കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം ...ളീ എന്ന് പറഞ്ഞ്ചുറ്റിക കൊണ്ടുള്ള മർദ്ദനം; നിലത്ത് വീണപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം; ആശുപത്രിയിൽ എത്തിച്ചപ്പോൾ മൊഴി എടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും മടിച്ച് ശാസ്താംകോട്ട പൊലീസും; ചെക്ക് കേസ് പ്രതി നജീബിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ആവശ്യം; മൈനാഗപ്പള്ളിയിലെ അരവിന്ദാക്ഷൻ പിള്ളയുടെ മരണം വിവാദത്തിൽ
എം മനോജ് കുമാർ
മൈനാഗപ്പള്ളി: ചെക്ക് കേസിലെ പ്രതിയുടെ മർദ്ദനമേറ്റതിനെ തുടർന്നുള്ള അരവിന്ദാക്ഷൻ പിള്ള (72) യുടെ മരണം വിവാദമാകുന്നു. ചെക്ക് കേസിലെ പ്രതിയായ നജീബാണ് പണം തിരികെ നൽകാനുള്ള കോടതി വിധി വന്നതിൽ ക്ഷുഭിതനായി മൈനാഗപ്പള്ളി ടൗണിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ച അരവിന്ദാക്ഷൻ പിള്ളയെ മർദ്ദിച്ചത്. നജീബിന്റെ മർദ്ദനമെറ്റതിനെ തുടർന്ന് അവശനിലയിലായ പിള്ളയെ മൈനാഗപ്പള്ളിയിലെ നാട്ടുകാരാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിറ്റേന്ന് ശാസ്താംകോട്ട പൊലീസ് എത്തി മൊഴിയെടുക്കുന്നതിന്നിടെയാണ് പിള്ളയ്ക്ക് അസ്വാസ്ഥ്യം കൂടുകയും ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിന്നിടെ മരണം സംഭവിക്കുകയുമായിരുന്നു.
ആംബുലൻസിൽ വെച്ച് അസ്വാസ്ഥ്യം കൂടിയപ്പോൾ പിള്ളയെ പത്മാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷെ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ എത്തുന്നതിനു പത്തു മിനിട്ട് മുൻപ് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെ പിള്ളയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ തന്നെ എത്തിക്കുകയും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിച്ച് സംസ്ക്കാരവും നടത്തി. പിള്ളയ്ക്ക് പണം നൽകാനുണ്ടായിരുന്ന നജീബിന്റെ മർദ്ദനമേറ്റതിനെ തുടർന്നാണ് പിള്ളയുടെ മരണം. മാനസിക രോഗിയായി ചിത്രീകരിച്ച് പ്രതിയായ നജീബിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം.
മരണം ഹൃദയാഘാതം ആണെങ്കിലും അതിനു കാരണം നജീബിന്റെ മർദ്ദനമാണ്. ഒരു കുഴപ്പവും ഇല്ലാത്ത പിള്ളയ്ക്ക് മർദ്ദനമേറ്റപ്പോൾ വയ്യാതായി. ഈ മർദ്ദനത്തിന്റെ ആഘാതത്തിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം പിള്ളയെ റാഞ്ചുന്നത്. ഇതാണ് ബന്ധുക്കളുടെ ആക്ഷേപം. പിള്ള മർദ്ദിക്കപ്പെട്ടപ്പോൾ ശാസ്താംകോട്ട പൊലീസ് സത്വര നടപടികൾ സ്വീകരിക്കുകയോ പ്രതിയായ നജീബിന്റെ പേരിൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. മൊഴിയെടുക്കാൻ എത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാരന്റെ പെരുമാറ്റവും വയോധികനായ പിള്ളയെ അസ്വസ്ഥനാക്കി. തനിക്ക് പണം നൽകാനുണ്ടായിരുന്ന ആൾ തന്നെ പൊതുസ്ഥലത്ത് വെച്ച് മർദ്ദിച്ചതിൽ പിള്ളയ്ക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നു.
