കല്ലറ പൊളിച്ച ഒരാളെ കിട്ടി... ബിജോയ് തോട്ടപ്പള്ളി അവനെ പിടിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുവരിക... കുർബാനയ്ക്ക് ശേഷം അച്ചന്റെ അറിയിപ്പ് മുഴങ്ങി; ബലമായി മൊബൈൽ പിടിച്ചുവാങ്ങി കഴുത്തിന് അടിച്ച് മർദ്ദനം തുടങ്ങിയതും അച്ചൻ; ക്രൂരമർദ്ദനത്തിൽ മരിക്കാതെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ ഇടപെട്ടതിനാൽ; കല്ലറ തകർത്തെ വ്യാജ ആരോപണം ഉന്നയിച്ച് വൈദികൻ മർദ്ദിച്ച വിവരം മറുനാടനോട് വിവരിച്ചു ബിജോയി; വികാരിയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അതിരൂപതയും; പ്രശ്നങ്ങൾ തീരാതെ വാതക്കാട് പള്ളി
എം മനോജ് കുമാർ
കൊച്ചി: തുറവൂർ വാതക്കാട് പള്ളി വികാരിയായിരുന്ന ഫാദർ ജോഷി ചിറക്കലിനെതിരെ ആലുവ റൂറൽ എസ്പിക്ക് പരാതി. പള്ളിയിലെ കല്ലറ തകർത്ത സംഭവവുമായി ബന്ധപ്പെട്ടു തന്നെ പള്ളിയിൽ തടഞ്ഞുവെച്ച് മർദ്ദിച്ചതിനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനുമാണ് പരാതി വന്നത്. സംഭവത്തിൽ മർദ്ദനമെറ്റ ഇടവകാംഗത്തിന്റെ പരാതി ലഭിച്ചെങ്കിലും സംഭവത്തിൽ മേൽ നടപടികൾ വന്നിട്ടില്ല. പള്ളി പ്രശ്നമായതിനാലാണ് പൊലീസ് അനങ്ങാത്തത് എന്നാണ് സൂചന. ഇടവകാംഗത്തിന്റെ വീട് കയറി അക്രമിച്ചതിന് ഫാദർ ജോഷി ചിറക്കലിനു എതിരെ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമ്പോൾ തന്നെയാണ് വീണ്ടും ഒരു പരാതി ഫാദർ ജോഷി ചിറക്കലിനു നേരെ വരുന്നത്. ജോഷി ചിറക്കലിനു എതിരെ പൊലീസിൽ പരാതി നൽകിയ ജയ്സണിന്റെ അമ്മയുടെ കല്ലറ തകർത്തപ്പോൾ അത് കാണാൻ പോയ തന്നെ കല്ലറ തകർത്തയാൾ എന്ന രീതിയിൽ പള്ളിയിൽ തടഞ്ഞുവെച്ച് മർദ്ദിച്ചു എന്നാണ് ബിജോയ് പരാതിയിൽ പറയുന്നത്.
മാർച്ച് ഒന്നിന് കുർബാന കഴിഞ്ഞു കല്ലറ തകർത്തയാളെ കിട്ടി എന്നാണ് ജോഷി ചിറക്കൽ പള്ളിയിൽ വിളിച്ചു പറഞ്ഞത്. ഇത് കേട്ടതോടെ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിൽ എത്തിച്ചു. അച്ചൻ എന്റെ ഫോൺ പിടിച്ചു വാങ്ങി കഴുത്തിൽ മർദ്ദിച്ചു. എല്ലാവരും എന്നെ തലങ്ങും വിലങ്ങും മർദിച്ചു. ക്രൂരമർദ്ദനത്തിനു ശേഷം ബോധരഹിതനായി വീണ എന്ന അങ്കമാലി പൊലീസ് എത്തിയാണ് രക്ഷിച്ചത്. അങ്കമാലി പൊലീസാണ് എന്നെ സ്റ്റേഷനിൽ എത്തിച്ചശേഷം എന്നെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷമാണ് ഞാൻ ഡിസ്ചാർജ് ആയത്. തന്നെ പള്ളിയിൽ വെച്ച് ക്രൂര മർദ്ദനത്തിനു വിധേയമാക്കിയ ഫാദർ ജോഷി ചിറക്കൽ, പാപ്പച്ചൻ, സെബാസ്റ്റ്യൻ, ബെന്നി ആന്റണി, നെൽവിൻ വർഗീസ്,ബവറിൻ, ജെറിൻ ജോസ്, വിനു ജോസഫ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ബിജോയ് പരാതിയിൽ പറയുന്നത്.
കല്ലറ തകർത്തു എന്ന് പറഞ്ഞു പള്ളിയിൽ വെച്ച് ബന്ധനസ്ഥനാക്കിയപ്പോൾ ബിജോയിക്ക് കടുത്ത മർദ്ദനം ഏറ്റിരുന്നു. ക്രൂരമർദ്ദനമാണ് തനിക്ക് ഏൽക്കേണ്ടി വന്നത് എന്നാണ് ബിജോയ് മറുനാടനോട് പറഞ്ഞത്. ഭാര്യ തക്ക സമയത്ത് അച്ചന്റെ മുറിയിലേക്ക് വരുകയും ബിജോയിക്ക് ഒപ്പമുള്ളവർ പൊലീസ് സഹായം തേടിയതുമാണ് ഇയാൾക്ക് തുണയായത്. നിരപരാധിയായ തനിക്കേറ്റ ക്രൂരമായ മർദ്ദനത്തെക്കുറിച്ച് പറയാനാണ് ബിജോയ് മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടത്. കല്ലറ തകർത്തത് ഞാനല്ല. ജയ്സണിന്റെ അമ്മയുടെ കല്ലറയാണ് തകർക്കപ്പെട്ടത്. ജയ്സണ് ഒപ്പമാണ് ഞാൻ സെമിത്തേരിയിൽ പോയത്. പക്ഷെ കല്ലറ തകർത്തവൻ എന്ന് ചൂണ്ടിക്കാട്ടി ക്രൂരമായ മർദ്ദനമാണ് എനിക്ക് പള്ളിയിൽ നിന്നും ഏൽക്കേണ്ടി വന്നത്-ബിജോയ് പറയുന്നു.
എന്നെ മർദ്ദിച്ചതിന് നേതൃത്വം നൽകിയ ഫാദർ ജോഷി ചിറക്കലിന് അറിയാം ആരാണ് കല്ലറ തകർത്തത് എന്ന്. പക്ഷെ കല്ലറ തകർത്തത് എന്റെയൊപ്പം അന്ന് വന്നവരാണ് എന്ന് പറയണം എന്ന് ചൂണ്ടിക്കാട്ടിയാണ് എന്നെ മർദിച്ചത്. പക്ഷെ കുർബാനയ്ക്ക്ശേഷം അച്ചൻ പള്ളിയിൽ അനൗൺസ് ചെയ്തത് കല്ലറ തകർത്തയാളെ പിടികൂടിയിട്ടുണ്ട് എന്നും. ഇതിൽ തന്നെ എവിടെയാണ് പ്രശ്നം എന്നറിയാം. കല്ലറ പൊളിച്ച ഒരാളെ കിട്ടി...ബിജോയ് തോട്ടപ്പള്ളി അവനെ പിടിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുവരിക...എന്നാണ് കുർബാനയ്ക്ക് ശേഷം അച്ചൻ പള്ളിയിൽ വിളിച്ച് പറഞ്ഞത്. ഇതോടെ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിലേക്ക് കൊണ്ടുവരുകയും ക്രൂരമർദ്ദനം ഏൽപ്പിക്കുകയും ചെയ്തു-ബിജോയ് പറയുന്നു.
