ചൈനയിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ടു ചെയ്യുന്നത് ഡിസംബർ എട്ടിന്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന് ഔദ്യോഗികമായി സമ്മതിച്ചത് ജനുവരി 20ന്; ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നഗരവാസികൾ പോലും അറിഞ്ഞില്ല; നിയന്ത്രണങ്ങൾ എന്ന് അവസാനിക്കും എന്നറിയാതെ അരവയർ നിറച്ച് ഭക്ഷണം കഴിച്ചു ജനങ്ങൾ; കൊറോണക്കെതിരായ യുദ്ധം വിജയത്തിലായെന്ന് ചൈന അവകാശപ്പെടുമ്പോൾ ജനത അനുഭവിച്ച ഭീതിയുയും കഷ്ടതകളും കുറിച്ച് ഐ സിയാവോമിങും ഗുവോ ജിംഗും രചിച്ച വുഹാൻ ഡയറിക്കുറിപ്പുകൾ
മറുനാടൻ ഡെസ്ക്
വുഹാൻ: ഇനി എഴുതപ്പെടാൻ പോകുന്ന ലോകചരിത്രങ്ങളിലെല്ലാം ഒരുപക്ഷെ ഭയത്തിന്റെയും നിസ്സഹായതയുടെയും പര്യായപദമായിട്ടായിരിക്കും വുഹാൻ എന്ന പേര് അറിയപ്പെടുക. ലോകത്തെ മുഴുവൻ ബാധിച്ച മഹാമാരിയുടെ പ്രഭവകേന്ദ്രം. ഇപ്പോൾ മെല്ലെ മെല്ലെ സാധാരണനിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന വുഹാനിൽ കൊറോണക്കെതിരെ നടത്തിയ പോരാട്ടത്തെ ഒരു ഐതിഹാസിക വിജയമെന്നാണ് ഇപ്പോൾ ചൈനയും ലോകാരോഗ്യ സംഘടനയുമൊക്കെ വിശേഷിപ്പിക്കുന്നത്.എന്നാൽ സാധാരണക്കാർ അനുഭവിച്ച യാതനകൾ ആരും അറിയാതെ പോവുകയായിരുന്നു.
11 മില്ല്യൺ ജനങ്ങൾ താമസിക്കുന്ന വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 6 മില്ല്യൺ ജനങ്ങളാണ് ക്വാറന്റൈന് വിധേയമായത്. ഇടയ്ക്കുണ്ടായ ഒരു ഒഴിവ് കാലത്തിൽ ഏകദേശം 5 മില്ല്യൺ ആളുകൾ നഗരം വിട്ടുപോവുകയും ചെയ്തു. നഗരം ലോക്ക്ഡൗൺ ആവുകയും തങ്ങൾ ക്വാറന്റൈൻ ചെയ്യപ്പെടുകയും ചെയ്തപ്പോൾ തങ്ങളുടെ കഷ്ടതകൾക്ക് പരിഹാരമായി പലരും ആരംഭിച്ചതാണ് ഡയറി എഴുത്ത്. ചൈനയിലെ ഏറ്റവും പ്രാചാരമുള്ള സോഷ്യൽ മീഡിയ നെറ്റ്വർക്കായ വീബോയിൽ പക്ഷെ, ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള പല നേരെഴുത്തുകൾക്കും സെൻസർഷിപ്പ് നേരിടേണ്ടി വന്നു. മറ്റുചിലർ വീ ചാറ്റ് എന്ന ചാറ്റിങ് സൈറ്റിലൂടെ തങ്ങളുടെ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്ക്വച്ചു.
എന്നാൽ, സ്വതന്ത്ര ഫിലിം മേക്കറും ഫെമിനിസ്റ്റ് സ്കോളറുമായ ഐ സിയാവോമിങും മറ്റൊരു ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റായ ഗുവോ ജിംഗും തങ്ങളുടെ ഡയറികൾ മാറ്റേഴ്സ് ന്യൂസുമായി പങ്കുവയ്ക്കാൻ തയ്യാറായി. ഈ ഡയറിക്കുറിപ്പുകൾ ലോക്ക്ഡൗൺ കാലത്തെ സാധാരണക്കാരുടെ മാനസികാവസ്ഥയും ജീവിതസാഹചര്യങ്ങളും ശരിയായി പ്രതിഫലിപ്പിക്കുന്നവയാണ്. ഇക്കാലത്ത് മനുഷ്യർ വെറും കൂട്ടങ്ങൾ മാത്രമായി ചുരുക്കപ്പെട്ടു എന്നാണ് ഗുവോ ജിങ് പറയുന്നത്.
ഡിസംബർ 8 നാണ് ആദ്യത്തെ കൊറോണാ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്നുമുതൽ തന്നെ പകർച്ചവ്യാധി നിയന്ത്രണാധീനമാണെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ജനുവരി 20 നാണ് ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കുന്നത്. പിന്നീട് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിനെക്കുറിച്ച് നഗരവാസികൾക്ക് തീരെ അറിവ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ തന്നെ മുൻകരുതലുകൾ ഒന്നും തന്നെ എടുത്തിരുന്നില്ലെന്നും ഈ ഡയറികൾ വെളിപ്പെടുത്തുന്നു. ഐയുടേയും ഗുവോയുടേയും വുഹാൻ ഡയറികൾ ഗ്ലോബൽ വോയ്സസ് സീരിയലായി പ്രസിദ്ധീകരിക്കുവാൻ പോവുകയാണ്.
'ഞാൻ സാധാരണഗതിയിൽ ശാന്തത കൈവിടാത്ത ഒരു വ്യക്തിയാണ് എന്നാൽ വുഹാനിൽ രോഗബാധിതരുടെ എണ്ണം നൂറിൽ കവിഞ്ഞു എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആശങ്കപ്പെടാൻ തുടങ്ങി.' ജനുവരി 23 ലെ ഡയറിക്കുറിപ്പിൽ ഗുവോ ജിങ് പറയുന്നു. 'മുഖം മൂടിയണിഞ്ഞ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു. മെഡിക്കൽ മാസ്കുകളുടെ വില്പനയും കൂടി' അവർ എഴുതുന്നു.
'ലോകത്തിലേറ്റവും അധികം വിദ്യാർത്ഥികളുള്ള നഗരമാണ് വുഹാൻ. വുഹാൻ സർവ്വകലാശാലയിലെ ഒഴിവുകാലം ജനുവരി 15 ന് ആരംഭിച്ചു. മാത്രമല്ല ചൈനീസ് പുതുവർഷവും അടുത്തുവരുന്നതിനാൽ ഒട്ടുമിക്ക ആളുകളും അവധിയെടുത്ത് വീടുകളിലേക്ക് പോകാനുള്ള ഒരുക്കത്തിലുമാണ്. വുഹാൻ റെയിൽവേസ്റ്റേഷനിൽ സുരക്ഷ എത്രമാത്രമുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്'. അവർ തുടരുന്നു. 'അത്യാവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുവാൻ സുഹൃത്തുക്കൾ എന്നെ ഉപദേശിച്ചു. സൂപ്പർമാർക്കറ്റിൽ എത്തിയപ്പോൾ അവിടെ അരി, നൂഡിൽസ് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ കുറവാണെന്ന് മനസ്സിലായി. വലിയൊരു ജനക്കൂട്ടവും. കിട്ടാവുന്നത്ര അരിയും നൂഡിൽസും വാങ്ങി ഞാൻ മടങ്ങി.കൂട്ടത്തിൽ ഒരാൾ ധാരാളം ഉപ്പ് വാങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തിനാണ് ഇത്രയും അധികം ഉപ്പ് വാങ്ങുന്നതെന്ന് ചോദിച്ചപ്പോൾ ലോക്ക്ഡൗൺ ഒരു വർഷത്തേക്ക് നീണ്ടാലോ എന്നായിരുന്നു അയാളുടെ മറുപടി'
'നാളെയാണ് ചൈനീസ് പുതുവത്സരം, വുഹാൻ ഒരിക്കലും ഇത്ര ശാന്തമായിരുന്നിട്ടില്ല.' ഐ സിയോമിങ്ങിന്റെ ജനുവരി 24 ലെ ഡയറിക്കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. 'റോഡിന്റെ ഒരു ഭാഗത്ത് പൊലീസും സൈന്യവും നിലയുറപ്പിച്ചിരിക്കുന്നു. മറ്റുഭാഗത്ത് നിരവധി സാധാരണക്കാരും.നൂറു വർഷത്തിൽ ഇതാദ്യമായി ഹാൻകോവ് സ്റ്റേഷൻ അടച്ചിരിക്കുന്നു. ആളുകളിൽ ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.പുതുവത്സരത്തിൽ വീട്ടിലെത്തേണ്ട നിരവധി ആളുകളാണ് യാത്രമുടങ്ങി അവിടെ കൂടിയത്. അന്ന് രാത്രിയിൽ അവർ എവിടെ താമസിക്കും? പുതുവത്സരം അവർ എങ്ങനെ ആഘോഷിക്കും?'
