ചെണ്ടയുടെ അവസ്ഥ ആണ് ഇപ്പോൾ ബറ്റാലിയൻകാർക്ക്; ഈ അവസ്ഥയിൽ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റെസ്റ്റിനു വിട്ടത് ശരിയാണോ? സായുധ വിഭാഗത്തിലെ ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ സുഖവാസത്തിൽ കഴിയുമ്പോൾ അമർഷം പുകയുന്നത് വാട്സ് അപ്പ് ഗ്രൂപ്പുകളിൽ; സ്പോർട്സ് ക്വാട്ടയിൽ കയറിയവർക്ക് അവധി നൽകി വിട്ടത് മൂന്നു ദിവസം മുൻപ്; ഉത്തരവ് ഇറക്കിയാൽ പണി കിട്ടുമോ തോന്നിയതിനാൽ നൽകിയത് വാക്കാലുള്ള അവധി; കൊറോണ കാലത്തെ അവധി പൊലീസ് സേനയെ വിവാദത്തിലാക്കുമ്പോൾ
എം മനോജ് കുമാർ
മലപ്പുറം: സ്പോർട്സ് ക്വാട്ടയിൽ കയറിയ ഹെഡ്കോൺസ്റ്റബിൾമാർക്ക് കൊറോണ കാലത്ത് അവധി നൽകി സായുധ പൊലീസ് സേന വിവാദത്തിൽ. സേനയിൽ സ്പോർട്സ് ക്വാട്ടയിൽ കയറിയ പൊലീസ് ഓഫീസർമാർക്കാണ് കൊറോണ കാലത്ത് അവധി നൽകിയിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു പൊലീസ് സേന രാവും പകലും ഡ്യൂട്ടിയിലായിരിക്കെയാണ് സ്പോർട്സ് ക്വാട്ട എന്ന പേരിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ സുഖലോലുപരായി വീട്ടിൽ തുടരുന്നത്. മൂന്നു ദിവസം മുൻപാണ് വാക്കാൽ ഉത്തരവ് നൽകി ഇവരെ വീട്ടിലേക്ക് വിട്ടത്. ഉത്തരവ് ഇറക്കിയാൽ പണി കിട്ടുമോ എന്ന ഭയം കൊണ്ടാണ് ഇവരെ വാക്കാൽ അവധി നൽകി പറഞ്ഞുവിട്ടത് എന്നാണ് ലഭിക്കുന്ന സൂചന.
സായുധ വിഭാഗത്തിലെ ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ഈ രീതിയിൽ സുഖവാസത്തിൽ തുടരുന്നത്. ശബരിമല കാലത്ത് പോലും ഡ്യൂട്ടിയില്ല. കവളപ്പാറ ദുരന്തത്തിൽ കേരളം നടുങ്ങിയപ്പോഴും ഇവരെ കവളപ്പാറ ഡ്യൂട്ടിക്ക് വിളിച്ചില്ല. ഇപ്പോൾ കൊറോണ കാലത്ത് കേരളത്തിലെ പൊലീസ് സേന ഇരുപത്തിനാല് മണിക്കൂറും ഉണർന്നിരിക്കുമ്പോൾ പതിവു തെറ്റിക്കാതെ ഈ സേനാംഗങ്ങൾ വീട്ടിൽ വിശ്രമത്തിലാണ്. പൊലീസിൽ സ്റ്റാമിനയും ഫിറ്റ്നസും ഉള്ളവർ ഈ വിഭാഗത്തിൽപ്പെട്ടവരാണ്. പക്ഷെ ഇവർക്ക് കൊറോണ കാലത്തും സമ്പൂർണ്ണ വിശ്രമം. പൊലീസുകാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ശമ്പളവും ഇവർക്കുണ്ട്. പക്ഷെ പൊലീസിന്റെ ഡ്യൂട്ടി മാത്രം ഇവർക്കില്ല. ഈ കൊറോണ കാലത്തെങ്കിലും ഇവർക്ക് എന്തെങ്കിലും ഡ്യൂട്ടി കിട്ടും എന്ന് മറ്റുള്ള പൊലീസ് ഓഫീസേഴ്സ് കണക്കുകൂട്ടുമ്പോഴാണ് പതിവുപോലെ ഇവരെ അവധിയിൽ വിട്ടു നടപടി വന്നിരിക്കുന്നത്.
