'നഴ്സുമാർ കരയുന്നു, അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു; മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്സിജൻ മാത്രമാണ്; എന്റെ ഒരു ഡോക്റ്റർ സുഹൃത്ത് പറഞ്ഞത് അന്നേദിവസം മാത്രം മൂന്നുപേരെ മരിക്കാൻ വിടേണ്ടി വന്നുവന്നാണ്; കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു; രണ്ടാഴച മുമ്പ് ഞങ്ങളും ചിന്തിച്ചത് ഇത് ഞങ്ങളെ ബാധിക്കില്ല എന്നായിരുന്നു; ഇറ്റലി എങ്ങനെ മരണക്കളമായി; വാട്സാപ്പിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
മറുനാടൻ ഡെസ്ക്
റോം: ഓരോ ദിവസവും മുന്നൂറം നാനൂറുംപേർ മരിച്ചുവീഴുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ വിതുമ്പുകയാണ് ഇറ്റലി. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ചത് ആരോഗ്യ സൂചകങ്ങളിൽ മുമ്പിലെന്ന് കരുതുന്ന ഈ യൂറോപ്യൻ രാജ്യത്തെയാണ്. ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 349 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 2158 ആയാണ് വർധിച്ചിരിക്കുന്നത്.ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.ഇരുപതോളം വൈദികരുടെ നില അതീവഗുരുതരമാണ്. മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിക്കാനോ സംസ്കാര ചടങ്ങുകൾ നടത്താനോ അനുമതിയില്ലാത്ത ദുരവസ്ഥയാണ് രാജ്യത്തുള്ളത്. ചുരുക്കിപ്പറഞ്ഞാൽ കൊറോണ വിതച്ച് അത്യാപത്ത് മൂലം ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥ സമാനതകൾ ഇല്ലാത്ത വിധം ഭയാനകമാണ്.
ഏങ്ങനെയാണ് ഇറ്റലിയിപ്പോലെ ഒരു രാജ്യം ഈ അവസ്ഥയിൽ എത്തിയത്. തുടക്കം മുതലെ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസമായിരുന്നു പ്രശ്നമായത്. ക്വാറന്റൈൻ ചെയ്ത് 10000 രോഗികൾ ചാടിപ്പോയത് ഇവിടുത്തെ രോഗവ്യാപനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ജെയ്സൺ യാനൊവിറ്റ്സ എന്ന ഇറ്റലിക്കാരൻ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. സാൻ എന്ന ആളിന്റെ പേരിയുള്ള സ്വന്ത മലയാള പരിഭാഷയാണ് പ്രചരിക്കുന്നത്.
കുറിപ്പ് ഇങ്ങനെയാണ്:
'എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന്
നിങ്ങൾക്ക് ഊഹിക്കാൻ കൂടിക്കഴിയില്ല'
നിങ്ങൾക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കിൽ നിങ്ങളിത് തീർച്ചയായും വായിക്കണം.
ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരൻ( ജെയ്സൺ യാനൊവിറ്റ്സ്) ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡാണ്. അതിന്റെ സ്വതന്ത്ര പരിഭാഷമാത്രമേ എന്റേതായുള്ളു.
ആമുഖം.
എല്ലാവർക്കും അറിയാം ഇറ്റലി ക്വാറന്റൈനിലാണെന്ന്.
ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. പക്ഷെ അതിലും പരിതാപകരമാണ് തങ്ങൾക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു രാജ്യക്കാരെ കാണുന്നത്.
ഞങ്ങൾക്ക് അത് മനസ്സിലാവും. കാരണം രണ്ടാഴ്ച മുൻപെ വരെ ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു.
സ്റ്റേജ് 1
കൊറോണ എന്നൊരു വൈറസ് ഉണ്ട്. രാജ്യത്ത് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു
ഓ.. പേടിക്കാനൊന്നും ഇല്ല. അതൊരു പകർച്ചപ്പനി മാത്രമാണ്
മാത്രമല്ല എനിക്ക് 75 വയസ്സായിട്ടും ഇല്ല.
