കേരളത്തിൽ മഹാമാരി എത്തിയത് കണ്ടെത്തിയ മിടുമിടുക്കനായ തിരുവല്ലക്കാരൻ ഡോക്ടറുടെ കൊറോണാ പരിശോധനാ ഫലം നെഗറ്റീവ്; റാന്നിയിലെ കുടുംബത്തെ പരിശോധിച്ച് രോഗം സ്ഥിരീകരിച്ച ഡോ ആനന്ദ് ഇനി ഐസുലേഷനിൽ നിന്ന് പുറത്തു വരും; ആനന്ദിനേയും കുടുംബത്തേയും ആശ്വാസ വാർത്ത അറിയിച്ച് ആരോഗ്യ വകുപ്പ്; മുൻകരുതലെടുത്താൽ കോവിഡ് 19 വില്ലനല്ലെന്ന് തെളിയിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ആനന്ദ് തിരിച്ചെത്തുമ്പോൾ
എം മനോജ് കുമാർ
തിരുവല്ല: കേരളത്തിൽ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയിൽ കൊറോണ കണ്ടെത്തിയെന്നു മനസിലാക്കി പ്രശ്നം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആനന്ദിന്റെ സ്രവം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയിച്ചിരുന്നു. ഇന്നു രാവിലെയാണ് റിസൽട്ട് വന്നത്. റിസൽട്ട് നെഗറ്റീവ് ആണെന്ന് പത്തനംതിട്ട ഡിഎംഒ ആനന്ദിന്റെ വീട്ടുകാരെ ഇന്നു വിളിച്ച് അറിയിക്കുകയായിരുന്നു. ഇതോടെ ഡോക്ടർ ആനന്ദിനും അടുത്തിടപഴകിയ വീട്ടുകാർക്കും ആശ്വാസമായി. ക്വാറന്റൈൻ കാലാവധിയായതിനാൽ ആനന്ദ് ഹൗസ് ക്വാറന്റൈനിൽ തുടരുകയാണ്. കൊറോണയുടെ ലക്ഷണങ്ങൾ ഡോക്ടറിൽ കണ്ടെത്തിയില്ലെങ്കിലും ഡോക്ടറിന്റെ സ്രവം വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് നൽകിയിരുന്നു. ഈ റിസൽട്ട് ആണ് രാവിലെ വന്നത്. മുൻകരുതൽ എടുത്താൽ കൊറോണ വരില്ലെന്ന് ബോധ്യമാവുകകൂടിയാണ് ഡോക്ടറുടെ പരിശോധനാ ഫലം.
കൊറോണ ബാധിതനാണെന്ന് മനസിലാക്കി മുൻകരുതൽ എടുത്താണ് ഡോക്ടർ ആനന്ദ് ഇറ്റലിക്കാരന്റെ സഹോദരനെ പരിശോധിച്ചത്. കൊറോണയാണെന്ന് തിരിച്ചറിഞതിനെ തുടർന്ന് കൊറോണ ബാധിതനെ ആദ്യം തന്നെ മറ്റു രോഗികളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. തുടർന്ന് പ്രത്യേകം പരിശോധനയാണ് രോഗിയുടെ കാര്യത്തിൽ നടത്തിയത്. ഈ വിവരം വിളിച്ച് പറയുമ്പോൾ ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടർ ശംഭുവിനോടും മാസ്ക് ധരിച്ച് വേണം എത്താൻ എന്ന് ആനന്ദ് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ അന്ന് നടത്തിയ മുൻകരുതലാണ് മറ്റു രോഗികളെയും മെഡിക്കൽ സുപ്രണ്ട് ആയ ഡോക്ടർ ശംഭുവിനെയും കൊറോണ ബാധയിൽ നിന്നും രക്ഷിച്ചത്.
കൊറോണ പ്രശ്നത്തിൽ ഇന്നു വന്ന റിസൾട്ട് വലിയ ആശ്വാസമായതായി ആനന്ദിന്റെ അമ്മ ഉമ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടുകാർക്കും കൊറോണ കാര്യത്തിൽ ആശങ്ക വന്നിരുന്നു. ആനന്ദിന് കൊറോണയില്ലെന്ന് റിസൾട്ട് വന്നതോടെ തിരുവല്ലക്കാർക്കും ആശ്വാസമാകുമെന്ന് ഉമ പറഞ്ഞു. കേരളത്തിലെ കൊറോണ പടർന്നത് ആദ്യമായി മനസിലാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത റാന്നി താലൂക്ക് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ആയ മിടുമിടുക്കൻ ഡോക്ടർ ആനന്ദ് തിരുവല്ലയിലെ വീട്ടിൽ ഇപ്പോൾ ഹോം ക്വാറന്റൈനിൽ തുടരുകയാണ്. ഡോക്ടറിൽ അടങ്ങിയ അസാധാരണമായ നിരീക്ഷണബുദ്ധിയാണ് തന്റെ മുന്നിലിരുന്ന ഇ റ്റലിക്കാരന്റെ സഹോദരൻ കൊറോണ വൈറസ് ബാധിതനാണെന്ന് തിരിച്ചറിയാൻ ഡോക്ടർക്ക് പ്രേരണയായത്. ചൈന വുഹാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള എംബിബിഎസ് പഠനവും ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്ന് പൾമനോളജിയിൽ നേടിയ എംഡി ബിരുദവുമാണ് കേരളത്തിലെ കൊറോണ തിരിച്ചറിയാൻ ഡോക്ടറെ പ്രാപ്തനാക്കിയത്. തിരുവല്ല ടൗണിൽ തന്നെയാണ് ഡോക്ടർ ആനന്ദും കുടുംബവും താമസിക്കുന്നത്. ചൈനയിലെ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയ ശേഷം ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡിയും നേടിയ ശേഷമാണ് പിഎസ്സി വഴി കേരളത്തിലെ ആരോഗ്യരംഗത്ത് ഡോക്ടർ ആനന്ദ് എത്തുന്നത്. മൂന്നു വർഷം മുൻപാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ആനന്ദിന് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കൊറോണ തിരിച്ചറിയുന്നത് വരെ ഡോക്ടർ ആനന്ദ് സേവനം ചെയ്തതും റാന്നി താലൂക്ക് ആശുപത്രിയിലായാണ്.
ചൈനയിലെ വുഹാനിൽ എംബിബിഎസ് പഠനം തുടരുമ്പോൾ ഒരു വർഷത്തെ ഫീസ് മാത്രമേ ഒടുക്കേണ്ടി വന്നുള്ളൂ. ആദ്യ സമയം തന്നെ സ്കോളർഷിപ്പ് ലഭിച്ചു. ലക്ഷങ്ങൾ മുതലിറക്കി ചൈനയിൽ പോയി പഠിച്ചു എംബിബിഎസ് പഠിച്ചു എന്ന ദുഷ്പ്പേര് ഒഴിവാക്കി നിർത്തിയത് ഈ സ്കോളർഷിപ്പ് ആയിരുന്നു. പഠിക്കാൻ അതിമിടുക്കൻ ആയതിനാൽ സ്കോളർഷിപ്പ് ലഭിക്കാൻ പ്രയാസവും വന്നില്ല. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ചൈനയിൽ നിന്നും എംബിബിഎസ് പാസായത്. അതിനു ശേഷം അംബാല മുല്ലാന മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡി എടുത്തു. എംഡിക്ക് പഠിക്കുമ്പോൾ തന്നെ പിഎസ്സി വഴി ഡോക്ടർ ആയി നിയമനം ലഭിച്ചു. ബോണ്ട് എഴുതി നൽകി എംഡി പൂർത്തിയാക്കിയ ശേഷം നിയമനം ലഭിച്ചത് റാന്നി താലൂക്ക് ആശുപത്രിയിൽ. മൂന്നു വർഷമായി നിയമനം ലഭിച്ചശേഷം റാന്നി ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു.ഈ ജോലിക്കിടയിലാണ് കേരളത്തിലെ കൊറോണയുടെ വരവ് റാന്നിയിലെ രോഗിയിൽ നിന്നും തിരിച്ചറിഞ്ഞ് താൻ ജേഷ്ഠ തുല്യം സ്നേഹിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശംഭുവിനു ഡോക്ടർ ആനന്ദ് വിവരം നൽകുന്നത്. കേരളത്തിലെ കൊറോണയിൽ വഴിത്തിരിവായി മാറിയത് ഡോക്ടർ ആനന്ദിന്റെ ഈ നിരീക്ഷണമായിരുന്നു.
കേരളത്തിലെ കൊറോണ ആദ്യമായി തിരിച്ചറിയാൻ ഡോക്ടറെ സഹായിച്ചത് ചൈനയിലെ എംബിബിഎസ് പഠനവും പൾമനോളജിയിൽ എടുത്ത എംഡിയുമായിരുന്നു. ശ്വാസകോശ രോഗങ്ങൾക്കായുള്ള പൾമനോളജിയിലാണ് ഡോക്ടർ ആനന്ദ് എംഡി എടുത്തത്. റാന്നിയിലെ രോഗിക്ക് ശ്വാസകോശത്തിലെ വൈറസ് ബാധയ്ക്ക് ഒരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും രോഗിക്ക് ശ്വാസകോശ അണുബാധ ബാധിച്ചത് ഡോക്ടറെ
അത്ഭുതപ്പെടുത്തി. ഡോക്ടറെ നിരീക്ഷണം വഴിയാണ് കേരളം കൊറോണയെ തിരിച്ചറിയുന്നതും സംസ്ഥാനം അതി ജാഗ്രതയിലേക്ക് നീങ്ങുന്നതും.
കൊറോണയെ ഡോക്ടർ ആനന്ദ് തിരിച്ചറിയുന്നത് ഇങ്ങനെ:
പതിവുള്ള ഒപിയിലായിരുന്നു ഡോക്ടർ ആനന്ദ്. അപ്പോഴാണ് കൊറോണ പടർന്നെന്നു തിരിച്ചറിയാത്ത റാന്നി ഐക്കരയിലെ രോഗി ഡോക്ടർ ആനന്ദിന് മുന്നിലെത്തുന്നത്. ശ്വാസകോശ അണുബാധയായിരുന്നു രോഗിയുടെ പ്രശ്നം. വൈറസ് ബാധയുടെ ലക്ഷണങ്ങളും. പെട്ടെന്ന് ഈ വൈറസ് ബാധ റാന്നിയിൽ പടരാൻ സാധ്യതയില്ലെന്ന് ഡോക്ടർ ആദ്യമേ തിരിച്ചറിഞ്ഞു. ഈ രോഗിയെ ഡോക്ടർ ആളുകളിൽ നിന്നും ആദ്യം മാറ്റിയിരുത്തി. പിന്നീട് വിശദമായ പരിശോധന നടത്തി. സംശയങ്ങൾ മാറാത്തതിനാൽ ചോദ്യങ്ങൾക്ക് തുടക്കമിട്ടു.
ആദ്യ ചോദ്യമായി ചോദിച്ചത് വിദേശത്ത് പോയിരുന്നോ എന്നാണ്?
വിദേശത്ത് പോയില്ലെന്നു രോഗി മറുപടി പറഞ്ഞു.
ആരെങ്കിലും വിദേശത്തുണ്ടോ എന്ന് ചോദിച്ചു?
ഇല്ലെന്നായിരുന്നു മറുപടി
വിദേശത്ത് നിന്നും ആരെങ്കിലും വന്നോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം?
തൊട്ടടുത്ത് സഹോദരനും ഭാര്യയും മകനും വന്നിട്ടുണ്ടെന്ന് പറഞ്ഞു
അവർ എവിടെ നിന്നാണ് വന്നതെന്നായി അടുത്ത ചോദ്യം?
സഹോദരനും കുടുംബവും വന്നത് ഇറ്റലിയിൽ നിന്നാണെന്ന് രോഗി മറുപടി നൽകി.
ഇതോടെ രോഗി കൊറോണ ബാധിതനാണെന്ന് ഡോക്ടർ ആനന്ദ് മനസിലാക്കി. ഉടൻ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ടും ജ്യേഷ്ട സഹോദരനുമായി കരുതുന്ന ഡോക്ടർ ശംഭുവിനെ വിളിച്ചു. ഒരു മാസ്ക് അണിഞ്ഞ് അടിയന്തിരമായി എത്തണം എന്നാണ് ഡോക്ടർ ശംഭുവിനോട് ആവശ്യപ്പെട്ടു. സുപ്രണ്ട് ഉടൻ തന്നെ എത്തി. കൊറോണയാണെന്ന് ആദ്യമായി ഡോക്ടർ ആനന്ദും ശംഭുവും കൂടി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഡിഎംഒയെയും ഉന്നത മെഡിക്കൽ അധികൃതരെയും വിവരം അറിയിച്ചു. തുടർന്നുള്ള നിമിഷങ്ങളിൽ കേരളം കൊറോണയിലേക്ക് ഉണർന്നു. അടിയന്തിരമായ പ്രവർത്തനങ്ങളാണ് തുടർന്ന് നടന്നത്. ഡിഎംഒയും ഉന്നത അധികൃതരും കാര്യങ്ങൾ
ഏറ്റെടുത്തു. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ തന്നെ അടിയന്തിര നീക്കങ്ങൾക്ക് നേതൃത്വം നൽകി.
ഡോക്ടർ ആനന്ദ് സ്വയം ഐസൊലേഷനിലേക്ക് നീങ്ങി. മുൻ കരുതൽ കാരണം കൊറോണ ഡോക്ടർ ആനന്ദിന് പകർന്നിട്ടില്ലെന്ന് തന്നെയാണ് സൂചനകൾ. ഇതാണ് പരിശോധനാ ഫലം ശരിവയ്ക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്