അധികാരത്തിലുള്ളവർക്ക് എന്നും നല്ല വാർത്തകൾ മാത്രം കേൾക്കാനാണിഷ്ടമാണെന്നും അവർ ഈ ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. അങ്ങനെയൊന്നില്ലെങ്കിൽ അവർ ഒരു നല്ല വാർത്ത നിർമ്മിച്ചെടുക്കും എന്നും അവർ പറയുന്നു.ചൈനയിൽ വവ്വാലിനെ തിന്നുന്നവരിൽ നിന്നാണ് രോഗം ആരംഭിച്ചതെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രചരിച്ചിരുന്നു. വവ്വാൽ വുഹാനിലെ ഒരു ഭക്ഷണമേ അല്ലെന്നാണ് ഐ സിയോമിങ്ങ് പറയുന്നത്. പസഫിക് ഐലന്റിൽ വച്ചാണ് ആ വീഡിയോ ഷൂട്ട് ചെയ്തതെന്ന് പിന്നീട് തെളിയുകയും ചെയ്തു.
ലോകം ആശങ്കാജനകാം വിധം നിശബ്ദമായിരുന്നു അന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ഗുവോ ജിംഗിന്റെ ജനുവരി 24 ലെ ഡയറി കുറിപ്പ് ആരംഭിക്കുന്നത്. ഈ യുദ്ധത്തിൽ നമുക്ക് ആശ്രയിക്കുവാൻ നമ്മൾ മാത്രമേയുള്ളു എന്നും ഭരണകൂടത്തിൽ നിന്നും സുരക്ഷയും സംരക്ഷണവും പ്രതീക്ഷിക്കരുതെന്നും ഓർമ്മിച്ചു കൊണ്ടാണ് അന്നത്തെ കുറിപ്പ് അവസാനിക്കുന്നത്.
ലോക്ക് ഡൗൺ എന്നവസാനിക്കും എന്നറിയാതെ, ഭക്ഷ്യസാധനങ്ങൾ എന്ന് വരെ ലഭ്യമാകുമെന്നതറിയാതെ, അല്പാല്പമായി പാചകം ചെയ്ത് അരവയർ നിറച്ച്, കണ്ണുമടച്ച് ഉറക്കം വരാതെ കിടന്ന രാത്രികളെ കുറിച്ചും, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി വെറുമൊരു ആറ്റം മാത്രായി ചുരുങ്ങിപ്പോകുന്ന പകലുകളെ കുറിച്ചും ഗുവേ ജിങ് വിവരിക്കുന്നുണ്ട്. പലപ്പോഴും ഡയറിക്കുറിപ്പുകൾ അപ്ലോഡ് ചെയ്യുവാൻ കഴിയാതെ പോയതിനേയും അവർ വിവരിക്കുന്നുണ്ട്.
അവിചാരിതമായി എത്തിയ ലോക്ക്ഡൗൺ സാധാരണജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഈ കുറിപ്പുകൾ വ്യക്തമാക്കുന്നു. ഭരണകൂടം ഈ യത്നത്തെ ഒരു വിജയമെന്നാഘോഷിക്കുമ്പോഴും അത് സാധാരണ പ്രജകൾക്ക് നൽകുന്ന അനുഭവങ്ങൾ വേദനയേറിയതാണെന്ന് ഇവ കൃത്യമായി പറഞ്ഞുവയ്ക്കുന്നു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