Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീ ചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര മന്ത്രി വി മുരളീധരനെ ക്വാറന്റൈൻ ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ; ശ്രീ ചിത്രയിലെ പൊതുപരിപാടിയിൽ മന്ത്രി പങ്കെടുത്തത് ഡോക്ടറുടെ പരിശോധനാ ഫലം വരുന്നതിന് തൊട്ട് തലേ ദിവസം; മുൻകരുതലുകൾ വേണോയെന്ന മന്ത്രിയോഫീസിന്റെ അന്വേഷണത്തിനും ആശുപത്രി അധികൃതർ മറുപടി നൽകിയത് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന്; ആശുപത്രി അധികൃതരുടെ വീഴ്‌ച്ച സംബന്ധിച്ച വിശദീകരണം തേടി മന്ത്രിയുടെ ഓഫീസും

ശ്രീ ചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര മന്ത്രി വി മുരളീധരനെ ക്വാറന്റൈൻ ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ; ശ്രീ ചിത്രയിലെ പൊതുപരിപാടിയിൽ മന്ത്രി പങ്കെടുത്തത് ഡോക്ടറുടെ പരിശോധനാ ഫലം വരുന്നതിന് തൊട്ട് തലേ ദിവസം; മുൻകരുതലുകൾ വേണോയെന്ന മന്ത്രിയോഫീസിന്റെ അന്വേഷണത്തിനും ആശുപത്രി അധികൃതർ മറുപടി നൽകിയത് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന്; ആശുപത്രി അധികൃതരുടെ വീഴ്‌ച്ച സംബന്ധിച്ച വിശദീകരണം തേടി മന്ത്രിയുടെ ഓഫീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര മന്ത്രി വി മുരളീധരനും ക്വാറന്റൈൻ നിഴലിൽ. ശനിയാഴ്‌ച്ച ആശുപത്രിയിൽ നടന്നഒരു പരിപാടിയിൽ വി മുരളീധരനും പങ്കെടുത്തിരുന്നു. ഈ സമയമെല്ലാം അവിടെ രോഗബാധിതനായ ഡോക്ടറുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതാണ് കേന്ദ്രമന്ത്രിയേയും കൊറോണയുടെ നിഴലിൽ നിർത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ മന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എന്തെങ്കിലും മുൻകരുതലുകൾ എടുക്കേണ്ടതുണ്ടോ എന്ന അന്വേഷണം ആശുപത്രി അധികൃതരോട് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അത്തരം ഒരു കാര്യത്തിന്റെയും ആവശ്യമില്ലെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, തൊട്ടടുത്ത ദിവസമായ ഇന്നലെയാണ് ഡോക്ടറുടെ പരിശോധനാ ഫലം പുറത്ത് വരുന്നതും രോഗം സ്ഥിരീകരിക്കുന്നതും. ഇതോടെ യാതൊരു സുരക്ഷാ മുൻകരുതലുകളും എടുക്കാതെ മന്ത്രി ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുത്തതിനെ ആശങ്കയോടെ കേന്ദ്ര സർക്കാർ ഉൾപ്പെടെ കാണുന്നത്.

ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്. മുൻകരുതലുകൾ എടുക്കുന്നതിലും രോഗനിർണയത്തിലും ആശുപത്രി അധികൃതർക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ കേന്ദ്രവും വിശദാംശങ്ങൾ ശേഖരിച്ചു തുടങ്ങി.

ശനിയാഴ്ചയാണ് ശ്രീചിത്രയിൽ നടന്ന പരിപാടിയിൽ മുരളീധരൻ പങ്കെടുത്തത്. അന്ന് കൊറോണ സംബന്ധിച്ച ആശങ്കകളെക്കുറിച്ച് അവിടെയുണ്ടായിരുന്ന ഡോക്ടർമാരോട് തന്നെ അന്വേഷിച്ചിരുന്നതായി മുരളീധരൻ തന്നെ വ്യക്തമാക്കിയിരുന്നു. ആശുപത്രി സന്ദർശിച്ച സാഹചര്യത്തിൽ യാത്രകൾ മാറ്റി വയ്ക്കണമോ എന്നും അന്വേഷിച്ചിരുന്നു. എന്നാൽ അതിന്റെയൊന്നും ആവശ്യമില്ല എന്ന മറുപടിയാണ് ഡോക്ടർമാരിൽ നിന്നും ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീചിത്രയിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർക്ക് സംഭവിച്ച വീഴ്ചയിൽ വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയത്.

യോഗത്തിൽ ആരെല്ലാമാണ് പങ്കെടുത്തത്, രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി നേരിട്ട് ബന്ധമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നുവോ തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രം പരിശോധിക്കുന്നത്. അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ശ്രീചിത്രാ മെഡിക്കൽ സെന്റർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. റേഡിയോളജിസ്റ്റ് ഡോക്ടർക്ക് കൊറോണ ബാധിച്ചതാണ് ഗവേഷണ സ്ഥാപനത്തെ വെട്ടിലാക്കുന്നത്. കൊറോണ മരണം വിതച്ച സ്പെയിനിൽ നിന്നെത്തിയ തിരുവനന്തപുരത്തെ ഡോക്ടർക്കും ബ്രിട്ടനിൽ നിന്ന് മൂന്നാറിൽ എത്തിയ ടൂറിസ്റ്റിനും വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീചിത്രയും ഈ വിവരം സ്ഥിരീകരിച്ചത്. ഇതോടെ രോഗികൾ അടക്കം അങ്കലാപ്പിലായി.

മെഡിക്കൽ കോളേജ് കാമ്പസിലെ അന്താരാഷ്ട്ര പ്രശസ്തമായ ഗവേഷണ- ചികിത്സാ സ്ഥാപനമാണ് ശ്രീചിത്ര. ഇവിടുത്തെ സീനിയർ ഡോക്ടർക്ക് സ്‌പെയിനിലെ ക്യാമ്പിനിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. നാട്ടിലെത്തിയ ഇദ്ദേഹം ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണ് സർക്കാർ. ഈ ദിവസങ്ങളിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവരെയും കൂടെയുണ്ടായിരുന്നവരെയും കണ്ടെത്താൻ രാത്രി തന്നെ ശ്രമം തുടങ്ങി. പത്ത് ഡോക്ടർമാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. സ്പെയിനിൽ നിന്നെത്തിയ ഡോക്ടർ കാത്ത് ലാബിൽ പോലും എത്തി സർജറികളിലും മറ്റും പങ്കെടുത്തിരുന്നു. ഇതാണ് ആശങ്ക കൂട്ടുന്നത്. ശ്രീചിത്രയിൽ ഇനി തൽകാലം ചികിൽസ പോലും വേണ്ടെന്ന് വയ്ക്കേണ്ട അവസ്ഥയിലേക്ക് കാരങ്ങളെത്തിയത്.

മാർച്ച് രണ്ടിന് തലസ്ഥാനത്ത് എത്തിയ ഡോക്ടർക്ക് നേരിയ പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ വിമാനത്താവളത്തിൽ വച്ചുതന്നെ അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ (ഹൗസ് ക്വാറന്റൈൻ)? നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏഴാം തീയതി മുതൽ ഇദ്ദേഹം ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തുകയായിരുന്നുവത്രെ. പതിനൊന്നാം തീയതി നില മോശമായപ്പോഴാണ് വിശദ പരിശോധനയ്ക്ക് വിധേയനായതെന്നാണ് അറിയുന്നത്. എന്നാൽ ഇതിന് ഉത്തരവാദികൾ ശ്രീചിത്രാ ആശുപത്രിയിലെ ഉന്നതരാണെന്നാണ് സൂചന. സ്പെയിനിൽ പോയ ഡോക്ടർ ആസ്മാ പ്രശ്നമുള്ള വ്യക്തികൂടിയായിരുന്നു. അതുകൊണ്ട് തന്നെ കരുതലുകൾ എടുക്കാൻ ഈ ഡോക്ടർ തയ്യാറായി. സ്വന്തം നിലയിൽ അവധിയും എടുത്തു. എന്നാൽ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP