അഞ്ചു രൂപയുടെ മാസ്കിനു ഈടാക്കുന്നത് ഇരുന്നൂറു രൂപ; സാനിറ്റൈസറിന് തീ വിലയും പൂഴ്ത്തിവയ്പ്പും; 80 രൂപയുടെ ഐസൊപ്രൊഫൈൽ ആൽക്കഹോളിനു വില 200 കടന്നു; റെയിഡ് നടന്നത് മുന്നൂറോളം ഷോപ്പുകളിൽ; ചാർജ് ചെയ്തത് പത്തോളം കേസുകൾ; മാസ്കും സാനിറ്റൈസറും നിർമ്മിക്കാൻ ഏഴു പേർക്ക് പുതിയ ലൈസൻസ്; ഏപ്രിൽ ഒന്നു മുതൽ ഈ ഉത്പ്പന്നങ്ങൾക്ക് വില നിശ്ചയിക്കുക നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി
എം മനോജ് കുമാർ
തിരുവനന്തപുരം: മാസ്കും സാനിറ്റൈസറും വിലകൂട്ടി കരിച്ചന്തയിൽ വിൽക്കുന്നതിന് പിന്നിൽ സർക്കാരിന്റെ നിസ്സഹായതയും നിയമങ്ങളുടെ അപര്യാപ്തയും. മാസ്കിനു ഇതുവരെ വില കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകിയിട്ടില്ല. രണ്ടു രൂപയ്ക്ക് കിട്ടുമായിരുന്ന മാസ്കിനു ഇരുന്നൂറു രൂപയിലും മുകളിൽ ഈടാക്കുന്ന സാഹചര്യം ഇതിന്റെ സൃഷ്ടിയാണ്. ഇതേ അവസ്ഥ തന്നെയാണ് സാനിറ്റൈസറിനും വന്നുപെട്ടിരിക്കുന്നത്. ഈ സ്ഥിതി മനസിലാക്കി സത്വര നടപടികൾക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗവും. മാസ്ക്, സാനിറ്റൈസർ ഇനി പൂഴ്ത്തിവയ്ച്ചാൽ ഇനി പണി കിട്ടും. കൊറോണ പടർന്നപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ വിപണിയിൽ കിടന്നിരുന്ന മാസ്കും സാനിറ്റൈസറുമാണ് ഇപ്പോൾ വിപണിയിലെ താരങ്ങൾ. ഈ രണ്ടു ഉത്പ്പന്നങ്ങൾക്കും കരിഞ്ചന്തയിൽ തീ വിലയാണ്. അഞ്ചു രൂപയിൽ താഴെ വില വന്നിരുന്ന മാസ്കിനു ചില കമ്പനികൾ മുന്നൂറു രൂപ വരെ ഈടാക്കുന്നുണ്ട്. സാനിറ്റൈസറിനും ഇതേ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവ വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്സ് ഉടമകൾ ഇവ പൂഴ്ത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഏപ്രിൽ ഒന്നുമുതൽ മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്ക് വില നിശ്ചയിക്കും. നിലവിൽ കമ്പനികൾ ഇവയ്ക്ക് തോന്നുംപടി വില ഈടാക്കുകയാണ് ചെയ്യുന്നത്. ഇവയുടെ വില നിശ്ചയിച്ച് ഇതുവരെ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി ഉത്തരവിറക്കിയിട്ടില്ല. കൊറോണ വന്നപ്പോൾ സ്ഥിതി മാറിയതിനെ തുടർന്നാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറങ്ങാൻ പോകുന്നത്. ഇതോടെ കരിഞ്ചന്തയിലെ പൂഴ്ത്തിവയ്പ്പും തീവിലയും അവസാനിക്കും. അഥോറിറ്റി നിശ്ചയിച്ച വിലയ്ക്ക് ഇവ വിറ്റഴിക്കേണ്ടി വരും. അതിനാൽ പൂഴ്ത്തിവയ്പ്പ് അവസാനിപ്പിച്ച് ഉള്ള ഉത്പ്പന്നങ്ങൾ ജനങ്ങൾക്ക് ന്യായവിലയ്ക്ക് നൽകാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.
മാസ്കും സാനിറ്റൈസർ എന്നിവയ്ക്ക് വില നിശ്ചയിച്ച് ഉത്തരവിറക്കിയാൽ കമ്പോളത്തിലെ കൊള്ള അവസാനിക്കും. അതിനാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സ്റ്റോക്ക് ഉള്ളത് വിറ്റഴിക്കാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. ഏപ്രിൽ ഒന്നുമുതൽ മാസ്ക്, സാനിറ്റൈസർ വില നിലവാരം നിശ്ചയിച്ച് ഉത്തരവ് വരും എന്നാണ് കേരള സർക്കാരിനു നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി നൽകിയിരിക്കുന്ന സൂചനകൾ. ഇതാണ് പൂഴ്ത്തിവയ്പ്പുകാർക്ക് ഇരുട്ടടിയായി മാറാൻ പോകുന്നത്. മാസ്ക്, സാനിറ്റൈസർ പൂഴ്ത്തിവയ്പ്പ് ഇന്ത്യയിലാകമാനമുള്ള പ്രശ്നമാണ്. ഈ സ്ഥിതി മനസിലാക്കിയാണ് പ്രശ്നം പരിഹരിക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി ഒരുങ്ങുന്നത്. ഏപ്രിൽ ഒന്ന് മുതൽ മാസ്ക്, സാനിറ്റൈസറുകളുടെ വിലനിലവാരം നിശ്ചയിച്ച് അഥോറിറ്റി ഉത്തരവിറക്കും. നിലവിൽ ഈ രണ്ടു ഉത്പന്നങ്ങൾക്കും ഒരു വില നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇവ നിർമ്മിക്കുന്ന കമ്പനികൾ തങ്ങൾക്ക് തോന്നുന്ന വില ഈടാക്കുകയാണ് ചെയ്യുന്നത്.
കൊറോണ വന്നപ്പോൾ പ്രശ്നം മനസിലാക്കി കേരള ഡ്രഗ്സ് കൺട്രോൾ നിരന്തരം നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഏപ്രിൽ ഒന്ന് മുതൽ വില നിലവാരം നിശ്ചയിക്കപ്പെടും എന്നാണ് കേരള സർക്കാരിനെ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി അറിയിച്ചിട്ടുള്ളത്. മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്ക് നിശ്ചിത വില ഇല്ലാത്തതിനാൽ ഇപ്പോൾ റെയിഡ് നടത്തുന്ന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു പ്രശ്നമുണ്ട്. അവശ്യ സാധനമായതിനാൽ പൂഴ്ത്തി വയ്ക്കുന്നതിനാൽ ഈ ഉദ്ദേശ്യത്തോടെയാണ് റെയിഡ് നടത്തുന്നത്. എംആർപിയിൽ കൂടുതൽ വില ഈടാക്കുന്നുണ്ടോ എന്നാണ് ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോളും നോക്കുന്നത്. വില നിലവാരം നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എംആർപിയിൽ കൂടുതൽ വില ഈടക്കുന്നുണ്ടോ എന്നാണ് റെയിഡുകളിൽ പരിശോധിക്കുന്നത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ഇപ്പോൾ സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് മറുനാടനെ അറിയിച്ചു. റെയ്ഡും കേസ് രജിസ്റ്റർ ചെയ്യലും ഇപ്പോൾ നടക്കുന്നുണ്ട്. മാസ്ക്, സാനിറ്റൈസർ കാര്യത്തിലുള്ള പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ല-മന്ത്രിയുടെ ഓഫീസ് പറയുന്നു.
കേരളത്തിലെ മരുന്ന് കടകൾ വ്യാപാരികൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ മാസ്കും സാനിറ്റൈസറും പൂഴ്ത്തിവെച്ചതായാണ് ആരോഗ്യവിഭാഗവും ഡ്രഗ്സ് കൺട്രോൾ വിഭാഗവും നടത്തിയ പരിശോധനകളിൽ മനസിലായത്. അതുകൊണ്ട് തന്നെ മാസ്ക്, സാനിറ്റൈസർ പൂഴ്ത്തിവെയ്പ്പ് ഉടൻ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോൾ വിഭാഗവും ആവശ്യപ്പെടുന്നത്. സംസ്ഥാന തലത്തിലും ജില്ല തലത്തിലും റെയ്ഡ് നടക്കുന്നുണ്ട്. മാക്സിമം കേസുകളും എടുക്കുന്നുണ്ട്. മാസ്ക്, സാനിട്ടൈസർ എന്നിവയുടെ അൺ എത്തിക്കലായുള്ള നിർമ്മിതികൾ നിർത്തിച്ചിട്ടുണ്ട്-സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ രവി എസ്.മേനോൻ മറുനാടനോട് പറഞ്ഞു. മുന്നൂറോളം കടകളിൽ റെയ്ഡ് നടത്തിയിട്ടുണ്ട്. പത്തോളം കേസുകൾ ചാർജ് ചെയ്തിട്ടുണ്ട് നിയമവിരുദ്ധമായി ഇവ നിർമ്മിച്ചതിന്റെ പേരിൽ-ഡ്രഗ്സ് കൺട്രോളർ പറയുന്നു.
