ബിരിയാണി മസാലകളിൽ കറുവപ്പട്ട ഇഞ്ചി വെളത്തുള്ളി തേൻ എന്നിവ ചേർത്ത് ഖുർആൻ സുക്തങ്ങൾ ഊതിക്കേറ്റിയാൽ കൊറോണക്കുള്ള മരുന്നായി; ഇത് ചാവക്കൽ ഔലിയ എന്ന സിദ്ധൻ സ്വപ്ന ദർശനത്തിലുടെ കാണിച്ചുതന്നത്; വാട്സാപ്പിലൂടെ പ്രചാരണം തുടങ്ങിയതോടെ മരുന്ന് വിൽപ്പനയും തുടങ്ങി; കല്ലുവെട്ടു തൊഴിലാളിയായ പ്രതി നേരത്തെ മനോരോഗത്തിനും കുട്ടികൾക്കുള്ള അസുഖങ്ങൾക്കും 'ചികിൽസ' നടത്തി; കാസർകോട്ടെ ഹംസ അറസ്റ്റിലാവുമ്പോൾ തെളിയുന്നതുകൊറോണക്കാലത്തെ അന്ധവിശ്വാസ വിപണി
ബുർഹാൻ തളങ്കര
കാസർകോട്: വാട്സാപ്പിൽ പ്രചാരണം നടത്തി കൊറോണക്ക് മരുന്ന് വിറ്റ കേസിൽ കാസർകോട് പൊലീസ് അറസ്റ്റുചെയ്ത കർണ്ണാടകയിലെ പുത്തൂർ സ്വദേശിയയായ ഹംസയുടെ (49) കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ തെളിയുന്നത് ഉത്തരമലബാറിലെ അന്ധവിശ്വാസ വിപണിയുടെ ശക്തി. ഇപ്പോഴും കാസർകോടിന്റെ പ്രത്യേകിച്ച് കന്നഡ മേഖലയിലുള്ള പലയിടത്തും ഗുരുതര രോഗങ്ങൾക്കടക്കം പ്രതിവിധിയായി ആശ്രയിക്കുന്നത് സിന്ധന്മ്മാരെയും തങ്ങൾമാരെയുമൊക്കെയാണ്.
കഴിഞ്ഞ 22 വർഷമായി കാസർകോട്ടെ ചാല എന്ന സ്ഥലത്ത് താമസിക്കുന്ന ഹംസ ചാവക്കൽ ഔലിയ എന്ന സിദ്ധന്റെ അനുഗ്രഹം ഉണ്ടെന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നേരത്തെ ഇയാൾ കുട്ടികൾക്കുള്ള അസുഖങ്ങൾക്കും മനോരോഗത്തിനമൊക്കെ 'ചികിൽസ' നടത്തിയിരുന്നു. ഇത്തവണയും കൊറോണക്കുള്ള മരുന്ന് തനിക്ക് സ്വപന ദർശനത്തിലൂടെ ചാവക്കൽ ഔലിയ അറിയിച്ചുവെന്നാണ് ഹംസ പ്രചരിപ്പിച്ചത്.
ഹംസയുടെ സന്ദേശം വാട്സാപ്പിലുടെ പ്രചരിച്ചതോടെ പത്തോളം പേർ ഈ മരുന്ന് ഓർഡർ ചെയ്യുകയും ചെയ്തു. ചെറിയ കുപ്പിക്ക് 150, വലിയ കുപ്പിക്ക് 220 എന്ന രീതിയിലാണ് ഹംസ ഇതിന് വിലയിട്ടത്. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ ഇത് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൂടുതൽ ബിരിയാണിയുടെ മസാലക്കൂട്ടുകൾ മാത്രമായിരുന്നു. ഇതിൽ കറുവപ്പട്ട ഇഞ്ചി വെളത്തുള്ളി എന്നിവ ചേർത്തിട്ടുണ്ട്. പക്ഷേ താൻ ഈ ്മരുന്നിൽ ഖുർആനിലെ സൂക്തങ്ങൾ ഊതിക്കേറ്റിയിട്ടുണ്ടെന്നും, ആ അത്ഭുദ ശക്തികൊണ്ട് ഇതുകൊറോണക്കുള്ള മരുന്ന് ആകുമെന്നാണ് ഇയാൾ പറയുന്നത്. ഇതിന്റെ വിശ്വാസ്യതക്കായി മരുന്ന് കുടിച്ചുകാണിക്കാനും ഇയാൾ തയ്യാറായി. എല്ലാ മെഡിക്കൽ ടെസ്റ്റുകളും നടത്തിയശേഷം ഇത് വിപണിയിൽ ഇറക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.
