ചൊവ്വാഴ്ച 87 പേർ മരിച്ച സ്ഥാനത്ത് ഇന്നലെ മരിച്ചത് 43 പേർ മാത്രം എന്നത് ആശ്വാസപ്രദമാകുമ്പോഴും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയത് പ്രതീക്ഷ കെടുത്തി; ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 465 ആയി; കൊലയാളി ആടിത്തിമർക്കുമ്പോഴും പാർക്കിലും ബീച്ചിലും ആടിത്തിമർത്ത് ബ്രിട്ടീഷുകാർ
സ്വന്തം ലേഖകൻ
യുകെയിൽ കോവിഡ്-19 എന്ന കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം ഇന്നലെ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 9529ൽ എത്തി. ചൊവ്വാഴ്ച മരിച്ചവരുടെ എണ്ണം 87 ആയിരുന്നുവെങ്കിൽ ഇന്നലെ മരിച്ചവരുടെ എണ്ണം 43 ആയി ചുരുങ്ങിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഇന്നലെ മാത്രം 1452 പേരുടെ വർധനവുണ്ടായത് പ്രതീക്ഷ കെടുത്തിയിട്ടുണ്ട്. രാജ്യത്തുകൊറോണ ബാധിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആകെ മരിച്ചിരിക്കുന്നത് 465 പേരാണെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.
ഇത്തരത്തിൽ കൊലയാളി വൈറസ് ആരുടെ ജീവനും എപ്പോഴും കവരാവുന്ന വിധത്തിൽ ആടിത്തിമർക്കുമ്പോഴും ബ്രിട്ടീഷുകാരിൽ നിരവധി പേർ അതൊന്നും വക വയ്ക്കാതെ ഈ ലോക്ക്ഡൗൺ വേളയിലും പാർക്കിലും ബീച്ചിലും മറ്റും കൂട്ടം കൂടി അർമാദിച്ച് നടക്കുന്നുവെന്നത് രോഗപ്പകർച്ച ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ഇന്നലെ മാത്രം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന പുതിയ കൊറോണ മരണങ്ങൾ 28 ആണ്. അതു പോലെ സ്കോട്ട്ലൻഡിൽ ആറ് പേരും വെയിൽസിൽ അഞ്ച് പേരും നോർത്തേൺ അയർലണ്ടിൽ നാല് പേരും മരിച്ചിട്ടുണ്ട്.
നേരത്തെ രോഗമൊന്നുമില്ലാതിരുന്ന 47 വയസുള്ള ആളും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു. കൂടാതെ പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള 93 വയസുള്ള വ്യക്തിയും പുതുതായി മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ച 87 മരിച്ച സ്ഥാനത്ത് ഇന്നലെ 43 പേരാണ് മരിച്ചതെന്നതിനാൽ മരണനിരക്ക് പകുതിയായി കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഒരൊറ്റ ദിവസം പുതിയ 1452 കോവിഡ്-19 രോഗികൾ സ്ഥിരീകരിക്കപ്പെട്ടുവെന്നത് പേടിപ്പെടുത്തുന്ന റെക്കോർഡ് ഈ ആശ്വാസത്തെ തല്ലിക്കെടുത്തിയിരിക്കുകയാണ്. ഇതിനെ തുടർന്ന് വരും ദിവസങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുതിച്ച് കയറിയേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
97,019 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 87,490 പേരുടെ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ദി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻസ് സോഷ്യൽ കെയർ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് 24 മണിക്കൂർ നേരത്തെ കണക്കല്ലെന്നും അതിലും ചുരുങ്ങിയ സമയത്തിനുള്ളിലെ കണക്കാണിതെന്നും അതിനാൽ മരണനിരക്ക് കുറഞ്ഞുവെന്ന് അത്രയ്ക്ക് ആശ്വസിക്കേണ്ടെന്നും റിപ്പോർട്ടുണ്ട്. അതായത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം ഇന്നലെ രാവിലെ 9 മണിക്ക് പുറത്ത് വന്ന കണക്കിലെ മരണങ്ങളുടെ എണ്ണമാണിതെന്നും സൂചനയുണ്ട്.