പൊലീസ് വന്നതിനാൽ ജീവൻ രക്ഷപ്പെട്ടു: ബിജോയ്
ഇരുപത്തിയെഴിനു ജയ്സന്റെ അമ്മയുടെ കല്ലറ തകർത്തതായി പൊലീസിൽ പരാതി പോയിരുന്നു. പ്രശ്നം അറിഞ്ഞു ഇരുപത്തിയെട്ടിനു രാവിലെയാണ് ഓസ്ട്രിയയിൽ നിന്നും ജെയ്സൺ എത്തുന്നത്. ജയ്സണെ കൂട്ടിവരാൻ ഞങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്നു. ജയ്സൺ വന്ന ശേഷം ഞങ്ങൾ സെമിത്തേരിയിൽ പോയി. അവിടെ വെച്ച് ഞങ്ങൾ ഫോട്ടോ എടുത്തിരുന്നു. അത് വെള്ളിയാഴ്ചയാണ്. അത് കഴിഞ്ഞു ഞായറാഴ്ചയാണ് പള്ളിയിൽ പോകുന്നത്. ഞായർ കുർബാന കഴിഞ്ഞു ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ വിളിച്ചു പറഞ്ഞു. കല്ലറ പൊളിച്ചയാളെ കിട്ടിയിട്ടുണ്ട്. ഇതോടെ അച്ചന്റെ ആളുകൾ എന്നെ വളഞ്ഞു. നേരെ പിടിച്ചു തൂക്കി അച്ചന്റെ മുറിയിൽ എത്തിച്ചു. ബൗറിൻ, ജെറിൻ, ബെന്നി, നെൽവിൻ, സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് എന്നെ തൂക്കിയെടുത്ത് അച്ചന്റെ മുറിയിൽ എത്തിച്ചത്. പതിനഞ്ച് മിനിട്ടോളം മണിക്കൂറോളം എന്നെ തടഞ്ഞുവെച്ച് മർദ്ദിച്ചു. അച്ചൻ ബലമായി മൊബൈൽ പിടിച്ചുവാങ്ങി എന്റെ കഴുത്തിന്നിടിച്ചു. ദേഹമാസകലം എനിക്ക് മർദ്ദനമേറ്റു. എന്നെ വെറുതെ വിടാം ജെയ്സൺ, ജോബി, പൗലോസ് എന്നിവർ പറഞ്ഞിട്ടാണ് കല്ലറ പൊളിച്ചത് എന്ന് പറയാൻ എന്നോടു പറഞ്ഞു. കല്ലറ പൊളിച്ചത് ഞാൻ അല്ലാത്തതിനാൽ അത് ഞാൻ സമ്മതിച്ചില്ല.
കല്ലറ പൊളിച്ചത് ഇവരാരുമല്ലാ എന്ന് എനിക്ക് അറിയുകയും ചെയ്യാം. അതിനാൽ തല്ലു കിട്ടിയാലും കള്ളം പറയില്ലാ എന്ന് ഞാൻ നിലപാടെടുത്തു. എന്റെ ഭാര്യ സംഭവം അറിഞ്ഞു പള്ളിയിൽ വന്നു ആ റൂമിലേക്ക് ഇടിച്ചു കയറി. ജയ്സണും, ജോബിയും ടി.ടി.പൗലോസും പറഞ്ഞിട്ടാണ് കല്ലറ തകർത്തത് എന്ന് പറയാനാണ് ഭാര്യയോടും അച്ചൻ പറഞ്ഞത്. അപ്പോഴേക്കും പൊലീസും വന്നു. എല്ലാവരും കൂക്കി വിളിച്ചാണ് ആ സമയം എന്നെ പൊലീസിനു കൈമാറിയത്. പൊലീസ് എന്നെ കൂട്ടിക്കൊണ്ടു പോകുന്ന സമയം എല്ലാവരും കൂവി വിളിച്ചു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ സിഐയോട് കല്ലറ പൊളിച്ചത് ഞാനല്ല എന്ന് പറഞ്ഞു. ഇതോടെ സിഐ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പള്ളിയിലേക്ക് പോയി. അങ്കമാലി സിഐയ്ക്ക് കല്ലറ പൊളിച്ചത് ഞാനല്ല എന്ന് മനസിലായി. ഇതോടെയാണ് കല്ലറ പൊളിച്ചതുമായി ബന്ധപ്പെട്ടു എനിക്ക് എതിരെ കേസ് എടുക്കാതിരുന്നത്. സെമിത്തേരിയിൽ അതിക്രമിച്ച് കടന്നു എന്ന് പറഞ്ഞാണ് എനിക്ക് എതിരെ കേസ് ചാർജ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാനാണ് ഉദ്ദേശിച്ചത്. പക്ഷെ സിസിടിവി ദൃശ്യങ്ങൾ തെളിവാണ്. അതിനാൽ എനിക്ക് എതിരെ കേസ് വന്നില്ല. 27 നു കല്ലറ പൊളിച്ച പ്രശ്നത്തിൽ പരാതി നൽകിയതാണ്. ഞങ്ങൾ 28 നു രാവിലെയാണ് അവിടം സന്ദർശിക്കുന്നത്. പിന്നെങ്ങിനെ 28 നു ഞങ്ങൾ കല്ലറ പൊളിച്ചു എന്ന് പറയും. ഞങ്ങൾ കല്ലറ പൊളിക്കുമ്പോഴുള്ള സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് അച്ചൻ കല്ലറ പൊളിച്ചത് ഞാനാണെന്ന് പള്ളിയിൽ വിളിച്ച് പറഞ്ഞത്. ഞങ്ങൾ 28 നു സെമിത്തേരിയിൽ കല്ലറ പൊളിച്ച കല്ലറ കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വച്ചാണ് അച്ചൻ കളവായി കല്ലറ പൊളിച്ചു എന്ന് പറഞ്ഞത്. 27 നു മുൻപ് തകർത്ത കല്ലറ എങ്ങിനെ 28 നു വീണ്ടും തകർക്കാൻ കഴിയും. ഒന്നാം തീയതി ഞായറാണ് എനിക്ക് മർദ്ദനമേൽക്കുന്നത്. ആൾ ജാമ്യത്തിലാണ് എന്നെ സ്റ്റേഷനിൽ നിന്നും വിട്ടത്. അതിനു ശേഷം ഞാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി. മർദ്ദനമേറ്റതും കഴുത്തിൽ ചതവ് പറ്റിയതും ആശുപത്രിയിൽ നിന്നും നൽകിയ സർട്ടിഫിക്കറ്റിൽ തന്നെ പറയുന്നുമുണ്ട്-ബിജോയ് പറയുന്നു.
ഫാദർ ജോഷി ചിറക്കലിനെ ഈ മാസം ആദ്യ ആഴ്ച തന്നെ അങ്കമാലി-എറണാകുളം അതിരൂപത സ്ഥലം മാറ്റിയിരുന്നു. വിശ്വാസിസമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടവക വികാരി പക്ഷം പിടിക്കുകയും അത് വീട് കയ്യേറ്റവും കല്ലറ തകർക്കലും പൊലീസ് കേസ് ആയി മാറുകയുമൊക്കെ ചെയ്തപ്പോഴാണ് അതിരൂപത ജോഷി ചിറക്കലിനെ സ്ഥലം മാറ്റിയത്. ഇടവകയിലെ പ്രശ്നങ്ങളിൽ നിക്ഷപക്ഷ നിലപാട് എടുക്കേണ്ട ഇടവക വികാരി പക്ഷം ചേർന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചത് സീറോ മലബാർ സഭയ്ക്ക് തന്നെ തലവേദനയായി മാറിയിരുന്നു. പ്രശ്നങ്ങൾ കല്ലറ തകർക്കലിൽ എത്തിയപ്പോഴാണ് കരിയൽ പിതാവ് തന്നെ ഇടപെട്ട് ഫാദർ ജോഷി ചിറക്കലിനെ മാറ്റിയത്. ഇടവക പ്രശ്നത്തിൽ എതിർ വിഭാഗത്തിൽപ്പെട്ടയാളുടെ ഭാര്യയുടെ കല്ലറ തകർത്തത് ഇടവകവികാരി ജോഷി ചിറക്കലുമായി ബന്ധപ്പെട്ടവരാണ് എന്ന ആരോപണമാണ് എതിർവിഭാഗം ഉയർത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ആരാണ് കല്ലറ തകർത്തത് എന്ന് കണ്ടുപിടിക്കുക എളുപ്പമാണ് എന്ന് എതിർവിഭാഗം കല്ലറ തകർത്തപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. ഈ പ്രശ്നം ഇടവകയിൽ എരിയുമ്പോൾ തന്നെയാണ് മാർച്ച് ഒന്നിന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം എതിർവിഭാഗത്തിൽപ്പെട്ടയാൾ ഇടവകവികാരിയുടെ മുറിയിൽ വെച്ച് മർദ്ദിക്കപ്പെടുന്നത്. കല്ലറ തകർത്തയാൾ എന്ന് ഫാദർ ജോഷി ചിറക്കൽ ചൂണ്ടിക്കാട്ടിയ ആളെയാണ് ഇടവകയിലെ ചിലർ ചേർന്ന് പള്ളിക്കകത്ത് ഇട്ട് മർദ്ദിച്ചത്. ഇടവക വികാരിയുടെ മുറിയിൽ നടന്ന ഈ മർദ്ദനം അതിരൂപതയെ തന്നെ അമ്പരപ്പിച്ചിരുന്നു. കേസ് എടുക്കുക എന്നതിനേക്കാൾ കേസ് ഒതുക്കുകയാണ് രൂപതയ്ക്ക് വെല്ലുവിളിയായി മാറിയത്. ഇടവക അംഗമായ ബിജോയിക്കാണ് തുറവൂർ വാതക്കാട് പള്ളിയിൽ വെച്ച് മർദ്ദനമേറ്റത്.
