കോവിഡ് ബാധിച്ച് നാടുചുറ്റിയടിച്ച കാസർകോട് സ്വദേശിയുടെ പാസ്പോർട്ട് കസ്റ്റംസ് പിടിച്ചുവെച്ചു; കാസർകോട്ടെ കൊറോണ ബാധിതന്റെ യാത്രയിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത്, ഹവാല ബന്ധമെന്ന സംശയം ശക്തം; വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗിൽ കുറച്ച് സ്വർണവും ഉണ്ടായിരുന്നു; നികുതിയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പണമില്ലാതെ പുറത്തുപോയ ആൾ തിരിച്ചുവന്നുവെങ്കിലും പാസ്പോർട്ട് അധികൃതർ വിട്ടു നൽകിയില്ല; ഭാഗിക റൂട്ട് മാപ്പ് പുറത്തിറക്കിയ അധികൃതർക്ക് വെല്ലുവിളി രോഗിയുടെ നിസ്സഹകരണം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കോവിഡ് രോഗം ബാധിച്ച് നാടുചുറ്റി രോഗവാഹകനായി നടന്ന കാസർകോട് കുഡ്ലു സ്വദേശിയുടെ പാസ്പോർട്ട് കസ്റ്റംസ് പിടിച്ചുവെച്ചു. ഇയാളെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹതകളാണ് നിറയുന്നത്. വിദേശത്ത് നിന്നും ചെറുകിട സാധനങ്ങൾ സ്ഥിരമായി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് ഇയാളെന്നും ഡ്യൂട്ടി അടയ്ക്കാത്തതിന്റെ പേരിൽ പാസ്പോർട്ട് പിടിച്ചു വെച്ചു എന്നുമണ് ഇയാളെ കുറിച്ച് കസ്റ്റംസ് നൽകുന്ന വിവരം.
വിദേശ സിഗരറ്റുകൾ,സൗന്ദര്യ വർധക വസ്തുക്കൾ, തുടങ്ങിയവയെത്തിച്ച് നികുതിവെട്ടിച്ച് നാട്ടിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലിയെന്നാണ് നിലവിൽ കസ്റ്റംസിന് ലഭിച്ച വിവരം. അതുകൊണ്ടു തന്നെ കുറച്ച് കാലമായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. എന്നാൽ കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ പത്ത് മണിക്ക് വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗിൽ കുറച്ച് സ്വർണവുമുണ്ടായിരുന്നു. ഇതിന് നികുതിയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പണമില്ലാതെ പുറത്ത് പോയ ഇയാൾ തിരിച്ചുവന്നുവെങ്കിലും പാസ്പോർട്ട് അധികൃതർ നൽകിയില്ലെന്നാണ് ലഭിക്കുന്ന വവിരം. സ്വർണ്ണക്കടത്തിലെയും ഹവാലയിലെയും കണ്ണിയാണ് ഇയാളെന്ന സൂചന ശക്തമാണ്.
പതിനൊന്നാം തീയതി കരിപ്പൂരിലെത്തിയ ഇയാൾ കോഴിക്കോട്ടെ ഹോട്ടലുകളിലും വിവിധ ജൂവലറിയടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. തനിക്ക് ചുമയുണ്ടെന്ന് അധികൃതരോട് പറഞ്ഞിരുന്നുവെന്നും വീട്ടിലിരിക്കാൻ നിർദ്ദേശിച്ചിരുന്നതായും ഇയാൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ ഭരണകൂടം ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടുണ്ട്. യാത്രയുടെ പൂർണമായ വിവരങ്ങൾ നൽകാൻ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാൾ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഈ വിവരങ്ങൾ ഉൾപ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങിലും ജുമാ നമസ്കാരത്തിലും രോഗബാധിതൻ പങ്കെടുത്തു. രോഗി സഹകരിക്കാത്തതിനാൽ ഈ റൂട്ട് മാപ്പ് പൂർണമല്ലെന്ന് കലക്ടർ അറിയിച്ചു. രോഗി വിവരങ്ങൾ കൈമാറുന്നില്ലെന്ന് കാസർകോട് കലക്ടർ രാവിലെ പറയുകയുണ്ടായി. തെറ്റായ വിവരങ്ങളാണ് രോഗി നൽകുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാൻ ഇതുമൂലം കഴിയുന്നില്ല. രോഗി വിവരം തരാത്തത് കാസർകോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു. രോഗി പലതും മറച്ചുവെക്കുന്നുവെന്നും കലക്ടർ പറഞ്ഞു.
