കേരളത്തിൽ 65 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായേക്കാം; 15 ശതമാനം പേർക്ക് ആശുപത്രിവാസവും 25 ശതമാനം പേർക്ക് ഐസിയുവും വേണ്ടി വരും; 37,021 കിടക്കകൾ ഉള്ള കേരളത്തിൽ സ്റ്റേഡിയങ്ങളിലും സ്കൂളുകളിലുമൊക്കെ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കണം; ഐഎംഎയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട് തള്ളി ഐഎംഎ നേതൃത്വം; പരിഭ്രാന്തി പരത്തിയ കത്തു നൽകിയ രാജീവ് ജയദേവനെതിരെ എതിർപ്പും ശക്തം; അവസാനമാകുന്നതുകൊറോണയുടെ പേരിൽ ഐഎംഎയെ ഉൾപ്പെടുത്തി നടന്ന വ്യാജ പ്രചാരണം
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് കൊറോണ വരാൻ സാധ്യതയുണ്ടെന്ന സോഷ്യൽ മീഡിയാപ്രചരണങ്ങൾ വ്യാജം. കൊറോണ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ആശങ്കയുണർത്തി ഐഎംഎയുടെ പേരിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് വ്യാജമാണെന്നാണ് ഇപ്പോൾ തെളിയുന്നത്. ഈ രീതിയിൽ ഒരു റിപ്പോർട്ട് ഐഎംഎ ഘടകം ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകിയിട്ടില്ല. ഐഎംഎ അധികൃതർ തന്നെ ഈ വിശദീകരണവുമായി രംഗത്ത് വന്നപ്പോഴാണ് സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ വ്യാജമെന്ന് തെളിഞ്ഞത്. ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രാജീവ് ജയദേവൻ സ്വന്തം നിലയിൽ സമർപ്പിച്ച റിപ്പോർട്ട് ആണ് പരിഭ്രാന്തി പരത്തിയത്. ജയദേവന്റെ നിഗമനങ്ങൾ സ്വന്തം നിഗമനങ്ങൾ ആയിരുന്നു. കൊച്ചി ഐഎംഎ പ്രസിഡന്റ് എന്ന രീതിയിൽ ഐഎംഎ ലെറ്റർ ഹെഡിൽ കത്ത് നൽകിയതോടെ കത്ത് ഐഎംഎയുടെ കണ്ടെത്തലായി വ്യാഖ്യാനിക്കപ്പെട്ടു.
അർജന്റ് ലെറ്റർ ടു ദ ചീഫ് ജസ്റ്റിസ്, സമർപ്പിക്കുന്നത് രാജീവ് ജയദേവൻ, കൊച്ചി ഐഎംഎ പ്രസിഡന്റ് എന്നാണ് കത്തിലുള്ളത്. ഐഎംഎയുടെ ലെറ്റർ ഹെഡിലുള്ള ലെറ്റർ ആണ് സമർപ്പിക്കപ്പെട്ടത്. റിപ്പോർട്ടിലെ കാര്യങ്ങൾ എല്ലാം ഐഎംഎയുടെ നിഗമനം എന്ന രീതിയിലാണ് വന്നത്. ഇതോടെയാണ് ആശങ്ക അധികരിച്ചത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിലെ ഐഎംഎ നേതൃത്വം റിപ്പോർട്ട് തള്ളി മുന്നോട്ടു വന്നത്. ഇത് ഐഎംഎയുടെ റിപ്പോർട്ട് അല്ല. ഇത് ജയദേവന്റെ വ്യക്തിപരമായ നിഗമനങ്ങളാണ് എന്ന് പറഞ്ഞാണ് ഐഎംഎ നേതൃത്വം റിപ്പോർട്ട് തള്ളിക്കളഞ്ഞത്. ആശങ്ക പരത്തുന്ന ഒരു റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് ഐഎംഎയുടെ പേരിൽ നല്കപ്പെട്ടത്തിൽ കേരള ഘടകത്തിൽ ഐഎംഎയിൽ അഭിപ്രായവ്യത്യാസം രൂക്ഷവുമാണ്.
