വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയ ബിഷപ്പ് പറഞ്ഞത് സഭയ്ക്ക് കീഴിലെ സ്‌കൂളിൽ അദ്ധ്യാപക നിയമനം നൽകാമെന്ന്; അഭിമുഖ വേളയിൽ ആവശ്യപ്പെട്ടത് ജോലി ലഭിക്കാൻ മുപ്പത്തിയഞ്ചു ലക്ഷം; അകാലത്തിൽ മരിച്ച ഭർത്താവിന്റെ പേരിലുള്ള ഇൻഷൂറൻസ് തുകയിൽ നിന്ന് യുവതി നൽകിയത് മുപ്പത് ലക്ഷവും; ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയ്ക്ക് പ്രമോഷൻ നൽകി ബിഷപ്പ് അടച്ചത് യുവതിയുടെ സാധ്യതകൾ; മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ ബിഷപ്പ് സിറിൽ മാർ ബസേലിയോസ് നിയമന തട്ടിപ്പ് കുരുക്കിൽ
മറുനാടൻ മലയാളി ബ്യൂറോ
ഗുരുവായൂർ: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബിഷപ്പ് സിറിൽ മാർ ബസേലിയോസ് നിയമന തട്ടിപ്പ് കേസിൽ ഒന്നാം പ്രതി. പണം വാങ്ങി നിയമന തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സഭയ്ക്ക് കീഴിലുള്ള പോഴിയൂരിലെ സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് വിധവയും കാൻസർ രോഗിയുമായ യുവതിയിൽ നിന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപ തട്ടിയെന്ന പരാതിയെ തുടർന്നാണ് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബിഷപ്പ് സിറിൽ മാർ ബസേലിയോസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബിഷപ്പ് ഒന്നാം പ്രതിയും സഭയുടെ കീഴിലുള്ള എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന വിൽസൺ സിപിയും ജോൺസൺ സൈമണുമാണ് രണ്ടും മൂന്നും പ്രതികൾ. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ബിഷപ്പിനെ തൊടുന്ന ഒരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ല. അറസ്റ്റ് പേടിച്ച് രണ്ടും മൂന്നും പ്രതികളായ വിൽസൺ സിപിയും ജോൺസണും മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.
അകാലത്തിൽ മരിച്ച ഭർത്താവിന്റെ ഇൻഷൂറൻസ് തുകയായി ലഭിച്ച മുപ്പത് ലക്ഷമാണ് അദ്ധ്യാപക ജോലിയിൽ മനസുടക്കി ജിജി.പി.ചേറപ്പൻ ബിഷപ്പ് സിറിൽ മാർ ബസേലിയോസിന് നേരിട്ട് നൽകിയത്. 2015-ൽ അഭിമുഖം നടന്നപ്പോൾ തന്നെ നിയമനത്തിനായി 35 ലക്ഷം നൽകുമെന്ന് അഭിമുഖ വേളയിൽ ജിജിയുടെ കയ്യിൽ നിന്ന് ബിഷപ്പ് എഴുതി വാങ്ങിയിരുന്നു. ബിഷപ്പ് കൂടി സന്നിഹിതനായ ഇന്റർവ്യൂ ബോർഡ് ജിജിക്ക് ഹയർസെക്കൻഡറി മലയാളം അദ്ധ്യാപികയായി നിയമനം ഉറപ്പ് നൽകിയിരുന്നു. ഇതോടെയാണ് മൂന്നു ഘട്ടമായി ഇരുപത്തിയഞ്ചു ലക്ഷം രൂപ ജിജി നൽകിയത്. ഒന്നും പേടിക്കേണ്ടതില്ല നിയമനം ഉറപ്പ് എന്ന ബിഷപ്പിന്റെ വാക്കിൽ വിശ്വസിച്ചാണ് പണം നൽകിയത്. മൂന്നു ഘട്ടമായി മുപ്പത് ലക്ഷം രൂപയാണ് ബിഷപ്പിന് നൽകിയത്. 2015 മുതൽ ഈ ഹയർസെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി ജിജി ജോലി ചെയ്യുന്നുമുണ്ട്. പക്ഷെ ഹയർസെക്കൻഡറി സ്‌കൂളിൽ പോസ്റ്റ് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞ വർഷം സർക്കാർ അനുമതി നൽകിയതോടെ ബിഷപ്പ് ജോലി വാഗ്ദാനത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
