പനിയോ ചുമയോ ജലദോഷമോ വീട്ടിൽ ആർക്കെങ്കിലും ഉണ്ടായാൽ സിക്ക് ലീവ് എടുത്ത് വീട്ടിൽ ഇരിക്കുക; പബുകളും ക്ലബുകളും അടച്ചിടുക; അത്യാവശ്യമില്ലാതെ ബന്ധുക്കളുമായി ഇടപെടരുത്; സകല നിയന്ത്രണങ്ങളും വരുന്ന മൂന്ന് മാസം തുടരും; നിയമലംഘകരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസ്; മരണം 55 കഴിഞ്ഞപ്പോൾ മഹാമാരിക്കെതിരെ സട കുടഞ്ഞെണീറ്റ് ബ്രിട്ടൻ
സ്വന്തം ലേഖകൻ
കൊറോണ വൈറസ് ബ്രിട്ടനിലാകെ പടരുകയും 55 ജീവനുകൾ കവർന്നെടുക്കുകയും ചെയ്ത സാഹര്യത്തിൽ രോഗത്തെ പിടിച്ച് കെട്ടുന്നതിന് കടുത്ത നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി. അത്യാവശ്യമല്ലാത്ത എല്ലാ സാമൂഹിക ഇടപെടലുകളും ഒഴിവാക്കണമെന്നാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. കൊറോണയ്ക്കെതിരായി പ്രഖ്യാപിച്ച ഏറ്റവും പുതിയ നടപടികളുടെ ഭാഗമായി പനിയോ ചുമയോ ജലദോഷമോ വീട്ടിൽ ആർക്കെങ്കിലും ഉണ്ടായാൽ സിക്ക് ലീവ് എടുത്ത് വീട്ടിൽ ഇരിക്കാൻ കടുത്ത നിർദ്ദേശമുണ്ട്.
കൂടാതെ പബുകളും ക്ലബുകളും അടച്ചിടാനും നിർദ്ദേശമുണ്ട്. അത്യാവശ്യമില്ലാതെ ബന്ധുക്കളുമായി ഇടപെടുകയുമരുത്. കൊറോണയ്ക്കെതിരെയുള്ള സകല നിയന്ത്രണങ്ങളും വരുന്ന മൂന്ന് മാസം തുടരുന്നതായിരിക്കും. നിയമലംഘകരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസിനെ സജ്ജമാക്കിയിട്ടുണ്ട്. കൊറോണ യുകെയിൽ മനുഷ്യജീവനുകൾ തട്ടിയെടുത്തുകൊണ്ടു പോകുന്നത് തുടരുന്ന സാഹചര്യത്തിൽ ഈ മഹാമാരിക്കെതിരെ ഇത്തരത്തിൽ സട കുടഞ്ഞെണീറ്റിരിക്കുകയാണ് ബ്രിട്ടൻ.നിലവിൽ ബ്രിട്ടനിലുടനീളം കൊറോണ അതിവേഗം പടരുന്ന ഘട്ടത്തിലാണെത്തിയിരിക്കുന്നതെന്നും ലണ്ടനിൽ ഇത് കൂടുതൽ അപകടകരമായിത്തീർന്നിരിക്കുന്നുവെന്നും അതിനാൽ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ബോറിസ് മുന്നറിയിപ്പേകുന്നത്.
പുതിയ നീക്കത്തിന്റെ ഭാഗമായി സിനിമാഹാളുകൾ, പബുകൾ തുടങ്ങിയവ അടച്ചിടുകയും കൂടുതൽ ആളുകൾ ഒന്നിച്ച് കൂടുന്ന വലിയ പരിപാടികളെല്ലാം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാറുകളും റസ്റ്റോറന്റുകളും തുറക്കാമെങ്കിലും രാത്രി എട്ട് മണിക്ക് നിർബന്ധമായും അടക്കണമെന്ന നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നത് .വളരെ അത്യാവശ്യത്തിന് മാത്രമേ യാത്രകൾ നടത്താവൂ എന്ന് ഉത്തരവ് കർക്കശമാണ്. വീട്ടിൽ ഒരാൾക്ക് പനിയോ , ചുമയോ, ജലദോഷമോ ഉണ്ടായാൽ പോലും ആ വീട്ടിലെ എല്ലാവരും രണ്ടാഴ്ച ഐസൊലേഷന്‍ വിധേയമാകണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ നിന്നും വീട്ടിലെ മറ്റുള്ളവർ അകന്ന് നിൽക്കുകയും വേണം. അതായത് ഇത്തരം വേളയിൽ വീട്ടിലുള്ളവർ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോലും പുറത്ത് പോകരുതെന്നാണ് ബോറിസ് നിഷ്കർഷിക്കുന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലെത്തിയിട്ടും രാജ്യത്തെ സ്കൂളുകൾ അടക്കാൻ ബോറിസ് തയ്യാറാവുന്നില്ലെന്നതിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്കൂളുകൾ അടച്ചാൽ കുട്ടികളെ പരിപാലിക്കുന്നതിനായി എൻഎച്ച്എസ് ജീവനക്കാർ ലീവെടുത്ത് വീട്ടിലിരിക്കേണ്ടി വരുമെന്നും അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നാണ് ബോറിസ് പറയുന്നത്.
