സന്നദ്ധസേന രജിസ്ട്രേഷൻ നാട്ടിലെ ഒട്ടുമിക്ക കുട്ടിസഖാക്കളും മൂന്നുനാല് ദിവസം മുന്നേ തന്നെ ചെയ്തുകൂട്ടി; എല്ലാം ഡിവൈഎഫ്ഐക്കാർ ഹൈജാക്ക് ചെയ്തിരിക്കുന്നു; സർക്കാർ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നതോടെ കേവിഡ് കാലത്തും ആളെപ്പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി എന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ്; ആലപ്പുഴയിലെ നേതാവ് ഗംഗാ ശങ്കർ പ്രകാശ് ആദ്യ വെട്ടിപൊട്ടിച്ചതോടെ ഏറ്റുപിടിച്ച് എം.ലിജുവും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്തുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് സന്നദ്ധസേന രൂപീകരിക്കാനുള്ള തീരുമാനം രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുന്നു. 2,36,000 അംഗങ്ങളെ ചേർത്ത് സേന രൂപീകരിക്കാനുള്ള ശ്രമത്തിൽ രാഷ്ട്രീയം കലരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. സന്നദ്ധസേനയിൽ ചേരുവാൻ തീരുമാനിച്ചിട്ടും കഴിയുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന ആക്ഷേപം. സന്നദ്ധസേനയെ രാഷ്ട്രീയ വിവാദമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ജില്ലാ നേതൃത്വങ്ങൾ ഇത് സംബന്ധിച്ച ആരോപണമായി മുന്നോട്ട് വന്നിട്ടുണ്ട്. സന്നദ്ധവുമായി ബന്ധപ്പെട്ടു ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായ ഗംഗാ ശങ്കർ പ്രകാശാണ്. ഇന്നലെ മുതൽ പൊതുജനമറിഞ്ഞ രജിസ്ട്രേഷൻ പ്രോസസ്സ് നാട്ടിലെ ഒട്ടുമിക്ക കുട്ടി സഖാക്കളും മൂന്നാല് ദിവസങ്ങൾക്കു മുന്നേ തന്നെ ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ പറഞ്ഞ സന്നദ്ധം എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ യൂത്ത് കോൺഗ്രസുകാർക്ക് കഴിയുന്നില്ല. സന്നദ്ധം ഡിവൈഎഫ്ഐ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന ആരോപണമുയർത്തിയാണ് ഗംഗാപ്രസാദ് ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരിക്കുന്നത്.
സന്നദ്ധം എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ ഇന്നലെ രാത്രി മുതൽ ശ്രമിച്ചിട്ടും എനിക്കടക്കമുള്ള പലർക്കും മൊബൈലിലേക്ക് ഒടിപി ലഭിക്കുന്നില്ല, ഒ.ടി.പി ലഭിച്ചവർക്ക് വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യുമ്പോളേക്കും തകരാറ് വന്നു എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയും-ഗംഗാപ്രസാദ് ആരോപിക്കുന്നു. ഈ പ്രശ്നം റിപ്പോർട്ട് ചെയ്യാനായി സൈറ്റിൽ നൽകിയിരിക്കുന്ന +919400198198 എന്ന നമ്പറിൽ വിളിച്ചാൽ കണക്ട് ആകുന്നുമില്ല. കോവിഡ് കാലത്ത് വീണ്ടും പുതിയ ആളെ പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി. ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നത്. എല്ലാം സഖാക്കൾക്ക് മാത്രം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആഹ്വാനം നടത്തിയതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് ഇതിനായി ശ്രമിച്ചത്. എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പിന്തുണച്ചാലും അവിടെയും കമ്മികൾ കമ്മികളുടെ സ്വതസിദ്ധമായ ഉഡായിപ്പ് പുറത്തെടുക്കും.