അതേസമയം കോവിഡ് സ്ഥിരീകരിച്ച കുഡ്ലു സ്വദേശിയായ 47 കാരനെതിരേയും അയാൾക്കൊപ്പം കറങ്ങിയ സുഹൃത്തിനെതിരേയും പൊലീസ് കേസെടുക്കുകയുണ്ടായി. കരുതിക്കൂട്ടി നിയന്ത്രണങ്ങൾ ലംഘിച്ച് രോഗം പടർത്താൻ ശ്രമിച്ചതിനാണ് കേസ്. ഇയാളിൽ നിന്നാണ് അഞ്ച് പേർക്ക് കോവിഡ് പടർന്നത് എന്നാണ് വിലയിരുത്തൽ. കരിപ്പൂർ, കോഴിക്കോട്. കണ്ണൂർ എന്നിവിടങ്ങളിലെ സ്വർണ്ണക്കടകളിലും ഇയാൾ പോയിരുന്നു. നാട്ടിലെത്തിയ ഉടൻ ഇയാൾ മംഗളൂരുവിലെത്തി രക്തപരിശോധന നടത്തിയതായി അവിടെ നിന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ ഇക്കാര്യം ഇവിടെയുള്ള ആശുപത്രികളിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് വിവാഹച്ചടങ്ങിലും കുഞ്ഞിന്റെ തൊട്ടിൽതൂക്കലിലും ഫുട്ബോൾ മാച്ചിലുമടക്കം സജീവമായി പങ്കെടുക്കുകയും ചെയ്തു.
വിവാഹച്ചടങ്ങിൽ വച്ച് എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുമായും വീടിനടുത്തുവച്ച് എം.സി. കമറുദ്ദീൻ എംഎൽഎയുമായും അടുത്ത സമ്പർക്കം പുലർത്തുകയും സെൽഫിയെടുക്കുകയും ചെയ്തിരുന്നു. കോവിഡ് 19 നിയന്ത്രണം ലംഘിച്ചു വ്യാപകമായി സമ്പർക്കത്തിലേർപ്പെട്ട ഏരിയാൽ കുഡ്ലു സ്വദേശി അബ്ദുൽ ഖാദറി(48)നെതിരെ കാസർകോട് പൊലീസ് കേസ് എടുത്തു. കോഴിക്കോട് മുതൽ കാസർകോടു വരെ നാടു മുഴുവൻ കറങ്ങിയ അബ്ദുൽ ഖാദർ, ഇപ്പോൾ ഐസലേഷൻ വാർഡിൽ രോഗം സ്ഥിരീകരിച്ച ആളിന്റെ സുഹൃത്താണ്. ഇയാൾ രോഗിക്കൊപ്പവും പല സ്ഥലത്തും കറങ്ങിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ച് സമ്പർക്കത്തിലേർപ്പെടുന്നതായുള്ള നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇയാളോട് അധികൃതർ വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ പറഞ്ഞിരുന്നു.
ഈ രണ്ട് പേരും വലിയ തോതിൽ ചുറ്റയ സാഹചര്യത്തിൽ കാസർകോട്ട് നിരീക്ഷണം ശക്തമാണ്. കാസർകോട് സർക്കാർ നിർദ്ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും പൊലീസ് അടപ്പിച്ചു. കലക്ടർ നേരിട്ടെത്തിയാണ് കടകൾ അടപ്പിക്കുന്നത്. തുറന്ന വച്ച ഏതാനും കടകളും ഹോട്ടലുകളും ഉണ്ട്. നഗരം പൊതുവെ വിജനമാണ്. ജില്ലയിലെ ഭൂരിഭാഗം മുസ്ലിം പള്ളികളും അടച്ചു. സർക്കാർ ഓഫിസുകൾ ഒരാഴ്ചത്തേക്കും ആരാധാനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവൂ. ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് കാസർകോട് ജില്ലയിലെ എല്ലാ ബാർബർഷോപ്പുകളും അടച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