കേരളത്തെ അപ്പാടെ പരിഭ്രാന്തരാക്കുന്നതും കൊറോണബാധയുമായി ബന്ധപ്പെട്ടു ആശങ്കാകുലമായ കാര്യങ്ങളുമായിരുന്നു റിപ്പോർട്ടിൽ മുഴുനീളം ഉണ്ടായിരുന്നത്. എല്ലാത്തരം മുൻകരുതൽ സ്വീകരിച്ചിട്ടും ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ ഉണ്ടായിരുന്ന മൂവായിരത്തി എഴുനൂറു യാത്രക്കാരിൽ എഴുന്നൂറ് പേർക്ക് കൊറോണ ബാധിച്ചു. കേരളത്തിൽ പത്തൊമ്പത് ശതമാനം പേർക്ക് കൊറോണ ബാധ വരാൻ സാധ്യതയുണ്ട്. 3.4 കോടി ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് രോഗമുണ്ടായേക്കാം. ഇതിൽ പതിനഞ്ചു ശതമാനം പേർക്ക് ആശുപത്രി വാസവും 25 ശതമാനം പേർക്ക് ഐസിയു സംവിധാനവും വേണ്ടി വരും. ഇന്ത്യയിൽ ആകെ എഴുപതിനായിരം ഐസിയു കിടക്കകളെയുള്ളൂ.
2013 ലെ കണക്ക് പ്രകാരം 37,021 കിടക്കകളുള്ള കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഈ അവസ്ഥ നേരിടാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ വരുന്ന ആഴ്ചകളിൽ കൂടുതൽ രോഗികൾ വരുന്നത് മുന്നിൽക്കണ്ട് സ്റ്റെഡിയങ്ങളിലും സ്കൂളുകളിലുമൊക്കെ താത്കാലിക സൗകര്യങ്ങൾ ഒരുക്കണം. കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യണം. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇത്തരം പരിശോധനകൾക്ക് സംവിധാനമൊരുക്കണം. ഐഎംഎ രേഖാമൂലം സമർപ്പിച്ച റിപ്പോർട്ട് ആയാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ഐഎംഎ നേതൃത്വം ഈ റിപ്പോർട്ട് തള്ളിയതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്.
ഐഎംഎ നൽകിയിട്ടില്ലാത്ത ഒരു റിപ്പോർട്ട് ഐഎംഎയുടെ പേരിൽ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടതിലാണ് ഐഎംഎയിൽ അതൃപ്തി പുകയുന്നത്. കൊറോണയെ പോലെ ലോകത്തെ പിടിച്ചു കുലുക്കിയ ഒരു മഹാവ്യാധി കേരളത്തെ ഗ്രസിക്കുമ്പോൾ ഊതിപ്പെരുപ്പിച്ച ഒരു റിപ്പോർട്ട് ഐഎംഎയെപ്പോലെ വിശ്വാസ്യതയുള്ള എജൻസിയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കപ്പെട്ടതിലാണ് അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നത്. ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ രാജീവ് ജയദീപ് വ്യക്തിപരമായി സമർപ്പിച്ച റിപ്പോർട്ട് ഐഎംഎ സമർപ്പിച്ച മട്ടിൽ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വ്യാപമായി ചർച്ച ചെയ്യപ്പെടുകയായിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ടു ഐഎംഎയുടെ വിദഗ്ദ ഡോക്ടർമാരുടെ പാനൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം സമ്പർക്കം നടത്തുന്നുണ്ട്. ദിനം പ്രതി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ ഐഎംഎ തന്നെ ഇത്തരം ഒരു കത്ത് ചീഫ് ജസ്റ്റിന് നൽകുമോ എന്നാണ് ചോദ്യം ഉയർന്നത്. 'കത്തിന് ഐഎംഎയുമായി ഒരു ബന്ധവുമില്ല. കത്ത് ഐഎംഎ നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു ഐഎഎ ഡോക്ടർ വ്യക്തിപരമായി നൽകിയ കത്ത് എങ്ങിനെ ഐഎംഎയുടെ കത്തായി മാറും. ഡോക്ടർ രാജീവ് ജയദേവന്റെ നിരീക്ഷണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ട് ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു മറുനാടനോട് പറഞ്ഞു.