ഇൻ എഫിഷന്റ് ആയ സൈറ്റും,ടെക്നിക്കൽ ടീമും ഒപ്പം അടിമുടി പാളിയ സംവിധാനവും, അടിയന്തരമായി മിനിമം സിഡി റൈറ്റ് ചെയ്തു പരിചയമുള്ളവരെയെങ്കിലും പിടിച്ചു ഐടി മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. നാട്ടിൽ യൂത്ത് കോൺഗ്രസ് യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത് അടക്കം നിരവധി പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ശ്രദ്ധയിൽ പെട്ടപ്പോളാണ് കമ്മികളെ മാത്രം വെച്ച് കുത്തിനിറച്ചു ഒരു വോളന്റീർ ടീം തട്ടിക്കൂട്ടി അവരാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്ന് കാണിച്ചു കയ്യടി നേടാനുള്ള കുതന്ത്രം മുഖ്യമന്ത്രി കാണിക്കുന്നത്. കൂർത്ത മൂർത്ത വിമർശനം നിറച്ചവാക്കുകളിൽ ഗംഗാ പ്രകാശ് പ്രതികരിച്ചു.
ഗംഗാപ്രകാശിന്റെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജുവും. സഖാക്കളെ ഇതിൽ പിണറായി സർക്കാർ ഉൾക്കൊള്ളിച്ച് കഴിഞ്ഞിട്ടുണ്ട്. സന്നദ്ധം ഡിവൈഎഫ്ഐക്കാർക്ക് സർക്കാർ കൈമാറി അവസ്ഥയാണ്-ലിജു മറുനാടനോട് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുറക്കാട് പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. അവിടെ ചെന്നപ്പോൾ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെയും സന്നദ്ധം വോളന്റിയർമാരുടെയും മീറ്റിങ് നടക്കുകയാണ്. ഡിവൈഎഫ്ഐക്കാരെ എല്ലാവരെയും വോളന്റിയർമാരായി ചേർത്ത് അവർക്ക് ആദ്യമേ കാർഡും നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടാണ് മീറ്റിങ് നടക്കുന്നത്. ഡിവൈഎഫ്ഐക്കാരെ എല്ലാം ചേർത്ത് കഴിഞ്ഞാണ് സന്നദ്ധം പദ്ധതിയുടെ അനൗൺസ്മെന്റ് തന്നെ നടക്കുന്നത്. ഇപ്പോൾ സൈറ്റിൽ ആർക്കും രജിസ്റ്റർ ചെയ്യാൻ പോലും കഴിയുന്നില്ല-ലിജു പറയുന്നു.
ലിജുവും ഗംഗാപ്രകാശും ആരോപണങ്ങളുമായി മുന്നോട്ടു വന്നെങ്കിലും ഈ രീതിയിൽ രാഷ്ട്രീയ ആരോപണമുന്നയിക്കാൻ പക്ഷെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മടിക്കുകയാണ്. സന്നദ്ധം ഡിവൈഎഫ്ഐ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണം ഞങ്ങൾ ഇപ്പോൾ ഉയർത്തുന്നില്ല. സന്നദ്ധവുമായി സഹകരിക്കാൻ യൂത്ത് കോൺഗ്രസുകാരെ ആഹ്വാനം ചെയ്ത ഷാഫി പറമ്പിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് സാങ്കേതിക പ്രശ്നം കാരണമാണ് എന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഡിവൈഎഫ്ഐക്കാർക്ക് മെമ്പർഷിപ്പ് നൽകികഴിഞ്ഞാണ് സന്നദ്ധം പദ്ധതി സർക്കാർ പുറത്തു വിട്ടത് എങ്കിൽ ഞങ്ങൾ അത് ഗൗരവമായി കാണും. സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കുന്നില്ല എന്ന് പറഞ്ഞു നിരവധി കോളുകളും മെസ്സേജുകളും ലഭിക്കുന്നുണ്ട്. പദ്ധതി സാങ്കേതിക തികവോടെ നടപ്പിലാകേണ്ട ഒന്നായിരുന്നു. ഇപ്പോഴുള്ള സാങ്കേതിക പാളിച്ച എത്രയും വേഗം പരിഹരിച്ച് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്കും യുവാക്കൾക്കും പദ്ധതിയിൽ ചേരാൻ സർക്കാർ അവസരമൊരുക്കണം. യൂത്ത് കോൺഗ്രസ് പദ്ധതിക്ക് പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇത് പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാരിനു കഴിയണം. സാങ്കേതിക തകരാർ ആണെങ്കിൽ അത് എത്രയും വേഗം പരിഹരിച്ച് യുവാക്കളുടെ പിന്തുണ സർക്കാർ ഉറപ്പ് വരുത്തണം. ടെക്നിക്കലായി മികച്ച ടീം കൂടി ഇതിനായി സർക്കാർ അണിനിരത്തണം-ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു.
