തൊഴിലുറപ്പ് മേഖലയിലെ സുരക്ഷയില്ലായ്മ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടും ധനമന്ത്രി ഉറച്ച് നിന്നത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുമെന്ന നിലപാടിൽ; തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിന് മണിക്കൂർ ഒന്നിന്റെ ആയുസ്സ് പോലും നൽകാതെ എ സി മൊയ്തീൻ; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകിയത് മാർച്ച് 31 വരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊവിഡ്19 സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതി നിർത്തില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമെത്തി മണിക്കൂർ തികയുന്നതിന് മുമ്പ് നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തൊഴിലുറപ്പും നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയാണ് ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്നത് എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിന് ശേഷവും തൊഴിലുറപ്പ് പദ്ധതി നിർത്തിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്ക്.
നിലവിൽ കാസർഗോഡ് മാത്രമാണ് തൊഴിലുറപ്പ് നിർത്തിയത്., മറ്റ് ജില്ലകളിൽ തൊഴിൽ ക്രമീകരണം ഏർപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരും എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇവർക്ക് കേന്ദ്രം പണം തന്നെ പറ്റൂ. വലിയ വായിൽ കൊട്ടുപാട്ടുമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പക്ഷേ സംസ്ഥാനങ്ങൾക്ക് യാതൊരു സഹായവും നൽകുന്നില്ലെന്നും ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും അടിയന്തിരമായി ഇടപെടണം എന്നും അടിയന്തിരമായി സംസ്ഥാനത്ത് തൊഴിലുറപ്പുജോലികൾ നിർത്തിവെക്കണം എന്നും അദ്ദദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കൊറോണ വ്യാപനകാലത്ത് സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കുപോലും വീട്ടിലിരുന്നാൽ ശമ്പളം നിഷേധിക്കരുതെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയം തൊഴിലുടമകൾക്ക് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഇന്നും സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തൊഴിലുറപ്പുപദ്ധതിയിൽ പണി എടുക്കുന്നത്. അതും ഒരു സുരക്ഷിതത്വവുമില്ലാതെ. ഒരുമിച്ചു പണിയെടുക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഒരു പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നു. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ്. അടിയന്തിരമായി സംസ്ഥാനത്ത് തൊഴിലുറപ്പുജോലികൾ നിർത്തിവെക്കണം. അവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും അടിയന്തിരമായി ഇടപെടണം
നൂറുകണക്കിന് ആളുകൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലെടുക്കുന്നത് സംസ്ഥാനത്തുകൊറോണയുടെ സമൂഹ വ്യാപനത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയും ഉയർന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ തൊഴിലുറപ്പ് മാർച്ച് 31 വരെ നിർത്തി വെച്ചതായി പ്രഖ്യാപിച്ചത്.
ഇന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് ജോലികൾ നടക്കുന്നിരുന്നു. ഓരൊറ്റ പേന കൊണ്ട് നൂറോളം പേരാണ് അന്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നത്. സാനിറ്റൈസറോ, ഹാൻഡ് വാഷോ ഹാൻഡ് ഗ്ലൗസോ മാസ്കോ ഒന്നും ഈ തൊഴിലാളികൾക്ക് നൽകിയില്ല. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അവധി നൽകി വീട്ടിലിരുത്തുമ്പോഴാണ് രാജ്യത്ത് പട്ടിണി മാറ്റാൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളോട് ഭരണകൂടം കണ്ണിൽ ചോരയില്ലാതെ പെരുമാറിയത്.
പൊതുജനാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പൊതുബോധം കുറവുള്ളവരാണ് തൊഴിലാളികളിൽ കൂടതലും. പണ്ട് മുതലേ ഒരേ ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ. ഇപ്പോൾ വിവിധ ഇടങ്ങളിൽ നടക്കുന്നത് പറമ്പ് ഒരുക്കലാണ്. ഓരോ പഞ്ചായത്തിലെയും സ്വകാര്യ വ്യക്തികളുടെ ഭൂമി വൃത്തിയാക്കുകയും നീർത്തടങ്ങളും കനാലുകളും വൃത്തിയാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവർത്തി. മാങ്ങയുടെയും ചക്കയുടെയും കശുമാങ്ങയുടെയും സീസണാണിത്. പറമ്പിൽ പണിക്കെത്തുന്ന തൊഴിലാളികൾ ഇവ പങ്ക് വെച്ച് കഴിക്കുന്നതും പതിവാണ്. ഇതെല്ലാം തന്നെ രോഗാണു ബാധ പടരുന്നതിന് അവസരം ഒരുക്കുന്നവയുമാണ്.