മാസ്ക്, സാനിറ്റൈസർ നിർമ്മിതികൾക്ക് പുതുതായി ഏഴു പേർക്ക് ഡ്രഗ്സ് കൺട്രോൾ വിഭാഗം ലൈസൻസ് നൽകിയിട്ടുണ്ട്. ഇന്നലെയും മിനിഞ്ഞാന്നുമായാണ് പുതിയ ലൈസൻസ് അനുവദിച്ചത്. റോമെറ്റീരിയൽസ് കിട്ടാനില്ല എന്ന പ്രശ്നമാണ് സാനിറ്റൈസർനിർമ്മിതിക്ക് വന്നുപെട്ടിരിക്കുന്നത്. കൊറോണ പെട്ടെന്ന് വന്ന സംഭവമാണ്. അതുകൊണ്ട് തന്നെ സാനിറ്റൈസർ നിർമ്മിതിക്ക് ആവശ്യം വരുന്ന റോ മെറ്റീരിയൽസിന് വില കൂടി. ഇതോടെ സാനിറ്റൈസറിന് ഷോർട്ടേജ് വന്നു. ഇത് പെട്ടെന്ന് വന്ന സംഭവമാണ്. ഇതാണ് കമ്പനികളെ അലട്ടുന്നത്. സാനിറ്റൈസറിന്റെ നിർമ്മാണത്തിനു ഐസൊപ്രൊഫൈൽ ആൽക്കഹോൾ ആണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഈതെയിൽ ആൽക്കഹോൾ. ഇത് മദ്യമാണ്. ലഭിക്കാൻ ബുദ്ധിമുട്ടാണ്. എക്സൈസിന്റെ പരിധിയിൽ വരുന്ന സാധനമാണ്. അതിനു കൺട്രോളുണ്ട്. എൺപത് രൂപയുണ്ടായിരുന്ന ഐസൊപ്രൊഫൈൽ ആൽക്കഹോളിനു ഇപ്പോൾ വില ഇരുന്നൂറു രൂപയാണ്. ഇതോടെ ഇതിനും ക്ഷാമമായി. എൺപത് രൂപ റോ മെറ്റീരിയൽസിന് വരുമ്പോൾ അഞ്ഞൂറ് മില്ലിക്ക് നൂറ്റമ്പത് രൂപയോളം ഈടാക്കിയാൽ മതിയായിരുന്നു. എന്നാൽ റോ മെറ്റീരിയൽസിന് ഇരുന്നൂറു രൂപയിൽ കൂടുതൽ പോയിരിക്കുകയാണ്. അപ്പോൾ ഉത്പ്പന്നത്തിനു വില കൂടും. ഇതാണ് നിലവിലെ സാഹചര്യം. ഇപ്പോൾ കമ്പനികളെക്കൊണ്ട് നിർബന്ധമായി ഇവ നിർമ്മിക്കാൻ ഡ്രഗ്സ് കൺട്രോൾ ആവശ്യപ്പെടുകയാണ്. വേണ്ടാ എന്ന് പറഞ്ഞാൽ പോലും നിർമ്മാണത്തിനു നിർബന്ധിക്കുകയാണ്. സാനിറ്റൈസർ നിർമ്മിതിക്ക് ലാഭമില്ലെങ്കിലും ക്രൈസിസ് മറികടക്കാൻ ആവശ്യപ്പെടുകയാണ്. ഈ അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
സർക്കാർ ലെവലിലും മാസ്ക്, സാനിറ്റൈസർ നിർമ്മിക്കാനുള്ള പരിപാടികൾ നടക്കുന്നുണ്ട്. ജയിലിലും മറ്റും നിർമ്മാണം നടക്കുന്നുണ്ട്. കെഎസ്ഡിപി ഇവ നിർമ്മിച്ച് സർക്കാർ അഥോറിറ്റികൾക്ക് വിതരണം ചെയ്യുന്നുണ്ട്. എട്ടൊൻപത് കമ്പനികൾക്കൊണ്ട് ഇവ നിർമ്മിക്കുന്നുണ്ട്. മൂന്നു ഷിഫ്റ്റും വർക്ക് ചെയ്യിപ്പിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. ജോലിക്കാരെ കിട്ടാനില്ല എന്നതാണ് കമ്പനികൾ പറയുന്നത്. അതിനാൽ നിർമ്മാണത്തിനു പരിമിതിയും വന്നിട്ടുണ്ട്. കൊറോണ പേടികാരണം മാസ്ക്, സാനിറ്റൈസർ എന്നിവ ആളുകൾ വെറുതെ വാങ്ങിക്കൂട്ടുകയാണ്. ഒരു കുപ്പി വാങ്ങേണ്ട ആൾ അഞ്ചും ആറും കുപ്പികളാണ് ഒരുമിച്ച് വാങ്ങിക്കുന്നത്. ഇതാണ് ക്ഷാമം സൃഷ്ടിക്കുന്നത്. അഞ്ചു കുപ്പി ഒരുമിച്ച് വാങ്ങിക്കുമ്പോൾ അഞ്ചു കുടുംബങ്ങൾക്ക് സാധനം ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. ആവശ്യമില്ലാത്ത പരിഭ്രമം ഒഴിവാക്കണം എന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.
