'എന്നെ ഇപ്പോൾ ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ആണ് കാണുന്നത്; ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ്..ഞാൻ വില്ലനല്ല; വിമാനത്താവളത്തിൽ എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല; അവരെ ശിക്ഷിക്കുന്നതിന് പകരം എന്നെ ശിക്ഷിക്കാം'; എല്ലാം അജ്ഞതയിൽ സംഭവിച്ചതെന്നും രജത് കുമാർ; ബിഗ് ബോസ് മുൻ താരത്തെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു
ആർ പീയൂഷ്
കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ശേഷം വിവാദ നായകനായി മാറിയ ഡോക്ടർ രജത്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈകിട്ട് 6 മണിയോടെയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജത് കുമാർ ഹാജരായത്. തുടർന്ന് അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തു. രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്. നെടുമ്പാശേരി സിഐ ബൈജുവാണ് ചോദ്യം ചെയ്തത്. പുറത്തുവന്ന ശേഷം രജിത്തിന്റെ വാക്കുകൾ ഇങ്ങനെ:
'സ്നേഹ സംഭാഷണം തന്നെയായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം എനിക്ക് പരാതിയില്ല. അതിന് കാരണം ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് സിഐ സാറിന് മനസ്സിലായി. ചോദ്യം എല്ലാ വശത്തൂടെയും വന്നു. പിന്നെ ഒരുകാര്യം എന്റെ സഹോദരങ്ങൾ അറിയേണ്ടത്...70 ദിവസം ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് അകത്ത് മുറി അടച്ച്, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. വന്നിറങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് ധാരണയില്ലായിരുന്നു. ഞാൻ പ്രീപെയ്ഡ് ടാക്സിയിൽ ടിക്കറ്റ് എടുത്ത് പോകണമെന്ന് കരുതിയാണ് വന്നത്. എങ്ങനെയോ വരുന്ന വിവരം സോഷ്യൽ മീഡിയയിലൂടെയും മറ്റും അറിഞ്ഞു. ഞാൻ ബിഗ്ബോസിലേക്ക് പോയത് വട്ടപൂജ്യമായിട്ടാണ്. ഒരുപാട് പീഡനങ്ങളും ഇൻസൾട്ടും അനുഭവിച്ച് ചെയ്യാത്ത തെറ്റിന് പഴി കേട്ട്, കഷ്ടത എത്രേയോ അനുഭവിച്ച് പോയ വ്യക്തിയാണ്. പക്ഷേ തിരിച്ചുഞാൻ വരുന്നത് മലയാളി സഹോദരങ്ങളുടെ ഹൃദയങ്ങളിൽ ഒരുപാട് ഫ്ളാറ്റുകൾ നിർമ്മിച്ച ശേഷമാണെന്ന് പൂർണമായി വിശ്വസിക്കുന്നു.
പുറത്തിറങ്ങി വന്നപ്പോഴാണ്...ഇത്രയും വലിയ ആൾക്കൂട്ടത്തെ കണ്ടത്. എന്നെ സ്നേഹിക്കുന്ന സഹോദരങ്ങൾ എങ്ങനെയോ വന്നിരിക്കുന്നുവെന്നാണ്, അവര് അറിഞ്ഞുവന്നതാണോ ആരെങ്കിലും കണ്ടക്റ്റ് ചെയ്തതാണോ വിളിച്ചുവരുത്തിയതാണോ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. വീട്ടിൽ വന്നപ്പോൾ മൊബൈൽ ഓഫ് ചെയ്തു. ഗേറ്റ് പൂട്ടിയാണ് ഇരുന്നത്. ഞാൻ ഒളിവിലായിരുന്നില്ല. ആറ്റിങ്ങൽ പൊലീസ് വീട്ടിൽ വന്നപ്പോഴാണ് ഞാൻ മുറ്റത്ത് നിൽക്കുന്നത് കാണുന്നത്. ആളുകൂടിയപ്പോൾ പൊലീസ് പറഞ്ഞു...ആള് കൂടിക്കൂടാ...കൊറോണ വൈറസ്...എന്നെ സ്നേഹിച്ചിരിക്കുന്നവരോടെ എനിക്ക് നന്ദിയും ...ജീവിതം പോലും സമർപ്പിച്ചിരിക്കുന്നയാളാണ് സമൂഹത്തിന് വേണ്ടി. പക്ഷേ എന്നേക്കാൾ കൂടുതൽ നമ്മൾ ഇപ്പോൾ സ്നേഹിക്കേണ്ടത് ഒരുകുഞ്ഞിന് പോലും കൊറോണ വൈറസ് വരരുത് എന്നതിനാണ്.
