കൊൽകൊത്തയിലെ നാല് കൊറോണാ ബാധിതരിൽ മൂന്ന് പേർ യു കെയിൽ നിന്നെത്തിയവർ; ഒരിടത്തും യാത്രചെയ്യുകയോ ആരുമായും സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത 57 കാരന് എങ്ങനെ രോഗബാധയുണ്ടായി എന്ന് തിരക്കി പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ്; കൊറോണാ പേടിയിൽ ജയിലിൽ ലഹളക്കിറങ്ങിയ തടവുകാർക്ക് നേരെ വെടിവെപ്പ്; 7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് മമതാ ബാനർജി; അനന്തമജ്ഞാതമവർണ്ണനീയം കൊറോണയുടെ മാർഗ്ഗം!
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: കൊറോണയുടെ സഞ്ചാരവഴികളിൽ നമുക്ക് അറിയാത്തതായി ഇനിയും പലതുമുണ്ടോ? അത്തരം ഒരു സംശയം ആരുടേയും മനസ്സിലുയർത്തുന്ന ഒരു വാർത്തയാണ് പശ്ചിമബംഗാളിൽ നിന്നുമെത്തുന്നത്. വിദേശ സഞ്ചാരത്തിനു പോവുകയോ, വിദേശത്തുനിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത ഒരു 57 കാരന് കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ കൊൽക്കൊത്തയിൽ ഇത് വരെ കൊറോണാ ബാധിതരുടെ എണ്ണം 4 ആയി ഉയർന്നു. ഇതിൽ ബാക്കി മൂന്നുപേരും യു കെ യിൽ നിന്നെത്തിയവരാണ്.
ഇതിനിടയിൽ കൊൽക്കൊത്തയിലെ ഡം ഡം സെൻട്രൽ ജയിലിൽ ഇന്നലെ നടന്ന ലഹളയിൽ ഒരാൾ കൊല്ലപ്പെട്ടു. കൊറോണാ ബാധയെ ചെറുക്കുന്നതിന്റെ ഭാഗമായി, ജെയിലിൽ സന്ദർശകരെത്തുന്നത് നിരോധിച്ചതാണ് ഇത്തരത്തിലൊരു ലഹള പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായി പറയുന്നത്. അതേസമയം, 2 രൂപക്ക് ഒരു കിലൊ അരിയും 3 രൂപയ്ക്ക് ഒരു കിലോ ഗോതമ്പും എന്ന പദ്ധതിയിൽ ഉൾപ്പെട്ട ഏകദേശം 7.85 കോടി ജനങ്ങൾക്ക് പരമാവധി 5 കിലോവരെ സൗജന്യമായി നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാഗികമായി വർക്ക് ഫ്രം ഹോം നിർബന്ധിതമാക്കുമെന്നും അവർ പറഞ്ഞു.
അനന്തമജ്ഞാതമവർണ്ണനീയം കൊറോണയുടെ മാർഗ്ഗം
രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ്19 പടരുന്നത്. രോഗബാധിതരുമായി ഇടപഴകുകയോ അവർ സന്ദർശിച്ച സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്തവരിലേക്കാണ് കൊറോണ കടന്നു ചെല്ലുക. ഇതായിരുന്നു ഇന്നുവരെയുള്ള സങ്കല്പം. സെൽഫ് ഐസൊലേഷനും ക്വാറന്റൈനുമൊക്കെ ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധമാർഗ്ഗങ്ങളായി സ്വീകരിച്ചതും നിർദ്ദേശിക്കപ്പെട്ടതും.
ഈ ധാരണയെ അടപടലം മാറ്റിമറിക്കുന്ന ഒരു സംഭവമാണ് ഇന്നലെ കൊൽക്കൊത്തയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലുപേരിൽ മൂന്നു പേർ യു കെ യിൽ നിന്നെത്തിയവരാണ് എന്നാൽ നാലാമനായ 57 കാരൻ വിദേശയാത്ര നടത്തുകയോ, രോഗബാധിത സ്ഥലങ്ങൾ സന്ദർശിച്ചവരുമായി അടുത്ത് ഇടപഴകുകയോ സമ്പർക്കത്തിൽ വരികയോ ചെയ്തിട്ടില്ല എന്നതാണ് പശ്ചിമബംഗാൾ ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. കൊറോണക്ക് സഞ്ചരിക്കാൻ ഇനിയും നമ്മൾ അറിയാത്ത മറ്റുവഴികൾ ഉണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെങ്കിൽ ഭാവിയിൽ കാര്യങ്ങൾ കൂടുതൽ ഭീകരമാകുമെന്നതിന് സംശയമില്ല.
