കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി; തിരക്കുള്ള വണ്ടികളിലെ പട്ടിക തയ്യാറാക്കുമ്പോഴും ബാക്കിയായി നൂറിലധികം ടിക്കറ്റുകൾ; രാജ്യത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ 168 ട്രെയിനുകൾ റദ്ദാക്കി; ആറ് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് ഒരു ലക്ഷം ട്രെയിൻ ടിക്കറ്റുകളെന്ന് റിപ്പോർട്ട്; സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടി; കൊറോണ വൈറസ് ഭീതിക്കിടെ യാത്രക്കാർ ഇല്ലാതെ റെയിൽവേ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : കൊവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകൾ റദ്ദാക്കി. 168 ട്രെയിനുകളാണ് ഇത്തരത്തിൽ റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. മാർച്ച് 31 വരെയാണ് നടപടി. അതേസമയം, കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. തൽക്കാൽ ടിക്കറ്റ് പോലും കിട്ടാത്ത വണ്ടികളിൽ യാത്രക്കാരുടെ പട്ടിക തയാറാക്കുമ്പോഴും നൂറിലധികം ടിക്കറ്റുകൾ ബാക്കിയാണ്. ടിക്കറ്റുകൾ കിട്ടാറില്ലെന്നു സ്ഥിരമായി പരാതി ഉയരാറുള്ള മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളിലാണു യാത്രക്കാരെ കിട്ടാനില്ലാത്തത്. മംഗലാപുരം സൂപ്പർഫാസ്റ്റ്, വെസ്റ്റ് കോസ്റ്റ്, എഗ്മൂർ ട്രെയിനുകളിലെല്ലാം ഈയാഴ്ചത്തേയ്ക്കു 117-221 സീറ്റുകൾ നിലവിൽ ബാക്കിയാണ്. മംഗലാപുരം മെയിലിൽ മാത്രമാണ് ഇപ്പോൾ ആർഎസി ടിക്കറ്റുകളുള്ളത്. തിരുവനന്തപുരം മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും 250 ടിക്കറ്റുകൾ ലഭ്യമാണ്. അനന്തപുരി എക്സ്പ്രസിൽ ആർഎസി ഉള്ളത്. ഗുരുവായൂർ എക്സ്പ്രസിൽ മാത്രമാണു ടിക്കറ്റുകൾ കിട്ടാനില്ലാത്തത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി നൽകിയെങ്കിലും കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതും അത്യാവശ്യത്തിനു മാത്രം ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്താൽ മതിയെന്നുമുള്ള സർക്കാർ നിർദ്ദേശവുമാണു ട്രെയിനുകൾ കാലിയായി തുടരാനുള്ള കാരണം. അതേസമയം യാത്രക്കാരില്ലെന്ന കാരണത്താൽ ദക്ഷിണ റെയിൽവേ കേരളത്തിലേക്കുള്ള സ്ഥിരം വണ്ടികൾ ഉൾപ്പെടെ ഈ മാസം അവസാനം വരെ വിവിധ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ നമ്പർ 22207 ചെന്നൈ - തിരുവനന്തപുരം എസി ദ്വൈവാര എക്സ്പ്രസ് 20, 24, 27, 31 തീയതികളിലും നമ്പർ 22208 തിരുവനന്തപുരം-ചെന്നൈ എസി ദ്വൈവാര എക്സ്പ്രസ് 22, 25, 29, ഏപ്രിൽ 1 തീയതികളിലും റദ്ദാക്കി. നമ്പർ 06015 എറണാകുളം ജംക്ഷൻ-പ്രതിവാര സ്പെഷൽ 21നും നമ്പർ 06016 വേളാങ്കണ്ണി-എറണാകുളം പ്രതിവാര സ്പെഷൽ 22നും റദ്ദാക്കിയതായി സൂചന ലഭിക്കുന്നത്.
കൊവിഡ് 19 ഭീതി മൂലം നിരവധിയാളുകൾ ബസ് മാർഗമുള്ള യാത്രയും ഒഴിവാക്കിയിട്ടുണ്ട്. മിക്ക ബസുകളിലും യാത്രക്കാർ കുറവാണ്. കൂടാതെ, ട്രെയിനൂകളിലും തിരക്ക് നന്നേ കുറവ് രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കണക്കുകൾ പ്രകാരം ജനറൽ കോച്ചുകളിലെ ദിവസ യാത്രക്കാരുടെ എണ്ണം 61 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മാർച്ച് 10 ലെ കണക്കനുസരിച്ച് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം വെറും 80,188 ആയാണ് കുറഞ്ഞത്.
മാർച്ച് 10 ന് ആയിരുന്നു സംസ്ഥാനത്തുകൊറോണയ്ക്കെതിരെ അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് ജനങ്ങൾ സ്വയം സുരക്ഷിതത്വത്തിലേക്ക് നീങ്ങിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്ന് ഔദ്യോഗിക നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനുകളിലും യാത്രക്കാർ ഒഴിഞ്ഞത്. കൂടാതെ,
പനി, ചുമ, മൂക്കൊലിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ള ഒരു ജീവനക്കാരനും ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യരുത് എന്നും സോണൽ റെയിൽവേ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി അനുസരിക്കാനും വ്യക്തിഗത ശുചിത്വം പാലിക്കാനും കാറ്ററിങ് യൂണിറ്റുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രക്കാർക്ക് വേണ്ടിയുള്ള ഭക്ഷണസേവനങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്ത് എല്ലാ സ്റ്റാഫുകളും ഫെയ്സ് മാസ്കും കൈയുറകളും ധരിക്കേണ്ടതാണ്. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ചുമയോ ജലദോഷമോ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, കണ്ണുകൾ, മൂക്ക് എന്നിവ തൊടുന്നത് ഒഴിവാക്കുക. വായ, കൈയുറകൾ ഇടയ്ക്കിടെ മാറ്റുകയും അടച്ച ഡസ്റ്റ്ബിനിൽ ഉപേക്ഷിക്കുകയും വേണം.കാറ്ററിങ് സ്ഥാപനങ്ങളിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സൂപ്പർവൈസർമാർക്കും സ്വയം വ്യക്തിഗത ശുചിത്വം പാലിക്കാനും ഇക്കാര്യത്തിൽ അവരുടെ കീഴുദ്യോഗസ്ഥർക്ക് കൗൺസിലിങ് നൽകാനും നിർദ്ദേശം നൽകി.
ഭക്ഷ്യസേവനവിഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അവരുടെ യൂണിഫോം ദിവസേന കഴുകുകയും ഡ്യൂട്ടിയിൽ വൃത്തിയുള്ള യൂണിഫോം ധരിക്കുകയും വേണം.'ശരിയായ ശുചിത്വം പാലിക്കുക, ബില്ലിങ് മെഷീൻ, പിഒഎസ് മെഷീനുകൾ, കോഫി മെഷീനുകൾ, കൗണ്ടർടോപ്പ്, ഡോർ ഹാൻഡിലുകൾ, ടേബിൾ, കസേര, ഫ്രിഡ്ജ് ഹാൻഡിലുകൾ, സ്റ്റാൾ ഫ്രെയിമുകൾ എന്നിവ പോലുള്ള പതിവായി സ്പർശിക്കുന്ന വസ്തുക്കളിലും ഉപരിതലങ്ങളിലും ലിസോൾ, ഡെറ്റോൾ , കോളിൻ പോലെയുള്ള അണുനാശിനികൾ ഉപയോഗിക്കുക.
എല്ലാ കാറ്ററിങ് യൂണിറ്റുകളിലും ഹാൻഡ് സോപ്പുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കുകയും എല്ലാ കാറ്ററിങ് യൂണിറ്റുകളുടെയും സമഗ്രമായ ശുചീകരണം ദിവസേന നടത്തുകയും വേണം. ഭക്ഷ്യവസ്തുക്കളുടെ ശരിയായ പാക്കേജിങ് ഉറപ്പാക്കണമെന്നും പാക്ക് ചെയ്യാത്ത വസ്തുക്കളുടെ ഉപയോഗം കഴിയുന്നിടത്തോളം ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷ്യകാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിക്കണം. ആരോഗ്യ മന്ത്രാലയം, എഫ്എസ്എസ്എഐ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രാദേശിക ആരോഗ്യ വകുപ്പുകൾ എന്നിവ കാലാകാലങ്ങളിൽ നൽകുന്ന ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.
സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടി
ആളുകൾ കൂട്ടം കൂടുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി എല്ലാ റെയിൽവേ സോണുകൾക്കും പ്ലാറ്റ്ഫോം ടിക്കറ്റുകൾ 10 മുതൽ 50 രൂപ വരെ ഉയർത്താൻ നിർദ്ദേശം നൽകിയതായി അധികൃതർ പറഞ്ഞു.കൊറോണ വൈറസ് പടരാതിരിക്കാനായി സ്വീകരിച്ച നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉന്നതതല യോഗം ചേർന്നു. സ്റ്റേഷനുകളിൽ അനാവശ്യമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള, താൽക്കാലിക നടപടിയായി എല്ലാ ഡിവിഷണൽ റെയിൽവേ മാനേജർമാരോടും (ഡിആർഎം) പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വില 50 രൂപയായി ഉയർത്താൻ അഭ്യർത്ഥിക്കുന്നു. എന്നാൽ ഇത് ഒരു താൽക്കാലിക വർദ്ധനവ് മാത്രമാണ്. സാഹചര്യം അനുകൂലമാകുന്ന സമയത്ത് പഴയ നിരക്കുകൾ പുനഃസ്ഥാപിക്കും റെയിൽവേ അധികൃതർ പ്രതികരിച്ചു. ഓരോ സോണിൽ നിന്നുമുള്ള ഒരു നോഡൽ ഓഫീസർ എല്ലാ കൊവിഡ് 19 പ്രതിരോധ പരിപാടികളുമായും ബന്ധപ്പെടുന്നതും റെയിൽവേ ബോർഡിന്റെ കൊവിഡ്19 ടീമുമായി നിരന്തരം ബന്ധപ്പെടുന്നതുമായിരിക്കും.രാജ്യത്തുടനീളമുള്ള ശ്രമങ്ങളുടെ തത്സമയ നിരീക്ഷണം നടത്താൻ ഓൺലൈൻ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.6 ദിവസത്തിനുള്ളിൽ റദ്ദാക്കിയത് ഒരു ലക്ഷം ട്രെയിൻ ടിക്കറ്റുകൾ
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റദ്ദാക്കിയ ടിക്കറ്റിനേക്കാൾ 67 ശതമാനം കൂടുതലാണ് ഇത്. ആവശ്യം വന്നാൽ ഇനിയും കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിശാഖപട്ടണം-സെക്കന്തരാബാദ്-വിശാഖപട്ടണം സ്പെഷ്യൽ മാർച്ച് 17, 24, 31 തീയതികളിൽ വിശാഖപട്ടണത്തുനിന്നും മാർച്ച് 18, 25, ഏപ്രിൽ 1 തീയതികളിൽ സെക്കന്തരാബാദിൽ നിന്നും റദ്ദാക്കും. വിശാഖപട്ടണം-തിരുപ്പതി വിശാഖപട്ടണം സ്പെഷ്യൽ മാർച്ച് 23, 30 തീയതികളിൽ വിശാഖപട്ടണത്തുനിന്നും മാർച്ച് 24, 31 തീയതികളിൽ തിരുപ്പതിയിൽ നിന്നും റദ്ദാക്കും.
സംബാൽപൂർ-ബനസ്വാടി-സംബാൽപൂർ പ്രത്യേക ട്രെയിൻ മാർച്ച് 18, 25 തീയതികളിൽ സംബാൽപൂരിൽ നിന്നും മാർച്ച് 19, 26 തീയതികളിൽ ബനസ്വാദിയിൽ നിന്നും റദ്ദാക്കും. ഭുവനേശ്വർ -സെക്കന്തരാബാദ്-ഭുവനേശ്വർ സ്പെഷ്യൽ മാർച്ച് 19, 26 തീയതികളിൽ ഭുവനേശ്വറിൽ നിന്നും മാർച്ച് 20, 27 തീയതികളിൽ സെക്കന്തരാബാദിൽ നിന്ന് റദ്ദാക്കും. പുരി-സാന്ദ്രഗച്ചി-പുരി സ്പെഷ്യൽ മാർച്ച് 20, 27 തീയതികളിൽ പുരിയിൽ നിന്നും 2020 മാർച്ച് 21, 28 തീയതികളിൽ സാന്ദ്രഗച്ചിയിൽ നിന്നും റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.
Indian Railways has cancelled 168 trains due to low occupancy in view of COVID19, from 20th March to 31st March. #Coronavirus pic.twitter.com/PHaQxCj2Wy
— ANI (@ANI) March 19, 2020
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്