ജൂറി ചെയർമാനായി മധു അമ്പാട്ടിനെയും അംഗങ്ങളെയും തീരുമാനിച്ച് ഉത്തരവിറങ്ങിയത് ബുധനാഴ്ച; വിലക്ക് നിലനിൽക്കേ എസി തിയേറ്ററിൽ ജൂറി അംഗങ്ങൾക്കായി സ്ക്രീനിങ്; മകന്റെ സിനിമ എത്തിയപ്പോൾ എതിർത്ത മഹേഷ് പഞ്ചുവിനെ തെറുപ്പിച്ചതിന് പിന്നിലും ചെയർമാന്റെ ഇടപെടൽ; സിനിമാ സ്ക്രീനിംഗിന് ധൃതി കൂട്ടുന്നതിനു പിന്നിലും സ്വന്തക്കാരെ കിരീടം ചൂടിക്കാനുള്ള നീക്കങ്ങൾ; കൊറോണ ഭീതി തുടരവേ എസി തിയേറ്ററിൽ സ്ക്രീനിങ് നടത്താൻ കമലിന്റെ രഹസ്യനീക്കം; കാറ്റിൽപ്പറത്തുന്നതുകൊറോണ പ്രോട്ടോക്കോൾ തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളം കൊറോണ ഭീതിയിൽ അമർന്നിരിക്കെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കുള്ള സ്ക്രീനിങ് നടത്താൻ ചലച്ചിത്ര അക്കാദമിയുടെ രഹസ്യനീക്കം. കൊറോണ വ്യാപനം തടയാൻ പിണറായി സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കവേയാണ് എല്ലാ നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തി സ്ക്രീനിങ് നടത്താൻ അക്കാദമി ചെയർമാൻ കമലും വൈസ് ചെയർപേഴ്സൺ ബീനാ പോളും ശ്രമം നടത്തുന്നത്. പുതിയ അക്കാദമി സെക്രട്ടറിയായ അജോയ് ചന്ദ്രൻ തിങ്കളാഴ്ച ചാർജ് എടുക്കുമ്പോൾ ചൊവാഴ്ച മുതൽ ചിത്രങ്ങൾക്ക് സ്ക്രീനിങ് നടത്താനാണ് നീക്കം നടക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനത്തിനു തീർത്തും കടകവിരുദ്ധമായാണ് സാംസ്കാരിക മന്ത്രി എ.കെ.ബാലനും അക്കാദമി ചെയർമാൻ കമലും നീങ്ങുന്നത്. രാജ്യമാകമാനം സിനിമാ തിയേറ്ററുകൾ അടച്ചിട്ടിരിക്കെയാണ് എസി തിയേറ്ററിൽ ജൂറി അംഗങ്ങൾക്കായി സ്ക്രീനിങ് നടത്താൻ കമൽ തീരുമാനിച്ചിരിക്കുന്നത്. സാംസ്കാരിക മന്ത്രി എ.കെ.ബാലന്റെ പിന്തുണയാണ് തീരുമാനമായി മുന്നോട്ടു പോകാൻ കമലിന് പ്രേരണയാകുന്നത് എന്നാണ് അറിയുന്നത്.
