Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13ന് നാട്ടിലെത്തിയ ശേഷം ദുബായ്ക്കാരൻ മണ്ണാർക്കാട് മുഴുവൻ ചുറ്റിയടിച്ചു; കണ്ടക്ടറായ മകൻ 17ന് കെ എസ് ആർ ടി സി ബസിൽ ഡ്യൂട്ടി നോക്കിയത് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക്; 18ന് ജോലിയെടുത്തത് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കും; കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ട പാലക്കാട്ടെ കുടുംബം കേരളത്തോട് കാട്ടിയതും കൊടും ക്രൂരത; കണ്ടക്ടറുടെ പരിശോധനാ ഫലം പോസിറ്റീവായാൽ തെളിയുക സമൂഹ വ്യാപനത്തിനുള്ള വലിയ സാധ്യത; കൊറോണയിൽ വീണ്ടുമൊരു പ്രവാസി ചതി; മഹാമാരി കേരളത്തെ വിഴുങ്ങുമോ?

13ന് നാട്ടിലെത്തിയ ശേഷം ദുബായ്ക്കാരൻ മണ്ണാർക്കാട് മുഴുവൻ ചുറ്റിയടിച്ചു; കണ്ടക്ടറായ മകൻ 17ന് കെ എസ് ആർ ടി സി ബസിൽ ഡ്യൂട്ടി നോക്കിയത് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക്; 18ന് ജോലിയെടുത്തത് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കും; കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ട പാലക്കാട്ടെ കുടുംബം കേരളത്തോട് കാട്ടിയതും കൊടും ക്രൂരത; കണ്ടക്ടറുടെ പരിശോധനാ ഫലം പോസിറ്റീവായാൽ തെളിയുക സമൂഹ വ്യാപനത്തിനുള്ള വലിയ സാധ്യത; കൊറോണയിൽ വീണ്ടുമൊരു പ്രവാസി ചതി; മഹാമാരി കേരളത്തെ വിഴുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പിൽ വലിയ ആശങ്ക. രോഗത്തിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് ഇതിൽ തെളിയുന്നത്. ദുബായിൽ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാൾ നിരീക്ഷണത്തിന് വിധേയനാകുന്നത്. മാത്രമല്ല ഈ ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടന്നിട്ടും ഉണ്ട്. ഇതിലുപരി ഇയാളുടെ മകൻ ഒരു കണ്ടക്ടറാണ്. അതും കെ എസ് ആർ ടി സി ബസിൽ. മകന് രോഗം സ്ഥിരീകരിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. കാസർകോട്ടെ എയിരാൽ സ്വദേശി കേരളത്തോട് കാട്ടിയതിന് തുല്യമായ ചതിയാണ് പാലക്കാടും ഉണ്ടാകുന്നത്.

പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെതടക്കം ഇയാളുമായി ബന്ധപ്പെട്ട എല്ലാവരുടേയും വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. അതിലൊന്ന് കാരാകുറുശ്ശി യിൽ കൊവിഡ് സ്ഥിരീകരിച്ച ആളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ ആണെന്ന തിരിച്ചറിവാണ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ പെട്ട ഇയാൾ ദീർഘ ദൂര ബസ്സുകളിൽ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.

പ്രവാസി നാട്ടിലെത്തിയത് 13 നാണ്. അതിന് ശേഷം 17ന് മണ്ണാർക്കാട് നിന്ന് ഇന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ഉള്ള ബസ്സിൽ മകൻ കണ്ടക്ടറായി ജോലി ചെയ്തു. 18 ന് പാലക്കാട് തിരുവനന്തപുരം ബസ്സിലും ജോലി നോക്കി. ഈ ബസ്സിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. കണ്ടക്ടർക്ക് രോഗം ഉണ്ടെന്ന് വന്നാൽ അത് സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങൾ എത്തിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഗൗരവത്തോടെയാണ് ഈ കേസിനെ ആരോഗ്യ വകുപ്പ് എടുക്കുന്നത്. റാന്നിയിലും കാസർകോടും രോഗം എത്തിയതിനേക്കാൾ വിപത്തുണ്ടാക്കാൻ പാലക്കാട്ടെ രോഗിക്ക് കഴിയുമെന്നാണഅ വിലയിരുത്തൽ.

ദുബായിൽ നിന്നെത്തി കോവിഡ് 19 രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ക്വാറന്റീനിൽ പോയില്ല. ക്വാറന്റീനിൽ പോകാൻ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതു ലംഘിച്ച് ഇയാൾ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതും ഇതോടെ ദുഷ്‌കരമായി. ദുബായിൽനിന്ന് മാർച്ച് 13നാണ് ഇയാൾ നാട്ടിലെത്തിയത്. 21നാണു നിരീക്ഷണത്തിലായത്. പക്ഷേ രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയായിരുന്നു. മണ്ണാർക്കാട് സ്വദേശിയാണ് ഇയാൾ. 51 വയസ്സുകാരൻ ഉംറ തീർത്ഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മണ്ണാർക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസിൽ പോയി. ബാങ്കുകൾ, യത്തീംഖാന, പള്ളി എന്നിവിടങ്ങളിൽ പോയി. ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ ഇയാളെ കണ്ടെത്തിയത്. ഇയാൾ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. ജില്ലയിൽ 3 പേർക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്. പട്ടാമ്പിയിൽ നിലവിൽ നടപടികൾ കർശനമാണ്. സംസ്ഥാന അതിർത്തി കൂടിയായതിനാൽ ജില്ലയിലെ ആരോഗ്യമേഖലയിൽ അതീവ ജാഗ്രതയ്ക്കാണു നിർദ്ദേശം.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ചുള്ള തുടർ പരിശോധനകളും വരും ദിവസങ്ങളിൽ നടക്കും. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഉയരുന്നതും ചെറിയ തോതിൽ ആശങ്ക പരത്തുന്നുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട്. വിദേശത്തു നിന്നെത്തിയവരിൽ ഒട്ടേറെപ്പേർ നിരീക്ഷണ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുമ്പോൾ മറ്റു ചിലർ ഇറങ്ങി നടക്കുന്നുണ്ട്. ഇതുവഴി രോഗം പടർന്നിട്ടുണ്ടോ എന്നതും പരിശോധനയിലാണ്. ജില്ലയിൽ വിദേശത്തു നിന്നെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്കു വിദേശത്തു നിന്നാണ് രോഗബാധ ഉണ്ടായതെന്നാണു വിലയിരുത്തൽ. പ്രദേശിക തലത്തിൽ രോഗം പടരാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എനിക്കൊന്നും രോഗം ബാധിക്കില്ലെന്ന ചിന്താഗതിയുമായി ഇപ്പോഴും ഒട്ടേറെപ്പേർ സ്വൈര്യ വിഹാരം നടത്തുന്നതായി ആരോഗ്യവകുപ്പ് പറയുന്നു.

അനാവശ്യയാത്രകൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഒട്ടേറെപ്പേർ പുറത്തിറങ്ങുന്നുണ്ട്. കടുത്ത രോഗലക്ഷണം സംശയിക്കുന്നവരെ ആശുപത്രി ഐസലേഷൻ വാർഡുകളിലേക്കു മാറ്റാനാണു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലും വിവരം ശേഖരിക്കുന്നുണ്ട്. സമാന രോഗ ലക്ഷണം ഉള്ളവർ മടിക്കാതെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP