27ന് രാവിലെ ഇറ്റലിയിൽ ഡൽഹി വഴി ടാക്സിയിൽ വർക്കല എത്തി; 29 ഡിജെ പാർട്ടി; ആറ്റുകാലിൽ ഉത്സവം തുടങ്ങി പൊങ്കാല കഴിയും ദിനം വരെ എവിടെ പോയി എന്നതിൽ ഫ്ളോ ചാർട്ടിലും വ്യക്തതയില്ല; വൈറലായി ചിത്രത്തിലും കൊറോണ ഡാൻസിലുമുള്ള വിദേശിക്കും സാമ്യങ്ങൾ ഏറെ; രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമെന്ന് പൊലീസും; കോവിഡിലെ ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് ആർക്കും വ്യക്തതയില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വർക്കലയിൽ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ യാത്ര വിവരങ്ങളുമായി ബന്ധപ്പെട്ട് സർവ്വത്ര ദുരൂഹത. സർക്കാർ പുറത്തുവിട്ട റൂട്ട് മാപ്പിൽ മാർച്ച് ഒന്നുമുതൽ ഒൻപതു വരെ ഇയാൾ എവിടെയാണെന്ന് ഒരു വ്യക്തതയുമില്ല. ഇതിനിടെയാണ് ആറ്റുകാലിൽ ഇറ്റലിക്കാരൻ എത്തിയെന്ന് പറയുന്ന ഫോട്ടോ വൈറലായത്. ഈ ഫോട്ടോയിലെ ഇറ്റലിക്കാരൻ അല്ല ആശുപത്രിയിൽ ഉള്ളതെന്ന് പറയുമ്പോൾ കൊല്ലത്തെ ക്ഷേത്ര ദർശനത്തിൽ ഡാൻസ് ചെയ്യുന്ന വിദേശിയുടെ വീഡിയോയുമായി വൈറൽ ഫോട്ടോയിലെ ആൾക്ക് സാമ്യങ്ങൾ ഏറെയാണ്.
അതായതുകൊറോണ ഡാൻസ് എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിലും വ്യക്തിയും ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ആളും ഒന്നാണോ എന്ന സംശയമാണ് ഉയരുന്നത്. ഇതിനൊപ്പമാണ് കൊറോണയിൽ മെഡിക്കൽ കോളേജിലുള്ള ഇറ്റലിക്കാരന്റെ യാത്ര ചാർട്ടിൽ മാർച്ച് ഒന്നുമുതൽ 9വരെ എവിടെയാണെന്ന് വ്യക്തമാകാത്തത്. ഇതേ വിദേശി വേളി വഴി പോയി എന്ന സൂചനകളും ചർച്ചയാകുന്നു. അതിനിടെ വർക്കലയിലെ ഇറ്റലിക്കാരൻ സിറ്റി സന്ദർശിച്ചുവെന്നും പറയുന്നു. മാർച്ച് ഒന്നു മുതൽ 9വരെ എന്തു സംഭവിച്ചെന്ന് ഫളോ ചാർട്ടിലുമില്ല. ഈ സമയവും ഇറ്റലിക്കാരൻ ക്വാറന്റൈനിൽ ആയിരുന്നില്ല
10-ാം തീയതി പാരിപ്പള്ളിയിൽ പോയെന്നും 11ന് കുറ്റികാട്ടിൽ ക്ഷേത്ര ഉത്സവത്തിലും വിദേശി പങ്കെടുത്തുവെന്ന് ഫ്ളോ ചാർട്ടിലുണ്ട്. 12ന് എവിടെ പോയെന്നും വ്യക്തമല്ല. 13നാണ് കൊറോണ ടെസ്റ്റ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇതോടെ ഇയാളെ ആശുപത്രിയിലുമാക്കി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ഇറ്റലിക്കാരൻ ഇയാളാണോ എന്ന സംശവുമായി വീഡിയോ എത്തിയത്. എന്നാൽ അതുകൊറോണയിൽ പെട്ട ഇറ്റലിക്കാരൻ അല്ലെന്ന് പൊലീസും പറയുന്നു.
വർക്കലയിലെത്തിയ ഇറ്റലിക്കാരന് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി വർക്കലയിൽ കഴിഞ്ഞ ഈ ഇറ്റലിക്കാരൻ ഡി.ജെ പാർട്ടികളിലും ഉത്സവങ്ങളിലുമെല്ലാം പങ്കെടുത്തതോടെ ആരോഗ്യവകുപ്പും സർക്കാരുമെല്ലാം ആശങ്കയിലാണ്. അതിനിടെയാണ് ഈ ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലുമെത്തി എന്ന പ്രചാരണം ശക്തമായത്. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലൂടെ ഒരു വിദേശി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഫോട്ടോയാണ് ഈ പ്രചാരണത്തിന് ആക്കം കൂട്ടിയത്.
കോവിഡ് ബാധിതനായ ഒരാൾ ലക്ഷങ്ങൾ പങ്കെടുത്ത പൊങ്കാലയ്ക്ക് എത്തിയെങ്കിൽ സ്ഥിതി ഗുരുതരമാകുമല്ലോയെന്ന സംശയം ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനുമെല്ലാം തലവേദനയായി. ഒടുവിൽ പൊലീസ് അന്വേഷിച്ചതോടെ ആ ഇറ്റലിക്കാരനല്ല ഈ വിദേശിയെന്ന് കണ്ടെത്തി. സ്കൂട്ടറിൽ സഞ്ചരിച്ച വിദേശിയും ഇറ്റലിക്കാരനാണ്. പേര് ക്ളോഡിയോ കൊളാഞ്ചലോ. ജനുവരി 5നാണ് ഇദേഹം തിരുവനന്തപുരത്തെത്തിയത്. നാലാഞ്ചിറയ്ക്ക് സമീപം ഒരു ഹോം സ്റ്റേയിലാണ് താമസം.
രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനാണ് ഇദേഹമെന്ന് പ്രചാരണമുണ്ടായതോടെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചെങ്കിലും രോഗലക്ഷണമൊന്നുമില്ല. അതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെയാണ് കോവിഡ് ബാധിച്ച ഇറ്റലിക്കാരന്റെ ഫ്ളോ ചാർട്ട് ചർച്ചയാകുന്നത്.
കോവിഡ് ബാധിച്ച ഇറ്റലിക്കാരൻ ഫെബ്രുവരി 26ന് വെനീസ് മാർക്കോപോളോ വിമാനത്താവളത്തിൽനിന്ന് വിമാനം കയറിയ ഇയാൾ മോസ്കോയിൽ ഇറങ്ങിയാണ് ന്യൂഡൽഹിയിൽ എത്തിയത്. അവിടെനിന്ന് യുകെ 897 വിസ്താര വിമാനത്തിൽ കയറി 27ന് രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തി. 16 ദിവസം ഇയാൾ തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളിൽ കറങ്ങി നടന്നുവെന്നാണ് റൂട്ട് മാപ്പിൽനിന്നു മനസ്സിലാകുന്നത്.
27ന് രാവിലെ 10.30ന് ടാക്സിയിൽ കയറി 11.40നാണു വർക്കലയിലെ റിസോർട്ടിലെത്തിയത്. കൊറോണ പരിശോധന ഫലം പൊസിറ്റിവ് ആണെന്ന് തെളിഞ്ഞ മാർച്ച് 13നുള്ളിൽ ഇയാൾ ഉത്സവാഘോഷങ്ങളിലും ഡിജെ പാർട്ടികളിലും അടക്കം പങ്കെടുത്തിരുന്നു. നിരവധി തവണ സമീപങ്ങളിലെ റസ്റ്ററന്റുകളിലും മറ്റു റിസോർട്ടുകളിലും ഭക്ഷണം കഴിക്കാനും മറ്റുമായി പോയി. പലതവണ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചു. സഹയാത്രികൻ വർക്കല ക്ലിഫിലെ മണി എക്സ്ചേഞ്ച് സെന്ററിലും ഡാർജിലിങ് കഫെയിലും എത്തി. ദിവസവും രാവിലെ സുപ്രഭാതം റസ്റ്ററന്റിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. വർക്കല അബ്ബ റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. മിക്ക ദിവസവും ക്ലഫൂട്ടി റിസോർട്ടിലായിരുന്നു രാത്രി ഭക്ഷണം. സുഹൃത്തിന്റെ സ്ഥാപനമായ മാസ്റ്റർ ആർട്ട് ഷോപ്പ് പലതവണ സന്ദർശിച്ചു.
ജോഷി സൂപ്പർ മാർക്കറ്റ്, സിറ്റി മെഡിക്കൽസ്, ട്രട്ടോറിയ റസ്റ്റോറന്റ് എന്നിവിടങ്ങളും സന്ദർശിച്ചിട്ടുണ്ട്. മാർച്ച് 10ന് സുഹൃത്തിനോടൊപ്പം ഓട്ടോയിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു വിധേയനായി. 11നാണ് ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തത്. 13ന് ഫലം പുറത്തുവന്നു, പൊസിറ്റീവ് ആണെന്നു വ്യക്തമായി. രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Stories you may Like
- അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കണം; ഗൂഗിൾ മാപ്പിലും ചതിക്കുഴി!
- കാമ്പയിനുമായി ശുചിത്വ മിഷൻ; ആറ്റുകാൽ പൊങ്കാലയിൽ ഹരിതചട്ടം പാലിക്കണം
- ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി
- ആറ്റുകാൽ പൊങ്കാലയ്ക്ക് കനിവ് 108 ആംബുലൻസിന്റെ ബൈക്ക് ഫസ്റ്റ് റസ്പൊണ്ടർ കൂടി
- ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