പാഞ്ഞുവന്ന ജീപ്പ് സഡൻബ്രേക്കിട്ട് നിർത്തി സിനിമാ സ്റ്റൈലിൽ ലാത്തിയും വീശി പാഞ്ഞടുത്തു; കൂടി നിൽക്കാതെ വീട്ടിൽ പോവിനെടാ...എന്നാക്രോശിച്ച് കൊണ്ട് ഷോപ്പിന് മുന്നിൽ നിന്നവർക്ക് പൊതിരെ തല്ല്; പടപ്പുറപ്പാട് കണ്ട് കണ്ടം വഴി ഓടി വനിതാ മുൻസിപ്പൽ ചെയർമാൻ; കടയ്ക്ക് അകത്ത് പൊട്ടിക്കാൻ കയറിയപ്പോൾ സീൻ വേറെയെന്ന് കൊണ്ടോട്ടി എസ്ഐയോട് മുൻസിപ്പൽ സെക്രട്ടറി; കട പരിശോധനയ്ക്ക വന്ന നഗരസഭാ സംഘത്തിന്റെ ലോക് ഡൗൺ അനുഭവം
എം മനോജ് കുമാർ
കൊണ്ടോട്ടി: വിലക്കയറ്റം തടയാൻ കടകളിൽ പരിശോധന നടത്തവേ കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാനെയും മുൻസിപ്പൽ സെക്രട്ടറിയെയും നടുറോഡിൽ കൊണ്ടോട്ടി എസ്ഐ മർദ്ദിച്ചത് വിവാദമാകുന്നു. വിലക്കയറ്റം തടയാൻ നിത്യേന വിലനിലവാരം പ്രദർശിപ്പിക്കണമെന്നു കടയുടമയ്ക്ക് നിർദ്ദേശം നൽകവേയാണ് വനിതയായ മുൻസിപ്പൽ ചെയർമാൻ ഷീബാ കെ.സിക്കും സെക്രട്ടറി ബാബു പി.ടി.യ്ക്കും ഉദ്യോഗസ്ഥർക്കും നടുറോഡിൽ വെച്ച് പൊലീസ് മർദ്ദനമേൽക്കുന്നത്. റോഡിനു അപ്പുറത്ത് പൊലീസ് ജീപ്പ് നിർത്തി എസ്ഐ വിനോദ് ഓടിവന്നു മുനിസിപ്പൽ സെക്രട്ടറിയെയും ഉദ്യോഗസ്ഥരേയും മർദ്ദിക്കുകയായിരുന്നു.
മുൻസിപ്പൽ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും എസ്ഐയിൽ നിന്നും പൊതിരെ മർദ്ദനമേൽക്കുന്നത് കണ്ടു ഭയന്ന വനിതാ മുൻസിപ്പൽ ചെയർമാൻ ഷീബാ കെ.സി. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറി. ഇവരെ മർദ്ദിച്ച ശേഷം മുൻസിപ്പൽ ചെയർമാന് രണ്ടു പൊട്ടിക്കാൻ എസ്ഐ കടയ്ക്ക് അകത്തേക്ക് കടക്കുമ്പോഴേക്കും സെക്രട്ടറിയും ഉദ്യോഗസ്ഥരും എസ്ഐയെ പിടിച്ച് നിർത്തി. തുടർന്നുള്ള സംസാരത്തിലാണ് മുൻസിപ്പൽ സെക്രട്ടറിയേയും ഉദ്യോഗസ്ഥരേയുമാണ് താൻ മർദ്ദിച്ചതെന്നും കടയ്ക്ക് ഉള്ളിൽ കയറി രണ്ടു പൊട്ടിക്കാൻ പോയത് മുൻസിപ്പൽ ചെയർമാന് നേർക്കാണെന്നും എസ്ഐയ്ക്ക് ബോധ്യം വരുന്നത്. ഇതോടെ വലിഞ്ഞ എസ്ഐ പോകും മുൻപ് മാപ്പ് പറഞ്ഞു എന്ന് വരുത്തി തലയൂരുകയായിരുന്നു. സംഭവം മലപ്പുറത്ത് വൻ പ്രതിഷേധത്തിനും വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും മലപ്പുറം കളക്ടർക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.
കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാനെയും സെക്രട്ടറിയെയും കൊണ്ടോട്ടി എസ്ഐ മർദ്ദിച്ച ദൃശ്യങ്ങളിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്. ദൃശ്യങ്ങളിൽ തെളിയുന്നത് ഇങ്ങനെ: വനിതയായ കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും കാര്യങ്ങൾ കടയ്ക്ക് മുന്നിൽ നിന്നും അവലോകനം ചെയ്യുന്നു. ഇവർ വന്ന ഇന്നോവ കാർ കടയ്ക്ക് മുന്നിലുണ്ട്. ഇവർ സംസാരിച്ചുകൊണ്ടിരിക്കെ റോഡിനു മറുവശത്ത് പൊലീസ് ജീപ്പ് വന്നു നിൽക്കുന്നു. എസ്ഐ ലാത്തിയുമായി ഓടി വന്നു തലങ്ങും വിലങ്ങും മർദിക്കുന്നു. മർദ്ദനം തടയും മുൻപ് അടി വീണു കഴിഞ്ഞിരുന്നു. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറിയ മുൻസിപ്പൽ ചെയർമാനെ മർദ്ദിക്കാൻ എസ്ഐ കടയ്ക്ക് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു.
ആവശ്യത്തിനു അടി കിട്ടിയ മുൻസിപ്പൽ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചേർന്ന് എസ്ഐയെ തടഞ്ഞു നിർത്തുന്നു. വാഗ്വാദം മൂക്കുമ്പോഴാണ് തനിക്ക് അബദ്ധം പറ്റിയതായി എസ്ഐയ്ക്ക് മനസിലാകുന്നത്. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറിയ മുൻസിപ്പൽ ചെയർമാൻ ഷീബ മറ്റൊരു വഴിയിലൂടെ മെല്ലെ കാറിനകത്ത് കയറി സുരക്ഷിതമായിരിക്കുന്നു. എസ്ഐ തണുത്തു എന്ന് മനസിലായതോടെ പിന്നീട് മെല്ലെ കാറിൽ നിന്നും ഇറങ്ങി വരുന്നു. പിന്നീട് ഇവർ പൊലീസുകാരോട് ക്ഷുഭിതയാകുന്നു. എസ്ഐയും പൊലീസുകാരും മെല്ലെ വലിയുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് അടി വീണത് എന്നാണ് മുൻസിപ്പൽ സെക്രട്ടറി ബാബു.പി.ടി. മറുനാടനോട് പറഞ്ഞത്. ദേഹമാസകലം അടി വീണു. പിന്നീടാണ് എസ്ഐയ്ക്ക് കാര്യം മനസിലാകുന്നത്. ഇതോടെ എസ്ഐ അടി നിർത്തി-മുൻസിപ്പൽ സെക്രട്ടറി പറയുന്നു.
അടി വീണത് പ്രതീക്ഷിക്കാത്ത സമയത്ത്; പിന്നീട് കേട്ടത് കേറിപ്പോടാ എന്ന തെറിവിളിയും: മുൻസിപ്പൽ സെക്രട്ടറി ബാബു.പി.ടി.
രാവിലെ മുതൽ ഞങ്ങൾ തിരക്കിലായിരുന്നു. കൊറോണ പടരവേ അതിനു ആനുപാതികമായി വിലക്കയറ്റം കൂടിയുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും വില കൂട്ടി വിൽക്കുന്നതായി ആക്ഷേപം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കടകളിൽ കയറി റെയിഡ് നടത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ. രാവിലെ പത്തരയോടെ മൊത്തവ്യാപാരക്കടയിൽ കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവരുമായാണ് ഈ ഷോപ്പിനു മുന്നിൽ നിൽക്കുന്നത്. തുരു തുരെ അടി വീഴുകയായിരുന്നു. എവിടെ നിന്ന് അടിവീണു എന്ന് പോലും ഞങ്ങൾക്ക് മനസിലായില്ല. കൊണ്ടോട്ടി എസ്ഐ വിനോദ് ആണ് ഇറങ്ങി വന്നു തല്ലിയത്. കൈക്കും പുറത്തുമൊക്കെ അടിവീണു. അദ്ദേഹത്തിനു ഞങ്ങളെ തിരിച്ചറിയാൻ പ്രയാസമായ അവസ്ഥയിലായിരുന്നില്ല. അവിടെ വലിയ വിഷയം നടക്കുന്നില്ല. മുൻസിപ്പൽ ചെയർമാൻ മർദ്ദനം കണ്ടു ഞെട്ടി പേടിച്ച് മാറുകയാണ് ചെയ്തത്. അപ്രതീക്ഷിതമായാണ് അടി വീണത്.