ഞാൻ സുരക്ഷിതനാണ്. വെറുതെ എന്തിനാണ് പോയി മാസ്കും സാനിറ്റൈസറും ഒക്കെ വാങ്ങിവച്ച് കാശ് കളയുന്നത്?
വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാൻ സാധാരണത്തെ പോലെ തന്നെ ജീവിക്കാൻ പോകുകയാണ്
സ്റ്റേജ് 2
കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു
രാജ്യത്ത് ചില റെഡ് സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ചില നഗരങ്ങൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു. കുറേ ആളുകൾ ഇൻഫെക്റ്റഡ് ആണ് (ഫെബ്രുവരി 22)
ഇത് കഷ്ടമാണ്. പക്ഷെ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാനൊന്നും ഇല്ല.
കുറച്ച് മരണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ വയസ്സായവരാണ്. മീഡിയയും സർക്കാറും ചുമ്മാ വ്യൂവർഷിപ്പിനും പ്രശസ്തിക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്തൊരു വൃത്തികെട്ടവന്മാർ
മനുഷ്യർ അവരുടെ ജീവിതം സാധാരണ പോലെ തന്നെ കൊണ്ട് പോവും. ഇതു കാരണം ഞാൻ എന്റെ സുഹൃത്തുക്കളെ കാണാതിരിക്കാണോ.. ഉവ്വ നടന്ന പോലെ.
ഇതൊന്നും എന്നെ ബാധിക്കില്ല. ഞാൻ സുരക്ഷിതനാണ്
സ്റ്റേജ് 3
കേസുകൾ ഭീകരമായി വർദ്ധിച്ചിരിക്കുന്നു.
ഒറ്റ ദിവസം കൊണ്ട് ഇരട്ടിയോളം കൂടി.
ഒരുപാട് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു.
കൂടുതൽ ഭാഗങ്ങൾ റെഡ് സോൺ ആക്കി. നാലു റീജിയണുകൾ കൂടി ക്വാറന്റൈൻ ചെയ്തു (മാർച്ച് 7).
ഇറ്റലിയുടെ 25% ഇപ്പോൾ ക്വാറന്റൈനിലാണ്.
സ്കൂളുകളും കോളേജുകളും അടച്ചു. പക്ഷെ ബാറുകളും ഹോട്ടലുകളും ജോലിസ്ഥലങ്ങളും ഇപ്പോഴും തുറന്നിരിക്കുകയാണ്.
ഒഫിഷ്യൽ ഓർഡർ, ഇറങ്ങുന്നതിന് മുന്നെ തന്നെ ചില മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുന്നു. തുടർന്ന് 10000 ത്തോളം ആളുകൾ റെഡ് സോണിൽ നിന്ന് സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോകുന്നു(ഈ ഭാഗം പിന്നീട് പ്രധാനമാണ്)
ബാക്കി 75% ഭാഗത്ത് ആളുകളും അവരുടെ ജീവിതം സാധാരണ പോലെ തന്നെ തുടരുന്നു.
അവർക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല.
എവിടെ തിരിഞ്ഞാലും അകലം പാലിക്കാനും കൈ വൃത്തിയായി സൂക്ഷിക്കാനും അനാവശ്യമായ യാത്രകൾ ഒഴിവാക്കുവാനുമുള്ള നിർദ്ദേശങ്ങളാണ്. എല്ലാ 5 മിനിറ്റിലും ടിവിയിൽ ഈ നിർദ്ദേശങ്ങൾ കാണിക്കുന്നുണ്ട്.
പക്ഷെ ഇതൊന്നും ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല.
സ്റ്റേജ് 4
കേസുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
സ്കൂളുകളും യൂണിവേഴ്സിറ്റികളും ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്.
ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
ഹോസ്പിറ്റലുകൾ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകൾ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികൾക്കായി ക്രമീകരിച്ചിരിക്കുന്നു.
ആവശ്യത്തിന് ഡോക്റ്റർമാരും മെഡിക്കൽ സ്റ്റാഫും ഇല്ല.
റിട്ടയർ ചെയ്തവരേയും യൂണിവേഴ്സിറ്റികളിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളേയും വിളിച്ചിരിക്കുന്നു.