2019-ലെ സിനിമാ അവാർഡുകൾ തീരുമാനിക്കാൻ ജൂറിയെ നിയമിക്കാനുള്ള ധൃതി പിടിച്ചുള്ള തീരുമാനവും സ്ക്രീനിംഗിന് അനുബന്ധമായി സാംസ്കാരിക വകുപ്പിന്റെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. പ്രമുഖ ഛായാഗ്രാഹകൻ മധു അമ്പാട്ടിനെയാണ് ജൂറി ചെയർമാനായി നിയമിച്ചിരിക്കുന്നത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, നടി അർച്ചന, ക്യാമറാമാൻ വിപിൻ മോഹൻ എഡിറ്റർ ഭൂമിനാഥൻ, സൗണ്ട് എഞ്ചിനീയർ കെ.രാധാകൃഷ്ണൻ, സംഗീത സംവിധായകൻ ബേർണി. ടി.ഡി.രാമകൃഷ്ണൻ എന്നിവരാണ് ജൂറി അംഗങ്ങൾ. മെമ്പർ സെക്രട്ടറിയായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനുമുണ്ട്. എഴുത്തുകാരൻ ഡോ.വി.രാജകൃഷ്ണൻ ചെയർമാനായി രചനാ വിഭാഗം വേറെയുമുണ്ട്. കൊറോണയിൽ കേരളം നിശ്ചലമായിക്കൊണ്ടിരിക്കവേ ഈ ബുധനാഴ്ചയാണ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾക്കുള്ള ജൂറിയെ തീരുമാനിച്ചുകൊണ്ട് സാംസ്കാരിക വകുപ്പിന്റെ ഉത്തരവിറങ്ങുന്നത്. ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ച് ഉത്തരവായിട്ടുണ്ട്. നടനമാരായ ഇന്ദ്രൻസ്, പ്രേംകുമാർ, സംവിധായകൻ അനിൽ നാഗേന്ദ്രൻ, കെ.ആർ.നാരായണൻ, ദേശീയ ഫിലിം ഇൻസ്റ്റിട്ട്യുട്ട് ഡയറക്ടർ ശങ്കർ മോഹൻ, ജോർജ് മാത്യു എന്നിവരെയാണ് ജനറൽ കൗൺസിലെക്ക് നാമനിർദ്ദേശം ചെയ്തത്. തന്റെ സിനിമ അവാർഡിനു പരിഗണിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഇന്ദ്രൻസ് സ്ഥാനം രാജിവെച്ചിട്ടുണ്ട്.
സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയ ബുധനാഴ്ച അടക്കമുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണ നേതൃത്വം കൊറോണയുമായി ബന്ധപ്പെട്ടുള്ള ത്വരിത നീക്കങ്ങളിലായിരുന്നു. ഈ ദിവസങ്ങളിലാണ് കേരളത്തിൽ ശക്തമായ കൊറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇന്നു സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചയാണ് കാസർകോടിനു അവധി നൽകിയിരിക്കുന്നത്. ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം സി-ഡിവിഭാഗം ജീവനക്കാർ എത്തിയാൽ മതി. എല്ലാ ശനിയാഴ്ചയും മാർച്ച് മുപ്പത്തിയൊന്നു വരെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. സുപ്രധാനമായ തീരുമാനങ്ങളാണ് ഈ ആഴ്ച സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. സർക്കാർ ഈ രീതിയിൽ എരിപൊരി സഞ്ചാരത്തിലേർപ്പെടെയാണ് അതെല്ലാം വിസ്മരിച്ച് ബുധനാഴ്ച ജൂറിയെ തീരുമാനിക്കാനും അത് ഉത്തരവായി പുറത്തിറക്കാനും സാംസ്കാരിക വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി വന്നത്. കൊറോണയല്ലാ ചലച്ചിത്ര അവാർഡാണ് മുഖ്യവിഷയം എന്ന പ്രതീതിയാണ് സാംസ്കാരിക വകുപ്പിന്റെ നടപടി ഉയർത്തിയിരിക്കുന്നത്. ധൃതി പിടിച്ചുള്ള ഈ ഉത്തരവ് തന്നെ നിലനില്ക്കവേയാണ് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് സ്ക്രീനിങ് ഏർപ്പെടുത്താൻ അക്കാദമി സെക്രട്ടറി കമൽ രഹസ്യ നീക്കം നടത്തുന്നത്. അടച്ചിട്ട എസി തിയേറ്ററിൽ ജൂറി അംഗങ്ങൾ സ്ക്രീനിംഗിന് ഇരുന്നാൽ സർക്കാർ ഏർപ്പെടുത്തിയ കൊറോണ പ്രോട്ടോക്കോൾ ലംഘനമായി ചലച്ചിത്ര അക്കാദമി ചെയർമാന്റെ നടപടി മാറും. കൊറോണയുമായി ബന്ധപ്പെട്ടു കർശന നിർദ്ദേശങ്ങൾ ജനങ്ങൾക്കായി നൽകിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇതെല്ലാം മറികടന്നു രഹസ്യ സ്ക്രീനിംഗിനുള്ള നീക്കവുമായി കമൽ മുന്നോട്ടു പോകുന്നത്.
ചലച്ചിത്ര അക്കാദമി ജൂറിയെ തീരുമാനിക്കുന്നത് സാംസ്കാരിക വകുപ്പാണ്. പക്ഷെ അവാർഡിന്റെ എല്ലാ തലങ്ങളിലും ശക്തമായ പിടിമുറുക്കലാണ് കമൽ നടത്തുന്നത്. കമൽ തീരുമാനിച്ചയാളെ ജൂറി ചെയർമാനായി നിയമിക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാ ധാർമ്മികതകളും കാറ്റിൽപ്പറത്തി കമൽ മുന്നോട്ടു പോയപ്പോഴാണ് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു കമലുമായി ഉടക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദിന്റെ ചിത്രം സംസ്ഥാന പുരസ്കാര നിർണയ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് മഹേഷ് പഞ്ചു നിലപാടെടുത്തിരുന്നു. ഈ മഹേഷ് പഞ്ചുവിനെ കറിവേപ്പില പോലെ എടുത്ത് കളഞ്ഞാണ് പുതിയ അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനെ കമൽ തീരുമാനിച്ചത്. തീരുമാനം സാംസ്കാരിക വകുപ്പാണെങ്കിലും പിന്നിൽ കമൽ തന്നെ. അക്കാദമി ജനറൽ കൗൺസിലിലേക്ക് നാമനിർദ്ദേശം വന്നപ്പോൾ ഇന്ദ്രൻസ് അക്കാദമി ജനറൽ കൗൺസിലിൽ നിന്നും രാജിവെച്ചിട്ടുണ്ട്. തന്റെ സിനിമ അവാർഡ് പരിഗണനയ്ക്ക് വരുന്നുണ്ട് അതിനാൽ ജനറൽ കൗൺസിലിൽ തുടരാൻ പ്രയാസമുണ്ട് എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. അവാർഡുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ജനറൽ കൗൺസിൽ ഇടപെടുന്നില്ല. പക്ഷെ ധാർമ്മികത ആയുധമാക്കിയാണ് ഇന്ദ്രൻസ് രാജിവെച്ചത്. പക്ഷെ അക്കാദമി എക്സിക്യുട്ടീവ് കമ്മറ്റി അവാർഡുമായി ബന്ധപ്പെട്ട ജൂറി ചെയർമാനെ തീരുമാനിക്കുന്ന കാര്യങ്ങളിൽ വരെ ഇടപെടും. ഈ എക്സിക്യുട്ടീവ് കമ്മറ്റിയിൽ കമലുണ്ട്. ബീനാ പോളുമുണ്ട്. ഇന്ദ്രൻസ് അനുവർത്തിക്കുന്ന ധാർമ്മികത തന്നെയാണ് അക്കാദമി ചെയർമാൻ എന്ന നിലയിൽ കമലിൽ നിന്നും പ്രതീക്ഷിക്കുന്നത്. പക്ഷെ കാര്യങ്ങൾ കമൽ തീരുമാനിക്കും പോലെ അധാർമികമായാണ് മുന്നോട്ടു പോയത്.
