സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; നിരീക്ഷണത്തിൽ നിന്ന് പുറത്തുചാടിയവർ രാജ്യം മുഴുവൻ രോഗം പടർത്തി; ചുംബനസംസ്‌ക്കാരവും സുഖലോലുപതയും ജാഗ്രതക്കുറവും തകർത്ത ഇറ്റലിയുടെ ദുരന്തകഥ
എം മാധവദാസ്
റോം: 'ഇവിടെ ജനം മരിച്ചു വീഴുകയാണ്. ഞങ്ങൾ പ്രായമായവരെ മരിക്കാൻ വിടുകയാണ്. നഴ്‌സുമാർ കരയുന്നു. അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്‌സിജൻ മാത്രമാണ്. പ്രായമായവരെ അങ്ങനെ വിട്ട് യുവാക്കളെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിയാണ് ഞങ്ങൾ. ആവശ്യത്തിന് ചികിൽസ കിട്ടാതെ ആളുകൾ മരിക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകർന്നിരിക്കുന്നു.എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.'- കൊവിഡിൽ വിറങ്ങലിച്ചുനിൽക്കുന്ന ഇറ്റലിയിലെ ഒരു ഡോക്ടർ എഴുതിയ കുറിപ്പാണിത്. ഈ രാജ്യത്ത് ഇപ്പോൾ മരണങ്ങളുടെ കണക്കെടുപ്പാണ് എവിടെയും. എല്ലാം അടച്ചിട്ട് രാജ്യം മൊത്തം ക്വാറന്റൈൻ ചെയ്തിട്ടും മരണനിരക്ക് കുറഞ്ഞിട്ടില്ല.
ഇന്നലെയും ഇറ്റലിയിൽ മരിച്ചത് 345പേരാണ്. 31,500 പേർ രോഗബാധിതരും. മൊത്തം 2500ത്തിലേറെ പേർ മരിച്ചു കഴിഞ്ഞു. ഐസിയു കളിൽ ഒഴിവില്ലാത്തതിനാൽ വാർഡുകളിൽ കിടന്ന് നിലവിളിച്ച് മരിക്കുന്നവർ നിരവധിപേർ. വൃദ്ധർ മാത്രമല്ല ചെറുപ്പക്കാരും മരിക്കുന്നതോടെ രോഗബാധിതരെല്ലാം മരണഭയത്തിലാണ്. എല്ലാം അടഞ്ഞുകിടക്കുന്നതോടെ വൻ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇറ്റലിയെ തേടിയെത്തുന്നത്.
സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന യൂറോപ്പിലെ ഒരു വികസിത രാജ്യം. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗമായ രാജ്യം. ഗ്രീക്ക് റോമ സംസ്‌ക്കാരത്തിന്റെ വലിയ പാരമ്പര്യമുള്ള രാജ്യം. അവർ എങ്ങനെയാണ് ശ്മശാന സമാനമായി എന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ലോകം. പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന എപ്പിഡമോളജിസ്റ്റുകളൊക്കെ. ഇറ്റലിക്കാരുടെ അമിതമായ ആത്മവിശ്വാസവും
വില്ലനായെന്നാണ്. ഇങ്ങനെയാന്നും തങ്ങളെ ബാധിക്കില്ലെന്നുള്ള ധാരണയിൽ ആയിരുന്നു ഭുരിഭാഗം ഇറ്റലിക്കാരുമെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ജിയോവന്നി റെസ പറയുന്നു.
സ്നേഹചുംബനം അന്ത്യചുംബനം ആവുമ്പോൾ
'സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്. ചൈന ഹസ്തദാനം നിരോധിച്ചുതുകൊണ്ടാണ് പിടിച്ചു നിന്നത്. ഹസ്താദാനത്തിനു പകരം കാലുകൾ പരസ്പരം മുന്നോട്ടുവെച്ച് ഒരു അഭിവാദന രീതയാണ് ചൈന സ്വീകരിച്ചത്. എന്നാൽ കൊറോണയുടെ സ്റ്റേജ് ഒന്നും രണ്ടും ഘട്ടത്തിനും ഇറ്റലിക്കാർ ചുംബനവും കെട്ടിപ്പിടുത്തവും ഒഴിവാക്കിയല്ല. കാരണം അമിത ആത്മവിശ്വാസം തന്നെ.
കുടിയേറ്റ നിരക്കും ഇറ്റലിയിൽ കൂടതലാണ്. സഞ്ചാര പ്രിയരായ ഇറ്റലിക്കാർ കൊറോണയെ കേരളത്തിടക്കം ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചു. ഡോ. ജിയോവന്നി റെസ പറയുന്നത് കോവിഡ് ബാധിച്ച് സ്‌കൂളുകൾക്ക് അവധി നൽകിയപ്പോൾ, പർവതമേഖലയിലേക്ക് ടൂർ പോവുകയായിരുന്നു ഒരുപാട് ഇറ്റലിക്കാർ ചെയ്തതെന്നാണ്. വീടുകളിൽ തന്നെ ഇരിക്കണമെന്ന സർക്കാർ നിർദ്ദേശം പലയിടത്തും ജലരേഖയായി. ഒടുവിൽ ആളുകളെ വീട്ടിലിരുത്താൽ പോൺ സൈറ്റുകളുടെ പ്രീമിയം സർവീസുകൾ സൗജന്യമാക്കി. ഐസൊലേഷനിൽ കഴിയുന്ന കൊറോണബാധിതർക്ക് ആശ്വാസം നൽകാനാണ് തീരുമാനമെന്ന് പോൺഹബ്ബ് പറയുന്നു. കൊറോണദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് പണം നൽകും. ഒരു മാസത്തിയേക്ക് പോൺ ഹബ് പ്രീമിയം അക്കൗണ്ടുകളിലെ വീഡിയോകൾ ഇറ്റലിക്കാർക്ക് സൗജന്യമായി കാണാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലാണ് പോൺഹബ് ഇക്കാര്യം പറയുന്നത്. അതുപോലെതന്നെ ഐസോലേഷനിൽ ഉള്ളവർ ചാടിപ്പോകാതെ നോക്കുയും ഇറ്റലി നേരിട്ട വെല്ലുവിളിയായിരുന്നു.
രോഗം പരത്തിയത് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടവർ
ഒരു ഇറ്റലിക്കാരനായ പത്തനംതിട്ട 'അച്ചായനും' കുടുംബവുമാണ് കൊറോണ കേരളത്തിൽ പടർത്തിയതിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ, ഐസോലേഷനിൽ നിന്ന് ചാടിപ്പോയ കുറേ ഇറ്റാലിയൻ പൗരന്മ്മാരാണ് അവിടെയും സ്ഥിതിഗതികൾ വഷളാക്കിയത്. ഇറ്റലിയുടെ 25 ശതമാനം ക്വാറന്റൈൻ ചെയ്ത് റെഡ് സോൺ പ്രഖ്യാപിച്ച സമയത്ത് 10000 ത്തോളം ആളുകൾ സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോയതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് എപ്പിഡമോളജി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2, 3 എന്നീ തീയതികളിലായാണ് ഇവർ കടുന്നു കളഞ്ഞത്. ഇറ്റലിയിൽ പ്രമുഖർക്ക് രണ്ട് വീടുകൾ ഉണ്ട്. യാത്രചെയ്യാൻ പാടില്ലാത്ത റെഡ് സോണിൽനിന്ന് അവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീട്ടിലേക്ക് കടന്നു. പക്ഷേ ഇതോടെ രോഗം രാജ്യം മുഴുവൻ എത്തി. രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു. വൃദ്ധർ മാത്രമാണ് ഈ രോഗം വന്നാൽ മരിക്കുക എന്ന തെറ്റിദ്ധാരണയും ഇക്കാലത്ത് യുവാക്കൾക്ക് ഉണ്ടായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗും വയോധികർ ആയിരുന്നെങ്കിലും ഇപ്പോൾ യുവാക്കളും മരിക്കുന്നുണ്ട്. ജപ്പാൻ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കുടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ഇറ്റലി. മരണ നിരക്ക് കൂടാൻ അതും ഒരു കാരണമായി.
പക്ഷേ കൊറോന സ്റ്റേജ് 2വിലേക്ക് കടന്നിട്ടും. ഇറ്റലിക്കാർ വീട്ടിൽ ഒതുങ്ങിയില്ല. അവർ അപ്പോഴും
വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടന്നു. അതിനുള്ള വലിയ വിലയാണ് പിന്നീട് കൊടുക്കേണ്ടി വന്നത്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനപോലുള്ള രാജ്യങ്ങൾ ചെയ്യുന്നപോലെ, ആളുകളെ അടിച്ചമർത്താൻ അപ്പോളും ഇറ്റാലിയൻ ഭരണകൂടം ശ്രമിച്ചിട്ടുമില്ല. പുറത്തിറങ്ങുന്നവർക്ക് പിഴയുൾപ്പെടയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടുപോയിരുന്നു.
ശവങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയാതെ ഇറ്റലി
ഓരോ ദിവസവും നാനൂറും അഞ്ചൂറും പേർ മരിച്ചുവീഴുന്ന അവസ്ഥയാണ് ഇറ്റലിയിൽ ഇന്നുള്ളത്. തങ്ങളുടെ ആരോഗ്യ സംവിധാനം ഇത്ര ദുർബലമാണെന്ന് ഇറ്റലിക്കാരും അപ്പോൾ മാത്രമാണ് അറിയുന്നത്. ആശുപത്രികൾ നിറഞ്ഞു. എവിടെയും സ്ഥലമില്ല. ഡോക്ടർമാരും ഇൻഫക്റ്റഡ് ആകുന്നു. ശവങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയാത്ത അവസ്ഥ.
വടക്കൻ ഇറ്റലിയിലെ ബെർഗാമോ സ്വദേശിയായ റെൻസോ കാർലോ എന്ന എൺപത്തഞ്ചുകാരന്റെ മൃതദേഹം അഞ്ചു ദിവസത്തിനിപ്പുറവും സംസ്‌കാരം കാത്ത് ശവപ്പെട്ടിയിൽ കിടക്കയാണെ് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലെ പള്ളിയിലെ സെമിത്തേരി അടച്ചതു മൂലം ശവസംസ്‌കാരം നടത്താനാകുന്നില്ല. അദ്ദേഹത്തിന്റെ പത്നി അൻപതുകാരിയായ ഫ്രാൻകാ സ്റ്റെഫാനെല്ലി, റെൻസോയ്ക്ക് ശരിയായ ശവമടക്ക് നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ ദേശീയ നിയന്ത്രണം അനുസരിച്ച് പരമ്പരാഗത ശവസംസ്‌കാര ശുശ്രൂഷകൾ ഇറ്റലിയിൽ നിയമവിരുദ്ധമാണിപ്പോൾ. അതെന്തായാലും അവർക്കും മക്കൾക്കും അതിൽ പങ്കെടുക്കാനുമാകില്ല. കാരണം അവരെല്ലാം രോഗബാധിതരും ക്വാറന്റീനിലും ആണ്. മഹാമാരിയെ ഭയപ്പെട്ട് തെരുവുകളെല്ലാം ശൂന്യമാണിപ്പോൾ. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. 60 ദശലക്ഷം ഇറ്റലിക്കാർ വീട്ടു തടങ്കലിലാണിപ്പോൾ. ആളുകളുടെ ജീവൻ നിലനിർത്താൻ രാപകലില്ലാതെ അധ്വാനിച്ച് തളരുകയാണ് ഡോക്ടർമാരും നഴ്സുമാരും.