എം.ലിജുവും ഗംഗാപ്രകാശും നിരത്തിയ ആരോപണങ്ങൾ അപ്പടി അംഗീകരിക്കാൻ ഷാഫി പറമ്പിൽ തയ്യാറാകുന്നില്ല. പദ്ധതിയെ ആദ്യം സ്വാഗതം ചെയ്യുകയും യൂത്ത് കോൺഗ്രസുകാർ പദ്ധതിയുമായി സഹകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഷാഫി പറമ്പിലാണ്. അതുകൊണ്ട് തന്നെ ഇത് സാങ്കേതിക തകരാർ ആയേക്കും എന്ന അഭിപ്രായമാണ് ഷാഫി പങ്കു വയ്ക്കുന്നത്. പക്ഷെ പദ്ധതി ഡിവൈഎഫ്ഐക്കാർക്ക് തീറെഴുതിക്കഴിഞ്ഞു എന്ന് ഉദാഹരണസഹിതമാണ് ഡിസിസി പ്രസിഡന്റ് കൂടിയായ എം.ലിജു ആരോപിക്കുന്നത്. സന്നദ്ധം രാഷ്ട്രീയ വിവാദമായി മാറിയേക്കും എന്ന സൂചനകൾ തന്നെയാണ് ലിജുവും ഗംഗാ പ്രകാശും ഒടുവിൽ ഷാഫി പറമ്പിലും നൽകുന്ന സൂചനകൾ.
കൊറോണ കാലത്തുകൊറോണയെ പ്രതിരോധിക്കാനും ജനങ്ങൾക്ക് സഹായം എത്തിക്കാനും രൂപീകരിച്ച പദ്ധതിയാണ് സന്നദ്ധം. 22 മുതൽ 40വരെ പ്രായമുള്ള ആളുകളുടെ സംവിധാനമാണ് പദ്ധതിയിടുന്നത്. 2,36,000 പേർ ആണ് അംഗസംഖ്യ. രജിസ്ട്രേഷൻ ഓൺലൈൻ ആയി നടത്തും. സന്നദ്ധം എന്ന സാമൂഹിക സന്നദ്ധ സേനയുടെ വെബ്പോർട്ടൽ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പേര് രജിസ്റ്റർ ചെയ്യണം. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകർ ഉണ്ടാകും. 87 മുനിസിപ്പാലിറ്റികളിൽ 500 പേർ വീവും, ആറ് നഗരസഭകളിൽ 750 പേർ വീതവുമാണ് പ്രതീക്ഷിക്കുന്ന സംഖ്യ. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ആളുകൾക്ക് വീടുകളിൽ എത്തിച്ച് നൽകുക. സർക്കാർ നിരീക്ഷണത്തിൽ നിന്നും പദ്ധതികളിൽ നിന്നും വിട്ടുപോയവരെ കണ്ടെത്തുക. അശരണരായ ആളുകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കുക. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണത്തിൽ സഹായിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
ഗംഗാശങ്കർ പ്രകാശിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നതാണ്,
കോവിഡ് കാലത്ത് വീണ്ടും പുതിയ ആളെ പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി..