ഒരുകാര്യം എടുത്തുപറയുന്നു..ആരോഗ്യവകുപ്പിന്റെ പ്രവർത്തനം വിശേഷിച്ച് ഷൈലജ ടീച്ചറിന്റെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്. ഇങ്ങനെ വലിയൊരു കാര്യം ചെയ്യുമ്പോൾ ഞാൻ ഇതൊന്നും അറിയാതെ ജയിലിൽ നിന്നെന്ന പോലെയാണ് വന്നിറങ്ങുന്നത്. ഇപ്പോൾ സ്റ്റേഷനിൽ സിഐ പറഞ്ഞപ്പോഴാണ് അറിയുന്നത് വിമാനത്താവളത്തിന് 500 മീറ്റർ പരിധിക്കുള്ളിൽ ആളുകൾ ഇത്രയും കൂടിക്കൂടാ എന്ന്. ആളുവരുമെന്ന് അറിയിച്ചിരുന്നെങ്കിൽ അവർ അത് കൺട്രോൾ ചെയ്യുമായിരുന്നുവെന്ന്. അപ്പോൾ ഇത് അജ്ഞതയിൽ സംഭവിച്ചതായിരിക്കും. അജ്ഞാനത്താൽ സംഭവിച്ചതായിരിക്കും എന്റെ സഹോദരങ്ങൾക്ക്. അത് ഞാൻ അനുഭവിച്ച പീഡനങ്ങൾ കൊണ്ട് ഒരുപക്ഷേ, എന്നെ സ്നേഹിക്കുന്ന ഹൃദയങ്ങൾ എന്നെ ഒന്നുകാണാൻ വേണ്ടി വന്നതായിരിക്കും. കാണാൻ വന്ന സ്നേഹം ഞാൻ ഉൾക്കൊള്ളുന്നു. പക്ഷേ എന്നെ ഇപ്പം ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ഞാൻ ഇതിന്റെ നിയമനടപടിയുമായി പോകുന്നു. പക്ഷേ ഞാൻ ഇത് അനുഭവിക്കുന്നതിൽ എനിക്ക് ഒരുവിഷമവും ഇല്ല .കാരണം എന്നെ വോട്ടിട്ട് സ്നേഹിച്ച എന്റെ കുട്ടി അനിയന്മാര് ഇത്രയും കഷ്ടപ്പെട്ട് വന്ന അവരുടെ കഷ്ടതയിൽ എന്റെ ഈ നിയമ നടപടി..ഇന്റൊറേഗേഷൻ അലിഞ്ഞിപോയിരിക്കുകയാണ്.
എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല. അവരെ ആരെയെങ്കിലും നിങ്ങൾ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, ആ നിഷ്ക്കളങ്കരായ നന്മയുള്ള മനുഷ്യർക്ക് പകരം എന്നെ ശിക്ഷിക്കാം. ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ് ഞാൻ വില്ലനല്ല. '
രജത് കുമാറിനെ ഹൈക്കോടതി വിധി ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ടം കൂടി, യാത്രക്കാർക്കും വിമാനത്താവളജീവനക്കാർക്കും തടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് രജിത് കുമാറിന് എതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൊറോണ പടരുമ്പോൾ നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൊരുക്കിയ സ്വീകരണ ചടങ്ങിന്റെ പേരിൽ ഈ റിയാലിറ്റി താരത്തിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമുള്ള വകുപ്പുകൾ മാത്രമേ ചുമത്തിയിരുന്നുള്ളു.
ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. ഇതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ ചടങ്ങാണ് വിവാദമായത്. ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോ. രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസെടുത്തത്.