ഞങ്ങളും ചോദിച്ചത് കാര്യം അന്വേഷിക്കേണ്ടേ എന്നാണ്. ഇന്ന അവശ്യത്തിനു വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ട് എസ്ഐ അത് കേട്ടില്ല. കേറിപ്പോടാ എന്ന് പറഞ്ഞു തെറിവിളിക്കുകയാണ് ചെയ്തത്. എന്തോ ഒച്ചയുണ്ടാക്കി ഓടി വരുകയാണ് ചെയ്തത്. തലങ്ങും വിലങ്ങും അടി വന്നു വീഴുക തന്നെ ചെയ്തു. പിന്നീട് എസ്ഐ ക്ഷമ ചോദിച്ചു. പിന്നെ അവിടെ നിൽക്കുകയും ചെയ്തില്ല. എസ്ഐ അവിടെ സൃഷ്ടിച്ച സീനിലാണ് ഞങ്ങളുടെ പ്രതിഷേധം. ഞങ്ങൾ ആരെന്നു മനസിലായപ്പോൾ പിന്നെ എസ്ഐ നിന്നില്ല. ഇതുപോലെ ഒരു ആക്ഷൻ ഞങ്ങൾ പ്രതീക്ഷിച്ചില്ല. അവിടെ ആൾക്കൂട്ടവുമുണ്ടായിരുന്നില്ല. പൊലീസുകാരെ പോലെ തന്നെ ഡ്യൂട്ടിയിലാണ് ഞങ്ങളും. ദിവസവും ഞങ്ങൾക്കും ഡ്യൂട്ടി കൂടി വരുകയാണ്. ദിനേന വില വിവരപ്പട്ടിക പരസ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടാൻ കൂടിയാണ് ഷോപ്പുകളിൽ ഞങ്ങൾ കയറിയിറങ്ങിയത്. സാനിട്ടേഷൻ വേണം. എല്ലാ മുൻകരുതലും പാലിക്കണം എന്ന കാര്യത്തിൽ ബോധവത്ക്കരണം നടത്തുകയാണ്. ഇതിന്നിടയിലാണ് ഞങ്ങൾക്ക് തന്നെ അടി കിട്ടിയത്. ഞങ്ങൾ മലപ്പുറം കലക്ടർക്കും എസ്പിക്കും പരാതി നൽകിയിരുന്നു. അതിനെ തുടർന്നു ഡിവൈഎസ്പി തന്നെ ഞങ്ങളെ വന്നു കണ്ടിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഡിവൈഎസ്പിയോട് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്-ബാബു പറയുന്നു.
കൊറോണകാലത്ത് വളരെ ശക്തമായ നടപടികളാണ് പൊലീസ് പിന്തുടരുന്നത്. ആളുകൾ തടിച്ചു കൂടുന്നത് നോക്കാൻ പ്രതിജ്ഞാബദ്ധമായാണ് പൊലീസ് പെരുമാറുന്നത്. ഇങ്ങിനെയുള്ള നടപടികൾക്കിടയിൽ കടുത്ത മർദ്ദനമുറ തന്നെയാണ് പൊലീസ് പുറത്തെടുക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇങ്ങനെ അടി വീണിട്ടുണ്ട്. ഒട്ടു വളരെ ആളുകൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. കാസർകോട് ആളുകൾ ഇപ്പോഴും തെരുവിൽ ഇറങ്ങുന്നു. കടുത്ത നടപടി തന്നെ ഇനി പൊലീസ് സ്വീകരിക്കുമെന്നാണ് കാസർകോടിന്റെ ചുമതലയ്ക്ക് മാത്രം പ്രത്യേകമായി നിയോഗിക്കപ്പെട്ട ഐജി വിജയ് സാഖറെ പ്രഖ്യാപിച്ചത്. ഇത് തന്നെ പൊലീസ് നടപടികൾ കടുത്തതാക്കും എന്ന സൂചനകൾ തന്നെയാണ് നൽകുന്നത്. ലോക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെയാണ് പൊലീസ് നടപടികൾ തുടരുന്നത്.
ഇതിനിടയിൽ തന്നെയാണു നഗരസഭാ ചെയർമാനും സെക്രട്ടറിയെ പോലുള്ളവർക്കും പൊലീസിന്റെ മർദ്ദനമേൽക്കുന്നത്. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റു ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹറ തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനം പിടിച്ചെടുത്താൽ വിട്ടുനൽകുകഇനി ഏപ്രിൽ 14നുശേഷമായിരിക്കും. വാഹനയാത്രയ്ക്ക് കൃത്യമായ രേഖയില്ലെങ്കിൽ നടപടിയെടുക്കും. ലോക്ഡൗണിൽ ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവികൾക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് നിരോധനം ലംഘിച്ചതിന് 2535 പേരാണ് അറസ്റ്റിലായത്. 1636 വാഹനങ്ങൾ പിടിച്ചെടുത്തു. 1751 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്