സന്യാസദീക്ഷ നടക്കുമ്പോൾ പറഞ്ഞത് മഠത്തിൽ 22 വിദേശികൾ എന്ന്; മുഴുവൻ ലിസ്റ്റും പരിശോധിച്ചപ്പോൾ മഠത്തിനുള്ളിൽ ഇറ്റലി ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 68 വിദേശികളും; ഒളിച്ചുകളി എന്തിന് എന്ന് ചോദിച്ചപ്പോൾ സ്വന്തമായി ക്വാറന്റൈൻ ഏർപ്പെടുത്തി എന്ന മറുപടിയും; വിശദീകരണങ്ങൾ പാടേ തള്ളിയ പഞ്ചായത്ത് നടത്തിയത് 68 പേരുടെ സ്രവപരിശോധന; കൊറോണ കാലത്ത് കള്ളക്കളി നടത്തിയ അമൃതാനന്ദമയിമഠം വിവാദത്തിൽ
എം മനോജ് കുമാർ
കൊല്ലം: കേരളത്തിൽ കൊറോണ പടരവേ ക്വാറന്റൈൻ കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ മാതാ അമൃതാനന്ദമയിമഠം മടിച്ചത് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും പരിഭ്രാന്തി പരത്തി. എത്രപേർ മഠത്തിൽ ക്വാറന്റൈന് വിധേയമാകുന്നു എന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ മടിച്ചതാണ് ആലപ്പാട്ട് പരിഭ്രാന്തി പരത്തിയത്. 68 പേർ ക്വാറന്റൈനിൽ തുടരവേ വെറും ഇരുപത്തിരണ്ടു പേർ മാത്രമാണ് ക്വാറന്റൈനിൽ തുടരുന്നത് എന്നാണ് മഠം പഞ്ചായത്തിന്റെ ആരോഗ്യവിഭാഗത്തെ അറിയിച്ചത്. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റ് മഠത്തിൽ നിന്നും വാങ്ങി പരിശോധന നടത്തിയതോടെയാണ് അറുപത്തിയെട്ട് വിദേശികൾ മഠത്തിൽ തങ്ങുന്ന കാര്യം പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായത്.
ഗുരുതരമായ പിഴവ് ആശ്രമത്തിന്റെ ഭാഗത്ത് നിന്നും വന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ അറുപത്തിയെട്ട് പേരുടെയും സ്രവം പരിശോധിക്കണമെന്ന കർശന നിലപാടിലേക്ക് ആരോഗ്യവിഭാഗം നീങ്ങിയത്. കൃത്യമായ ക്വാറന്റൈൻ അല്ല ആശ്രമത്തിൽ നടക്കുന്നത് എന്നറിയാമായിരുന്നതിനാലാണ് സ്രവ പരിശോധന തന്നെ വേണമെന്ന കാര്യത്തിൽ ആരോഗ്യവിഭാഗം നിർബന്ധം പിടിച്ചത്. തുടർന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കൗൺസിലറായ സുഹാസിനിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പ്രവർത്തകർ എത്തി ഈ അറുപത്തിയെട്ട് പേരെയും സ്രവപരിശോധനയക്ക് വിധേയമാക്കുകയായിരുന്നു. പഞ്ചായത്തിൽ തന്നെ ലാബ് ക്രമീകരിച്ചതിനാൽ ഇവിടെത്തന്നെയാണ് സ്രവ പരിശോധന നടന്നത്. പ്രത്യേക വാഹനത്തിൽ ആവശ്യമായ അകലം പാലിച്ചുകൊണ്ട് പല തവണയാണ് ഇവരെ സ്രവ പരിശോധനയ്ക്ക് പുറത്ത് എത്തിച്ചത്. നാളെ സ്രവപരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന.