അമ്മയുടെ കല്ലറ ചിലർ തകർത്ത വിവരമറിഞ്ഞ് ഓസ്ട്രിയയിൽ നിന്നും എത്തിയ ജയ്സണിനു ഒപ്പം കല്ലറ കാണാൻ പോയ സംഘത്തിൽ ഈ ബിജോയിയും ഉൾപ്പെട്ടിരുന്നു. ബിജോയിയെയാണ് മാർച്ച് ഒന്നിന് ഇടവക വികാരി ജോഷി ചിറക്കലിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. പ്രതികാരം തീർക്കാൻ നിരപരാധിയെ തിരഞ്ഞു പിടിച്ചു മർദ്ദിച്ചു എന്ന ആരോപണവും ഒപ്പം ഉയർന്നു. പള്ളിക്കുള്ളിൽ തടഞ്ഞുവെച്ച് മർദ്ദിക്കുന്ന വിവരമറിഞ്ഞ് ബിജോയിയുമായി ബന്ധപ്പെട്ടവർ വിളിച്ച് അറിയിച്ചതനുസരിച്ച് പള്ളിയിൽ എത്തിയ അങ്കമാലി പൊലീസാണ് ബിജോയിയെ രക്ഷപ്പെടുത്തിക്കൊണ്ട് പോയത്. ക്രൂരമർദ്ദനം പള്ളിക്കുള്ളിൽ വെച്ച് ബിജോയിക്ക് നേരിടേണ്ടി വരുകയും ചെയ്തു. പക്ഷെ കല്ലറ തകർത്തത് ബിജോയ് അല്ലെന്നു അറിവുള്ളതിനാൽ അങ്കമാലി പൊലീസ് കല്ലറ തകർത്ത സംഭവത്തിൽ ബിജോയ്ക്കെതിരെ കേസ് ചാർജ് ചെയ്തില്ല. പകരം സെമിത്തേരിയിലേക്ക് അതിക്രമിച്ച് കയറി എന്ന് പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ പോകാവുന്ന വകുപ്പ് പ്രകാരമുള്ള കേസുകളാണ് ചാർജ് ചെയ്തത്.
കല്ലറ തകർത്തത് കാണാൻ പോയ സംഘത്തിൽപ്പെട്ടതാണ് ബിജോയ് എന്ന് അങ്കമാലി പൊലീസിനു വ്യക്തമായിരുന്നു. സെമിത്തേരിയിൽ സിസിടിവി ദൃശ്യങ്ങളുണ്ട്. അതിനാൽ തന്നെ ആരോപണം ഉയരുമ്പോൾ സിസിടിവി ദൃശ്യങ്ങൾ വഴി അക്രമികൾ ആരെന്നു കണ്ടെത്താം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെയാണ് കല്ലറ തകർത്തു എന്ന് ഇടവക വികാരി ജോഷി ചിറക്കൽ ആരോപിച്ചിട്ടും ബിജോയ്ക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്യാതിരുന്നത്. കല്ലറ തകർത്തപ്പോൾ ഫെബ്രുവരി 27 നു തന്നെ പൊലീസിനു പരാതി പോയിരുന്നു. 28 നു രാവിലെയാണ് കല്ലറ തകർക്കപ്പെട്ട സ്ത്രീയുടെ മകൻ ജയ്സൺ പ്രശ്നമറിഞ്ഞ് ഓസ്ട്രിയയിൽ നിന്നും എത്തുന്നത്. 28 നാണ് ജയ്സണും ബിജോയിയും അടങ്ങുന്നവർ സെമിത്തേരിയിൽ തകർന്ന കല്ലറ കാണാൻ എത്തുന്നത്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പള്ളിയിൽ ലഭ്യമാണ്. കുർബാന കഴിഞ്ഞ ശേഷം ബിജോയിയെ ചൂണ്ടി കല്ലറ തകർത്തയാൾ എന്ന് ഫാദർ ജോഷി ചിറക്കൽ അനൗൺസ് ചെയ്യുന്നത് മാർച്ച് ഒന്നിനാണ്. ഇരുപത്തിയെട്ടിനു ഇവർ കല്ലറ തകർത്തു എന്നാണ് ജോഷി ചിറക്കൽ ആരോപിച്ചത്. പക്ഷെ ഇതൊന്നും അതിരൂപത തന്നെ വിശ്വസിച്ചില്ല. സംഭവങ്ങൾ കരിയൽ പിതാവ് അടക്കമുള്ളവർക്കും അറിയാവുന്നതാണ്. ഇപ്പോൾ നിരപരാധിയായ തനിക്ക് മർദ്ദനമേറ്റ വിഷയത്തിൽ ബിജോയ് നീതി തേടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്