2019-ലെ അവാർഡ് പരിഗണനാ പട്ടികയിൽ നിന്ന് തന്റെ മകനായ ജനൂസ് മുഹമ്മദിന്റെ ചിത്രം നയൻ പുറത്താകുമെന്ന് കമൽ ഭയപ്പെട്ടിരുന്നു. സംസ്ഥാന പുരസ്കാര നിർണയ പട്ടികയിൽ നിന്ന് നയൻ ഒഴിവാക്കണമെന്നാണ് അക്കാദമി സെക്രട്ടറിയായ മഹേഷ് പഞ്ചു നിലപടെടുത്തിരുന്നത്. ഈ നിലപാടിൽ അസ്വസ്ഥനായാണ് മഹേഷ് പഞ്ചുവിനെ തെറുപ്പിക്കാനുള്ള നീക്കങ്ങളുമായി കമൽ മുന്നോട്ട് പോയത്. മഹേഷ് പഞ്ചുവിനെ തെറുപ്പിച്ചില്ലെങ്കിൽ താനും ബീനാ പോളും ലും അടങ്ങുന്ന വൻ നിര രാജി വയ്ക്കും എന്നാണ് സാംസ്കാരിക മന്ത്രി എ.കെ.ബാലനെക്കണ്ട് കമൽ ഭീഷണി മുഴക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തവണത്തെ ചലച്ചിത്ര പുരസ്ക്കാര പരിഗണനയിലേക്ക് മകൻ ജനൂസ് മുഹമ്മദിന്റെ ചിത്രം എത്തിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയായിരുന്നു കമലിന്റെ മുഴുവൻ നീക്കങ്ങളും. പുരസ്കാരത്തിന് എത്തുന്ന സിനിമകളുമായി തങ്ങൾക്ക് യാതോരു ബന്ധവുമില്ലെന്ന് ജൂറി ചെയർമാനും ജൂറി അംഗങ്ങളും എഴുതി നൽകും. എന്നാൽ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങൾ ഇങ്ങനെ എഴുതി നൽകില്ല. ജൂറിയെ തീരുമാനിക്കുന്നത് അക്കാദമി എക്സിക്യുട്ടീവ് അംഗങ്ങളാണ്. അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് എല്ലാ ഇടപെടലും നടത്തുന്നത് എക്സിക്യൂട്ടീവ് അംഗങ്ങളാണ്. ജൂറിയെ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വരെ. ഇവരുടെ തീരുമാനത്തിലാണ് സാംസ്കാരിക മന്ത്രി ഒപ്പ് വയ്ക്കുന്നത്. പരസ്യമായ രഹസ്യങ്ങളാണ് ഇതെല്ലാം തന്നെ.
അവാർഡ് ചിത്രങ്ങളുമായി തങ്ങൾക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ജൂറി എഴുതി നൽകുമ്പോൾ തങ്ങൾക്ക് പുരസ്ക്കാരത്തിനു പരിഗണിക്കുന്ന ചിത്രങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് എക്സിക്യുട്ടീവ് അംഗങ്ങൾ എഴുതി നൽകുന്നില്ല. ഇതാണ് കമലിന്റെയും കൂട്ടരുടെയും തുറുപ്പ് ചീട്ട്. എല്ലാ ജൂറിയുടെ മേൽ വെച്ചു കെട്ടി അണിയറയിൽ കമലും ബീനാ പോളും അടക്കമുള്ള ടീം എല്ലാ നീക്കങ്ങളും നടത്തും. കമൽ അക്കാദമി ചെയർമാനായി ഇരിക്കുമ്പോൾ കമലിന്റെ മകന്റെ സിനിമ അവാർഡ് പരിഗണനയ്ക്ക് എത്തുന്നത് ഒഴിവാക്കണം എന്നായിരുന്നു സ്ഥാനം തെറിച്ച അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ നിലപാട്. ഇതോടെ മഹേഷ് പഞ്ചുവിന്റെ സ്ഥാനം തന്നെ കമൽ തെറുപ്പിച്ചു. അധാർമ്മികമായ നിലപാട് തന്നെയാണ് അക്കാദമി തലപ്പത്തിരുന്നു കമലും കൂട്ടരും ചെയ്യുന്നത്. ഇതിന്നെതിരെയാണ് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ-മൈക്ക എതിർപ്പുമായി രംഗത്തുള്ളത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദിന്റെ ചിത്രം സംസ്ഥാന പുരസ്കാര നിർണയ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനും പരാതി നൽകിയിരുന്നു ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ പരിഗണിക്കരുതെന്നാണ് ആവശ്യം. അംഗീകാരത്തിനായി ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്താൻ ഇടയുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും മൈക്ക ഹർജി നൽകിയിട്ടുണ്ട്.
Stories you may Like
- രജനീകാന്തിനെപ്പോലും 'തല്ലാൻ' കഴിയുന്ന ഏക നടൻ
- കെടിഡിഎഫ്സി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് മനം മടുത്തെന്ന് സൂചിപ്പിച്ച് ബി അശോക്
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് വിനയൻ
- ശ്രീരാമകൃഷ്ണ മിഷന്റെ 130 കോടിയിലും അനിശ്ചിതത്വം
- ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന് പിന്തുണയുമായി എം.എ നിഷാദ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്