വീട്ടിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളുണ്ടായാൽ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് മറ്റുള്ളവരുടെ സഹായം തേടുകയാണ് ചെയ്യേണ്ടതെന്ന് ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടത്തിയ നാടകീയമായ ഒരു പത്രസമ്മേളനത്തിൽ ബോറിസ് നിർദ്ദേശിച്ചിട്ടുണ്ട്. അതു സാധ്യമല്ലെങ്കിൽ സാമൂഹിക ബന്ധങ്ങൾ പരിമിതപ്പെടുത്തുന്നതിന് എന്താണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുക അത് അനുവർത്തിക്കേണ്ടതുണ്ടെന്നും ബോറിസ് നിർേശിക്കുന്നു. വളരെ അത്യാവശ്യമല്ലാത്ത ഇടപെടലുകൾ ഏവരും ഒഴിവാക്കി വൈറസ് പടരുന്നത് തടയുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തമാണ് നിലവിൽ ഏവരും വഹിക്കേണ്ടതെന്നും ബോറിസ് ആവശ്യപ്പെടുന്നു.
എല്ലാവരും വീട്ടിൽ നിന്നും ജോലി ചെയ്യണമെന്നും പബുകൾ, ക്ലബുകൾ, തിയേറ്ററുകൾ,മറ്റ് സോഷ്യൽ വെന്യൂകൾ തുടങ്ങിയവയിൽ പോകുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു.ഈ വിധത്തിലുള്ള അസാധാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ യുകെയിൽ കൊറോണ മരണസംഖ്യ 2,60,000 കവിയുമെന്ന് മിനിസ്റ്റർമാർ കടുത്ത മുന്നറിയിപ്പേകിയതിനെ തുടർന്നാണ് ബോറിസ് കർക്കശമായ നീക്കങ്ങൾക്ക് നിർബന്ധിതനായിരിക്കുന്നത്. കൊറോണ കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകൾ നിരന്തരം നടത്തുകയെന്നത് രോഗത്തിനെതിരെയുള്ള നീക്കത്തിൽ നിർണായകമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതിനെ തുടർന്ന് യുകെയിൽ കൂടുതൽ ടെസ്റ്റിങ് കപ്പാസിറ്റി വർധിപ്പിക്കാനും ത്വരിതഗതിയിലുള്ള നീക്കമുണ്ട്.
മാറിയ സാഹചര്യത്തിൽ കൂടുതൽ വെന്റിലേറ്ററുകൾ ആശുപത്രികളിൽ ആവശ്യമായി വന്നിരിക്കെ കാർ മാനുഫാക്ചർമാർ അടക്കമുള്ളവരുമായി ബന്ധപ്പെട്ട് ഇവയുടെ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിന് ബോറിസ് ചർച്ചകൾ നടത്തുന്നുണ്ട്.രോഗം ഇനിയും പിടിവിട്ട് പോകുന്ന സാഹചര്യമുണ്ടായാൽ യാത്രാ നിരോധനം, കർഫ്യൂകൾ തുടങ്ങിയ ജീവിതത്തെ സ്തംഭിപ്പിക്കുന്ന കടുത്ത നടപടികൾ ബോറിസ് തള്ളിക്കളഞ്ഞിട്ടില്ല.
യുകെയിൽ ഒരു ദിവസം മരിച്ചത് 20 പേർ; 171 പേർക്ക് പുതിയതായി വൈറസ് ബാധ; മൊത്തം മരണം 55 ആയപ്പോൾ കൊറോണ രോഗികൾ 1500
യുകെയിൽ കൊറോണ ബാധിച്ച് ഒറ്റ ദിവസം മരിച്ചിരിക്കുന്നത് 20 പേരാണ്. ഇതോടെയാണ് ആകെ മരണസംഖ്യ 55ലേക്ക് കുതിച്ചുയർന്നിരിക്കുന്നത്. ഇതിന് പുറമെ 171 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യമാകമാനം കൊറോണ ബാധിതരുടെ എണ്ണം 1500 ആയിത്തീർന്നിരിക്കുകയാണ്. ഇംഗ്ലണ്ടിൽ 1196 പേർക്കും സ്കോട്ട്ലൻഡിൽ 171 പേർക്കും വെയിൽസിൽ 124 പേർക്കും നോർത്തേൺ അയർലണ്ടിൽ 52 പേർക്കും രോഗമുണ്ട്. 56 വയസുകാരനടക്കം 19 മരണങ്ങളാണ് ഇന്നലെ എൻഎച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
വെയിൽസിൽ 68 കാരനായ ഒരാൾ റെക്സ്ഹാമിൽ കൊറോണ ബാധിച്ച് ഇന്നലെ മരിച്ചിട്ടുണ്ട്.സ്കോട്ട്ലൻഡിൽ കഴിഞ്ഞ ആഴ്ചയായിരുന്നു ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചിരുന്നത്. കടുത്ത കൊറോണഭീഷണിയിൽ ഇംഗ്ലണ്ടിൽ ട്രെയിനുകളിലും ബസുകളിലും ആരുമില്ലാത്ത അവസ്ഥയാണുള്ളത്.മിക്കവർക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നതിനാൽ ജോലി ചെയ്യാൻ പോലും ആരും പുറത്തിറങ്ങുന്നില്ല.കടുത്ത സാമ്പത്തിക ആഘാതമാണ് കൊറോണ ബ്രിട്ടന് മേലുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തൽഫലമായി എഫ്ടിഎസ്ഇ 100 ഒമ്പത് ശതമാനം താഴുകയും ഇതിന്റെ മൂല്യത്തിൽ 117 ബില്യൺ പൗണ്ട് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