30 കോടി ഇന്ത്യാക്കാരെ കൊറോണ ബാധിക്കുമെന്നും മുൻകൂർ പരിശോധനയുടെ കാര്യത്തിൽ മോദി സർക്കാരിന് ബസ് മിസായെന്നും വിമർശനം; രാജ്യം പൂർണമായി അടച്ചിടണമെന്നും മൂന്നാഴ്ച കാത്തിരുന്നാൽ ലോക് ഡൗൺ ഗുണം ചെയ്യില്ലെന്നും മുന്നറിയിപ്പ്; ബർക്കാ ദത്തിന്റെയും രാഹുൽ കൻവാലിന്റെയും ഷോകളിൽ വിമർശനം ആവർത്തിച്ചതോടെ ഡോ.രമണൻ ലക്ഷ്മി നാരായണന് എതിരെ ബിജെപി; സമൂഹത്തിൽ ഭീതി പരത്താനെന്നും ഡോക്ടർക്ക് കച്ചവട താൽപര്യമെന്നും ആരോപണം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ്-19 നെ നേരിടാൻ കൈയും മെയ്യും മറന്നുള്ള പോരാട്ടത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും. എന്നാൽ, സർക്കാരുകളുടെ ശ്രമത്തെ ഇകഴ്ത്തിക്കാട്ടാനും, സമൂഹത്തിൽ ഭീതി പരത്താനും ചില ശാസ്ത്രജ്ഞർ മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ബലം കൂടുകയാണ്.
ചൈനയ്ക്കും, യൂറോപ്പിനും പിന്നാലെ കൊറോണ വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് സൂചിപ്പിച്ച ശാസ്ത്രജ്ഞനാണ് പ്രശസ്ത എപ്പിഡമോളജിസ്റ്റായ ഡോ.രമണൻ ലക്ഷ്മി നാരായൺ. എന്നാൽ, 30 കോടി കോവിഡ്-19 പോസിറ്റീവ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന ലക്ഷ്മി നാരായണന്റെ പ്രവചനം വിവാദമായിരിക്കുകയാണ്. സെന്റർ ഫോർ ഡിസീസ് ഡയനമിക്സ് എക്കണോമിക്സ ആൻഡ് പോളിസി ഡയറക്ടറാണ് ലക്ഷ്മി നാരായൺ. 2017 ൽ അദ്ദേഹം എഴുതിയ 'പ്രിപ്പേറിങ് ഫോർ പാൻഡെമികിസ്' എന്ന പഠനത്തിൽ സമാനമായ ഒരു രോഗ വ്യാപനത്തെ കുറിച്ചുള്ള സൂചനയുണ്ട്. എന്നാൽ, ലക്ഷ്മിനാരായൺ അനാവശ്യ ഭീതി പരത്തുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബിജെപി തന്നെ രംഗത്തെത്തി കഴിഞ്ഞു.
ഇന്ത്യയിൽ വളരെ ചെറിയ വിഭാഗം ആളുകൾക്കു മാത്രമേ കൊറോണ വൈറസ് ഗുരുതരമായി ബാധിക്കുവെന്നാണ് ഡോ.ലക്ഷ്മി നാരായൺ പ്രവചിച്ചത്. അതിൽ തന്നെ മരണ നിരക്കും വളരെ കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാജ്യത്തെ 80 ശതമാനം ആളുകൾക്കും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് ദി വയറിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകിയത്. കോവിഡ്-19ന്റെ വ്യാപനത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാം ഘട്ടത്തിൽ മാത്രമാണെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിൽ വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജ്യവ്യാപകമായി വർധിപ്പിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി നാരായൺ ചൂണ്ടിക്കാട്ടിയിരുന്നു.
ലക്ഷ്മി നാരായണനെ ലക്ഷ്യമാക്കി ആരോപണങ്ങൾ ഉന്നയിച്ചതിൽ മുമ്പൻ ബിജെപി വിദേശ കാര്യ വകുപ്പിന്റെ ചുമതലയുള്ള ഡോ.വിജയ് ചൗതെയ് വാലയാണ്. ഏതാനും ട്വീറ്റുകളിലൂടെയാണ് ചൗതയ് വാല ലക്ഷ്മി നാരായണനെതിരെ ആഞ്ഞടിച്ചത്. ' അദ്ദേഹം പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി നാല് വർഷം ജോലി ചെയ്തിരുന്നു. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം അനുമതിയില്ലാതെ രണ്ട് സ്വകാര്യ കമ്പനികൾ തുറന്നു. 2016 ൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ കരാർ പുതുക്കിയില്ല. ബൗദ്ധിക സ്വത്തവകാശ ചോരണത്തിന് പിഎച്ച്എഫ്ഐ അദ്ദേഹത്തിനെതിരെ കേസുമെടുത്തു. ഈ കേസിൽ പിഎച്ച്എഫ്ഐ ജയിക്കുകയും ചെയ്തു. കേസ് നടത്തിപ്പ് ചെലവ് കൂടി പിഎച്ച്എഫ്ഐക്ക് അനുകൂലമായി കോടതി വിധിച്ചു, ബിജെപി നേതാവ് പറഞ്ഞു. ഇത്തരത്തിൽ ഭീതി പരത്തുന്ന ശാസ്ത്രജ്ഞന്റെ സ്ഥാപിത താൽപര്യങ്ങളും, ട്രാക്ക് റെക്കോഡും, യോഗ്യതയും അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെനനും ഡോ. വിജയ് ചൗത്തെയ് വാല അഭിപ്രായപ്പെട്ടു.
അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ ഡോ.ലക്ഷ്മി നാരായണൻ തയ്യാറായില്ല. എന്നാൽ, 2017 ൽ പുറത്തിറക്കിയ തന്റെ പഠനത്തിൽ സാമനമായ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഡോ.ലക്ഷ്മി നാരായൺ സൂചിപ്പിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്കായാലും ഉണ്ടാകുന്ന ആയിരങ്ങളുടെ മരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വൻ പ്രത്യാഘാതം ഏൽപ്പിക്കുമെന്നും വികസ്വര രാഷ്ട്രങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രാപ്തിയും ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ പതിറ്റാണ്ടുകളുടെ സാമ്പത്തിക വളർച്ചയെ തന്നെ ബാധിച്ചേക്കാമെന്നും ലക്ഷ്മി നാരായൺ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരത്തിലുള്ള രോഗ വ്യാപനം ഭാവിയിൽ കൂടുതൽ സംഭവിച്ചേക്കാമെന്നും മനുഷ്യരുടെ വേഗത കൂടും തോറും മൈക്രോബുകളുടെ വ്യാപനം കൂടുമെന്നും ലക്ഷ്മി നാരായണന്റെ പഠനത്തിൽ പറയുന്നു. മഹാമാരികളുടെ വ്യാപനത്തെ ചെറുക്കാനുള്ള പരിമിതമായ ഫണ്ടു കൂടി കണക്കിലെടുക്കുമ്പോൾ, നിലവിലുള്ള ആസൂത്രണവും ഓരോ രാജ്യത്തിന്റെയും തയ്യാറെടുപ്പും ഇടപടൽ രീതിയും അഴിച്ചുപണിയണമെന്നും അദ്ദേഹം എഴുതിയിരുന്നു.
ആരാണ് രമണൻ ലക്ഷ്മി നാരായണൻ?
മാധ്യമങ്ങളിൽ കാട്ടുന്ന വിലാസം പോലെ ഡോ.രമണൻ ലക്ഷ്മി നാരായൺ ഒരു എപ്പിഡമോളജിസ്റ്റല്ല എന്നാണ് ഒരുവിഭാഗത്തിന്റെ വാദം. അദ്ദേഹം ഡോക്ടറല്ലെന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി മാത്രമാണുള്ളതെന്നും പറയുന്നു. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ നാലുവർഷമായി പ്രവർത്തിച്ചുവരുന്നു. വാഷിങ്ടൺ ഡിസിയിലെ സെന്റർ ഫോർ ഡിസീസ്, ഡയനാമിക്സ എക്കണോമിക്സ ആൻഡ് പോളിസിയുടെ സ്ഥാപകനും ഡയറക്ടറുമാണ്. പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രിൻസ്റ്റൺ എൻവയോൺമെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് സ്കോളറും ലക്ച്ചററുമാണ്. സാമ്പത്തിക ശാസ്ത്രജ്ഞനാണ് ലക്ഷ്മി നാരായണൻ എന്ന വാദത്തെയും ബിജെപി അനുകൂല മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നു.
