Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുന്നതിനാൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയത് കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതി

കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുന്നതിനാൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയത് കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി. കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി തള്ളിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.

കേസിൽ ബിഷപ്പിനെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസറ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി കോടതി തള്ളിയത്.

വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ട ആവശ്യമുണ്ടെന്ന് അറിയിച്ച കോടതി മാർച്ച് 24ന് ഈ വിഷയത്തിൽ വാദം കേൾക്കാമെന്നും വ്യക്തമാക്കി. അതേസമയം വിടുതൽ ഹർജി തള്ളിയ നടപടിയെ ചോദ്യംചെയ്ത് ബിഷപ്പ് മേൽക്കോടതിയെ സമീപിച്ചേക്കും.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.

ഫ്രാങ്കോ തന്നെയും ലൈംഗികമായി ആക്രമിച്ചെന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. മഠത്തിൽ വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. എന്നാൽ മൊഴിയിൽ ബിഷപ്പിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസിൽ 80 ഓളം കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിൽ 14-ാംസാക്ഷിയായ കന്യാസ്ത്രീയാണ് അതിഗുരുതരമായ ആരോപണം ബിഷപ്പിനെതിരെ ഉന്നയിച്ചത്. എന്നാൽ ഇത്തരമൊരു സാക്ഷിമൊഴി മറ്റൊരു എഫ്.ഐ.ആർ ആയി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താതെ അത് സാക്ഷിമൊഴിയായി കോടതിയിൽ സമർപ്പിക്കുകയായിരുന്നു പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP