മനോരമ ലേഖകനെ തൊട്ടാൽ വിവരമറിയുമെന്ന് ഭയന്ന് ജന്മഭൂമി ലേഖകനെ കുടുക്കാൻ നോക്കി; ആർഎംഒ ഗണേശ് കുമാറിന് കലി വന്നത് കളമശേരി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ കാട്ടിയുള്ള തുടരൻ റിപ്പോർട്ടുകൾ; ഒടുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ ചാടിപ്പോയെന്ന വാർത്തയുടെ ഉറവിടം ചോദിച്ച് ജന്മഭൂമി ലേഖകന്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണി; കെസെടുത്തത് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരവും
ആർ പീയൂഷ്
കൊച്ചി: കോവിഡ് വാർത്തകളുടെ ഉറവിടം എവിടെ നിന്ന് എന്നറിയാൻ കളമശ്ശേരിയിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചത് മെഡിക്കൽ കോളേജ് ആർ.എം.ഒ ഗണേശ് കുമാറിന്റെ വ്യക്തി വൈരാഗ്യമെന്ന് കളമശ്ശേരിയിലെ മാധ്യമ പ്രവർത്തകർ. കളമശ്ശേരി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്തതിന്റെ കലി തീർക്കാൻ വേണ്ടിയാണ് ആർ.എം.ഒ ഇത്തരത്തിൽ പൊലീസിനെ കൊണ്ട് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരമാണ് കളമശ്ശേരി പൊലീസ് ആർ.എം.ഒയുടെ പരാതിയിൽ കേസെടുത്തത്.
ആർ.എം.ഒ ലക്ഷ്യം വച്ചത് കളമശ്ശേരി മലയാള മനോരമയുടെ ലേഖകനെയായിരുന്നു. കാരണം നിരന്തരമായി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥകൾ റിപ്പോർട്ട് ചെയ്തിരുന്നത് മനോരമയായിരുന്നു. എന്നാൽ മനോരമ ലേഖകനെ തൊട്ടാൽ വിവരമറിയുമെന്ന് ഭയന്നാണ് ജന്മ ഭൂമി ലേഖകനെ കുടുക്കാൻ തീരുമാനിച്ചത്. ഇതിനായി പരാതിയിൽ പറഞ്ഞ കാരണം ഇതാണ്. കോവിഡ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തി ചാടിപ്പോയെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കും പൊലീസിനും കത്തു നൽകിയിരുന്നു. ഇതിന്റെ പകർപ്പ് എങ്ങനെ ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജന്മഭൂമി ലേഖകൻ ശ്രീജിത്തിനെ പൊലീസ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി ചോദ്യം ചെയ്തതും മൊബൈൽ ഫോൺ വാങ്ങി വച്ചതും.
ഇന്ന് അറസ്റ്റ് ചെയ്യും എന്നു പറഞ്ഞതോടെ മാധ്യമ പ്രവർത്തകരെല്ലാം പ്രതിഷേധവുമായെത്തുകയും മനോരമയും മറുനാടനും അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയതോടെ കേസെടുക്കുന്നില്ല എന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ തിരികെ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ ഫോൺ വാങ്ങി വച്ചത് ഐ.പി.സി 505, 118ബി,118സി എന്നീ വകുപ്പുകൾ ചുമത്തിയാണ്. എന്നാൽ സംഭവം വിവാദമായപ്പോൾ കേസ് എടുക്കുന്നില്ല എന്ന് അറിയിക്കുകയായിരുന്നു.
ആർ.എം.ഒയും സക്കീർ ഹുസൈനും അടുത്ത സുഹൃത്തുക്കളാണ്. സക്കീർ ഹുസൈൻ പൊലീസിൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് മാധ്യമ പ്രവർത്തകനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. എന്നാൽ വിവാദമായതോടെ പൊലീസ് ഇതിൽ നിന്നും പിന്മാറുകയായിരുന്നു. രണ്ടാം തീയതി കോവിഡ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തി ചാടിപ്പോയെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കും പൊലീസിനും കത്തു നൽകിയിരുന്നു. ഇത് മാധ്യമപ്രവർത്തകർക്ക് ചോർന്നു കിട്ടിയതോടെ വാർത്ത പുറത്തു വന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവമില്ലെന്നു കാണിച്ച് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകി. മെഡിക്കൽ ഓഫിസറുടെ കത്ത് വ്യാജമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ജില്ലാ ഭരണകൂടം ഉൾപ്പെടെ ശ്രമിച്ചത്. അതേസമയം കത്തു നൽകിയത് ഡിഎംഒ നിഷേധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ കത്ത് പുറത്തു വന്നതെങ്ങനെ എന്നറിയാനാണ് മെഡിക്കൽ കോളജ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
മെഡിക്കൽ കോളജിൽ കോവിഡ് 19 രോഗവുമായി എത്തിയ പിഞ്ചുകുഞ്ഞിന്റെ മാതാപിതാക്കളുമായി ഇടപഴകിയ ഡോക്ടറും നഴ്സും ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലായെന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിലുള്ളവർ തന്നെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കാൻ കലക്ടർ ഉൾപ്പടെ ആരും തയാറായിരുന്നില്ല.
കളക്ടർ പത്രസമ്മേളനങ്ങളിൽ ഈ വിവരം വെളിപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഇതു സംബന്ധിച്ച ചോദ്യത്തിന് ആശുപത്രി അധികൃതരോ ഡിഎംഒയോ മറുപടി നൽകുകയും ചെയ്തില്ല. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം മന്ത്രി വി എസ്. സുനിൽകുമാറിനോട് പത്രസമ്മേളനത്തിനിടെ ഈ വിവരം മാധ്യമപ്രവർത്തകരിൽ ഒരാൾ ചോദിച്ചതും മന്ത്രി ശരിയാണെന്നു സമ്മതിച്ചതും. ഇത് സംഭവിച്ചിട്ട് പത്തു ദിവസമെങ്കിലും ആയെന്നും നിങ്ങൾ അറിയാൻ വൈകിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഇതേ വിവരം നിഷേധിച്ചുകൊണ്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകിയിരുന്നു. രോഗിയുമായി ഇടപഴകിയ ഡോക്ടർ നിരീക്ഷണത്തിൽ പോയി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ് എന്നായിരുന്നു അറിയിപ്പ്. പ്രിൻസിപ്പലിന്റെ നിഷേധക്കുറിപ്പിൽ തെറ്റു പറയാനാവില്ല. പിന്നീട് മന്ത്രി പറഞ്ഞതനുസരിച്ച്, രോഗിയുമായല്ല, രോഗിയുടെ ബന്ധുവുമായാണ് നിരീക്ഷണത്തിലായ ഡോക്ടറും നഴ്സും ഇടപഴകിയത്. ഇത്തരത്തിൽ മെഡിക്കൽ കോളജിലെ ജീവനക്കാരും സമീപവാസികളും ഉൾപ്പെടെ നാൽപതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾക്കു ലഭിച്ച വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