്പെടെ 3 പേർക്കാണു നിലവിൽ ഇടുക്കി ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ചത്. കോൺഗ്രസ് നേതാവും തൊടുപുഴ കുമാരമംഗലം സ്വദേശിയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ്. ഇരുവരുടെയും നില മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടിഷ് പൗരൻ കൊച്ചിയിൽ ആശുപത്രിയിലാണ്. മറയൂർ മേഖലയിൽ ഉസ്മാൻ പങ്കെടുത്ത സത്യഗ്രഹത്തിൽ നൂറിലധികം പേരാണു പങ്കെടുത്തത്. ഇവരിൽ 40 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
'എന്റെ അടുത്തു വന്നവർ മുൻകരുതൽ എടുക്കണം'
''ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യുകയും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാനും മുൻകരുതലെടുക്കാനും തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്.
ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ സമീപിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന സാധാരണക്കാരായ ആളുകളും ഇതിലുൾപ്പെടുന്നു. എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.''ഉസ്മാൻ അഭ്യർത്ഥിച്ചു.
ഉസ്മാന്റെ യാത്രാ വഴി ഇങ്ങനെ
തിരുവനന്തപുരത്ത് ഫെബ്രുവരി 29ന് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ താമസിച്ച അദ്ദേഹം രാവിലെ 11ന് സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്തു. തുടർന്നു രണ്ടിന് കെഎസ്ആർടിസി ബസിൽ കാട്ടാക്കടയിലേക്കും നാലിന് കാട്ടാക്കടയിൽ നിന്ന് അമ്പൂരിയിലേക്കും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചു. തിരികെ ഹോട്ടൽ ഹൈലാൻഡിൽ എത്തിയ ശേഷം രാത്രി 10.30 ന് കെഎസ്ആർടിസി ബസിൽ ഇടുക്കിയിലേക്കു മടങ്ങി, മാർച്ച് 14ന് വീണ്ടും തിരുവനന്തപുരത്തെത്തി രാജ്ഭവൻ സന്ദർശിച്ചു.
ഇദ്ദേഹം മാർച്ച് 11ന് വീണ്ടും തിരുവനന്തപുരത്ത് എത്തി എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു. ഇടുക്കി ജില്ലയിൽ മാർച്ച് 2ന് 1.30ന് അടിമാലി മന്നാങ്കണ്ടത്ത് ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു. തുടർന്ന് അടിമാലിയിലെ മനോരമ സബ് ബ്യൂറോയിൽ എത്തി. ഇടുക്കി ജില്ലയിൽ ഇദ്ദേഹം താമസിച്ചതും പോയതുമായ സ്ഥലങ്ങൾ: ചെറുതോണിയിലെ വീട്, ചെറുതോണി കോൺഗ്രസ് ഓഫിസ്, കട്ടപ്പന പള്ളി, കട്ടപ്പന നഗരസഭ (യോഗത്തിൽ പങ്കെടുത്തു), ചെറുതോണി പൊലീസ് സ്റ്റേഷനു മുന്നിൽ (ധർണയിൽ പങ്കെടുത്തു), തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, ഇന്ദിരാഭവൻ, ചെറുതോണി ജുമാ മസ്ജിദ്, ചെറുതോണി ജെകെ ലാബ്, മറയൂർ ബസ് സ്റ്റാൻഡിനു സമീപം, മറയൂർ മസ്ജിദ്, ചെറുവാടി കുടി, മൂന്നാർ ഐഎൻടിയുസി ഓഫിസ്, മൂന്നാർ ടാറ്റാ ആശുപത്രി, കീരിത്തോട്, ഇടുക്കി കഞ്ഞിക്കുഴി, തൊടുപുഴ അശോക കവലയിലെ ഹോട്ടൽ, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി.
മാർച്ച് 7ന് ചെറുതോണിയിൽ നിന്നു പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര. പെരുമ്പാവൂരിൽ നിന്നു അട്ടപ്പാടിയിലേക്ക് കാറിൽ. കാക്കോപ്പടി ഗ്രാൻഡ് റസിഡൻസിയിൽ താമസിച്ചു. രാത്രി 12 ന് അട്ടപ്പാടിയിൽ അത്താഴം. മാർച്ച് 8ന് കാക്കോപ്പടി ഗ്രാൻഡ് റസിഡൻസിയിൽ താമസം. പുലർച്ചെ ഒന്നിന് ഷോളയാറിൽ ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു. ഷോളയാർ ജംക്ഷനിലെ ഹോട്ടലിൽ ഉച്ചയൂണ്, പെരുമ്പാവൂരിലേക്കു മടക്കം. എംസി റോഡിലെ മെയിൻ സിഗ്നൽ ജംക്ഷനു സമീപത്തെ ഹോട്ടലിൽ അത്താഴം.
കാറിൽ യാത്ര. സുഹൃത്തിന്റെ വീട്ടിൽ തങ്ങി. മാർച്ച് 9 ന് രാവിലെ 5.00 ആലുവ എംഎച്ച് കവല മസ്ജിദിൽ. 9.30 ന് ആലുവയിൽ നിന്നു തൊടുപുഴയിലേക്ക് കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