വെയിൽസിൽ ഇതുവരെയായി 628 പേർ രോഗികളായപ്പോൾ 22 പേരാണ് മരിച്ചത്. സ്കോട്ട്ലൻഡിൽ മൊത്തം രോബാധിതർ 719 പേരും മരിച്ചിരിക്കുന്നത് 22 പേരുമാണ്. നോർത്തേൺ അയർലണ്ടിൽ 209 പേർ രോഗബാധിതരായപ്പോൾ 7 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് വെസ്റ്റിൽ 703 കേസുകളും 53 മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.യോർക്ക്ഷെയർ ആൻഡ് നോർത്ത് ഈസ്റ്റിൽ 24 മരണവും 698 കേസുകളും മിഡ്ലാൻഡ്സിൽ 1296 കേസുകളും 67 മരണവും ഈസ്റ്റ് ആംഗ്ലിയയിൽ 480 കേസുകളും 29 മരണവും ലണ്ടനിൽ 3247 കേസുകളും 155 മരണവും സൗത്ത് ഈസ്റ്റിൽ 876 കേസുകളും 63 മരണവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ സ്ഥലം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 276ആണ്.
എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഔദ്യോഗിക കണക്കുകൾ യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നും ഏതാണ്ട് നാല് ലക്ഷത്തിനടുത്തോളം പേർക്ക് യുകെയിൽ കോവിഡ്-19 വൈറസ് ബാധിച്ചിട്ടുണ്ടെന്നുമാണ് എക്സ്പർട്ടുകൾ കടുത്ത മുന്നറിയിപ്പേകുന്നത്. നിലവിൽ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരെ മാത്രമാണ് ഗവൺമെന്റ് പരിശോധനക്ക് വിധേരാക്കുന്നതെന്നും അതിനാൽ രോഗം ബാധിച്ച നിരവധി പേർ സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നുണ്ടെന്നും അവർ മുന്നറിയിപ്പേകുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടാണ് യുകെയിലെ കൊറോണ മരണനിരക്ക് കുത്തനെ ഉയർന്നിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തുകൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ടാം ദിവസമായ ഇന്നലെയും നിരവധി പേർ ബീച്ചുകളിൽ സൺബാത്ത് നടത്താനും മറ്റും കൂട്ടം ചേർന്ന് കറങ്ങി നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് രോഗം പടരുന്നത് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ കൂടുതൽ കർക്കശമായ നിയമങ്ങൾ കൊണ്ടു വന്ന് ആരെയും പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്നും ബോറിസ് ആവർത്തിച്ച് മുന്നറിയിപ്പേകിയിട്ടും ചിലർ യാതൊരു കുലുക്കവുമില്ലാത്ത മനോഭാവം പുലർത്തുന്നത് രോഗം പടരുന്നത് വർധിപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
പാർക്കുകളിലും മറ്റ് പൊതു ഇടങ്ങളിലും രണ്ട് പേരിൽ കൂടുതൽ പേർ ഒരുമിച്ച് നടക്കരുതെന്ന നിയമം കർക്കശമാണെങ്കിലും നിരവധി പേർ കൂട്ടം ചേർന്ന് നടക്കുന്നത് പലയിടങ്ങളിലും ദൃശ്യമായിരുന്നു. ഇത്തരക്കാരെ ഓടിച്ച് വിടാൻ പൊലീസും സജീവമായി രംഗത്തെത്തിയിരുന്നു. വെസ്റ്റ്ലണ്ടനിലെ ഷെപ്പേർഡ് ബുഷിൽ നിരവധി പേരാണ് വെയിലു കായാനെത്തിയിരുന്നത്. ഇവരോട് എത്രയും വേഗം വീട്ടിൽ പോകാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റേർസ പാർക്കിലും നിരവധി പേർ കൂട്ടം ചേർന്നെത്തിയിരുന്നു. പോർട്സ്മൗത്തിലെ ബീച്ചിലും ഈസ്റ്റ്ബോണിലെ കടൽത്തീരത്തും നിരവധി പേർ നിയമം ലംഘിച്ചെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