ഹൈസ്‌ക്കൂൾ അദ്ധ്യാപികയായി വിരമിക്കാൻ ഒരു വർഷം മാത്രമുള്ള അദ്ധ്യാപികയെ ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് പ്രമോഷൻ നൽകിയാണ് ജിജിയുടെ മുൻപിൽ ബിഷപ്പ് വഴിയടച്ചത്. ബിഷപ്പിന് ആദ്യമെ ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകിയതിനാൽ ഈ അദ്ധ്യാപികയ്ക്ക് വേണമെങ്കിൽ ഒരു വർഷത്തെ ശമ്പളം നൽകാൻ കൂടി ജിജി ഒരുക്കമായിരുന്നു. എന്നാൽ ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് പ്രമോഷൻ തനിക്ക് ആവശ്യമില്ല എന്ന് എഴുതി നൽകാൻ ഈ ടീച്ചർ വിസമ്മതിച്ചു. ഇങ്ങനെ ഒരു ലെറ്റർ നൽകരുത് എന്ന് ബിഷപ്പ് തന്നെ തന്നോടു പറഞ്ഞു എന്നാണ് ജിജിയോട് ഈ ടീച്ചർ പറഞ്ഞത്. എന്നാൽ ഇവർ ഈ രീതിയിൽ ഒരു ലെറ്റർ നൽകുമോ എന്ന് അന്വേഷിക്കാനാണ് ജിജിയോടു ബിഷപ്പ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ബിഷപ്പ് കളിക്കുന്ന ഡബിൾ കളികൾ ജിജി മനസിലാക്കുന്നത്. ഇതോടെയാണ് ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ ജിജി പരാതി നൽകുന്നത്. പരാതിയിൽ അന്വേഷണം നടത്താൻ ഗുരുവായൂർ പൊലീസ് തയ്യാറായില്ല. ഇരുപത്തിയഞ്ചു ലക്ഷം നൽകിയതിനു തെളിവുണ്ടോ എന്നാണ് പൊലീസ് ചോദിച്ചത്. നിയമനത്തിനു നൽകുന്ന പണത്തിനു രസീതി നൽകാൻ ബിഷപ്പ് തയ്യാറായിരുന്നില്ല.
ജിജിയുടെ പരാതി കിട്ടിയപ്പോൾ പൊലീസ് വിളിച്ച് അന്വേഷിച്ചപ്പോൾ ബിഷപ്പ് പറഞ്ഞത് ജിജിയെ അറിയുകകൂടിയില്ലാ എന്നാണ്. പ്രാർത്ഥനയ്ക്കായി വീടുകളിൽ പോകാറുണ്ട്. ആ രീതിയിൽ ഉള്ള ഏതെങ്കിലും വീടാകും. പരാതി വ്യാജമാണ്. എല്ലാം താത്കാലിക നിയമനമാണ്. അതിനു ഗസ്റ്റ് അദ്ധ്യാപികയ്ക്ക് നൽകുന്ന ശമ്പളം സർക്കാർ നൽകുകയും ചെയ്തിട്ടുണ്ട്. ജിജിയുടെ വീടുമായും സഹോദരനുമായി അടുത്ത ബന്ധം പുലർത്തവേ തന്നെയാണ് ജിജിയെ അറിയില്ല എന്ന് ബിഷപ്പ് പൊലീസ് സമക്ഷം പറയുന്നത്. പക്ഷെ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ട്രസ്റ്റിയും സെക്രട്ടറിയും പണം വാങ്ങിയ കാര്യവും ജിജിക്ക് ജോലി നൽകാം എന്ന് വാഗ്ദാനം നൽകിയ കാര്യം പൊലീസിനു മുന്നിൽ സമ്മതിക്കുകയുമായിരുന്നു. ലീഗൽ നോട്ടീസ് അയച്ചപ്പോൾ ട്രസ്റ്റിയും സെക്രട്ടറിയും ഈ രീതിയിൽ പണം വാങ്ങിയ കാര്യം സമ്മതിച്ച് മറുപടിയും നൽകി. ഇതോടെയാണ് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. രണ്ടും മൂന്നും പ്രതികൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയപ്പോൾ ഒന്നാം പ്രതിയായ ബിഷപ്പ് ജാമ്യത്തിനു അപേക്ഷിച്ചതേയില്ല. തന്നെ പൊലീസ് അറസ്റ്റ് ചെയ്യില്ല എന്ന ഉത്തമബോധ്യം കാരണമാണ് ബിഷപ്പ് ജാമ്യത്തിനു ശ്രമിക്കാത്തത് എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ നവംബർ പതിനാലിന് ഗുരുവായൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടുമില്ല. ബിഷപ്പിന്റെ തട്ടിപ്പിന്റെ നീറുന്ന കഥയാണ് ജിജി മറുനാടനോട് പറഞ്ഞത്. തട്ടിപ്പിന്റെ കഥ ജിജി പറഞ്ഞത് ഇങ്ങനെ:
ബിഷപ്പിന്റെതുകൊടും ചതി; തട്ടിയെടുത്തത് ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുക: ജിജി
എന്റെ സഹോദരന് ബിഷപ്പുമായി മുൻപേ തന്നെ ബന്ധമുണ്ട്. ചെന്നൈയിലായിരുന്നു എന്റെ സഹോദരൻ. അന്ന് അച്ചൻ ബിഷപ്പ് ആയിരുന്നില്ല. സന്യസ്ഥൻ ആയിരുന്നു. അന്ന് മുതൽക്കേ സഹോദരന് അറിയാം. മദ്രാസ് പള്ളിയിലെ അച്ചനായിരുന്നു ആ ഘട്ടത്തിൽ. പിന്നീടാണ് ബിഷപ്പായത്. എന്റെ വീട്ടിൽ വരും പ്രാർത്ഥനയ്ക്ക് വരുമായിരുന്നു ബിഷപ്പ്. എന്ത് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ ബിഷപ്പിനോട് പറയുമായിരുന്നു. അത്രയ്ക്ക് ബന്ധം ബിഷപ്പുമായിട്ടുണ്ടായിരുന്നു. എന്റെ വീട്ടുകാർക്കും ഭർത്താവിന്റെ വീട്ടുകാർക്കും ബിഷപ്പിനെ അറിയാം. എന്റെ ഭർത്താവ് മരിച്ചു പോയി. അതിന്നിടയിൽ ഞാൻ കാൻസർ ബാധിതയുമായി. ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുകയാണ് ഹയർസെക്കൻഡറി ടീച്ചർ പോസ്റ്റിനായി ബിഷപ്പിന് നൽകിയത്. വീട്ടിൽ വന്നു പ്രാർത്ഥനയ്ക്ക് വരുന്ന ബിഷപ്പ് തന്നെയാണ് തന്റെ സ്‌കൂളിലെ ഹയർ സെക്കണ്ടറി അദ്ധ്യാപക ജോലിയിൽ ഇനി വരാൻ പോകുന്ന പോസ്റ്റിനെക്കുറിച്ച് പറഞ്ഞത്. ഹയർസെക്കൻഡറി സ്‌കൂളിനു ലഭിച്ചിട്ടുണ്ട്. അദ്ധ്യാപകരെ ആവശ്യമുണ്ട്. ലാസ്റ്റ് ഡേറ്റ് കഴിയാറായി. ഇപ്പോൾ തന്നെ ബയോഡാറ്റ കൊണ്ട് വന്നു നൽകാനാണ് ബിഷപ്പ് പറഞ്ഞത്.
ഇതോടെ എന്റെ എട്ടന്മാർ വന്നു. ബയോഡാറ്റ തയ്യാറാക്കി. പള്ളിയിൽ പോയി ബിഷപ്പിനെ കണ്ടു. ഞാനും കൂടി പോയിരുന്നു. എന്തായാലും കൊടുക്ക്.. കുറേപ്പേർ അപേക്ഷിച്ചിട്ടുണ്ട്. ഒരു പ്രശ്‌നവും വരില്ല. കുറച്ച് പൈസ നൽകേണ്ടി വരും. ഒന്നുകൊണ്ടും പേടിക്കേണ്ട.. എന്ന് പറഞ്ഞു അത്രയും ഉറപ്പ് തന്നു. സ്‌കൂളിൽ അഭിമുഖത്തിനു വിളിച്ചു. കരിക്കാട് പള്ളിയിൽ വരാൻ പറഞ്ഞു. ഒരു പാട് പേർ അഭിമുഖത്തിനു വന്നിട്ടുണ്ട്. പുതിയ ഹയർസെക്കൻഡറി സ്റ്റാർട്ടിങ് ആണ്. ഏറ്റവും അവസാനമാണ് എന്നെ വിളിച്ചത്. ബിഷപ്പ് ഇന്റർവ്യൂ ബോർഡിലുണ്ട്. എന്റെ സഹോദരനോടു തിരുമേനിയുടെ ഫോണിൽ വിളിക്കാൻ പറഞ്ഞു. എല്ലാവരും 34 വരെ എഴുതി വച്ചിട്ടുണ്ട്. നീ മുപ്പത്തിയഞ്ചു പുസ്തകം എഴുതാൻ പറഞ്ഞു. മുപ്പത്തിയഞ്ചു പുസ്തകം എന്ന് പറഞ്ഞാൽ മുപ്പത്തിയഞ്ചു ലക്ഷം. താത്ക്കാലം മുപ്പത്തിയഞ്ചു എന്നെഴുതാൻ പറഞ്ഞു. പിന്നീട് കുറയ്ക്കാം എന്നാണ് പറഞ്ഞത്. അന്ന് മുപ്പത്തിയഞ്ചു കയ്യിലില്ല. കൗൺസിലിന്റെ എട്ടുപേരുണ്ട് അഭിമുഖ വേളയിൽ. കെട്ടിടം പണിയണം, ലാബ് വേണം. ടോയ്‌ലെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. അതിനു പണം വേണം. എല്ലാവരിൽ നിന്നും ഞങ്ങൾ കാശ് വാങ്ങിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി കാശ് നൽകിയാൽ മതി എന്നാണ് ബിഷപ്പ് പറഞ്ഞത്. ഈ കാശ് അതിനാണ് എന്നാണ് ബിഷപ്പ് പറഞ്ഞത്.