അമേരിക്ക കേന്ദ്രമാക്കിയുള്ള സർക്കാരിതര സ്ഥാപനം സിഡിഡിഇപിയിലെ പങ്കിനൊപ്പം, ഹെൽത്ത് ക്യൂബ് എന്ന വാണിജ്യ കമ്പനിയും പബ്ലിക് ഹെൽത്ത് ടെക്നോളജീസ് ട്രസ്റ്റും ഇദ്ദേഹം തുടങ്ങിയിരുന്നു. ഏതായാലും കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ഡോക്ടറുടെ അവകാശവാദങ്ങൾ ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രമുഖ ടിവി അവതാരക ബർക്കാ ദത്തുമായുള്ള ഒരു അഭിമുഖത്തിൽ, കേന്ദ്രസർക്കാർ രോഗം സംശയിക്കുന്നവരെ വേണ്ടരീതിയിൽ പരിശോധിച്ചില്ലെന്നും അതാണ് വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്നും കുറ്റപ്പെടുത്തുന്നു. ഇന്ത്യ അടിയന്തരമായി പൂർണമായ ലോക് ഡൗണിലേക്ക് പോകണം. പരിശോധനയുടെ കാര്യത്തിൽ നമ്മൾക്ക് ബസ് മിസായി. അടുത്ത മൂന്നാഴ്ച നിങ്ങൾ കാത്തിരുന്നാൽ ലോക് ഡൗൺ ഗുണം ചെയ്യില്ല, ഡോ.ലക്ഷ്മി നാരായൺ ബർക്കാ ദത്തുമായുള്ള അഭിമുഖത്തിൽ പറയുന്നു.
ഡോ.ലക്ഷ്മി നാരായണന്റെ പ്രവചനം വലിയ ഭീതി സൃഷ്ടിക്കുമെന്നുള്ള വാദത്തോട് ബർക്കാ ദത്ത് തന്റെ ട്വീറ്റിൽ വിയോജിക്കുന്നു. കൊറോണ കേസുകൾ ജൂലൈയോടെ 30 കോടിയോ 50 കോടിയോ ആകുമെന്ന് അദ്ദേഹം പറയുന്നത് ഉടനടി നടപടി എടുക്കാൻ സഹായിക്കുമെന്ന് ബർക്ക പറയുന്നു. വിവേക പൂർവം ഐസൊലേഷൻ ഏർപ്പെടുത്തിയില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചനയാണ് ഡോ.ലക്ഷ്മി നാരായൺ നൽകുന്നത്, ബർക്ക കുറിച്ചു.
കൊറോണയെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ വിശ്വസിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഉദാഹരണം പറയില്ലായിരുന്നുവെന്നാണ് ഡോ.രമണൻ ലക്ഷ്മി നാരായണൻ പറയുന്നത്. പൂർണമായ ലോക് ഡൗൺ വേണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ വെന്റിലേറ്ററുകൾ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യ ടുഡേ ചാനലിലെ രാഹുൽ കൻവാൽ ഷോയിലും അദ്ദേഹം തന്റെ വാദങ്ങൾ ആവർത്തിച്ചു. കൊറോണ മരണങ്ങൾ ലക്ഷം കവിഞ്ഞേക്കാമെന്നും 10 ദശലക്ഷം മുതൽ 15 ദശലക്ഷം വരെ പേരെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അതിന് തക്ക സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് ഡോക്ടറുടെ മുന്നറിയിപ്പ്.
എന്നാൽ, ഡോ.ലക്ഷ്മി നാരായണനെതിരെ വിരുദ്ധ താൽപര്യങ്ങളാണ് എതിരാളികൾ ആരോപിക്കുന്നത്. ലക്ഷ്മി നാരായണന്റെ രണ്ടു കമ്പനികളും മെഡിക്കൽ ഉപകരണങ്ങളും, രോഗനിർണയ കിറ്റുകളും ഒക്കെ നിർമ്മിക്കുന്നവയാണെന്നും, വാണിജ്യ താൽപര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്നുമാണ് ആരോപണങ്ങൾ. ഏതായാലും ഭീതി വിതയ്ക്കുന്നത് ഗുണം ചെയ്യില്ലെങ്കിലും അടച്ചുപൂട്ടൽ അടക്കമുള്ള പ്രതിരോധ നടപടികളിലേക്ക് തന്നെയാണ് രാജ്യം നീങ്ങുന്നത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്