കൽവെട്ടുതൊഴിലാളിയും മേസ്തിരിപ്പണിയുമൊക്കെയായി ജീവിക്കുന്ന ഹംസ അതിനിടയിലാണ് ആത്മീയ ചികിൽസ നടത്താറുള്ളത്. വാട്സാപ്പിലൂടെ കൊറോണക്കുള്ള മരുന്ന് കണ്ടുപടിച്ചുവെന്ന് ഇയാളുടെ സന്ദേശം വന്ന് 12 മണിക്കുറിനുള്ളി തന്നെ പൊലീസ് ഇയാളെ എത്തി അറസ്റ്റ് ചെയ്തു. നേരത്തെ നാട്ടുവൈദ്യൻ എന്ന അവകാശപ്പെടുന്ന മോഹനൻ വൈദ്യരെയും സമാനമായ കാരണങ്ങളാൽ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കൊറോണക്കുള്ള മരുന്ന് തന്റെ കൈയിലുണ്ടെന്നായിരുന്ന അവകാശപ്പെട്ട് തൃശുരിലെ തന്റെ ചികിൽസാലയത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് മോഹനൻ വൈദ്യർ അറസ്റ്റിലായത്. കൊറോണയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടുമെന്ന് സംസ്ഥനാ സർക്കാർ പലതവണ അറിയിച്ചിരുന്നു.
കോവിഡയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാധിച്ചത് കാസർകോടാണ്. 14 പേരാണ് ഇവിടെ ചികിൽസയിൽ കഴിയുന്നത്. നിലവിൽ ജില്ല ലോക്ക് ഡൗൺ ചെയ്ത അവസ്ഥയിലാണ്. പൊതുഗതാഗതവും വിപണിയും അട്ടിമറിഞ്ഞതോടെ കാസർകോട്് ജില്ലാ നിശ്ചലമാണ്്. സ്വകാര്യ ബസ്സുകൾ ബഹുഭൂരിഭാഗവും കെഎസആർ.ടിസി ഭാഗികമായുമാണ് സർവീസ് നടത്തിയത്. ടാക്സി-ഓട്ടോകളും നാമമാത്രമായിരുന്നു. വസ്ത്രവ്യാപാരക്കടകളും വലിയതോതിൽ തുറന്നില്ല. ഹോട്ടലുകൾ അടച്ചിച്ചിട്ടത് ജനങ്ങളെ വല്ലാതെ വലച്ചു. രാവിലെ പത്തുമണിമുതൽ പലചരക്ക് പച്ചക്കറികടകളിലും മൽസ്യ മാർക്കറ്റിലും വൻ തിരക്ക് അനുഭവപ്പെട്ടു. കൂടുതൽ സാധനങ്ങൾ വാങ്ങിപ്പോയതോടെ കടകളിൽ സ്റ്റോക്ക് കുറഞ്ഞു. അതിനിടെ കര്‍ണാടകയിൽനിന്ന് ചരക്ക് നീക്കം നിലച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ വിപണിയിൽ വൻ പ്രതിസന്ധി ഉടലെടുക്കും.
ഇതുമുതലാക്കാൻ ചിലർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തുടങ്ങിയേക്കുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്. രോഗപ്രതിരോധത്തിനുള്ള മാസ്ക്കുകൾക്കും കൈകഴുകുന്ന സാനിറ്റൈസറിനും ക്ഷാമം നേരിട്ട് തുടങ്ങി.കാസർകോട് ഐസോലേഷൻ വാർഡിന് സമാനമായി കൂടുതൽ ഹോം കെയറുകൾക്ക് തുടക്കമിട്ടു. കാസർകോട് നഗരത്തിൽ പ്രവർത്തിക്കുന്ന ജി എഛ് എസ് എസ് കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് ഹോം കെയറായി മാറ്റുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇത് ശുചീകരിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡ് തയ്യാറാക്കുന്നുണ്ട്.
കാസർകോടിന്റെ കാര്യം വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗൾഫിൽനിന്ന് വന്ന ഒരാൾ ഇവിടെ പലയിടത്തും പോയി രോഗം പടർത്തുകയായിരുന്നു. രോഗം ബാധിച്ചയാൾ കരിപ്പൂരിലാണ് വന്നിറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേദിവസം കോഴിക്കോട്ട് പോയി. കോഴിക്കോട്ട് നിന്ന് ട്രെയിനിൽ ആണ് കാസർകോട്ട് പോയത്. പിന്നിടുള്ള ദിവസങ്ങളിൽ എല്ലാ പരിപാടികളിലും പങ്കെടുത്തതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ക്ലബിൽ പോയി. ഫുട്ബോൾ കളിയിൽ പങ്കെടുത്തു. വീട്ടിൽ ചടങ്ങ് നടന്നപ്പോൾ ആതിഥേയനായി. ഒട്ടേറെ ആളുകളുമായി ബന്ധപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടംപോലെ ഇയാൾ സഞ്ചരിച്ചിട്ടുണ്ട്. കാസർകോട്ടെ സ്ഥിതി കൂടുതൽ ഗൗരവമായതോടെ, കരുതൽ നടപടി സ്വീകരിക്കേണ്ട അവസ്ഥയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