ഇന്നലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ സംസ്ഥാനമൊട്ടുക്ക് 236000 സന്നദ്ധ പ്രവർത്തനങ്ങൾക്ക് തല്പരരായവരുടെ വോളന്റീർ ടീമിനെ തയ്യാറാക്കുന്നു എന്ന് പറഞ്ഞിരുന്നു
'സന്നദ്ധം' വെബ്പേജിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.ഷാഫി പറമ്പിൽ കേരളത്തിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും ഇതുമായി പരിപൂർണമായി സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു
എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പിന്തുണച്ചാലും അവിടെയും കമ്മികൾ കമ്മികളുടെ സ്വതസിദ്ധമായ ഉഡായിപ്പ് പുറത്തെടുക്കും
ഇന്നലെ മുതൽ പൊതുജനമറിഞ്ഞ രെജിസ്ട്രേഷൻ പ്രോസസ്സ് നാട്ടിലെ ഒട്ടുമിക്ക DYFI കാരനും മൂന്നാല് ദിവസങ്ങൾക്കു മുന്നേ തന്നെ ചെയ്തിട്ടുണ്ട്
മാത്രമല്ല https://sannadham.kerala.gov.in/registration.html എന്ന ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യാൻ ഇന്നലെ രാത്രി മുതൽ ശ്രമിച്ചിട്ടും എനിക്കടക്കം പലർക്കും മൊബൈലിലേക്ക് OTP ലഭിക്കുന്നില്ല, ഒ.ടി.പി ലഭിച്ചവർക്ക് ആണെങ്കിൽ വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യുമ്പോളേക്കും അവസാനം എറർ വന്നു വീണ്ടും ഒന്നുമുതൽ ചെയ്യേണ്ട അവസ്ഥയും..
ഈ പ്രശ്നം റിപ്പോർട്ട് ചെയ്യാനായി സൈറ്റിൽ നൽകിയിരിക്കുന്ന +919400198198 എന്ന നമ്പറിൽ വിളിച്ചാൽ കണക്ട് ആകുന്നുമില്ല
Inefficient ആയ സൈറ്റും,ടെക്നിക്കൽ ടീമും ഒപ്പം അടിമുടി പാളിയ സംവിധാനവും, അടിയന്തിരമായി മിനിമം സിഡി റൈറ്റ് ചെയ്തു പരിചയമുള്ളവരെയെങ്കിലും പിടിച്ചു IT മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
നാട്ടിൽ യൂത്ത് കോൺഗ്രസ് യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത് അടക്കം നിരവധി പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ശ്രദ്ധയിൽ പെട്ടപ്പോളാണ് കമ്മികളെ മാത്രം വെച്ച് കുത്തിനിറച്ചു ഒരു വോളന്റീർ ടീം തട്ടിക്കൂട്ടി അവരാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്ന് കാണിച്ചു കയ്യടി നേടാനുള്ള കുതന്ത്രം മുഖ്യമന്ത്രി കാണിക്കുന്നത് .
ദയവു ചെയ്തു ഈ സമയത്ത് എങ്കിലും കമ്മിത്തരം നിർത്തി വെച്ച് സുതാര്യതയും സത്യസന്ധതയോടെയും കാര്യങ്ങൾ ചെയ്യാനുള്ള ഉള്ള മര്യാദ മുഖ്യമന്ത്രി ഈ സമയത്ത് കാണിക്കണം..
NB : 1)മുഴുവൻ പേരും ഈ പോസ്റ്റിലെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കണം, ഈ സമയത്തു കൈകോർക്കേണ്ടത് നമ്മുടെ കടമയാണ്,രാഷ്രീയം ഒളിച്ചുകടത്തുന്നതു സൂചിപ്പിക്കാൻ ആണ് ഈ പോസ്റ്റ്
2)ഇന്നലെ വൈകിട്ട് 7:25 നു തുടങ്ങിയ ഉദ്യമം ആണ്, OTP ഇതേവരെ എത്തിയിട്ടില്ല..
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്