ദിനപത്രത്തിലൂടെ കൊറോണ പടരുമോ? ഒമാൻ അടക്കം ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്? പത്രത്തിലൂടെ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ എത്താം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലവിലുണ്ടോ? രാവിലെ മലയാളിയുടെ വീട്ടിൽ എത്തുന്ന പത്രങ്ങൾ കാലനാവുമോ? സോഷ്യൽ മീഡിയയിൽ വിഷയം ചൂടൻ ചർച്ചയായതോടെ വിശദീകരണവുമായി മാതൃഭൂമിയും മനോരമയും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിലെ പത്ര വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു പ്രചാരണമാണ് ഇപ്പോൾ വാട്സാപ്പിലും ഫേസ്ബുക്കിലുമായി കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രചരിക്കുന്നത്. നാം രാവിലെ വായിക്കുന്ന ദിനപ്പത്രങ്ങളിലൂടെ കോവിഡ് 19 പകരാൻ നല്ല സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ഒമാനിൽ അടക്കം ദിനപ്പത്രങ്ങളുടെ വിതരണം നിർത്തിവെച്ചിരിക്കയാണെന്നുമുള്ള ഭീതിദമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതേ തുടർന്ന് പലരും പത്രങ്ങൾ നിർത്തിയിട്ടുമുണ്ട്. ഇതോടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പ്രമുഖ പത്രമാനേജ്മെന്റുകൾ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ന്യൂസ്പ്പേപ്പറുകളിൽ വൈറസുകൾക്ക് നിലനിൽക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം തങ്ങളുടെ പത്രങ്ങൾ മനുഷ്യസ്പർശമേൽക്കാത്ത മെഷീൻ പാക്കിങ്് ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനകീയാരോഗ്യപ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്്റ്റുമായ ഡോ ജിനേഷ് പി എസും ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. പത്രത്തിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യത കുറവാണെന്നും ഡ്രോപ്പ്ലെറ്റ് ഇൻഫക്ഷൻ രീതിയിലാണ് വൈറസ് പകരുന്നതെന്നും ഡോ ജിനേഷ് ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് മാതൃഭൂമിയും മനോരമയും
'ന്യൂസ്പേപ്പറുകൾ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടർമാരും പറയുന്നുണ്ട്.ന്യൂസ്പ്പേപ്പറുകളിൽ വൈറസുകൾക്ക് നിലനിൽക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജീത് സിങ് പറയുന്നത്.'- മാതൃഭൂമി വാർത്ത ഇങ്ങനെ പറയുന്നു.
'ന്യൂസ്പേപ്പറുകൾ സുരക്ഷിതമല്ലെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല. ആളുകൾ തിങ്ങി നിറഞ്ഞ മുറിയിൽ നിന്ന് നിങ്ങൾ പത്രം വായിക്കുകയാണെങ്കിൽ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് കാരണം പത്രമല്ല പകരം ഇത്രയധികം ആളുകൾ തിങ്ങിനിൽക്കുന്നതിനാലാണത്. മാത്രവുമല്ല നിങ്ങൾ സാമൂഹിക അകലം പാലിക്കുന്നുമില്ല', നിപയെ തുരത്തുന്ന പോരാട്ടത്തിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമോറിയൽ ഡോക്ടർ അനൂപ് കുമാർ പറയുന്നു.കോവിഡ് രോഗികൾ പത്രങ്ങൾ വിതരണം ചെയ്യുന്നില്ല എന്നതു കൊണ്ടും പത്രത്തിൽ വൈറസിന് അധിക കാലം നിലനിൽക്കാൻ സാധിക്കാത്തു കൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേരിയ പറഞ്ഞത്.
മനുഷ്യസ്പർശമേൽക്കാതെയുള്ളതാണ് ഭൂരിഭാഗം പത്രങ്ങളുടെ പ്രിന്റിങ് പ്രക്രിയ എന്നുള്ളതുകൊണ്ടു തന്നെ ഭയപ്പാടിന്റെ യാതൊരു ആവശ്യവുമില്ല. പത്രം വിതരണം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകൾ ഫ്യുമിഗേഷൻ ചെയ്ത ശേഷമാണ് വിതരണത്തിന് തയ്യാറാവുന്നതെന്നും വിവിധ പത്രസ്ഥാപനങ്ങളും അടിവരയിടുന്നു.മാതൃഭൂമി പത്രം അച്ചടിക്കുന്ന മെഷിനിൽ റീൽ കയറ്റുന്നതു മുതൽ പത്രനിർമ്മാണത്തിൽ മനുഷ്യ സ്പർശമില്ല. അച്ചടി മുതൽ പത്രം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കി അടുക്കി വെച്ച് പ്ലാസ്റ്റിക്ക് റാപ്പറിൽ പൊതിയുന്നതുവരെ യന്ത്രങ്ങളുടെ ജോലിയാണ്. വാഹനത്തിലേക്ക് പ്ലാസ്റ്റിക്കിൽപൊതിഞ്ഞ പത്രക്കെട്ട് കയറ്റുന്നതും മെഷിൻ തന്നെ. പത്രമെടുക്കാനെത്തുന്ന വാഹനങ്ങൾ നേരത്തെ മുതലേ മാതൃഭൂമി അണുവിമുക്തമാക്കാറുണ്ട്.
ദിനപത്രങ്ങൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി. ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വ്യാജമാണ്. പൂർണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന് ഐഎൻഎസ് കേരള റീജ്യണൽ കമ്മിറ്റി ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു.പൂർണമായും യന്ത്രവത്കൃത മാർഗത്തിലൂടെയാണ് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും വിതരണത്തിന് എത്തിക്കുന്ന വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരനിലേക്ക് എത്തിക്കുന്നത്.. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും പല പത്രസ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാർ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും, കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും എം വി ശ്രേയംസ് കുമാർ പറഞ്ഞു.- സമാനമായ വിശദീകരണം ഒരു വീഡിയോയിലൂടെ മലയാള മനോരമയും പുറത്തുവിട്ടിരുന്നു.
പത്രങ്ങൾ അപകടകാരികളാകുമെന്ന് കാട്ടി വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ:
ദിനപത്രത്തിലൂടെ കൊറോണ എത്താം! കാര്യം നിസാരമല്ല, പ്രശ്നം ഗുരുതരം. ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് കേരളത്തെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.. കൊറോണ പടരാതിരിക്കാൻ പല മുൻകരുതലുകളാണ് നാം സ്വീകരിക്കുന്നത്. ദിനം പ്രതി രാവിലെ വീടുകളിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ പകരുമോ എന്നുള്ള ചോദ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പേപ്പറിൽ കൂടി കൊറോണ വൈറസ് പകർന്ന് കിട്ടാം എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയാണ് നല്കിയത്. ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങൾക്ക് നിയന്ത്രണമോ, ജനങ്ങൾ ഉപേക്ഷിക്കുകയോ ചെയ്തു. കോവിഡ് വൈറസ് മാറിയിട്ട് മതി പത്രമെന്ന് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ ഓഫിസിൽ വിളിച്ചറിയിച്ചു.
