ചലന-സംസാര ശേഷി നഷ്ടമായിട്ടും കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി കെ എസ് വിക്രമൻ പടുത്തുയർത്തിയ സ്ഥാപനം; തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി ദക്ഷിണേന്ത്യയിലെ നമ്പർ വൺ; കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരന്റെ രഹസ്യ യാത്രയ്ക്ക് സൗകര്യവും ഒത്താശയും ചെയ്തത് വിക്രമൻ കണ്ണിമ ചിമ്മാതെ വളർത്തിയ സ്ഥാപനം; നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ തന്നെ നമ്പർ വൺ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി. വിദേശികൾ അടക്കം നിരവധിപേർ കേരളം കാണാൻ എത്തിച്ച പ്രമുഖ ട്രാവൽസായ ജയശ്രീ ട്രാവൽസ് ഇപ്പോൾ വിവാദത്തിലാണ്. കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരനെ യാത്രയ്ക്ക് സൗകര്യവും ചെയ്തത് ഈ ട്രാവൽസാണെന്നാണ് പുറത്തുവരുന്ന വിവരം. തനിക്ക് യാതൊരു പനികുറഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പുറത്തുപോകാൻ അനുവദിച്ചതെന്നാണ് ട്രാവൽസ് അധികൃതർ പറയുന്നത്.
പക്ഷേ അതിവിചിത്രമായ ഒരു അതിജീവന കഥയായിരുന്നു, ജയശ്രീ ട്രാവൽസിന്റെയും അതിന്റെ ഉടമ കെ എസ് വിക്രമന്റെതും. സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ രോഗങ്ങൾ ശരീരത്തെ തളർത്തിയിട്ടും മനസ്സു തളരാതെ ജീവിതത്തോട് പടപൊരുതിയ ഇദ്ദേഹമാണ് ഈ ട്രാവൽസ് സ്ഥാപിച്ചത്. 2019 ഡിസംബർ 16നാണ് ഇദ്ദേഹം അന്തരിച്ചത്. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മോട്ടർ ന്യൂറോൺ ഡിസീസ് വിക്രമനെ ബാധിച്ചത്. ചലനശേഷിയും സംസാരശേഷിയും നഷ്ടമായി.
പിന്നീട് കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി നിർദ്ദേശങ്ങൾ നൽകിയാണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോയി. അങ്ങനെ ഈ പ്രവാസി വ്യവസായി ലോകത്തെ അമ്പരപ്പിക്കുന്ന തരത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിയുയർത്തി. തിരുവനന്തപുരം കരിമണൽ കോണ്ടൂർ സൈബർ ഗാർഡൻസ് കാസിയ അപ്പാർട്മെന്റ് 7 ഇയിൽ വിക്രമൻ ആരേയും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും നേടിയത്. ഒടുവിൽ 63-ാം വയസ്സിൽ മരണവും. ഇതോടെ ജയശ്രീ ട്രാവൽസിന്റെ നടത്തിപ്പിലെ കാവൽക്കാരനാണ് നഷ്ടമായത്. ഇതാണ് എന്നും നല്ല പേര് മാത്രം നേടിയ ഈ ഗ്രൂപ്പിന് വിനയായതും കോവിഡ് വിവാദത്തിൽ ഇത് പെടാൻ കാരണവും.
രോഗം ബാധിച്ച് കിടപ്പിലായിട്ടും ബിസിനസ് കാര്യങ്ങളിൽ സജീവമായി ഇടപെട്ട് ഏവർക്കും പ്രചോദനമാകുന്ന ബിസിനസുകാരനായിരുന്നു വിക്രമൻ. അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ശരീരത്തിന്റെ ഈ നിശ്ചലാവസ്ഥയിലും വിക്രമൻ കൈകാര്യം ചെയ്തത്. തളരില്ലെന്ന് സ്വയം തീരുമാനിച്ച് അയാൾ ജീവിതത്തോട് പൊരുതി. ഭാര്യയും മക്കളും കൂടെനിന്നപ്പോൾ കിടക്കയിൽക്കിടന്ന് കണ്ണുകൾമാത്രം ഉപയോഗിച്ച് ബിസിനസ് കൈകാര്യം ചെയ്തു. പരാജയപ്പെടില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ പിന്നെ ഒരു ശക്തിക്കും അതിനാവില്ലെന്ന് വിക്രമൻ കണ്ണുകൾകൊണ്ട് നമ്മളോട് പറഞ്ഞു.
