'ശ്രീറാമിനെ അങ്ങനെ വെറുതെ വിടില്ല, ഇപ്പോൾ നാടാണ് ജനതയാണ് വലുത് തത്ക്കാലം വിട്ടേക്ക് അവനെ വിട്ടേക്ക്;' ശ്രീറാമിനെ അനുകൂലിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ മാതൃഭൂമി ചാനലിലെ ഷമ്മി പ്രഭാകർ പോസ്റ്റിട്ടപ്പോൾ ഇവനാര് എന്ന ചോദ്യവുമായി മുതിർന്ന മാധ്യമപ്രവർത്തകർ; സ്വയം ലെഫ്റ്റ് അടിച്ച് ഷമ്മിയുടെ പിന്മാറൽ; സർക്കാർ തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബഷീറിന്റെ കുടുംബവും; ശ്രീറാം വൈങ്കിട്ടരാമന്റെ നിയമനത്തോടെ ഇനി എന്ത് എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരികെ കയറ്റിയ പ്രശ്നത്തിൽ രോഷം പുകയുന്നു. മാധ്യമ പ്രവർത്തകർക്കിടയിൽ കടുത്ത രോഷമാണ് പ്രശ്നത്തിൽ നിന്നും ഉയരുന്നത്. തിരികെ എടുത്തപ്പോൾ പത്രപ്രവർത്തക യൂണിയനുമായി ആലോചിച്ചിരുന്നുവെന്ന് സർക്കാർ പറഞ്ഞതോടെ പ്രശ്നം വിവാദത്തിന്റെ വേറെ തലത്തിലേക്ക് കടക്കുകയും ചെയ്തു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിട്ടാണ് കൊറോണ മറയാക്കി സർക്കാർ ശ്രീറാമിന് നിയമനം നൽകിയത്. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരികെ കയറ്റുന്നതിന് മുൻപ് സർക്കാർ പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തിയോ എന്ന പ്രശ്നമാണ് ഇപ്പോൾ പുകയുന്നത്. ചർച്ച നടത്തിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ പത്രപ്രവർത്തക യൂണിയൻ അത് നിഷേധിക്കുകയാണ്.
എന്നാൽ ചർച്ച നടത്തി എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയുമാണ്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ രോഷം മാധ്യമ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രതിഫലിക്കുന്നുമുണ്ട്. കൊറോണയുടെ മറവിൽ സർക്കാർ ചെയ്ത വലിയ ചതിയായാണ് മാധ്യമ പ്രവർത്തകർ കണ്ടത്. അതുകൊണ്ട് തന്നെ രോഷം പതഞ്ഞുയരുകയും ചെയ്തു. ശ്രീറാമിനെ സർവീസിലേക്ക് തിരികെ എടുത്തതിൽ ദുഃഖമുണ്ടെന്നു പറഞ്ഞു ബഷീറിന്റെ കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കുടുംബം വ്യക്തമാക്കുന്നത്. ഇതോടെ ബഷീറിന്റെ കുടുംബവും മാധ്യമ പ്രവർത്തകരും ഒരു വശത്തും സർക്കാർ മറുവശത്തുമായി അണിനിരക്കുകയാണ്. മറവിരോഗമുണ്ടന്ന് സ്വയം സമ്മതിച്ച ശ്രീരാം വെങ്കിട്ടരാമനെ എങ്ങനെയാണ് ആരോഗ്യ വകുപ്പിൽ പ്രധാനപ്പെട്ട ചുമതലയിൽ നിയമിക്കുന്നത് എന്നാണ് മാധ്യമ പ്രവർത്തകർ ചോദ്യം ഉയർത്തുന്നത്. കേസ് അട്ടിമറിക്കാനാണ് ആരോഗ്യ വകുപ്പിൽ തന്നെ നിയമിച്ചത് എന്ന ആരോപണവും ഒപ്പം ഉയരുന്നുണ്ട്.
ശ്രീറാമിനെ തിരിച്ചെടുക്കും മുൻപ് പത്രപ്രവർത്തക യൂണിയനുമായി ആലോചിച്ചെന്നു പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രശ്നം വഷളായത്. ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി തിരികെ സർവീസിൽ പ്രവേശിക്കുമ്പോൾ അതിനു സമ്മതം മൂളാൻ പത്രപ്രവർത്തക യൂണിയന് ആര് അനുവാദം നൽകിയെന്ന വിധത്തിൽ ചർച്ചകൾ കൊഴുത്തു. ഏറെ താമസിയാതെ യുദ്ധം മാധ്യമ പ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിലും രോഷം വ്യാപിച്ചു. ഇതോടെ ശ്രീറാമിനെ തിരികെ എടുക്കുന്ന കാര്യത്തിൽ തങ്ങളുമായി ചർച്ച നടത്തിയെന്ന സർക്കാർ അവകാശവാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാക്കൾ തന്നെ പ്രസ്താവന നൽകി. ശ്രീറാമിനെ തിരികെ എടുക്കുന്ന കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് വളരെ വൈകാരികമായി ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തി പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി വ്യക്തമാക്കുകയും ചെയ്തു.
'പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തിന്റെ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയിൽ വിചാരണ തുടങ്ങിയകേസിൽ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥൻ പുറത്തുതന്നെ നിൽക്കട്ടെ-റെജി ആവശ്യപ്പെട്ടു.ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ േഫാണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിർദ്ദേശം.
പ്രസിഡന്റും ജനറൽ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസിൽ സർക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്പെൻഷൻ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സർക്കാർ നിലപാട്. കോടതിയോ ട്രിബ്യൂണലോ ഇടപെട്ട് സസ്പെൻഷൻ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവർ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോൾത്തന്നെ അറിയിച്ചു. എന്നാൽ യൂണിയനുമായി ചർച്ച നടത്തിയിട്ടില്ല. പച്ചക്കള്ളമാണ് സർക്കാർ പ്രചരിപ്പിക്കുന്നത്-റെജി വ്യക്തമാക്കുന്നു. എന്നാൽ യൂണിയന്റെ അറിവോടെയാണ് തിരികെ എടുത്തത് എന്ന കാര്യത്തിൽ സർക്കാർ ഉറച്ചു നിന്നു. ഇതോടെയാണ് മാധ്യമ പ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട് യുദ്ധപ്രഖ്യാപനം തന്നെ വന്നത്.
വളരെ കടുത്ത രോഷമാണ് മാധ്യമ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പുകയുന്നത്. വായ മൂടിക്കെട്ടി മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു എത്തണമെന്നും ചുരുങ്ങിയത് ഒരു കറുത്ത ബാഡ്ജ് എങ്കിലും ധരിക്കണമെന്ന് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും അവശ്യമുയർന്നു. പക്ഷെ പരിമിതികൾ ഉള്ളതിനാൽ തങ്ങളുടെ രോഷപ്രകടനം പരസ്പരം പ്രകടിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകർ ചെയ്തത്. ഈ വിവാദത്തിന്നിടയിലാണ് ശ്രീറാമിനെ അനുകൂലിച്ച് മാതൃഭൂമി ചാനലിലെ മാധ്യമ പ്രവർത്തകൻ ഷമ്മി പ്രഭാകറിന്റെ പോസ്റ്റ് മാധ്യമ ഗ്രൂപ്പിൽ വരുന്നത്.
