നാളെ മുതൽ അനിശ്ചിതകാലത്തേക്ക് എല്ലാ സ്കൂളുകളും നഴ്സറികളും അടയ്ക്കും; ആശുപത്രി ജീവനക്കാർ അടക്കം കൊറോണാക്കാലത്ത് ഉണർന്ന് പ്രവർത്തിക്കേണ്ടവരുടെ മക്കൾക്ക് സ്കൂളിൽ പോകുന്നത് തുടരാം; മെയ് ജൂൺ മാസങ്ങളിലെ പല പരീക്ഷകൾ റദ്ദു ചെയ്തു; യു കെ മുഴുവൻ നിരോധനാജ്ഞക്ക് തുല്യം
സ്വന്തം ലേഖകൻ
ലണ്ടൻ: കൊറോണാ ബാധിതരുടെ എണ്ണം 2626 ആകുകയും ഇന്നലെ ഒരുദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 33 മരണങ്ങളോടെ മൊത്തം മരണ സംഖ്യ 104 ആകുകയും ചെയ്ത സാഹചര്യത്തിൽ ബ്രിട്ടീഷ് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടയ്ക്കും. സ്കോട്ടലാന്റ്, വെയിൽസ്, നൊർത്തേൺ അയർലന്റ് എന്നിവിടങ്ങളിലും ഈ നിരോധനാജ്ഞ ബാധകമായിരിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇന്നലെ വൈകുന്നേരം ഈ വിവരം പ്രഖ്യാപിച്ചത്.
എന്നാൽ ഈ കൊറോണാക്കാലത്ത് ഉണർന്ന് പ്രവർത്തിക്കേണ്ട എൻ എച്ച് എസ് ജീവനക്കാർ, പൊലീസ്, സൂപ്പർമാർക്കറ്റ് ഡെലിവറി ഡ്രൈവർമാർ തുടങ്ങിയ സുപ്രധാന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. അവരുടെ മാതാപിതാക്കൾക്ക് സുഗമമായി തങ്ങളുടെ ജോലി നിർവ്വഹിക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി. എന്നാൽ ഈ സുപ്രധാന തസ്തികകൾ എന്ന വിഭാഗത്തിൽ ആരൊക്കെ ഉൾപ്പെടും എന്ന കാര്യത്തിൽ ഇന്നലെ വൈകുന്നേരം വരെ വ്യക്തതയുണ്ടായിട്ടില്ല. ഇവരുടെ കൃത്യമായ ലിസ്റ്റും ബന്ധപ്പെട്ട സ്കൂൾ അധികാരികൾക്ക് മുന്നിൽ ഇവർ ഇക്കാര്യം എങ്ങനെ തെളിയിക്കണം എന്ന കാര്യവും വ്യക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പല യൂറോപ്യൻ രാജ്യങ്ങളും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നടപടി ഉണ്ടാകുന്നത്. മെയ്-ജൂൺ മാസങ്ങളിൽ നടത്താനിരുന്ന ജി സി എസ് ഇ- എ ലെവൽ പരീക്ഷകളും റദ്ദ് ചെയ്തിട്ടുണ്ട്. നഴ്സറികളും സ്വകാര്യസ്കൂളുകളും അടച്ചിടുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പ്രസിഡണ്ടിന്റെ ഈ പ്രസ്താവന വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്ല്യംസൺ ഹൗസ് ഓഫ് കോമൺസിൽ സ്ഥിരീകരിക്കുകയും ചെയ്തു.
വെൽഷ് സർക്കരും വെള്ളിയാഴ്ച മുതൽ സ്കൂളുകൾ അടക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20% അദ്ധ്യാപകർ സെൽഫ് ഐസൊലേഷനിൽ ആയതിനാൽ സ്കോട്ട്ലാന്റും സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ പറഞ്ഞു. വേനൽ അവധിക്ക് മുൻപായി സ്കൂളുകൾ തുറക്കുവാൻ കഴിയുമോ എന്ന കാര്യം ഉറപ്പില്ല എന്നും അവർ കൂട്ടിച്ചേർത്തു.
സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ടുള്ള ബോറിസ് ജോൺസൺന്റെ പ്രഖ്യാപനം വരുന്നതിന് തൊട്ടു മുൻപാണ് സ്കൂളുകൾക്ക് അവധി നൽകി അയർലന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
സ്കൂളുകൾക്ക് അവധിയാണെങ്കിലും സൗജന്യ സ്കൂൾ ഭക്ഷണം ലഭിക്കുന്നവർക്ക് തുടർന്നും അത് ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകൾ നേരത്തേ തീരുമാനിച്ചത് പോലെ നടക്കില്ലെന്നും എന്നാൽ ഓരോ വിദ്യാർത്ഥിക്കും അവരുടെ അർഹതക്കനുസരിച്ചുള്ള യോഗ്യത നേടുന്നതിൽ അത് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ അവരുടെ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിന് മറ്റേത് മാർഗ്ഗമാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല.