കൊറോണ ഭീതി ഒഴിവാക്കാൻ കൈമെയ് മറന്നു പൊലീസുകാർ ഡ്യൂട്ടിയിൽ തുടരവേയാണ് സ്പോർട്സ് ക്വാട്ടയിലെ പൊലീസുകാർ വിശ്രമം തുടരുന്നത്. ഉന്നത അധികാരികളുടെ ഈ നടപടിയെചൊല്ലി സായുധ സേനാ വിഭാഗത്തിൽ അമർഷം രൂക്ഷമാണ്. ആംഡ് വിഭാഗവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഈ രോഷം പുകയുന്നുമുണ്ട്. 'നമ്മുടെ ബറ്റാലിയൻ സ്പോർട്സ് ഹവിൽദാർ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റെസ്റ്റിനു വിട്ടു എന്ന് കേൾക്കുന്നു; ഇത് ഉള്ളതാണോ? ആണെങ്കിൽ ഒരു ചോദ്യം? അത്യസാധാരണ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ, ഊണും ഉറക്കവും ഇല്ലാതെ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെ പൊലീസുകാർ രാപകൽ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവരെ വീട്ടിൽ ഇരിക്കാൻ വിട്ടത് ശരിയാണോ?
ഇവർ എന്താ കേരള പൊലീസിന്റെ ഭാഗം അല്ലേ എന്നാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ നിന്നും ചോദ്യം ഉയരുന്നത്. ഏത് അടിയന്തിര സാഹചര്യത്തിലും ഇവർക്ക് റെസ്റ്റ് എടുക്കാം. സ്പോർട്സും ചെയ്യുന്നില്ല, ഡ്യൂട്ടിയുമില്ല എന്നാൽ ശമ്പളവുമുണ്ട്. ഇതാണ് നിലവിലെ അവസ്ഥ.
സ്പോർട്സ് ക്വാട്ടയിൽ കയറിയ ഹെഡ് കോൺസ്റ്റബിൾമാർ ആണ് ഈ കൊറോണ കാലത്ത് പ്രത്യേക ജോലികൾ ഒന്നുമില്ലാതെ വീട്ടിൽ തുടരുന്നത്.. സ്പോർട്സ് ക്വാട്ടയിൽ പിഎസ് സി വഴി കയറി കമാൻഡന്റ് ആയി തുടരുന്ന ഒട്ടുവളരെപ്പേർ ഇവർക്ക് മുകളിലുണ്ട്. ഈ കമാൻഡന്റുമാരാണ് ഇവരുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത്. ചോര ചോരയെ തിരിച്ചറിയുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ആണിത് എന്ന രീതിയിലാണ് സേനയിൽ നിന്നും എതിർ ശബ്ദങ്ങൾ മുഴങ്ങുന്നത്. സാധാരണ പിഎസ് സിയാണ് സ്പോർട്സ് ക്വാട്ടയിൽ നിയമനങ്ങൾ നടത്തുക പതിവ്. എന്നാൽ ഹെഡ് കോൺസ്റ്റബിൾമാരായുള്ള സ്പോർട്സ് ഹവിൽദാർ നിയമനം നടത്തുന്നത് ആംഡ് പൊലീസ് വിഭാഗമാണ്. ആദ്യം കരാർ അടിസ്ഥാനത്തിൽ ഇവരെ സർവീസിൽ കയറ്റും. പിന്നെ തസ്തിക സ്ഥിരമാക്കി നൽകും. ഒന്നുകിൽ ഇവർ സ്വാധീനം ഉപയോഗിക്കും. അല്ലെങ്കിൽ മേലധികാരികൾ തന്നെ കനിയും. രണ്ടായാലും സ്ഥിര നിയമനം ഉറപ്പ്. ഡ്യൂട്ടിയും ഇല്ല. ഇതാണ് ഈ പോസ്റ്റിനെ സ്പോർട്സ്കാർക്കിടയിൽ പ്രിയമായി നിർത്തുന്നത്.