അച്ചടി പത്രങ്ങളുടെ വിള നിലമാണ് കേരളം. ലോകത്ത് ഒരു ചുരുങ്ങിയ സ്ഥലത്ത് ഇത്ര മാത്രം പത്ര കടലാസുകൾ വിതരണം ചെയ്യുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ല. ആ നിലക്ക് തന്നെ കേരളത്തിൽ ഈ ചോദ്യം വളരെ പ്രസക്തവും ജനങ്ങൾ നന്നായി ചിന്തിക്കേണ്ടതും ആണ്. ഈ ചർച്ച നടത്താൽ അച്ചടി പത്രങ്ങൾക്കും അവർ നടത്തുന്ന ചാനലുകൾക്കും ഒന്നും സാധിച്ചു എന്നു വരില്ല. എന്തായാലും രാവിലെ വീട്ടിൽ എത്തുന്ന അച്ചടി പത്രത്തിൽ കൊറോണ ഉണ്ടാകുമോ. കൊറോണ വരുവാൻ സാധ്യത ഉണ്ടോ. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ കോസ്മെറ്റിക് കൺസൾട്ടന്റും ഐ.എം.എ എക്സിക്യുട്ടീവ് മെമ്പറുമായ ഡോ ജയശേഖർ ആണ്. വീടുകളിൽ രാവിലെ എത്തുന്ന അച്ചടി പേപ്പറിലൂടെ കൊറോണ വൈറസ് വരാനുള്ള സാധ്യതയാണ് അദ്ദേഹം വിവരിക്കുന്നത്.
എന്തായാലും ഇത് അച്ചടി പത്ര മാധ്യമ ഭീമന്മാർ പറയില്ല. നാളെ അവർ ഇതിന്റെ ന്യായീകരണവുമായി വന്നേക്കാം. മറ്റൊരു ഡോക്ടറേ വയ്ച്ച് മറ്റൊരു തരത്തിൽ പറഞ്ഞേക്കാം. എന്നാൽ ഇത് തന്നെയാണ് സത്യം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശവും നിലവിൽ ഉള്ളത് മറക്കരുത്. പത്രത്തിലൂടെ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ എത്താം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലവിൽ ഉള്ളതും ആരും മറക്കരുത്. ഓസ്ട്രേലിയയിൽ കറൻസി നോട്ടുകൾ ദയവായി സാധനം വാങ്ങുവാൻ വരുമ്പോൾ കൊണ്ടുവരരുത് എന്നും കറൻസി നോട്ടുകൾ കൗണ്ടറിൽ സ്വീകരിക്കില്ല എന്നും ഷോപ്പിങ്ങ് ഭീമന്മാരായ വൂൾ വർത്ത അടക്കം ഉള്ളവർ അറിയിപ്പിറക്കിയ കാര്യവും മലയാളികൾ മറക്കരുത്. കാര്യങ്ങൾ നിസാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണ്.
കൊറോണക്കെതിരെ പല പ്രതിരോധം നാം തീർക്കുമ്പോൾ കറൻസിയിൽ തൊട്ട ശേഷം കൈ കഴുകണം എന്നു വരെ ബോധവത്ക്കരണം നടക്കുമ്പോൾ രാവിലെ എത്തുന്ന ദിനപത്രങ്ങളേ എങ്ങിനെ ഒഴിവാക്കാൻ ആകും. ചെറിയ സാധ്യതയേ ഉള്ളു എങ്കിലും ചെറിയ സാധ്യതയും ഒരു മനുഷ്യനിൽ വന്ന രോഗവും തന്നെയാണ് ഇന്ന് ലോകം മുഴുവൻ ആയത് എന്നതും ആരും മറക്കരുത്. എല്ലാ ചെറിയ സാധ്യതകളും പാളിയാൽ ഗുരുതരമായ വിഷയമാകും. അച്ചടി പത്രങ്ങൾ പ്രിന്റ് ചെയ്ത് കെട്ടുകളാക്കി ആയത് വാഹനത്തിൽ കയറ്റുന്നിടത്ത് പല കൈകളും സ്പർശിക്കുന്നു. തുടർന്ന് അത് കട വരാന്തയിലും ഫുഡ്പാത്തിലും കൊണ്ടുവന്ന പുലർച്ചെ കെട്ടുകൾ ഇറക്കുന്നു. അവിടെ നിന്നും ഏജന്റുമാർ ഇരുന്ന് തിരഞ്ഞ് അത് തരം തിരിക്കുന്നു. തുടർന്ന് ബൈക്കിലും സൈക്കിളിലും കയറ്റി വീടുകളിലേക്ക്. ഇപ്പോഴും തുപ്പൽ തൊട്ട് പത്രം തിരഞ്ഞെടുക്കുന്ന ഏജന്റുമാർ വരെയുണ്ട്. ഇത്തരത്തിൽ ദിനപത്രം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഒരാൾക്ക് കൊറോണ ഉണ്ടേൽ ആയത് അത് വായിക്കുവാൻ കൈകളിൽ എടുക്കുന്ന വായനക്കാരനിലേക്കും എത്താം.