കൊറോണ കാലത്ത് തനിക്ക് സ്വീകരണം നൽകാൻ രജത് കുമാർ തന്നെയാണ് ആരാധകരോട് ആവശ്യപ്പെട്ടത്. ഇത് മനസിലാക്കിയാണ് രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. താൻ കീഴടങ്ങാൻ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് ആറ്റിങ്ങൽ സിഐയെയാണ് രജത് കുമാർ അറിയിച്ചത്. രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ തേടി നടക്കുകയാണെന്ന് അറിഞ്ഞാണ്കീഴടങ്ങാൻ പോകുന്ന കാര്യം രജത് കുമാർ ആറ്റിങ്ങൽ സിഐയെ വിളിച്ച് പറഞ്ഞത്. കീഴടങ്ങാൻ രജത്കുമാർ കൊച്ചിയിലേക്ക് നീങ്ങിയതായി ആറ്റിങ്ങൽ സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. രജത്കുമാറിനെ തങ്ങൾ അന്വേഷിക്കുന്നതായും എന്നാൽ കീഴടങ്ങാൻ വരുന്ന കാര്യം അറിയിച്ചില്ലെന്നുമാണ് നെടുമ്പാശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജത് എത്തുന്ന കാര്യം അറിയിച്ചില്ല. ഈ വിവരം ആറ്റിങ്ങൽ പൊലീസിനോട് തിരക്കുമെന്നും നെടുമ്പാശ്ശേരി സിഐ പറഞ്ഞു. ഈ കേസിൽ കീഴടങ്ങാനാണ് രജത് കുമാർ കൊച്ചിയിക്ക് തിരിച്ചത്. എയർപോർട്ടിലെ സ്വീകരണ ചടങ്ങ് വിവാദമായപ്പോൾ അറസ്റ്റിനുള്ള നീക്കം മനസിലാക്കി രജത് കുമാർ മുങ്ങുകയായിരുന്നു. ഇതറിഞ്ഞതോടെ രജത് കുമാറിന്റെ വീടുള്ള ആറ്റിങ്ങലിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പക്ഷെ താരത്തിനെ കണ്ടുകിട്ടിയില്ല.
അറസ്റ്റ് ചെയ്യാൻ ആറ്റിങ്ങൽ പൊലീസ്എത്തിയപ്പോൾ താരത്തിന്റെ ആങ്ങലിലെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടിനു മുന്നിൽ പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. ആരാധക വൃന്ദവും ആറ്റിങ്ങലിലെ വീട്ടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് അന്വേഷണം ആറ്റിങ്ങൽ പൊലീസ് ഊർജ്ജിതമാക്കിയത്. കൊറോണ കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഒരു റിയാലിറ്റി ഷോ താരം സ്വീകരണ ചടങ്ങ് ഒരുക്കിയത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചവരെയും സ്വീകരണം ഒരുക്കാൻ ആരാധകരോട് ആവശ്യപ്പെട്ട രജത്കുമാറിനെതിരെയും നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. പക്ഷെ പൊലീസ് അന്വേഷണം മുറുകിയപ്പോൾ ഈ താരം മുങ്ങുകയും ചെയ്തു.
കൊറോണ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയതിൽ സർക്കാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. മനസ്സ് ശുദ്ധമായാൽ കൊറോണ വരില്ലെന്ന നിരുതതരവാദപരമായ പ്രസ്താവനയും സർക്കാർ ഗൗരവത്തിലെടുത്തിരുന്നു. ഇതോടെയാണ് രജത്കുമാറിനെ എങ്ങിനെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിൽ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്നാണ് പൊലീസ് പറഞ്ഞത്.
കേസ് എടുത്തതിനെ തുടർന്ന് രജിത്കുമാർ ഒളിവിലാണ്. രജിത്കുമാർ ഫാൻസ് അസോസിയേഷൻ ഞായറാഴ്ച രാത്രിയാണ് സ്വീകരണമൊരുക്കിയത്. നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിട്ടുണ്ട്.
ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. മോട്ടിവേഷണൽ ക്ലാസുകളിൽ തുടർച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമർശനങ്ങൾ നേരിട്ട് കോളജ് അദ്ധ്യാപകനാണ് ഡോ.രജിത് കുമാർ. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അദ്ധ്യാപകനാണ്.
2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം വനിതാ കോളജിൽ വച്ച് രജിത്കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സദസ്സിൽ നിന്ന് ആര്യ സുരേഷ് എന്ന പെൺകുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഇതോടെയാണ് രജത് കുമാർ വീണ്ടും വിവാദ നായകനായി മാറിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്