തള്ളി വീഴ്ത്തി ചുറ്റിക കൊണ്ട് തലയ്ക്ക് നജീബ് അടിച്ചപ്പോൾ നിലത്ത് വീണ പിള്ള കൈകൊണ്ടു തടഞ്ഞു. അതിനാലാണ് പിള്ളയ്ക്ക് തലക്ക് അടിയേൽക്കാതെ ആ അടി കഴുത്തിനേറ്റത്. പക്ഷെ ഇത്ര പ്രായമുള്ള ആൾക്ക് ഈ രീതിയിലുള്ള മർദനം താങ്ങാൻ കഴിയില്ല. ഈ കടുത്ത മർദ്ദനവും കേസുണ്ടാക്കാനല്ലേ ആശുപത്രിയിൽ കഴിയുന്നത് എന്ന മൊഴിയെടുക്കാൻ എത്തിയ പൊലീസുകാരന്റെ കമന്റും പിള്ളയെ വിഷമിപ്പിച്ചു. പൊലീസ് ആണെകിൽ ഈ കേസ് ഗൗരവത്തോടെ കണ്ടതുമില്ല. നജീബിന്റെ മർദ്ദനവും പൊലീസിന്റെ അലംഭാവവും പിള്ളയെ വിഷമിപ്പിച്ചു. ഇതാണ് പിള്ളയുടെ മരണകാരണം. നജീബ് ഇതുവരെ അറസ്റ്റിലുമായിട്ടില്ല. നജീബിനെതിരെ കൊലപാതകത്തിനു കേസ് എടുക്കണം-പിള്ളയുടെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.
രണ്ടു ലക്ഷത്തിലധികം രൂപ പിള്ളയ്ക്ക് നജീബ് നല്കാനുണ്ടായിരുന്നു. ഈ പണം നൽകിയില്ല തുടർന്ന് പിള്ള ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിൽ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ നജീബ് ഈ തുക പിള്ളയ്ക്ക് തിരികെ നൽകണമെന്ന് കോടതി വിധി വന്നു. എന്നാൽ പണം തിരികെ നൽകാതെ കൊല്ലം ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയാണ് നജീബ് ചെയ്തത്. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് സ്കൂട്ടറിൽ പോകുകയായിരുന്ന പിള്ളയെ മൈനാഗപ്പള്ളി ടൗണിൽ വെച്ച് തിരികെ വിളിച്ച് നജീബ് മർദ്ദിക്കുന്നത്. ഒരു വർക്ക്ഷോപ്പിനു പുറത്ത് വെച്ചുള്ള മർദ്ദനത്തിൽ പിള്ള അവശനായിരുന്നു. ആശുപത്രിയിൽ കഴിയവേയാണ് കഴിഞ്ഞ പതിനഞ്ചിന് പിള്ള മരിക്കുന്നത്. മരണം നജീബിന്റെ മർദ്ദനം കാരണമാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മർദ്ദനവുമായി ബന്ധപ്പെട്ടു ശാസ്താംകോട്ട പൊലീസിൽ മകൻ നൽകിയ പരാതി
അരവിന്ദാക്ഷൻ പിള്ള വാദിയായും നജീബ് പ്രതിയായും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ എസ്ടി-106/2016 നമ്പർ കേസുണ്ട്. രണ്ടു ലക്ഷം രൂപ കടമായി നൽകിയ ചെക്ക് കേസ് ആണിത്. ഈ കേസിൽ എതിർ കക്ഷിയെ തടവിനു ശിക്ഷിച്ച് വിധി വന്നിട്ടുണ്ട്. വിധി വന്നപ്പോൾ എതിർ കക്ഷി ഹാജരാകാതിരുന്നതിനാൽ എതിർ കക്ഷിക്ക് എതിരെ നോൺ ബെയിലബിൾ വാറണ്ട് എക്സിക്യൂട്ട് ചെയ്യുന്നതിനായി ശാസ്താംകോട്ട പൊലീസ് സ്റ്റെഷനിലേക്ക് അയച്ചിട്ടുണ്ട്.
ജാമ്യം എടുക്കാതെ എതിർകക്ഷി കൊല്ലം ജില്ലാ കോടതി മുൻപാകെ അപ്പീൽ ഹർജിയും കാലതാമസം ഉണ്ടായതിൽ അതിന്റെ ഹർജിയും ബോധിപ്പിച്ചതിനാൽ ടി കേസ് കൊല്ലം സെഷൻസ് കോടതിയിൽ 16-3-2020ൽ അവധിക്ക് വെച്ചിട്ടുണ്ട്. എതിർ കക്ഷിക്ക് എതിരെ കേസ് കൊടുത്ത് ശിക്ഷിക്കാൻ ഇടയായ്തിൽ ഉള്ള വിരോധത്തിൽ പതിനാലിന് രാവിലെ പതിനൊന്നു മണി സമയത്ത് മൈനാഗപ്പള്ളി ജംഗ്ഷനിൽവെച്ച് വാദിയായ അരവിന്ദാക്ഷൻ പിള്ളയെ അന്യായ തടസം സൃഷ്ടിച്ച് പുറത്തും കവിളത്തും നെഞ്ചത്തും ചുറ്റിക വെച്ച് മർദ്ദിച്ച ശേഷം കഴുത്തിനു പിടിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനായി മൂന്നു മിനിട്ട് നേരം മുറുകെ പിടിച്ചു.
മർദ്ദനം കാരണം കൈക്ക് പരുക്കും കവിളത്ത് ചതവും ചുറ്റിക വെച്ച് മർദ്ദിച്ചതിനാൽ ഇടത് തോളത്ത് ചതവും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനാൽ മരണഭയവും സംഭവിച്ചിട്ടുണ്ട്. അച്ഛനെ ഉപദ്രവിക്കുന്ന സമയത്ത് നിനക്ക് തരാനുള്ള പൈസ തിങ്കളാഴ്ച ആക്കേണ്ട ഇന്നേ തരാം ....ളീ....എന്ന് അസഭ്യം വിളിച്ചിട്ടുണ്ട്. എതിർ കക്ഷിക്ക് എതിരെ മേൽ നടപടികൾ സ്വീകരിച്ച് കേസ് എടുക്കുന്നതിലേക്ക് ശാസ്താംകോട്ട ഗവ.ആശുപത്രിയിൽ അഡ്മിറ്റായ എന്റെ പിതാവിന്റെ മൊഴിയെടുത്ത് എന്റയും പിതാവിന്റെയും സങ്കടത്തിനു പരിഹാരമുണ്ടാക്കണം-പരാതിയിൽ മകനായ അനീഷ് പറയുന്നു.
ഈ പരാതി നൽകിയതിന് പിറ്റേന്ന് തന്നെ മാനസിക വിഷമവും മർദ്ദനം ഏൽപ്പിച്ച ആഘാതവും നിമിത്തം പിള്ള മരിച്ചു. പിള്ള മരിച്ചതോടെ പ്രതിയായ നജീബിനെ രക്ഷിക്കാൻ പ്രതിയുടെ കുടുംബം ശ്രമം തുടങ്ങിയതായും പിള്ളയുടെ കുടുംബം പറയുന്നു.
മരണം നജീബിന്റെ മർദ്ദനത്തെതുടർന്ന്; പൊലീസ് അലംഭാവവും ശക്തം: അനീഷ്
പൊതു ഇടത്തിൽ നിന്നും മർദ്ദനമേറ്റതും മൊഴി എടുക്കുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസ് കാണിച്ച അലംഭാവവും അച്ഛനെ വിഷമിപ്പിച്ചിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് വന്ന ശാരീരിക അവശതയും മാനസിക സമ്മർദ്ദവും അച്ഛന് താങ്ങാനായില്ല- ഇത് അച്ചന്റെ മരണത്തിനു കാരണമായി-മകൻ അനീഷ് മറുനാടനോട് പറഞ്ഞു.
