കൊറോണ ബാധയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തെ മഹാനഗരങ്ങൾ നിശ്ചലമാകുന്നു; ഡൽഹിയിലെ മുഴുവൻ ഷോപ്പിങ് മാളുകളും മുംബെയിലെ ഓഫീസുകളും അടച്ചിടും; കേരള അതിർത്തി അടച്ച് തമിഴ്നാടും കർണാടകവും; അതിർത്തി കടക്കാൻ അനുവാദം നൽകുക അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; കൊവിഡ്19 ന്റെ സാമൂഹിക വ്യാപനം തടയാൻ ഭരണകൂടങ്ങൾ സ്വീകരിക്കുന്നത് പഴുതടച്ച മുൻകരുതലുകൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ രാജ്യമാകെ കടുത്ത നിന്ത്രണങ്ങൾ. ഡൽഹി, മുംബെ നഗരങ്ങൾ ഭാഗികമായി അടച്ചിടും. അതിനിടെ, കേരളത്തിലേക്കുള്ള റോഡ് ഗതാഗതത്തിൽ തമിഴ്നാടും കർണാടകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേരളത്തിലേക്ക് പോകുന്നതും കേരളത്തിൽ നിന്നും വരുന്നതുമായ വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഇരു സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ ഗതാഗതത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വരും ദിവസങ്ങളിൽ രാജ്യം നിശ്ചലമാകും. ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നവയിൽ ഏറെയും സ്പെഷ്യൽ ട്രെയിനുകളാണ്. ഡൽഹിയിൽ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പലചരക്ക്, ഫാർമസി ഷോപ്പുകൾ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ സെൻട്രൽ അടക്കമുള്ള റയിൽവേ സ്റ്റേഷനുകളിലെല്ലാം മുഴുവൻ യാത്രക്കാരെയും തെർമൽ സ്കാനർ വച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്. യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലങ്ങളിൽ മിനിറ്റുകൾ ഇടവിട്ടു അണുനാശിനി തളിക്കുന്നുണ്ട്. വലിയ കടകൾ നിർബന്ധിച്ചു അടപ്പിച്ചതോടെ വാണിജ്യ കേന്ദ്രമായ ടി.നഗറിൽ ഇടതടവില്ലാതെ വാഹനങ്ങളും മനുഷ്യരും നിറഞ്ഞൊഴുകിയിരുന്ന നിരത്തുകൾ വിജനമായി. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുപി സ്വദേശിയുടെ സമ്പർക്ക പട്ടികയുണ്ടാക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാൾ ആഗ്രയും ഡൽഹിയും സന്ദർശിച്ചതിനാൽ യുപി, ഡൽഹി സർക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് തമിഴ്നാട്.
മുംബൈയിലെ എല്ലാ ഓഫീസുകളും മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കൂടാതെ അവശ്യ വസ്തുക്കൾ വിൽപന നടത്തുന്നത് ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും. മുംബൈയെ കൂടാതെ പുണെ, പിംപ്രി ചിന്ദ്വാദ്, നാഗ്പുർ എന്നീ നഗരങ്ങളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ആളുകൾ മാത്രമേ ഹാജരാകേണ്ടതുള്ളൂവെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. നടപടിക്രമങ്ങൾ അതാത് ജില്ലകളിലെ കളക്ടർമാർ അറിയിക്കും.
കേരളത്തിലേക്കുള്ള യാത്രകൾക്ക് തമിഴ്നാടും കർണാടകവും നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണ ബാധയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണെന്നാണ് ഒദ്യോഗിക വിശദീകരണം. അത്യാവശ്യം ഇല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശം. അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന് വരുന്നതുമായ വാഹനങ്ങൾക്ക് നിയന്ത്രണവും പരിശോധനയും ഉണ്ട്.
അടിയന്തര സർവ്വീസുകൾ മാത്രം മതിയെന്നാണ് തമിഴ്നാടിന്റെ നിലപാട്. കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ സർക്കാർ നിർദ്ദേശം. കോയമ്പത്തൂർ തേനി കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടർമാർക്കെല്ലാം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.അനാവശ്യ യാത്രകൾ തടയാനാണ് നടപടിയെന്ന് വിശദീകരണം. കോയമ്പത്തൂരിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇന്ന് വൈകിട്ട് അടയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ പ്രധാന ആരാധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടി സർക്കാർ ഉത്തരവിറക്കി.