കൊറോണയുമായി ബന്ധപ്പെട്ടു ഐഎംഎ കത്ത് നൽകിയിട്ടില്ല. ഐഎംഎയിലെ ഒരു അംഗം വ്യക്തിപരമായി നൽകിയ കത്താണിത്. ഐഎംഎ നേതൃത്വം ഇന്നലെ തന്നെ കത്ത് തങ്ങളുടെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ പത്തൊമ്പത് ശതമാനം പേർക്ക് കൊറോണ വരാനുള്ള സാഹചര്യം ഐഎംഎ വിലയിരുത്തലിൽ ഇല്ല. ഇത്രയും പേർക്ക് കൊറോണ വരാനുള്ള സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല. 3.4 കോടി ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് രോഗമുണ്ടായേക്കാം. ഇതിൽ പതിനഞ്ചു ശതമാനം പേർക്ക് ആശുപത്രി വാസവും 25 ശതമാനം പേർക്ക് ഐസിയു സംവിധാനവും വേണ്ടി വരും എന്നുള്ളത് ഒരു എക്സ്ട്രീം കാൽക്കുലെഷനാണ്. ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണ്.
നിഗമനങ്ങളിൽ നിന്നും ഉരുത്തിരിയുന്ന സാധ്യതകളാണ് ആ റിപ്പോർട്ടിലുള്ളത്. കൊറോണ കേരളത്തിൽ പടർന്നാൽ ഇതുവരെ പോകാം എന്ന് പറയുന്ന കണക്കാണിത്. ഇത് വെറും ഊഹമാണ്. മുഖ്യമന്ത്രി തന്നെ എല്ലാം വിശദമായി പറയുന്നുണ്ട്. എംഎഎയുടെ എക്സ്പെർട്ട് കമ്മറ്റി മുഖ്യമന്ത്രിയുമായി ദിവസവും കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എംഎയ്ക്ക് മൂന്നു കമ്മറ്റികളുണ്ട്. സ്റ്റേറ്റ് കമ്മറ്റി നിലവിലുണ്ട്. കൊറോണയ്ക്കായുള്ള എക്സ്പെർട്ട് കമ്മറ്റി വേറെയുമുണ്ട്. കൊറോണ കൺട്രോൾ സെൽ ആണിത്. ഏറ്റവും മുതിർന്ന എക്സ്പെർട്ട് ആണ് ഇതിലുള്ളത്. ഗവേഷണ വിഭാഗം വേറെയുമുണ്ട്. ഈ കമ്മറ്റികൾ ഒന്നും തന്നെ ഈ രീതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ല-ഡോക്ടർ സുൽഫി നൂഹ പറയുന്നു.
കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കും എന്ന് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയത് ഐഎംഎ തന്നെയായിരുന്നു. അതേ ഐഎംഎ ഇത്തരം ഒരു റിപ്പോർട്ട് നൽകുമോ എന്നാണ് ചോദ്യം ഉയർന്നത്.വൈറസ് ബാധിച്ചവരെ സംബന്ധിച്ച നിത്യേനയുള്ള വിവരങ്ങൾ ആളുകളിൽ ഭീതി ഉടലെടുക്കാൻ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം വന്നത്. ഇത്തരം അനാവശ്യ ഭീതി ഒഴിവാക്കാൻ പുറത്ത് വിടുന്ന വിവരങ്ങൾ വർഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ വിവരങ്ങൾ പൊതുജനത്തിന് ലഭിക്കുന്നത് കാരണം ഭീതിയിലേക്ക് ആളുകൾ എത്തിച്ചേരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജാഗ്രത പുലർത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഈ നിലപാടാണ് ഉചിതമെന്നും ഐഎംഎ നിരീക്ഷിച്ചിരുന്നു. എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ആവശ്യമായ കാര്യങ്ങൾ കൃത്യമായി അറിയണമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. പതിനൊന്നിനു ഐഎംഎ തന്നെ ഈ നിലപാട് വ്യക്തമാക്കിയിരിക്കെയാണ് പതിനാറിന് ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഊതിപ്പെരുപ്പിച്ച കണക്കുകൾ നിരത്തി ചീഫ് ജസ്റ്റിസിന് ഐഎംഎയുടെ പേരിൽ കത്ത് നൽകിയിരിക്കുന്നത്. ഇതാണ് രാജീവ് ജയദേവനെതിരെയുള്ള ഐഎംഎയിലെ അതൃപ്തി രൂക്ഷമാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്