സാധാരണ പൊലീസ് കോൺസ്റ്റബിൾമാരുടെ ഒരു പടി മുകളിലാണ് ഡയറക്ടറ്റ് റിക്രൂട്ട്മെന്റിൽ വിളിച്ചെടുക്കൽ നടക്കുന്നത്. പിഎസ്സി പൊലീസുകാരെയാണ് നിയമിക്കുകയെങ്കിൽ ഇവിടെ ഹെഡ് കോൺസ്റ്റബിൾമാരായാണ് നിയമനം. ഒരേ ശമ്പള സ്കെയിലും. നിയമനം കിട്ടിയാൽ സുഖവാസവും. ഇതാണ് ഈ നിയമന കാര്യത്തിൽ നടക്കുന്നത്. സായുധ സേനാ മേധാവികൾ മിക്കവരും സ്പോർട്സ് ക്വാട്ടയിൽ കയറിയവരാണ്. സ്പോർട്സ് ക്വാട്ടയിൽ കയറിയവരുടെ പ്രശ്നം വരുമ്പോൾ ഇവർ ചെയ്യാവുന്ന സഹായങ്ങൾ മുഴുവൻ നൽകും. ഇത് സേനയിൽ പലപ്പോഴും അമർഷത്തിനു കാരണമാകാറുണ്ട്. ഇതേ അമർഷം തന്നെയാണ് സായുധ സേനയുമായി ബന്ധപ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പിൽ പുകയുന്നത്.
ശബരിമല ഡ്യൂട്ടിക്ക് എല്ലാ പൊലീസുകാർക്കും പോകേണ്ടി വന്നാലും സ്പോർട്സ് ക്വാട്ടയിലുള്ള ഈ നിയമനത്തിനെ പരിഗണിക്കാറില്ല. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലും ഇവർക്ക് ഡ്യൂട്ടിയിൽ പോകേണ്ടി വരില്ല. അതുകൊണ്ട് തന്നെയാണ് മലപ്പുറത്ത് സായുധ വിഭാഗത്തിൽ തന്നെയുണ്ടായിട്ടും കവളപ്പാറ ദുരന്തം വന്നപ്പോഴും ഇവർക്ക് പോകേണ്ട ആവശ്യം വരാതിരുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ഇതിൽ നിന്നും ഒരു മാറ്റം വരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇവരെ വിളിക്കും. ഡിപ്പാർട്ട്മെന്റ് ഇവരെ ഡ്യൂട്ടിക്ക് എടുക്കില്ല. പക്ഷെ തിരഞ്ഞെടുപ്പ് സമയത്ത് നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കാണ്. അതിനാൽ പൊലീസിൽ ആരെയും മാറ്റി നിർത്താൻ കമ്മിഷൻ സമ്മതിക്കില്ല.അപ്പോൾ മാത്രം ഡ്യൂട്ടി വരും.അല്ലാതുള്ള സമയത്ത് ഇവർ രാവിലെ ഉണരുന്നു. ഓടുന്നു. ഫുട്ബോൾ പ്രാക്ടീസ് ചെയ്യുന്നു. രാത്രി ആകുമ്പോൾ വന്നു കിടക്കുന്നു ഇതാണ് നിലവിലെ രീതി. ദിവസവും പ്രാക്റ്റീസിനു ചാർജുണ്ട്. ഓരോ ദിവസവും പ്രാക്ടീസ് ചാർജ് ആയി 150 രൂപയാണ് ഇവർക്ക് നൽകുന്നത്. എല്ലാ സർക്കാർ ആനുകൂല്യവുണ്ട്.