ലൊമ്പാർഡിയുടെ വടക്കൻ ഭാഗങ്ങളിൽ മൃതശരീരങ്ങൾ കൂനകൂടുകയാണെന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു. ബെർഗാമോ പ്രവിശ്യയിൽ 3760 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ആശുപത്രി മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു. സെമിത്തേരി ഈ ആഴ്ച അടച്ചിടാൻ ബെർഗാമോ മേയർ ഓർഡിനൻസ് പുറപ്പെടുവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഈ നടപടി. ബെർഗാമോയിലെ ഓൾ സെയ്ന്റ്സ് പള്ളിയിലേക്ക് മിക്ക മൃതശരീരങ്ങളും കൊണ്ടു പോയി. ശവമടക്ക് കാത്തു നിരവധി ശവമഞ്ചങ്ങളാണ് അവിടെയുള്ളത്. ഇവ എവിടെ വയ്ക്കണമെന്ന് അറിയില്ല എന്ന് പുരോഹിതൻ പറയുന്നു. ഓരോ ദിവസവും നൂറുകണക്കിനു പേർ മരിക്കുന്നു. ഓരോ ശരീരവും സംസ്‌കരിക്കാൻ ഒരു മണിക്കൂറിലധികം എടുക്കും. വൈറസ് വ്യാപനം തടയാൻ ശവസംസ്‌ക്കാരം ഉൾപ്പെടെ മതപരവും ആഭ്യന്തരവുമായ എല്ലാ ചടങ്ങുകളും ദേശീയ അടിയന്തര നിയമത്തിലൂടെ നിരോധിച്ചിരിക്കുകയാണ്. ശവമടക്കിന് വളരെ ചുരുങ്ങിയ ഒരു പ്രാർത്ഥന മാത്രം പുരോഹിതർക്ക് അനുവദിച്ചിട്ടുണ്ട്. 'ജീവിതത്തെ സ്നേഹിക്കാൻ ഈ ദുരന്തം നമ്മെ ഓർമിപ്പിക്കുന്നു' എന്ന് പുരോഹിതനായ ബ്രദർ മാർക്കോ പറയുന്നു. വീട്ടുകാരോ സുഹൃത്തുക്കളോ ബന്ധുക്കളോ അടുത്തില്ലാതെ ആശുപത്രിയിലെ ഐസലേഷനിൽ മരണമടയുന്നവർ നിരവധിയാണ്. കൊറോണ വൈറസ് രോഗികൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ ചില അസോസിയേഷനുകൾ ടാബ്ലെറ്റ് പോലുള്ളവ സംഭാവനയായി നൽകുന്നുണ്ട്.
മോർച്ചറി വ്യവസായത്തെയും വൈറസ് ബാധിച്ചതായി നാഷനൽ ഫെഡറേഷൻ ഓഫ് ഫ്യൂണറൽ ഹോംസ് സെക്രട്ടറി അലെസാന്ദ്രോ ബോസി പറയുന്നു. മുഖാവരണമോ കയ്യുറകളോ പോലുമില്ലാതെയാണ് മരിച്ചവരുടെ ശരീരം കൈകാര്യം െചയ്യുന്നത്. മരണശേഷം വൈറസ് പടരില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. നമ്മൾ അതിനു തയ്യാറായില്ലെങ്കിൽ അവർക്ക് പട്ടാളത്തെ വിളിക്കേണ്ടി വരും. ഇറ്റലിയുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് ശവസംസ്‌കാരശുശ്രൂഷകൾ. സാധാരണ 600 മുതൽ 1000 പേർ വരെ പങ്കെടുക്കുന്ന ചടങ്ങാണിത്. ഇപ്പോൾ അതിനൊന്നും ആളില്ലാതായി. ഇനി എത്രപേർ മരിക്കും രോഗം എങ്ങനെയൊക്കെ പടരും എന്ന ആശങ്കയിലാണ് ഈ രാജ്യം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