ഓർക്കുക..പേപ്പറിലും തടിയിലും, പ്ളാസ്റ്റിക്കിലും 3 മുതൽ 4 ദിവസം വരെ കൊറോണ വൈറസ് ജീവിക്കും. ഈ സമയ പരിധിക്ക് ഉള്ളിൽ നമ്മൾ സ്പർശിച്ചാൽ വൈറസ് നമ്മുടെ ശരീരത്തിലും എത്തുകയും ചെയ്യും. ഏതായാലും ദിനപത്രം ഉപേക്ഷിക്കണം എന്ന് പറയുന്നില്ല. എന്നാൽ വൈറസ് ബാധക്ക് സാധ്യത ഉണ്ട്. എല്ലാ വഴികളിലും നമ്മൾ കൊറോണയുടെ ചെയിൽ മുറിക്കുമ്പോൾ അറിയാതെ പോലും ഒരു വഴിയും തുറന്നിരിക്കരുത്. രാവിലെ എത്തുന്ന പത്രം മലയാളിക്ക് ഏറ്റവും വിലപ്പെട്ടതു തന്നെയാണ്. എന്നാൽ ആ പത്രം ആരൊക്കെ സ്പർശിച്ച് എങ്ങിനെ ഒക്കെ ആരുടെ കൈകളിലൂടെ ഒക്കെ വരുന്നു എന്നും അവർക്ക് അസുഖം ഉണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. അത് തന്നെയാണ് റിസ്ക്. പേപ്പറിൽ കൊറോണ വൈറസ് 4 ദിവസം വരെ ജീവിക്കും എന്നതിനാൽ തന്നെ വിഷയം ചെറുതല്ല.
ഇതുസംബന്ധിച്ച് ജനകീയരോഗ്യ പ്രവർത്തകർ ഡോ ജിനേഷ് പി എസിന്റെ പോസറ്റ് ഇങ്ങനെയാണ്:
പത്രത്തിലൂടെ കോവിഡ് 19 പകരുമോ?
സാധ്യത വളരെ കുറവാണ്.
ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്,
രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്.
രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയിൽ തൊടുമ്പോൾ നേരിട്ടല്ലാത്ത പകർച്ച സാധ്യമാണ്.
ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം.
ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസ് ബാധിതനായ ഒരാൾ ചുമച്ചോ തുമ്മിയോ തെറിക്കുന്ന കണങ്ങൾ പത്രത്തിൽ പറ്റി പിടിച്ചിരുന്നാൽ, അതിൽ സ്പർശിച്ച ശേഷം, ആ കൈ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിച്ചാൽ തിയററ്റിക്കലി ഈ രോഗം പകരാൻ സാധ്യതയുണ്ട് എന്ന് പറയാം. പ്രായോഗികമായി സാധ്യത വളരെ കുറവാണ് താനും.
ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്താണ് നമ്മൾ ചെയ്യേണ്ടത് ?
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. സോപ്പിനു പകരം 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്.
കൈ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക.
അത്രയും ചെയ്താൽ മതി.
പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല.
ഒരു കാര്യം കൂടി. നാക്കിൽ നിന്നും വിരലിൽ കൊണ്ട് തുപ്പൽ തൊട്ട് പത്ര മറിക്കുന്ന ചിലരില്ലേ ? അത് നല്ലതല്ല. നിങ്ങൾക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ തുപ്പൽ വഴി രോഗം മറ്റൊരാളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം.
എഴുതിയത്: Dr. Jinesh P S
@info clinic
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്