അന്ന് കാണിച്ച ധൈര്യത്തിൽനിന്ന് എങ്ങനെ പിന്നാക്കം പോയി? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ ഉലക്കുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്; ഇത്ര ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ല: ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്; ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതും; ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് കട്ജുവും നിലപാട് വ്യക്തമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : വിരമിച്ച് നാല് മാസം പിന്നിട്ടപ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ചു ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്ത്. ജുഡീഷറിയുടെ സ്വതന്ത്ര്യത്തിന് വലിയ ഭീഷണി'യാണിതെന്ന് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി നാമനിർദ്ദേശം സ്വീകരിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ പിടിച്ചുലക്കുന്നതാണെന്നും കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. നേരത്തെ ജസ്റ്റിസ് മദൻ ബി ലോക്കൂറും ഗൊഗോയ് യുടെ രാജ്യസഭാംഗത്വത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു.
2018 ൽ സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോടൊപ്പം കുര്യൻ ജോസഫും മദൻ ബി ലോക്കൂറും ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നും ജഡ്ജിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഞങ്ങൾ രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നു', 2018 ജനുവരി 12 ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയോടൊപ്പം മറ്റു മൂന്നുപേരും നടത്തിയ പ്രസ്താവനയാണിത്. 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിക്കുന്നതിനായി ഒരിക്കൽ അത്രയേറെ ദൃഢ വിശ്വാസവും ധൈര്യവും പ്രകടിപ്പിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എങ്ങനെയാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ പിന്നാക്കം പോയത് എന്ന കാര്യം എന്നെ അത്ഭുതപെടുത്തുന്നു. നമ്മുടെ മഹത്തായ രാഷ്ട്രം ഇന്നും അടിസ്ഥാന ഘടനയിലും ഭരണഘടനാ മൂല്യങ്ങളിലും അടിയുറച്ചു നിൽക്കുന്നു. അതിന് പ്രധാനമായും നന്ദി പറയേണ്ടത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയോടാണ്', കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ചെലമേശ്വർ , ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ബി ലോകൂർ എന്നിവരോടൊപ്പം അഭൂതപൂർവമായ നീക്കത്തിലൂടെ ഞാൻ പരസ്യമായി രംഗത്തെത്തി. ഈ അടിത്തറയ്ക്ക് (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്) ഒരു ഭീഷണിയുണ്ടെന്ന് രാജ്യത്തോട് പറയാൻ. ഇപ്പോൾ ആ ഭീഷണി വളരെ വലുതാണെന്ന് എനിക്ക് തോന്നുന്നു. വിരമിച്ച ശേഷം ഒരു തസ്തികയും ഏറ്റെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചതിന്റെ കാരണവും ഇതാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നിലപാട് വ്യക്തമാക്കി.
പരിഹാസവും അതേസമയം ഭരണഘടന നിർവചിച്ച അധികാര വിഭജനത്തെ അപ്രസക്തമാക്കുന്നു എന്ന വിമർശനവും ഉന്നയിച്ചുള്ള ചോദ്യമായിരുന്നു ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെത്. 'ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എത് ആദരം നൽകുമെന്നതിനെ കുറിച്ച് കുറച്ചുനാളായി അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് രാജ്യസഭാംഗത്വം നൽകിയതിൽ അത്ഭുതമേയില്ല. പക്ഷെ, അത് ഇത്രവേഗം നടന്നു എന്നതിലാണ് ആശ്ചര്യം. ഈ നിയമനം ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനർനിർവചിക്കുന്നു. അവസാനത്തെ അത്താണിയും വീണുവോ?' ജസ്റ്റിസ് മദൻ ബി ലോക്കൂർ അഭിപ്രായപെട്ടതിങ്ങനെയായിരുന്നു.
അതേസമയം, രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിധിയോട് നീതിപുലർത്തുന്നില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം പുനർനിയമിക്കുന്ന വിഷയത്തിലാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയുള്ളത്. പുനർനിയമനത്തിന് സാധ്യതയുണ്ടെങ്കിൽ ട്രിബ്യൂണൽ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അത് ബാധിക്കുമെന്നാണ് വിധിയിൽ പറഞ്ഞത്.
ചീഫ് ജസ്റ്റിസായിരിക്കെ അയോധ്യ, റഫാൽ തുടങ്ങിയ കേസുകളിൽ കേന്ദ്രസർക്കാരിന് അനുകൂലമാകുന്ന വിധികളാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്. വിരമിച്ച് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് രാജ്യസഭാംഗത്വം ലഭിക്കുന്നതാണ് മുൻ ജഡ്ജിമാരിൽ നിന്നുൾപ്പെടെ വിമർശനത്തിന് കാരണമായത്. വിരമിച്ചശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട റോജർ മാത്യു കേസിൽ ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ച് നിരീക്ഷിച്ചത്. അദ്ദേഹം വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ വിധിയെന്നതും ശ്രദ്ധേയമാണ്.
മുമ്പ് ജസ്റ്റിസ് രംഗനാഥ മിശ്ര രാജ്യസഭയിലെത്തിയിട്ടുണ്ടെങ്കിലും അത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചായിരുന്നു. മാത്രവുമല്ല അദ്ദേഹം വിരമിച്ച് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഈ സ്ഥാനലബ്ധി. ദേശീയ ദുരന്തനിവാരണ കമ്മിഷൻ അധ്യക്ഷൻ, ദേശീയ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയ പദവികളിൽ സുപ്രീംകോടതി ജഡ്ജിമാരെത്തുന്നത്, അവരെ മാത്രമേ നിയമിക്കാവൂയെന്ന നിയമമുള്ളതുകൊണ്ടാണ്. എന്നാൽ വിരമിച്ച് നാലുമാസത്തിനകം രാഷ്ട്രീയനിയമനമായി ജസ്റ്റിസ് ഗൊഗോയിയെ നേരിട്ട് നാമനിർദ്ദേശം ചെയ്തതാണ് ചോദ്യംചെയ്യപ്പെടുന്നത്.
എന്നാൽ, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ വിമർശനം നടത്തിയത്. 20 വർഷം അഭിഭാഷകനായും 20 വർഷം ജഡ്ജിയായും താൻ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജൻ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ലെന്നായിരുന്നു കട്ജു കുറിച്ചത്. ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്. ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, നിയമന വിഷയത്തിൽ ന്യായികരിച്ച് ഗൊഗോയ് രംഗത്തെത്തി. രാഷ്ട്രനിർമ്മാണത്തിൽ ജുഡീഷ്യറിയും നിയമനിർമ്മാണ സഭയും ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന ബോധ്യം കാരണമാണ് രാജ്യസഭാംഗത്വം സ്വീകരിക്കാൻ തയാറായതെന്നു മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ജുഡീഷ്യറിയുടെ നിലപാടുകൾ പാർലമെന്റിൽ അവതരിപ്പിക്കാനും മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കാനും തനിക്ക് അവസരം ലഭിക്കും. സത്യപ്രതിഞ്ജ ചെയ്ത ശേഷം ഏറെക്കാര്യങ്ങൾ പറയാനുണ്ടെന്നും ഗൊഗോയ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