എല്ലാ ഞായറാഴ്ചയും റെസ്റ്റും വീട്ടിൽ പോക്കും. അല്ലാതെയുള്ള ലീവ് വേറെയും. ലീവ് എടുക്കുന്നുണ്ടേങ്കിലും നാല് ദിവസം ഡ്യൂട്ടി ലീവ് ഇവർ എഴുതിയെടുക്കും. ഡ്യൂട്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡ്യൂട്ടി ലീവ് എടുക്കും. ഞായറാഴ്ച്ച ലീവ് ആണെങ്കിലും നാല് ദിവസത്തെ ഡേ ഓഫ് ലഭിക്കും. ഒരു മാസം മുഴുവൻ ജോലി ചെയ്താലും നാല് ദിവസത്തെ ഡേ ഓഫ് നൽകാൻ സായുധ മേലധികാരികൾ മടി കാണിക്കും. പക്ഷെ ഇവർക്ക് ഇത് ലാവിഷ് ആണ്. കാരണം നിയമനം സ്പോർട്സ് ക്വാട്ടയിലാണ്. പൊലീസിലുമാണ് പക്ഷെ ഡ്യൂട്ടിയില്ല. സ്പോർട്സ് ക്വാട്ടയിൽ കയറിയ ഒരുദ്യോഗസ്ഥനു നാദാപുരത്ത് ഡ്യൂട്ടിയുണ്ട്. നാദാപുരം എംഎസ്പി കൺട്രോൾ റൂമിലാണ് ഡ്യൂട്ടി. ഒരു ഐജിയുടെ ഓർഡർ സംഘടിപ്പിച്ചാണ് നാദാപുരം ഡ്യൂട്ടിയിൽ കയറിയത്. പക്ഷെ ഡ്യൂട്ടി വീട്ടിൽ നിന്ന് തന്നെയാണ് നിർവഹിക്കുന്നത്. ഈ ഉദ്യോഗസ്ഥനെ നേരിട്ട് കണ്ടവരും വളരെ കുറവ്. എംഎസ്പി കൺട്രോൾ റൂം ആയതിനാൽ എല്ലാ ദിവസവും വരേണ്ടതില്ല എന്നാണ് സ്വയമുള്ള ചിന്ത. പക്ഷെ ഡ്യൂട്ടി ഡ്യൂട്ടി തന്നെയല്ലേ വരേണ്ടതല്ലേ എന്നാണ് ഉയരുന്ന ചോദ്യം.മുഖം മറക്കാതിരിക്കാൻ ഒരു ഫോട്ടോയെങ്കിലും കൊടുത്ത് വിടണമെന്നാണ് പരിഹാസത്തിൽ വരുന്ന സംസാരവും. ഈ ഘട്ടത്തിൽ തന്നെയാണ് ലോകം ഭയക്കുന്ന മഹാമാരി കൊറോണയെന്ന പേരിൽ പടരുമ്പോൾ ഇവരെ പതിവുപോലെ സുഖവാസത്തിനു വിട്ടിരിക്കുന്നത്.
സായുധസേനാ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശം ഇങ്ങനെ:
നമ്മുടെ ബറ്റാലിയൻ സ്പോർട്സ് ഹവിൽദാർ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റസ്റ്റ്ന് വിട്ടു എന്ന് കേൾക്കുന്നു..
ഇത് ഉള്ളതാണോ?
ആണെങ്കിൽ ഒരു ചോദ്യം? അത്യഅസാധാരണ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ. ഊണും ഉറക്കവും ഇല്ലാതെ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെ പൊലീസുകാർ രാപകൽ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവരെ വീട്ടിൽ ഇരിക്കാൻ വിട്ടത് ശരിയാണോ?
ഇവർ എന്താ കേരള പൊലീസിന്റെ ഭാഗം അല്ലേ
പറയാൻ ഒരുപാട് ഉണ്ട്... ചെണ്ടയുടെ അവസ്ഥ ആണ് ഇപ്പോ ബറ്റാലിയൻ കാർക്ക്.....
മേൽ പറഞ്ഞ വിവരം സത്യം ആണോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ആരെയും മോശക്കാരാക്കാൻ അല്ല. ഡ്യൂട്ടി ഭാരം കുറയ്ക്കാൻ വേണ്ടി പെടാപ്പാടു പെടുന്നവരുടെ ശ്രദ്ധയില്ലേക്ക് അറിയാൻ. ഇത് ശരിയാണെങ്കിൽ ഇക്കാര്യങ്ങളിൽ നാം ഒറ്റക്കെട്ടായി നില്ക്കേണ്ടതുണ്ട്. ഇടപെടാൻ കഴിയുന്നവർ ഇടപെടുക.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്