വാളയാർ അതിർത്തി വഴിയുള്ള വാഹന ഗതാഗതത്തിനും തമിഴ്നാട് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയവരെയും ആശുപത്രികളിലേക്ക് പോകുന്നവരെയും മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മറ്റു വാഹനങ്ങൾ കേരളത്തിലേക്ക് തിരിച്ചയക്കുന്നു. വാളയാർ അതിർത്തി കഴിഞ്ഞ് തമിഴ്നാട്ടിലെ ചാവടിയിലാണ് പൊലീസും ഡോക്ടർമാർ അടങ്ങിയ ആരോഗ്യവകുപ്പ് സംഘവും ചേർന്ന് പരിശോധന നടത്തുന്നത്. തമിഴ്നാട്ടിലേക്ക് പോകണമെന്നു നിർബന്ധമുള്ളവർക്ക് ആരോഗ്യ പരിശോധനയ്ക്ക് ശേഷം തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ വാഹനങ്ങളിൽ പോകാൻ ഇപ്പോൾ അനുമതിയുണ്ട്.
കേരളത്തിലേക്കുള്ള ബസുകൾ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടയുകയാണ്. ഇനി സർവീസ് നടത്തരുതെന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞതായി കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ഗുണ്ടൽപേട്ട്, ബാവലി ചെക്പോസ്റ്റുകളിൽ ആണ് ബസുകൾ തടഞ്ഞത്.
കേരളത്തിൽനിന്നുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളൊന്നും അതിർത്തി കടത്തിവിടരുതെന്ന് തമിഴ്നാട്ടിലെ നീലഗിരി കലക്ടറും കർണാടകയിൽ നിന്നു ഗുണ്ടൽപേട്ട് പൊലീസും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ, ബെംഗളൂരുവിലേക്കു പുറപ്പെട്ട കെഎസ്ആർടിസി ബസുകളിലൊന്ന് ബത്തേരിയിൽ സർവീസ് നിർത്തി. കേരളത്തിലെ മറ്റു ഡിപ്പോകളിൽ നിന്ന് ഇതിനോടകം തന്നെ വയനാട് വഴി പുറപ്പെട്ട ബസുകൾ മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളത്തിലേക്കും കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കുന്നതല്ല. നിലവിൽ അതിർത്തി കടന്നു പോയ കെഎസ്ആർടിസി ബസുകൾ മാത്രം തിരികെയെത്തും. രാത്രിയോടെ വയനാട് അതിർത്തി വഴിയുള്ള പൊതുഗതാഗതം പൂർണമായി നിലയ്ക്കും. സ്വകാര്യ വാഹനങ്ങൾ അതിർത്തി കടന്നു പോകുന്നതിന് ഇപ്പോൾ വിലക്കില്ല. കർശന പരിശോധനകൾക്കു ശേഷം അത്യാവശ്യക്കാരെയേ കടത്തിവിടുന്നുള്ളൂവെന്നു മാത്രം.
കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന 14 ട്രെയിനുകൾ കൂടി റദ്ദാക്കി. സ്പെഷ്യൽ ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയതിൽ കൂടുതലും. ഇന്നലെ 18 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുള്ള മുൻ കരുതൽ നടപടികളുടേയും ഭാഗമായാണ് നടപടി. കൊവിഡ് വൈറസ് ബാധിച്ച വ്യക്തി പൊതുഗതാഗതസംവിധാന ഉപയോഗിക്കുന്നത് വൈറസ് കൂടുതൽ പേരിലേക്ക് പടരാനിടയാക്കും. ഇത് മുന്നിൽ കണ്ട് കടുത്ത മുൻകരുതൽ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റി
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 17ന് ആരംഭിച്ച കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ നിർത്തിവെച്ചിരിക്കുകയാണ്. മാർച്ച് 20 മുതൽ 28 വരെ എഴുതാൻ ഹാൾടിക്കറ്റ് നൽകിയവർക്കുള്ള പുതിയ തീയതി കമ്മീഷൻ പിന്നീട് അറിയിക്കും. മാർച്ച് 30 മുതൽ നടത്താനിരുന്ന ജൂനിയർ എൻജിനീയർ റിക്രൂട്ട്മെന്റ് പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. അറിയിപ്പുകൾ ലഭിക്കാനായി കമ്മീഷന്റെ വെബ്സൈറ്റ് (www.ssc.nic.in) സന്ദർശിക്കണമെന്നും നിർദ്ദേശമുണ്ട്.
നേരത്തെ മാർച്ച് 17 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 30 ലക്ഷത്തോളംപേർ അപേക്ഷിച്ചിരുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെയായിരുന്നു ജൂനിയർ എൻജിനീയർ പരീക്ഷ നിശ്ചയിച്ചിരുന്നത്.
സർവകലാശാല പരീക്ഷകൾ നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം യുജിസി നിർദ്ദേശം നൽകിയിരുന്നെങ്കിലും സർവകലാശാല പരീക്ഷകളും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥിതിഗതികൾ വഷളാകുന്നതോടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ ഇന്ന് ചേർന്ന ഉന്നതതല സമിതി തീരുമാനിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്