രണ്ടു വർഷത്തിനു ശേഷം സ്‌കൂളിൽ പോസ്റ്റ് അനുവദിക്കും. ഒന്നും പേടിക്കേണ്ട എന്നാണ് ബിഷപ്പ് പറഞ്ഞത്. 2015 മെയ്-ജൂണിലാണ് ഈ കാര്യങ്ങൾ നടന്നത്. ജൂലൈയിലാണ് ക്ലാസുകൾ സ്റ്റാർട്ട് ചെയ്യുന്നത്. അന്ന് മുതൽ ജോയി ചെയ്യാൻ പറഞ്ഞു. ഞാനും കമ്പ്യൂട്ടർ അപ്പ്‌ളിക്കേഷനിലെ ടീച്ചറുമാണ് അന്ന് ജോയിൻ ചെയ്തത്. ഇവർ ചോദിച്ച ലക്ഷങ്ങൾ കേട്ടപ്പോൾ പല അദ്ധ്യാപകരും പോസ്റ്റ് വേണ്ടെന്നു വെച്ച് മടങ്ങി. ഞങ്ങൾ ആണ് പെർമനന്റ്‌റ് പോസ്റ്റിൽ തുടർന്നത്. എല്ലാവരും ഗസ്റ്റ് ലക്ചർ പദവിയിൽ വന്നു. ആർക്കും ഉത്തരവാദിത്തമില്ല. ഞങ്ങൾ നാല് വർഷത്തോളം കഷ്ടപ്പെട്ടു. ഞാൻ മലയാളം ടീച്ചർ ആയിരുന്നു. 2016-ൽ സ്‌കൂൾ അധികൃതർ വീണ്ടും ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ നടത്തി. പതിമൂന്നു പേരോളം പിന്നെ കാശ് വാങ്ങി നിയമിച്ചു. 2019-ൽ യഥാർത്ഥ പോസ്റ്റിനു അനുമതി ലഭിച്ചു,. 2019 ഫെബ്രുവരിയിലാണ് പോസ്റ്റ് ക്രിയേഷൻ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചത്. സർക്കാർ ശമ്പളം ലഭിക്കാൻ വീണ്ടും നടപടിക്രമങ്ങളുണ്ട്. പോസ്റ്റ് ക്രിയേഷന് അനുമതി ലഭിച്ചതോടെ എന്റെ കാര്യത്തിൽ അവർ മെല്ലെപ്പോക്ക് നയം തുടങ്ങി. 2019 ജൂൺ ആറിനു അക്കാദമിക് ഇയറിൽ ഒപ്പ് വയ്ക്കാൻ പോയപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു ജിജി ടീച്ചർ ഒപ്പിടേണ്ട എന്ന് പറഞ്ഞു. ഹൈസ്‌കൂളിൽ നിന്ന് പ്രമോഷൻ ആയിട്ട് ഒരു ടീച്ചർ ഹയർ സെക്കണ്ടറിക്ക് വരുന്നുണ്ടെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഞാൻ അവിടെയുള്ളപ്പോൾ ജോലി ചെയ്യുന്ന ടീച്ചർ തന്നെയാണിത്. അതുവരെ ഈ കാര്യം എന്നോടു പറഞ്ഞില്ല. ഓർക്കാപ്പുറത്ത് പുതിയ ആളിന് അവർ നിയമനം നൽകി. ഈ കാര്യങ്ങൾ എല്ലാം തന്നെ ഒളിച്ചുവെച്ചു.