നടക്കുന്നത് ധാർഷ്ട്യം
പഞ്ചായത്ത് ഭരണ സമിതികളുടെയും ഇംപ്ലിമെന്റിംഗ് ഓഫീസർമാരുടെയും ധാർഷ്ട്യമാണ് ഈ ക്രൂരതക്ക് പിന്നിൽ. സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി നൽകിയത് പോലെ ഈപാവങ്ങളെയും വേതനം നൽകി വീട്ടിലിരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനം എടുക്കാവുന്നതേയുള്ളൂ. എന്നാൽ തങ്ങളുടെ അധികാരം പ്രതികരണ ശേഷി ഇല്ലാത്ത ജനവിഭാഗത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. പല പഞ്ചായത്തുകളിലേയും ഇംപ്ലിെന്റിംഗ് ഓഫീസർമാർ പഴയകാല ജന്മിമാരെ പോലെയാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്നും ആക്ഷേപമുണ്ട്.
ജാഗ്രത നിർദ്ദേശങ്ങളും ജലരേഖ
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി സ്ഥലങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ മാർച്ച്18ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ പുറപ്പെടുവിച്ചിരുന്നു. ഇന്നാൽ ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുന്നതിന് പോലും സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണ നൽകുന്നപോലെ ഒരു നിർദ്ദേശത്തിൽ ഇത് ഒതുങ്ങി.
തൊഴിൽ തുടങ്ങുന്നതിന് മുന്നേയും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികൾ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സോപ്പും കൈ കഴുകാനുള്ള വെള്ളവും പ്രവൃത്തിയിടങ്ങളിൽ കരുതണം. ഇതിനുള്ള ചെലവ് പദ്ധതിയിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. വീട്ടിൽ തിരികെ എത്തിയ ശേഷവും തൊഴിലാളികൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാസ്ക് ഉപയോഗിക്കണം.
വിയർപ്പ് തുടക്കാൻ തോർത്ത് ഓരോരുത്തരും കയ്യിൽ കരുതണം. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോർത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ പരസ്പരം നിശ്ചിത അകലം കഴിയുന്നത്ര പാലിക്കണം (കുറഞ്ഞത് ഒരു മീറ്റർ). പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരിക കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകളുള്ളവർ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടണം. കോവിഡ് 19 രോഗബാധയുള്ള വ്യക്തിയുമായി ബന്ധം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ അവർ പ്രവൃത്തിയിൽ നിന്നും മാറി നിൽക്കണം. തൊഴിലാളികൾ പണിയായുധങ്ങൾ പരസ്പരം കൈമാറരുത് എന്നൊക്കെ ആയിരുന്നു നിർദ്ദേശങ്ങൾ.
മാർച്ച് 18ലെ അവസ്ഥയല്ല ഇന്ന് കേരളത്തിൽ. സംസ്ഥാനം അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്ന് പോകുകയാണ്. അപ്പോഴും പാവങ്ങളായ തൊഴിലുറപ്പ് തൊഴിലാളികൾ പൊരിവെയിലിൽ പണിയെടുക്കുകയാണ്. കൂട്ടംകൂടുകയാണ്. കൊറോണയെ പേടിച്ച് വീട്ടിലിരുന്നാൽ കൂലി കിട്ടില്ലെന്ന ഭീതിയോടെ. തദ്ദേശ സ്ഥാപനങ്ങളും ഈ പാവങ്ങളെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പണിയെടുപ്പിക്കുകയായിരുന്നു.
Stories you may Like
- സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്
- പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു
- ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക വികസനത്തിന്റെ ലക്ഷ്യം: കൃഷി മന്ത്രി പി പ്രസാദ്
- കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ചതായി മന്ത്രി എം ബി രാജേഷ്
- രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്