പതിനാലാം തീയതി ഉച്ചയ്ക്ക് മൈനാഗപ്പള്ളിയിലെ ഒരു വർക്ക് ഷോപ്പിനടുത്ത്വെച്ച് ആരോ അരവിന്ദാക്ഷൻ പിള്ളയെ വിളിച്ചു. ടൂ വീലറിൽ വരികയായിരുന്ന അച്ഛൻ ഇറങ്ങി നോക്കിയപ്പോൾ അത് നജീബായിരുന്നു. അപ്പോൾ വണ്ടിയുടെ ടയർ മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇയാൾക്ക് അല്ലേ പൈസ വേണ്ടത് എന്നാണ് ചോദിച്ചത്. പൈസ വേണ്ടാഞ്ഞിട്ടാണോ കോടതിയിൽ അപ്പീൽ നൽകിയത് എന്ന് തിരിച്ചു ചോദിച്ചു. കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം എന്ന് പറഞ്ഞപ്പോൾ നീ നിന്റെ വഴി നോക്ക് ഞാൻ പൈസ വാങ്ങിച്ചോളാം എന്ന് പറഞ്ഞു തിരികെ നടന്നപ്പോൾ പുറകിൽ നിന്നും വന്നു നജീബ് അടിച്ചു.
പ്രതീക്ഷിക്കാത്ത അടിയായതിനാൽ അച്ഛൻ മറിഞ്ഞുവീണു. പിന്നെ ഒരു ചുറ്റിക എടുത്ത് അടിച്ചു. തലയ്ക്ക് അടിക്കാനാണ് നോക്കിയത്. പക്ഷെ ഉരുണ്ടു മാറിയപ്പോൾ അടി കൊണ്ടത് ഇടത് തോളിനും. പെട്ടെന്നുള്ള അടിയായതിനാൽ എന്താണ് സംഭവം എന്ന് ആർക്കും സംഭവം മനസിലായില്ല. ആളുകൾ ഓടിവന്നപ്പോൾ നജീബ് ഓടി മാറി. ആളുകൾ നജീബിനെ പിടിച്ചു നിർത്തി. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാൻ നാട്ടുകാർ എന്നോടു പറഞ്ഞു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കാണിച്ചു.
മുറിവുകൾ ഉണ്ടായിരുന്നില്ല. പക്ഷെ ഇടത് തോളിനു ചുറ്റിക കൊണ്ടുള്ള അടിയേറ്റതിനാൽ കൈ പൊക്കാൻ പ്രയാസമായി. ആശുപത്രി കാഷ്വാലിറ്റിയിൽ കാണിച്ചു. ഡോക്ടർ എക്സ്റേ എടുക്കാൻ പറഞ്ഞു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. എസ്ഐയ്ക്ക് പരാതി നൽകി. അഭിഭാഷകൻ വന്നു പെറ്റീഷൻ തയ്യാറാക്കിയിരുന്നു.
Stories you may Like
- വരുമാനം ഓണറേറിയം, പി ആർ അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം
- കരുവന്നൂരിൽ കള്ളപ്പണ വെളുപ്പിക്കൽ യന്ത്രമായത് സിപിഎം നേതാവോ?
- ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മയല്ല
- കരുവന്നൂരിൽ ഇഡിയുടേത് ചതിയോ? കേന്ദ്ര ഏജൻസിയുടെ അടുത്ത ലക്ഷ്യം ആര്?
- അരവിന്ദാക്ഷനും ജിൽസും അഴിക്കുള്ളിൽ കഴിയണം; കരുവന്നൂരിൽ നിർണ്ണായക വിധി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്