ശ്രീറാമിനെ അങ്ങനെ വെറുതെ വിടില്ല. ഇപ്പോൾ നാടാണ് ജനതയാണ് വലുത് തത്ക്കാലം വിട്ടേക്ക് അവനെ വിട്ടേക്ക് എന്ന് പോസ്റ്റ് നടത്തിയത് മാതൃഭൂമിയിലെ ഷമ്മി പ്രഭാകർ. ഇതോടെ ഇത് പറയാൻ ഇവനാര് എന്ന ചോദ്യവുമായി മറ്റു മാധ്യമ പ്രവർത്തകർ മുന്നോട്ട് വരുകയും ചെയ്തു. ശ്രീരാം പ്രശ്നത്തിൽ പിണറായി സർക്കാരിനെതിരെ വന്ന രോഷത്തിലും കൂടുതലാണ് ഷമ്മിക്ക് നേരെ മാധ്യമ ഗ്രൂപ്പിൽ നിന്നും ഉയർന്നത്. വിമർശനം കടുത്തതോടെ സ്വയം ലെഫ്റ്റ് അടിച്ച് ഗ്രൂപ്പിൽ നിന്നും ഷമ്മി പിന്മാറുകയും ചെയ്തു. ഇത് വിവാദത്തിനു വേറെ തലം കൊണ്ട് വരുകയും ചെയ്തു. ശ്രീറാം പ്രശ്നത്തിൽ മാധ്യമ പ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്ന ഫീലാണ് ഷമ്മിയുടെ പോസ്റ്റ് സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ശക്തമായ എതിർപ്പ് ഈ പോസ്റ്റിനു നേരെ വരുകയും ചെയ്തു. പോര് മുറുകുന്നത് കണ്ടപ്പോഴാണ് ലെഫ്റ്റ് അടിച്ച് ഷമ്മി തലയൂരിയത്. ശ്രീറാമിന് മറവി രോഗമുണ്ടെന്നാണ് ബഷീറിനെ കാറിടിച്ച് കൊന്നപ്പോൾ ഡോക്ടർമാർ സർട്ടിഫൈ ചെയ്ത് നൽകിയത്. അതുപോലുള്ള ഐഎഎസ് ഓഫീസറെ കൊറോണ കാലത്ത് പ്രത്യേക പ്രധാന്യമുള്ള ജോയിന്റ് സെക്രട്ടറി പോസ്റ്റിൽ എങ്ങിനെ നിയമിക്കും എന്നും മാധ്യമ പ്രവർത്തകർക്കിടയിൽ ചോദ്യമുയർന്നു.
മാധ്യമ പ്രവർത്തകരുടെ രോഷം മനസിലാക്കി പ്രതിപക്ഷവും കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. മാധ്യമ പ്രതിഷേധത്തിനൊപ്പം പ്രതിപക്ഷം കൂടി കൈകോർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോവിഡിന്റെ മറവിൽ ശ്രീറാംവെങ്കിട്ട രാമനെ കോവിഡിന്റെ മറവിൽ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. പച്ച ജീവനോടിരുന്ന ഒരു യുവപത്രപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല.
കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും ആയ അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കൊറോണക്കാലം നീതിനിഷേധത്തിനും അധാർമ്മിക പ്രവർത്തനം നടത്താനുമുള്ള ഒരു മറയാക്കാൻ കേരള സർക്കാർ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. പ്രഗൽഭരായ നിരവധി ഡോക്ടർമാർ സിവിൽ സർവീസിൽ പ്രവർത്തിക്കുമ്പോൾ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സർക്കാർ സർവീസിലുള്ള ഡോക്ടർമാരായ ഐഎഎസ് ഓഫീസർമാരുടെ ലിസ്റ്റ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ചാണ് വി.ടി.ബൽറാം എംഎൽഎ രംഗത്ത് വന്നത്. ഡോ. ആശാ തോമസ് ഡോ. വി. വേണു ഡോ. എ. ജയതിലക് ഡോ. കെ. ഇളങ്കോവൻ ഡോ. ഉഷ ടൈറ്റസ് ഡോ. ശർമ്മിള മേരി ജോസഫ് ഡോ. രത്തൻ കേൽക്കർ ഡോ. എം ബീന ഡോ. വാസുകി ഡോ. കാർത്തികേയൻ, ഡോ. രേണു രാജ് ഡോ. ദിവ്യ എസ് അയ്യർ ഡോ. ചിത്ര എസ് ഡോ. നഡോ. നവ്ജ്യോത് ഖോസ ഇവരൊക്കെ സർവീസിൽ ഇരിക്കുമ്പോൾ മറവിരോഗമുള്ള, ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിന്റെ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ എന്നാണ് ബൽറാം ചോദ്യം എയ്തത്. കൊറോണ മറയാക്കി ശ്രീറാമിനെ സർക്കാർ തിരികെ എടുത്തപ്പോൾ, മാധ്യമ സമൂഹത്തെ ഏറെ ഏറെ ഉലച്ച വൈകാരികമായ ഈ പ്രശ്നത്തിൽ മാധ്യമ പ്രവർത്തകർക്ക് പിന്തിരിഞ്ഞു പോകാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ ആണെങ്കിൽ എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും. ശ്രീറാം പ്രശ്നത്തിൽ ഇനി എന്ത് എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയരുന്നത്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്