ജയിലിൽ കലാപം ; ഒരാൾ മരിച്ചു
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ കാർഗൃഹമായ ഡംഡം സെൻട്രൽ ജയിലിൽ ഇന്നലെ നടന്ന കലാപത്തിൽ ഒരാൾ മരണമടഞ്ഞു. കൂർത്ത ആയുധങ്ങളും മഴുവും കല്ലുകളുമൊക്കെയായി കാവൽക്കാരെ നേരിട്ട തടവുകാരെ നിയന്ത്രിക്കാൻ അവസാനം പൊലീസുകാർക്ക് വെടിവെയ്ക്കേണ്ടി വന്നു. അതിലാണ് ഒരാൾ മരണമടഞ്ഞത്. ജയിലിന്റെ വിവിധ ഭാഗങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. എട്ടു മണിക്കൂർ നീണ്ടുനിന്ന ഈ കലാപത്തിനിടയിൽ പല തടവുപുള്ളികളും 20 അടി ഉയരമുള്ള മതിലും വലിയ ഗെയിറ്റും ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആർക്കും രക്ഷപ്പെടാനായില്ല.
ആയുധശേഖരവും മറ്റും സൂചിപ്പിക്കുന്നത് ഇത് കാലേകൂട്ടി ആസൂത്രണം ചെയ്ത ഒരു കലാപമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.എങ്കിലും കൊറോണാ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ചില പരിഷ്കാരങ്ങളാണ് ഇതിന് പെട്ടെന്നുള്ള കാരണമായത് എന്നും സംശയിക്കുന്നു. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി ജയിലിൽ സന്ദർശകരെ നിരോധിച്ചിരുന്നു. ജെയിലിൽ ഐസൊലേഷൻ സെന്ററുകൾ സജ്ജീകരിക്കുവാനായി സ്ഥലം കണ്ടെത്താൻ, പത്തു വർഷം തടവ് പൂർത്തിയാക്കിയ, നല്ല പെരുമാറ്റത്തിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയ ജീവപര്യന്തം തടവുകാർക്ക് 15 ദിവസത്തെ സ്പെഷ്യൽ പരോൾ അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് മറ്റു ചില തടവുകാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കൊറോണാ നിയന്ത്രണ നടപടികളുടെ ഭാഗമായി കോടതിക്കൾ അത്യാവശ്യമുള്ള കേസുകൾ മാത്രമേ പരിഗണീക്കുന്നുള്ളു. ഇത് വിചാരണയിലുള്ള തടവുപുള്ളികളുടെ കാര്യം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നുണ്ട്. ഇതും ഈ ലഹളക്ക് ഒരു കാരണമായേക്കാം എന്നാണ് കരുതുന്നത്.
7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷനുമായി മമതാ ബാനർജി
കൊറോണാ ബാധമൂലം കഷ്ടപ്പെടുന്നവർക്ക് തെല്ലൊരാശ്വാസമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുതിയ പ്രഖ്യാപനം. ഇതുവരെ 2 രൂപയ്ക്ക് അരിയും മൂന്ന് രൂപയ്ക്ക് ഗോതമ്പും എന്ന പദ്ധതിയുടെ കീഴിലുള്ള 7.85 കോടി വരെ ഇനി ഇതുരണ്ടും പരമാവധി 5 കിലോ വരെ സൗജന്യമായി ലഭിക്കും. ഇത് സെപ്റ്റംബർ വരെ തുടരുമെന്നും അവർ വ്യക്തമാക്കി.
കൊറോണാ ബാധ തടയുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പുതിയ വർക്ക് ഷെഡ്യൂൾ തയ്യാറാക്കാൻ മമതാ ബാനർജി എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി. ഇതിനനുസരിച്ച് ഓരോ വകുപ്പിലേയും 50% ഉദ്യോഗസ്ഥരെങ്കിലും വീടുകളിൽ നിന്നും ജോലിചെയ്യണം. ഇ-ഓഫീസുകൾ ഇതിനായി തയ്യാറായതായും അവർ അറിയിച്ചു.
ഇതുവരെ 800 കിടക്കകൾ കൊറോണാ രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും പരിശോധന കിറ്റുകൾ ആവശ്യത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ കേന്ദ്രത്തിൽ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും അക്കാര്യം വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Stories you may Like
- ആവേശം അലതല്ലിയ മത്സരത്തിൽ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്
- കൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശത്തിനെതിരെ സുപ്രീം കോടതി
- ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മിച്ചൽ സ്റ്റാർക്ക്
- 24.75 കോടിയുടെ സ്റ്റാർക്കിനെ ആദ്യ കളിയിൽ തല്ലിപ്പറത്തി ക്ലാസൻ, വിമർശനം
- വിശാഖപട്ടണത്ത് കരീബിയൻ വെടിക്കെട്ട്; ഡൽഹിക്ക് 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