എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി; അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ ഭീതിയിലാണെന്നുമുള്ള എംഎൽഎ വാക്കുകൾ കാസർകോടിന്റെ സാമൂഹികാവസ്ഥയുടെ നേർ ചിത്രം; രോഗ ബാധിതന്റെ റൂട്ട് മാപ്പും തട്ടിപ്പെന്ന് സമ്മതിച്ച് ജില്ലാ ഭരണകൂടവും; കോവിഡുമായി എത്തിയത് കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്; അന്വേഷണത്തിന് ഇന്റലിജൻസ് ബ്യൂറോയും; കാസർകോട്ട് കർശന നിയന്ത്രണങ്ങൾ തുടരും
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ച എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി. അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ഭീതിയിലാണ്. അദ്ദേഹത്തെ പോലെ ജാഗ്രതക്കുറവ് ഇപ്പോഴും ചില ആളുകൾ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗൾഫിൽ നിന്ന് വരുന്ന ആളുകളൊക്കെ 14 ദിവസമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശം ഉണ്ടായിട്ടുപോലും ആ നിർദ്ദേശം അനുസരിക്കാത്ത പുറത്തിറങ്ങുന്നുണ്ട് എന്ന് നമ്മൾ മനസിലാക്കണം-കാസർകോട് എംഎൽഎ എഎ നെല്ലിക്കുന്നിന്റെ വാക്കുകളാണ് ഇത്. കാസർകോട് കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എംഎൽഎയുടെ വാക്കുകളിൽ പ്രതീക്ഷ മാറിയിട്ടുമില്ല. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് കാസർകോട് എന്നുപറയാൻ പറ്റില്ല. നമ്മൾ ഒന്നിച്ച് നിന്നാൽ എന്തായാലും ഇത് നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ അതിന് ഓരോരുത്തരും ജാഗ്രത പുലർത്തണം-ഇതാണ് എംഎൽഎയുടെ ആഹ്വാനം. ഇത് കാസർകോടും ഏറ്റെടുക്കുകായണ്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് കൊറോണ വൈറസിനെതിരെ കാസർകോട് ഒരുമിക്കുകയാണ്.
കഴിഞ്ഞ ദിവസം കാസർകോട് ഒരു രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഈ മാസം പത്താം തിയ്യതി മംഗലാപുരം വഴി കാസർകോട് എത്തിയതാണ്. പതിനൊന്നാം തിയ്യതി അദ്ദേഹം കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങൾ ഉള്ളതുമൂലം സന്ദർശിച്ചു. അവിടെയുള്ള ഡോക്ടർ ജനറൽ ആശുപത്രിയിൽ പോകാൻ പറഞ്ഞു. ജനറൽ ആശുപത്രിയിൽ പോയപ്പോൾ പറഞ്ഞത് ഒരു അസുഖവുമില്ല എന്നാണ്. തത്കാലം ചികിത്സ വേണ്ട എന്നാണ്. ഇതോടെ ഇയാൾ വീണ്ടും സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മടക്കി അയച്ചു. അപ്പോഴും പഴയ മറുപടി തന്നെയാണ് ലഭിച്ചത്. ഇതിൽ തൃപ്തനാകാതെ അദ്ദേഹം മംഗലാപുരത്തെ ഒരു ഡോക്ടറെ ചെന്നുകണ്ടു. ആ ഡോക്ടർ അദ്ദേഹത്തെ കസ്തൂർബ മെഡിക്കൽ കോളേജിൽ രക്തപരിശോധനയ്ക്കായി അയച്ചു. ഇന്ന് ആ രക്തപരിശോധനയുടെ ഫലം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ കൊറോണ ബാധ കണ്ടെത്തി. ഇതെല്ലാം കാസർകോടിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കാസർകോട്ടെ കൊറോണ രോഗിയുടെ യാത്രാ വഴി ഇനിയും പുറത്തു വിടാൻ കഴിഞ്ഞിട്ടില്ല. 11ന് രാവിലെ 7.45ന് എയർ ഇന്ത്യ IX 344 വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയ കാസർകോട് എരിയാൽ സ്വദേശിക്കൊപ്പം ആരിക്കാടി സ്വദേശികളായ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. മൂന്നുപേരുടെയും പാസ്പോർട്ട് ഇവിടെ എയർപോർട്ട് അഥോറിറ്റി പിടിച്ചുവച്ചതായാണു രോഗിയുടെ ആരോപണം. ഈ പാസ്പോർട്ട് ഇതുവരെ രോഗിക്കു തിരികെ നൽകിയിട്ടുമില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹമാണ് ഈ രോഗിയുടെ നീക്കങ്ങൾ. പാസ്പോർട്ട് പിടിച്ചുവച്ചത് എന്തിനാണെന്ന ചോദ്യത്തിനു രോഗി കൃത്യമായി മറുപടി നൽകിയിട്ടില്ല. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, തനിക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ഇയാൾ നിഷേധിക്കുകയും ചെയ്യുന്നു. ഇക്കാര്യം കൂടുതൽ അന്വേഷണത്തിനു വിധേയമാക്കേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു.
അതേസമയം വിളിച്ചവരോടൊക്കെ സഹകരിച്ചിട്ടുണ്ടെന്നും ഒരു വിവരവും ഒളിപ്പിച്ചുവച്ചിട്ടില്ലെന്നും ജനറൽ ആശുപത്രിയിൽ ഐസലേഷനിലുള്ള രോഗി വ്യക്തമാക്കി. ഈ കാലയളവിനിടയിൽ രോഗി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലായവരുടെ എണ്ണം മൂവായിരത്തിലേറെയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ട് എംഎൽഎമാരുമായും ഈ രോഗി സമ്പർക്കം പുലർത്തിയിട്ടുണ്ട്. അതിനിടെ കാലുപിടിച്ചു പറഞ്ഞിട്ടും സഞ്ചരിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ എരിയാലിലെ ഈ രോഗി തയാറായില്ലെന്നു കലക്ടർ ഡി. സജിത്ബാബു ആരോപിച്ചു.
ഗൾഫിൽ നിന്നെത്തുന്നവർ ആശുപത്രികളിലെത്തി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശിച്ചിട്ടും ഇയാൾ ആശുപത്രിയിലെത്തിയതു നാട്ടിലെത്തി 5 ദിവസം കഴിഞ്ഞാണ്. 11നു രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ രോഗി ഓട്ടോറിക്ഷയിലാണ് എരിയാലിലെ വീട്ടിലെത്തിയത്. അന്നു മുതൽ 5 ദിവസം വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പോയതിനുശേഷം 17നു 2.30നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി സ്രവം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യം നൽകാൻ തയാറായില്ല. പിന്നീടു നിരന്തരം സമ്മർദം ചെലുത്തേണ്ടി വന്നു. ഫലം വരുന്നതുവരെ വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന നിർദ്ദേശവും പാലിച്ചില്ല. രോഗി പറഞ്ഞ പ്രകാരമാണു റൂട്ട് മാപ്പ് തയാറാക്കിയിട്ടുള്ളതെന്നും ഇതു പൂർണമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്
അതിനിടെ കാസർകോട്ട് കോവിഡ്19 സ്ഥിരീകരിച്ചയാൾ കള്ളക്കടത്ത് കേസ് പ്രതി തന്നെയെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ്. 11ന് രാവിലെയുള്ള ദുബായ്- കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളുടെ പേരിൽ കാർഗോ വഴി എത്തിയ പെട്ടിയിൽനിന്ന് നിയമവിരുദ്ധവും നികുതി അടയ്ക്കാത്തതുമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. സ്വർണവും കടത്തിയെന്നു സൂചനയുണ്ടെങ്കിലും അതിനു സ്ഥിരീകരണമായിട്ടില്ല.
ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെന്നും അതിനു പിന്നാലെയാണ് ഇയാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായത് എന്നുമാണു കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന. സഹായികളെന്നു കരുതാവുന്ന മറ്റു 2 പേർ കൂടി ഇയാൾക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണോ എന്നു വ്യക്തമല്ല. ഇദ്ദേഹത്തെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയും (ഐബി) പൊലീസും അന്വേഷണം തുടങ്ങി.
പ്രതിരോധിക്കാൻ ഭരണ കൂടം
കാസർകോട് ചില സർക്കാർ സ്കൂളുകളടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രം പ്രവർത്തിക്കണമെന്ന നിർദ്ദേശം നിലവിൽവന്നു. ഇത് ലംഘിച്ച് കട നേരത്തേ തുറന്ന ഒരാളെ കാഞ്ഞങ്ങാട്ടും ഒരാളെ രാജപുരത്തും അറസ്റ്റുചെയ്തു. കാസർകോട് വിദ്യാനഗറിൽ കളക്ടർ ഡോ. ഡി.സജിത് ബാബു നേരിട്ടിറങ്ങി കടകളടപ്പിച്ചു. നിർദ്ദേശം ലംഘിച്ചതിന് ജില്ലയിലെ 11 കടകൾക്കെതിരേ കേസെടുത്തു. സർക്കാർസ്ഥാപനങ്ങൾ ഒരാഴ്ച അടച്ചിടും. കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 04994 257700.
അന്തസ്സംസ്ഥാന അതിർത്തികൾ പൂർണമായും അടച്ചു. പരിശോധനയ്ക്കുശേഷം വാഹനങ്ങൾ വിടാമെന്ന് കേരളം നിലപാടെടുത്തെങ്കിലും കർണാടകം പൂർണമായി അടച്ചതിനാൽ ഗതാഗതം നിലച്ചു. *കാസർകോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന 63 കെ.എസ്.ആർ.ടി.സി. സർവീസുകളിൽ 22 എണ്ണം മാത്രം ഓടി. മംഗളൂരുവിലേക്കുള്ള സർവീസ് നിർത്തി. 30 സർവീസ് നടത്തുന്ന ഈ റൂട്ടിൽ അതിർത്തിയായ തലപ്പാടി വരെ മാത്രം നാല് ബസ്സുകൾ ഓടി. രണ്ടെണ്ണം പുത്തൂരിലേക്കും. രണ്ടാഴ്ചത്തേക്ക് ബാർബർഷോപ്പുകളും അടച്ചു.
കാഞ്ഞങ്ങാട്ടെ വ്യാപാരകേന്ദ്രങ്ങൾ ബുധനാഴ്ചവരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ ഭരണകൂടം ഇടപെട്ട് ഒഴിവാക്കി. സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
Stories you may Like
- പഴയ വി എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് ഏരിയാ നേതൃത്വത്തിന് ഇഷ്ടക്കാരെ തിരുകാൻ
- ഒൻപത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- 'കേരളത്തിലെ രണ്ട് വന്ദേഭാരതുകൾ പരസ്പരം കണ്ടുമുട്ടിയപ്പോൾ'
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്