8 മണിക്കൂർ ഷിഫ്റ്റ് എന്നൊരു സംഗതി ഇല്ലാതായിരിക്കുന്നു. നിവർന്ന് നില്കാൻ കഴിയുന്നവരൊക്ക്ര് പറ്റാവുന്ന അത്രയും നേരം ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്ന അവസ്ഥയാണ്.
തീർച്ചയായും ഡോക്റ്റർമാരും നഴ്സുമാരും ഇൻഫെക്റ്റഡാവുന്നുണ്ട്. അവരിൽ നിന്നും അവരുടെ കുടുംബാങ്ങൾക്കും കിട്ടുന്നുണ്ട്.
ന്യൂമോണിയ കേസുകൾ വളരെ കൂടിയിരിക്കുന്നു. ഐസിയു വേണ്ടവരുടെ എണ്ണം പരിധിവിട്ട് പോയിരിക്കുന്നു. എല്ലാവർക്കുമുള്ള സ്ഥലം ഇല്ല.
ഈ ഘട്ടത്തിൽ ഇതൊരു യുദ്ധമാണ്: രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകൾക്ക് മുൻഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്റ്റർമാർ എത്തിയിരിക്കുന്നു.
എന്നുവച്ചാൽ വയസ്സായവരേയും നിലവിൽ ഗുരുതര പ്രശ്നമുള്ളവരേയും തഴയേണ്ട അവസ്ഥ.
എല്ലാവരേയും രക്ഷിക്കാനുള്ള സൗകര്യങ്ങൾ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുൻ ഗണന.
ഇതൊരു തമാശയാണെന്ന് ആശ്വസിക്കണം എന്നുണ്ട്. പക്ഷെ അക്ഷരാർത്ഥത്തിൽ ഇതാണ് സംഭവിക്കുന്നത്.
ആവശ്യത്തിന് സ്ഥലം ഇല്ലാത്തതുകൊണ്ട് ആളുകൾ മരിക്കുന്നു.
എന്റെ ഒരു ഡോക്റ്റർ സുഹൃത്ത് വിളിച്ചിരുന്നു. അവൻ ആകെ തളർന്നു പോയിരിക്കുന്നു. കാരണം അന്നേദിവസം മാത്രം 3 പേരെ മരിക്കാൻ വിടേണ്ടി വന്നുവത്രെ.
നഴ്സുമാർ കരയുന്നു. അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്സിജൻ മാത്രമാണ്.
ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യത്തിന് ചികിൽസ കിട്ടാതെ മരണപ്പെട്ടുവത്രെ.
കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകർന്നിരിക്കുന്നു.
എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
സ്റ്റേജ് 5
റെഡ് സോണിൽ നിന്ന് സൂത്രത്തിൽ കടന്ന് കളഞ്ഞ 10000 ആളുകളെ മറന്നുപോയിട്ടില്ലല്ലോ?
ഇവർ കാരണം രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു.
വൈറസിന്റെ വ്യാപനം മാക്സിമം തടയുക എന്നതാണ് ലക്ഷ്യം.
ആളുകൾക്ക് ഇപ്പോഴും ജോലിക്ക് പോകാം പലചരക്കുകൾ വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇതൊന്നും ഇല്ലെങ്കിൽ സാമ്പത്തിക രംഗം തകരും (ഇപ്പോഴേ തകർച്ചയില്ലാണ്). പക്ഷെ വ്യക്തമായ കാരണം ഇല്ലാതെ സ്വന്തം താലൂക്ക് വിട്ട് പോകാൻ കഴിയില്ല.
ആളുകൾക്ക് പേടി വന്നിരിക്കുന്നു. ഒരുപാട് ആളുകൾ മാസ്കും ഗ്ലൗസും ഒക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും തങ്ങൾ വൈറസ്സിന് തൊടാൻ കഴിയാത്ത മരണമാസുകൾ ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരിപ്പോഴും വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടക്കുന്നു.
സ്റ്റേജ് 6
2 ദിവസത്തിന് ശേഷം- എല്ലാം അടച്ചിരിക്കുന്നു. ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിങ്ങ് സെന്ററുകൾ, തിയ്യേറ്ററുകൾ. .
സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാം.
സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി സഞ്ചരിക്കാൻ കഴിയൂ.
പേര് , എവിടുന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫിഷ്യൽ രേഖയാണ് ഈ സർട്ടിഫികറ്റ്
ഒരുപാടിടത്ത് പൊലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നു
അനാവശ്യമായി പുറത്ത് കാണുന്നവർക്ക് 206 യൂറോ വരെ ഫൈൻ ചുമത്തും. കൂടാതെ ഈ ആൾ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കിൽ കൊലപാതക ശ്രമത്തിന് 1 മുതൽ 12 വർഷം വരെ തടവ് ലഭിക്കും.
നിർത്തുന്നതിന് മുൻപ്:
ഇന്നുവരെ (മാർച് 12 ) ഉള്ള അവസ്ഥയാണിത്.
ഓർക്കുക ഇത്രയും സംഭവിച്ചത് 2 ആഴ്ചയിലാണ്.
സ്റ്റേജ് 3 മുതൽ ഇന്ന് വരെ വെറും 5 ദിവസം മാത്രം.
ഇറ്റലിക്ക് പുറത്ത് ചൈന പോലുള്ള രാജ്യങ്ങൾ മറ്റൊരു സ്റ്റേജിലാണ്. അതുകൊണ്ട് ഞാൻ ഇത്രയും നിങ്ങളോട് പറയുന്നു:
എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കൂടി കഴിയില്ല.
എന്തെന്നാൽ 2 ആഴ്ച മുൻപ് വരെ ഞാനും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവും എന്നതിനെക്കുറിച്ച് യാതൊരു ഊഹവും ഇല്ലാതിരിക്കുകയായൊരുന്നു.
അതെ, ഇതൊരു ദുരന്തമാണ്.
അത് വൈറസ് അപകടകാരിയായതുകൊണ്ട് മാത്രമല്ല. അത് മൂലം ഉണ്ടാവുന്ന സംഭവ പരമ്പരകൾകൊണ്ട് കൂടിയാണ്.
മറ്റുരാജ്യങ്ങൾ ഇപ്പോഴും ഒരുഹവും ഇല്ലാതെ കയ്യും കെട്ടി ഇരിക്കുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ഇപ്പോൾ വേണമെങ്കിൽ അവർക്ക് അവരുടെ ജനങ്ങളെ രക്ഷിക്കാനുള്ളത് ചെയ്യാവുന്നതേ ഉള്ളു.
ഇത് വായിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യേണ്ടതൊക്കെ ചെയ്ത് സുരക്ഷിതരായിരിക്കുക.
ഇത് താനെ അവസാനിക്കും എന്ന് കരുതരുത്.
അമേരിക്കയിലൊക്കെ പുറത്ത വരാത്ത എത്ര കേസുകൾ ഉണ്ടാവും എന്ന് ഞാൻ അൽഭുതപ്പെടുന്നു. ആ രാജ്യത്തിന്റെ രീതിവച്ച് അത് സ്വാഭാവികമാണ്.
കടുത്ത നടപടികൾ ഇറ്റലിയിൽ വേണ്ടി വന്നിട്ടുണ്ട്. കാരണം വേറെ വഴിയില്ല എന്നതാണ്. അത് പലതരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നറിയാം. പക്ഷെ വേറെ വഴിയില്ല. ചൈനയിൽ അവ ഫലം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെയും ഫലം കാണും എന്ന് കരുതുന്നു.
ഇത് ലോക ചരിത്രത്തിലെ വഴിത്തിരിവായിരിക്കും. ഇതിന് ശേഷം ലോകം ഒരിക്കലും പഴയതുപോലായിരിക്കില്ല.
ഓർക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം വൈറസ് പടരുന്നു എന്നാണ്. നിങ്ങൾ ഒരു പക്ഷെ ഞങ്ങളേക്കാൾ 2 ആഴ്ച പുറകിലായിരിക്കും.
അതുകൊണ്ട് സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക.
പറ്റുമെങ്കിൽ വീട്ടിൽ ഇരിക്കുക
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്