മാതാ അമൃതാനന്ദമയി സന്യാസദീക്ഷ നൽകിയ മാർച്ച് പതിനാലിന് ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് വിഭാഗം ആശ്രമത്തിൽ എത്തിയിരുന്നു. കേരളത്തിൽ കൊറോണകാര്യത്തിൽ പരിഭ്രാന്തി പടരുന്ന സമയത്താണ് ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സന്യാസദീക്ഷ നൽകുന്ന ചടങ്ങുകൾ ആശ്രമത്തിൽ നടന്നത്. ഇത് ആരോഗ്യവിഭാഗത്തെ പരിഭ്രാന്തരാക്കിയിരുന്നു. 270 ശിഷ്യർക്കാണ് ബ്രഹ്മചര്യ, സന്യാസ ദീക്ഷകൾ അമൃതാനന്ദമയി നേരിട്ട് നൽകിയത്. ചടങ്ങിനു വൻ ആൾക്കൂട്ടമാണ് അന്ന് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പരിഭ്രാന്തി ഒഴിവാക്കാനും ചടങ്ങുകൾ നിരീക്ഷിക്കാനുമാണ് ആരോഗ്യവിഭാഗം ആശ്രമത്തിൽ എത്തിയിരുന്നത്. എത്രപേർ വിദേശത്ത് നിന്നും എത്തി ക്വാറന്റൈനിൽ തുടരുന്നുണ്ടെന്ന് ചോദിച്ചപ്പോൾ വെറും ഇരുപത്തിരണ്ടു പേർ എന്നാണ് മഠം അധികൃതർ മറുപടി നൽകിയത്. ഈ മറുപടിയിൽ അന്ന് തന്നെ വശപ്പിശക് ഉള്ളതായി ആരോഗ്യവിഭാഗത്തിനു തോന്നിയിരുന്നു. രഹസ്യമായി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കൂടുതൽ വിദേശികൾ ഉള്ളതായി പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായി. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റും എടുത്തു ആരോഗ്യവിഭാഗം പരിശോധന നടത്തി. ഇതോടെയാണ് മൊത്തം അറുപത്തിയെട്ട് പേർ വിദേശത്ത് നിന്നും എത്തി ആശ്രമത്തിൽ തങ്ങുന്നതായി ആരോഗ്യവിഭാഗത്തിനു ബോധ്യമായത്. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരൊക്കെ ലിസ്റ്റിലുണ്ട്. ഇതോടെയാണ് കർശന നടപടികൾ ആരോഗ്യവിഭാഗം തീരുമാനിച്ചത്.
ക്വാറന്റൈൻ കാര്യത്തിലും എത്ര പേർ തുടരുന്ന എന്ന കാര്യത്തിൽ മഠം കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ സുഹാസിനി മറുനാടൻ മലയാളിയോട് പറഞ്ഞു. പഞ്ചായത്തിന്റെ കർശന പരിശോധന വന്നതിനെ തുടർന്നാണ് യാഥാർത്ഥ്യം മനസിലാക്കാൻ കഴിഞ്ഞത്. ഇരുപത്തിരണ്ടു പേർ എന്നത് അറുപത്തിയെട്ട് പേരായി. കൊറോണ പടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ പലരും- സുഹാസിനി പറയുന്നു. കൊറോണയുമായി ബന്ധപ്പെട്ടു കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ മാതാ അമൃതാനന്ദമയി മഠം വീഴ്ച വരുത്തി എന്നാണ് പഞ്ചായത്ത് വിലയിരുത്തുന്നത്. കൊറോണ പരിഭ്രാന്തി പടർത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാതെ മഠം കള്ളക്കളി നടത്തി എന്നാണ് പഞ്ചായത്തിന്റെ നിഗമനം.