തലസ്ഥാനത്തെ ജയശ്രീ ട്രാവൽസ്, വിവിൻ സ്വീറ്റ് ലക്ഷ്വറി ബിസിനസ് ഹോട്ടൽ, ദുബായിലെ ഹൈ സാൻഡ്സ് ടൂർസ്, അജ്മാനിലെ അൽ നബീൽ പ്രിന്റേഴ്സ്, കൊച്ചിയിലെ ശ്രീരാഗം ലക്ഷ്വറി ഹോം സ്റ്റേ എന്നിവയുടെയൊക്കെ സ്ഥാപകനും സാരഥിയുമായിരുന്നു വിക്രമൻ. കൊല്ലം ജില്ലയിലെ പുനലൂരിനടുത്തു പിറവന്തൂർ എന്ന സ്ഥലത്തു കുന്നത്ത് വീട്ടിൽ പരേതരായ ശങ്കരന്റെയും ജാനകിയുടെയും മകനായി 1956 ൽ ആയിരുന്നു ജനനം. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് മോട്ടർ ന്യൂറോൺ ഡിസീസ് ബാധിച്ചത്. പക്ഷേ ആത്മവിശ്വാസം കൈമുതലാക്കി മുന്നേറി. അങ്ങനെ അംഗീകാരങ്ങൾ നേടിയെടുത്തു. 2001 02 ൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഫ്രണ്ട്ലി ഓവർസീസ് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ്, 2007 08 , 2008 09 , വർഷങ്ങളിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ ബെസ്റ്റ് ഓവർസീസ് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്
വളരെ ചെറുപ്പത്തിൽതന്നെ കെ. എസ്. വിക്രമൻ പ്രവാസിയായി ദുബായിലെത്തിയിരുന്നു. ആദ്യകാലത്തു പ്രിന്റിങ് രംഗത്ത് ചെറിയ ചില കാൽവയ്പുകൾ നടത്തിയ വിക്രമൻ പിന്നീട് അജ്മാനിൽ അൽനബീൽ എന്ന ലോകോത്തര നിലവാരത്തിലുള്ള പ്രിന്റിങ് പ്രസ് സ്ഥാപിച്ചു. ഹെയ്ഡിൽ ബെർഗ് എന്ന ജർമനിയിലെ ലോക പ്രശസ്ത പ്രിന്റിങ് പ്രസ് നിർമ്മാതാക്കൾ രാജ്യാന്തരതലത്തിൽ അവരുടെ ഏറ്റവും മികച്ച കസ്റ്റമർ സ്ഥാനം നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ ലോക നിലവാരത്തിൽ ഒരു ലക്ഷ്വറി ടൂറിസ്റ്റ് ബസ് അവതരിപ്പിച്ചതും വിക്രമനാണ്. കാർ റെന്റ് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടങ്ങിയതും വിക്രമൻ തന്റെ ജയശ്രീ ട്രാവൽസിലൂടെയാണ്. ടെക്നോപാർക്കിന്റെ വളർച്ചയുടെ ഘട്ടത്തിൽ വിദേശത്തു നിന്നു വരുന്ന സംരംഭകർക്കും വിദഗ്ദ്ധർക്കും ലോക നിലവാരത്തിലുള്ള ആഡംബര വാഹനങ്ങൾ കിട്ടിയതും ഈ സംവിധാനത്തിലൂടെയാണ്.
അതിജീവനത്തിനായി പൊരുതുന്നവർക്ക് മുന്നിൽ അത്ഭുതമായിരുന്ന കെ.എസ് വിക്രമൻ. ശരീരത്തിലെ പേശികളുടെ ചലനം നഷ്ടപ്പെടുന്ന മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗത്തിനടിപ്പെട്ടിട്ടും ബിസിനസിൽ അസൂയാവഹമായ വിജയങ്ങൾ കൈവരിച്ചാണ് വിക്രമൻ ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കണ്ണുകളുടെ ചലനം മാത്രം ഉപയോഗിച്ച് പ്രതിവർഷം 50കോടിയുടെ ബിസിനസും കൈകാര്യം ചെയ്തു. തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു വിക്രമൻ. അവസാന നിമിഷങ്ങളിലും ബിസിനസിൽ അദ്ദേഹം സജീവമായിരുന്നു. ഭാര്യ: വിനജ. മക്കൾ: വിജയശ്രീ, ജയശ്രീ, ശ്രീകാന്ത്. മരുമകൻ: സിജു മാധവൻ.
1956-ലെ സ്വാതന്ത്ര്യദിനത്തിലാണ് കെ.എസ്. വിക്രമന്റെ ജനനം. സ്കൂൾ പഠനം കേരളത്തിൽ. നാട്ടിൽ ജോലി. ഇതിനിടെ വിനജ വിശ്വംഭരനുമായി വിവാഹം. വിജയശ്രീ, ജയശ്രീ, ശ്രീകാന്ത് മൂന്നുമക്കൾ. 1989-ൽ അമ്മാവനൊപ്പം അജ്മാനിലേക്ക് വിമാനം കയറി. അവിടെ അൽ അലിഫ് പ്രിന്റിങ് പ്രസ് ആരംഭിച്ചു. അത് വലിയ വിജയമായി. ബിസിനസ് കേരളത്തിലേക്ക് വളർത്താൻ വിക്രമന് അതിയായ ആഗ്രഹമായി. ടൂറിസം മേഖലയിലേക്കായിരുന്നു അടുത്ത ചുവടുവെപ്പ്. രണ്ടായിരത്തിൽ മകളുടെ പേരിൽ ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി ആരംഭിച്ചു.
ട്രാവൽസ് വൻ ലാഭമായതോടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ജയശ്രീ ട്രാവൽസിനിപ്പോൾ ബ്രാഞ്ചുകളുണ്ട്. ഈ സ്ഥാപനമാണ് ഇപ്പോൾ നിയമ നടപടികൾ പോലും നേരിടുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്