ഈ ടീച്ചർ ഒരു ലെറ്റർ തന്നാൽ എനിക്ക് നിയമനം ലഭിക്കും. ആ ഒരു കത്തിന് ഞാൻ ടീച്ചറെ കണ്ടു ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. ആ ടീച്ചർ അടുത്ത വർഷം വിരമിക്കുകയാണ്. ഈ ശമ്പളം തന്നെ ഈ ടീച്ചർക്ക് ലഭിക്കുന്നുമുണ്ട്. ഹയർസെക്കണ്ടറിക്ക് വരാൻ താത്പര്യമില്ലാ എന്നാണ് പറഞ്ഞു കേട്ടിരുന്നത്. ഇതെല്ലാം അവസാനഘട്ടത്തിലാണ് സ്‌കൂളുകാർ പറയുന്നത്. എനിക്ക് ഇനി ഒരു അവസരം ലഭിക്കാൻ സാധ്യതയില്ല. ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് നൽകിയത്. ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുകയായിരുന്നു ഇത്. കടം വാങ്ങിയാണ് ഈ തുക മുഴുവനാക്കിയത്. സ്ഥിര നിയമനം ലഭിച്ചാൽ പത്ത് ലക്ഷം കൂടി എവിടെനിന്നെങ്കിലും അറേഞ്ച് ചെയ്തു നൽകാനായിരുന്നു ഞാൻ തീരുമാനിച്ചത്. പക്ഷെ വലിയ ചതിയാണ് പറ്റിയത്. ടീച്ചറിന്റെ അടുക്കൽ വീട്ടുകാർ വരെ പോയി സംസാരിച്ചിരുന്നു. പക്ഷെ ടീച്ചർ ഒന്നിനും വഴങ്ങിയില്ല. പോസ്റ്റ് നിരസിച്ച് കത്ത് നൽകരുത് എന്ന് എന്നോടു പറഞ്ഞിട്ടുണ്ട് എന്നാണ് ടീച്ചർ പറഞ്ഞത്. പക്ഷെ ബിഷപ്പ് നേരെ തിരിച്ചും പറയും. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.
ബിഷപ്പ് പിന്നെ പറഞ്ഞത് എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ്. കൗൺസിൽ അല്ലേ ഏല്ലാം ചെയ്യുന്നത്. എല്ലാം കൗൺസിൽ തീരുമാനം. ബാക്കി എല്ലാവരെയും പിരിച്ചുവിടും. ട്രസ്റ്റി, സെക്രട്ടറി അവർ ഒന്നും ഏൽപ്പിച്ചിട്ടില്ല. എല്ലാവരെയും ഞങ്ങൾ പിരിച്ചു വിടും. അഞ്ചരക്കോടിയോളം പതിമൂന്നു പേരിൽ നിന്നായി കളക്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയപ്പോൾ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നെ അറിയിയുകയേ ഇല്ലാ എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ ബിഷപ്പ് പറഞ്ഞത്. പ്രാർത്ഥനയ്ക്ക് എത്രയോ പേർ എത്തുന്നതാണ്. അതുകൊണ്ട് തന്നെ ഓർമ്മയില്ല എന്നാണ് പറഞ്ഞത്. തെളിവില്ലാ എന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. ഈ കുട്ടിയെ അഭിമുഖത്തിനു സെലക്റ്റ് ചെയ്തിരുന്നു എന്നാണ് കൗൺസിൽ മെമ്പർമാർ പൊലീസിനോട് പറഞ്ഞത്. ഞങ്ങൾ വക്കീൽ നോട്ടീസ് അയച്ചപ്പോൾ ട്രസ്റ്റിലെ ട്രസ്റ്റിയും സെക്രട്ടറിയും നൽകിയ മറുപടി ഇരുപത്തിയഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മൂന്നു ഘട്ടമായി ഇരുപത്തിയഞ്ചു ലക്ഷം വാങ്ങിച്ചിട്ടുണ്ട് എന്നാണ് മറുപടി നൽകിയത്. അത് പള്ളിയിലെ കണക്കിൽ വരവ് വെച്ചിരുന്നു എന്നായിരുന്നു മറുപടി. പക്ഷെ ബിഷപ്പ് പറയുന്നത് ഒന്നും അറിയില്ല വ്യാജമായ പരാതിയാണ് എന്നാണ്. ഗസ്റ്റ് സാലറി നൽകിയിട്ടുണ്ട്. താത്കാലിക നിയമനമാണ് നടത്തിയത് എന്നാണ് ബിഷപ്പ് പറഞ്ഞത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു പേർക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ബിഷപ്പ് ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. സാഹചര്യം വന്നാൽ ജാമ്യം എടുക്കാം എന്നാണ് ബിഷപ്പിന്റെ നിലപാട്-ജിജി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