രേഖകൾ വരുത്തി പരിശോധിച്ചപ്പോഴാണ് മഠം പറയുന്നത് ഒന്നും യാഥാർഥ്യം വേറൊന്നുമാണെന്ന് ആരോഗ്യവിഭാഗത്തിനു ബോധ്യമായത്. വിദേശങ്ങളിൽ നിന്നും എത്തിയവർക്ക് തങ്ങൾ തന്നെ ക്വാറന്റൈന് വിധേയമാക്കുന്നുണ്ടെന്നാണ് മഠം വ്യക്തമാക്കിയത്. എല്ലാവർക്കും പ്രത്യേകം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കി നല്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു ഇവർ തൃപ്തികരമായ മറുപടിയും നൽകിയില്ല. ഇപ്പോൾ ശ്രവ പരിശോധനയ്ക്ക് ആരോഗ്യവിഭാഗം മുതിർന്നതോടെ എല്ലാവർക്കും പ്രത്യേകം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കി നൽകാമെന്നു ആരോഗ്യവിഭാഗത്തെ മഠം അറിയിച്ചിട്ടുണ്ട്. കേരളം കൊറോണ ഭീതിയിൽ തുടരവേയാണ് വിദേശികളുടെ കൃത്യമായ വിവരം നൽകാതെ മഠം കള്ളക്കളി നടത്തിയത്.
മഠം നേരിട്ട് നടത്തിയ സന്യാസദീക്ഷ ചടങ്ങുകളും പഞ്ചായത്തിൽ പരിഭ്രാന്തി പരത്തിയിരുന്നു. വലിയ ആൾക്കൂട്ടവും വിദേശികൾ ഉൾപ്പടെയുള്ളവരുമാണ് കഴിഞ്ഞ പതിനാലിന് നടന്ന ചടങ്ങുകളിൽ പങ്കെടുത്തത്. 270 ശിഷ്യർക്ക് ബ്രഹ്മചര്യ, സന്യാസ ദീക്ഷകളാണ് അമൃതാനന്ദമയി അന്ന് നേരിട്ട് നൽകിയത്. മാതാ അമൃതാനന്ദമയിക്കൊപ്പം മുതിർന്ന സന്യാസി ശിഷ്യരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഇതിൽ വിദേശത്തു നിന്നുള്ളവരും ഉണ്ട്. 22 വർഷങ്ങൾക്കു ശേഷമാണ് മഠത്തിൽ ദീക്ഷ ചടങ്ങുകൾ നടന്നത്. ആശ്രമ അന്തേവാസികൾക്കു മാത്രം പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് ചടങ്ങുകൾ നടത്തിയിരുന്നത്. പക്ഷെ ആൾക്കൂട്ടവും വിദേശികളും ചടങ്ങിലുണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം ചടങ്ങിൽ സംബന്ധിച്ചത്. അന്ന് സംശയം തോന്നിയതിനെ തുടർന്നാണ് വിദേശികളുടെ വിശദമായ കണക്കുകൾ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടത്. ക്വാറന്റൈനിൽ തുടരേണ്ട ആളുകൾ ഇറങ്ങി നടന്നാണ് കേരളത്തിൽ കൊറോണ വ്യാപിപ്പിച്ചത്. ഇത് മനസിലാക്കിതിനെ തുടർന്ന് കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞത്. ക്വാറന്റൈനിൽ തുടരേണ്ടിയിരുന്ന കാസർകോട് സ്വദേശി കേരളം മുഴുവൻ നടന്നു ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഷത്തോടെ ഈ കാര്യം പറഞ്ഞത്.
നിലവിൽ സംസ്ഥാനം ആശങ്കാകുലമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന അതിർത്തി അടച്ചു. . പൊതുഗതാഗതം നിർത്തി. ലോക്ക് ഡൗൺ സംസ്ഥാനത്ത് നിലവിൽ വന്നിരിക്കുകയാണ്. മാർച്ച് 31വരെയാണ് ലോക്ക്ഡൗൺ തുടരും. സംസ്ഥാനത്ത് ഇന്നലെ 30 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 27 പേർ ദുബായിൽനിന്ന് വന്നവരാണ്. കാസർകോട്19, എറണാകുളം2, കണ്ണൂർ 5, കോഴിക്കോട്2 പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. രോഗം ഇതുവരെ ബാധിച്ചവർ 97 ആയി. നേരത്തെ 4 പേർ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തിൽ 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും. 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കുമ്പോൾ സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെയാണ് മുന്നോട്ടു പോകുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്