വൃദ്ധരായ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും അടുത്ത് കുട്ടികളെ ഏല്പിച്ച് മാതാപിതാക്കൾ ജോലിക്ക് പോകുവാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിലായിരുന്നു നേരത്തേ സ്കൂളുകൾക്ക് അവധിനൽകാൻ സർക്കാർ മടിച്ചത്. അത്തരത്തിലുള്ള വൃദ്ധരായ ബന്ധുക്കളെ കുട്ടികളെ നോക്കുവാൻ ഏല്പിക്കരുത് എന്ന് ബോറിസ് ജോൺസൺ പ്രത്യേകം ഓർമ്മിപ്പിച്ചു. വൃദ്ധരിലാണ് രോഗ സാധ്യത കൂടുതലുള്ളത് എന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം പരീക്ഷ എഴുതേണ്ടവർക്ക് മുൻകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകും
സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചുകൊണ്ടും ജി സി എസ് ഇ - എ ലെവൽ പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുമുള്ള പ്രഖ്യാപനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ച അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
'സ്കൂളുകൾ അടയ്ക്കുമ്പോൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ പരീക്ഷകളും നടക്കില്ല. എന്നാൽ ഒരു വർഷം മുഴുവൻ പഠനം തുടർന്ന വിദ്യാർത്ഥികൾക്ക് ഇത്കൊണ്ട് നഷ്ടം സംഭവിക്കില്ല. അവർ അർഹിക്കുന്ന യോഗ്യതയും ഗ്രേഡും നൽകുവാനുള്ള നടപടികൾ സ്വീകരിക്കും' പ്രധാനമന്ത്രി പറഞ്ഞു. വളരെ കൃത്യമായും ന്യായമായും വിദ്യാർത്ഥികൾക്ക് അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകുവാനുള്ള പ്രക്രിയ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എങ്ങനെ നടത്തുമെന്നോ എപ്പോൾ നടത്തുമെന്നോ ഉള്ളതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല.ടീച്ചർ അസസ്മെന്റ്, മോക്ക് റിസൽട്ട് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നടപ്പാക്കുക എന്നാണ് ഇപ്പോൾ കരുതുന്നത്.
പ്രധാനമന്ത്രിയുടെ നടപടികളെ ന്യായീകരിച്ചുകൊണ്ട് വിദ്യാഭ്യാസ സെക്രട്ടറി വില്ല്യംസൺ പറഞ്ഞത് പരീക്ഷ ഇല്ലാതെ ഗ്രേഡ് നിശ്ചയിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ജോലിതന്നെയാണെന്നാണ്. പക്ഷെ ഈ കൊറോണാക്കാലത്ത് പൊതുനന്മക്കായി പരീക്ഷകൾ റദ്ദാക്കിയത് ഉൾപ്പടെയുള്ള നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജി സി എസ് ഇ - എ ലെവൽ പരീക്ഷൾ എഴുതേണ്ട വിദ്യാർത്ഥികൾക്ക് അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകും എന്നും അതിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടവരുമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോക്ക് റിസൽട്ട്, ഫൈനൽ ഗ്രേഡ് നിശ്ചയത്തിന് അടിസ്ഥാനമാക്കുമെന്ന വാർത്ത പരന്നതോടെ പ്രതിഷേധവുമായി നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലെത്തി. റിവിഷനിൽ അവർ നടത്തിയ പുരോഗതി മോക്ക് റിസൽട്ട് പ്രതിഫലിപ്പിക്കില്ല എന്നാണ് അവരുടെ പ്രധാന പരാതി. ജി സി എസ് ഇ - എ ലെവൽ പരീക്ഷാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേഡിൽ തൃപ്തിയില്ലെങ്കിൽ, ഫലപ്രദമായ തിരുത്തൽ നടപടികളും ആസൂത്രണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.
വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ ടീച്ചേഴ്സ് യൂണിയൻ ഈ നടപടിയെ സ്വാഗതം ചെയ്തു.സാഹചര്യത്തിന്റെ ആവശ്യകതയാണ് സർക്കാർ നടപടിയെന്നും വിദ്യാർത്ഥികൾക്ക് ന്യായമായ രീതിയിൽ തന്നെ അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്നും യൂണിയൻ നേതാക്കൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