ബംഗളൂര്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇവ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഇവ കേരളത്തിലേക്ക് കൂടുതലായി ഇവർ എത്തിക്കുന്നില്ല. ചൈനയിലെ നിർമ്മിതി നിന്നപ്പോൾ തന്നെ ഇന്ത്യയ്ക്ക് പ്രശ്നമായി. ഇൻഫ്രാ റെഡ് തെർമ്മോമീറ്റർ എല്ലാം ചൈന നിർമ്മിതിയാണ്. ചൈനയിൽ നിന്നുള്ള വരവ് നിന്നപ്പോൾ വില കൂടി. ഇനിയുള്ളത് ബംഗ്ലാദേശാണ്. പക്ഷെ ഇവർക്ക് ഇതിനുള്ള പരിമിതികളുണ്ട്. കോടിക്കണക്കിന് രൂപയ്ക്ക് സാധനങ്ങൾ എത്തിക്കാനുള്ള കപ്പാസിറ്റി കേരളത്തിലെ വ്യാപാരികൾക്കില്ല. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വൻകിട കമ്പനികൾക്ക് മാത്രമാണ്. അവർ സാധനം എത്തിക്കുന്നുണ്ട്. അവർ കോടികൾ ഇറക്കി സാധനം ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. പക്ഷെ ലാഭം മോഹിച്ച് ഇത് പിടിച്ചുവയ്ക്കുന്നുമുണ്ട്. ചിലർ റോ മെറ്റീരിയിൽ എത്തിച്ച് ഇവിടെ നിർമ്മിക്കുകയാണ്. പക്ഷെ പ്രൊഡക്ഷനിലും കൊറോണ കാരണം പ്രശ്നങ്ങളുണ്ട്.
അതേസമയം കൊറോണ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വില നിശ്ചയിച്ചു സർക്കാർ സർക്കുലർ ഇറക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ അവശ്യ സാധന പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയതു കണക്കിലെടുത്ത് ചില്ലറ വിൽപന വില (എംആർപി) നിശ്ചയിക്കണം. മാസ്കിനും സാനിറ്റൈസറിനും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു വില കൂട്ടി വിൽക്കാൻ ശ്രമം ഉണ്ടായാൽ ശക്തമായ നടപടിയെടുക്കണംഇതാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
Stories you may Like
- കോവിഡിനെ തടയാൻ മാസ്ക് വെച്ച് തുടങ്ങിയ നമ്മൾ സ്വയം പണി ചോദിച്ചു വാങ്ങുകയാണോ?
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം
- ഏറ്റവും പുതിയ കണക്കിൽ 6000 ലേറെ രോഗികളും നൂറിലേറെ മരണവും; ബ്രിട്ടണിൽ ജാഗ്രത
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- നിപാ ഭീതി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്