മകളും മകനും ദുബായിൽ നിന്നും ലണ്ടനിൽ നിന്നും പറന്നെത്തി; ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മാഡ്രിഡിലും ബാഴ്സലോണയിലുമായി അവധി ആഘോഷിച്ചത് രണ്ടാഴ്ച; 29ന് തിരികെ എത്തി ഒരു പരിശോധനയും നടത്താതെ ആശുപത്രി ഭരണം ഡെപ്യൂട്ടി ഡയറക്ടർ ഏറ്റെടുത്തത് അഴിമതി കണ്ടെത്താനെത്തുന്ന അന്വേഷണ കമ്മീഷൻ സിറ്റിംഗിൽ ഡയറക്ടറുടെ കാവലാളാകൻ; അവധിയിൽ പോയ റേഡിയോളജിസ്റ്റിനെ തിരിച്ചു വിളിച്ചും ഗിരീജാ വല്ലഭന് വിലസാൻ; ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിസന്ധിയിലാക്കിയ സ്പെയിൻ യാത്ര കഥ ഇങ്ങനെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതോടെ ഗവേഷണ സ്ഥാപനത്തിലെ ഒപി പ്രവർത്തനങ്ങളിലടക്കം നിയന്ത്രണമുണ്ടായേക്കും. അടിയന്തമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. വലിയ പ്രതിസന്ധിയിലാണ് ശ്രീചിത്ര. ഇതിലെ യഥാർത്ഥ വില്ലൻ ആശുപത്രി മാനേജ്മന്റാണെന്ന വിവരമാണ് ഡോക്ടർമാർ തന്നെ മറുനാടനോട് പങ്കുവയ്ക്കുന്ന വിവരം. ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് പുറത്തു വരുന്നത്. ശ്രീചിത്രയിലെ സീനയർ ഡെപ്യൂട്ടി ഡയറക്ടറായ ഗിരിജാ വല്ലഭന് നിരീക്ഷണത്തിലേക്ക് പോകാനുള്ള മടിയാണ് എല്ലാത്തിനും കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ച റേഡിയോളജിസ്റ്റ് യഥാർത്ഥത്തിൽ നിരപരാധിയാണെന്നും ഡോക്ടർമാർ തന്നെ പറയുന്നു.
മാർച്ച് ഒന്നിന് മടങ്ങിയെത്തിയ റേഡിയോളജി ഡോക്ടർ സ്വയം അവധി എടുത്തു. എന്നാൽ സ്പെയിനിൽ രണ്ടാഴ്ചത്തെ അവധി ആഘോഷിച്ചെത്തിയ ഗിരിജാ വല്ലഭൻ അതിന് മുമ്പ് തന്നെ ആശുപത്രിയിൽ എത്തി. റേഡിയോളജി ഡോക്ടർ സ്പെയിനിൽ പോയത് സെമിനാറിനായിരുന്നു. എന്നാൽ ഗിരിജാ വല്ലഭൻ കുടുംബവുമായി അവധി ആഘോഷിക്കാനായിരുന്നു പോയത്. ഇദ്ദേഹത്തിന്റെ മകനും മകളുമെല്ലാം ലണ്ടനിൽ നിന്നും ഗൾഫിൽ നിന്നും ഇവിടേക്ക് എത്തി. അങ്ങനെ എല്ലാവരുമായി അവധി ആഘോഷിച്ചു. മടങ്ങി എത്തിയ ഈ ഉദ്യോഗസ്ഥൻ ഒരു പരിശോധനയ്ക്കും വിധേയനായിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്പെയിനിൽ നിന്നെത്തിയ ഇയാൾ വിവരങ്ങൾ അറിയിച്ചുവെന്നും സൂചനയുണ്ട്. അവരും പ്രശ്നങ്ങളൊന്നുമില്ലെന്ന പറഞ്ഞ അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തിയാൽ കുറഞ്ഞത് 14 ദിവസം അടച്ചിട്ട മുറിയിൽ കഴിയേണ്ട ഗിരിജാ വല്ലഭവൻ അടുത്ത ദിവസം തന്നെ ഓടി ആശുപത്രിയിൽ എത്തി.
ശ്രീചിത്രയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ശ്രീചിത്രയുടെ ഗവേർണിങ് കൗൺസിൽ അംഗമായ ടിപി സെൻകുമാറായിരുന്നു പരാതിക്കാരൻ. ഇത് പരിശോധിക്കാൻ കേന്ദ്ര സംഘം തിരുവനന്തപുരത്ത് രണ്ടാഴ്ച മുമ്പ് സിറ്റിങ് നടത്തി. ഈ സിറ്റിംഗിൽ ഡയറക്ടർ ആശാ കിഷോറിനൊപ്പം നിന്ന് പ്രതിരോധം ഒരുക്കേണ്ട വ്യക്തിയായിരുന്നു ഗിരിജാ വല്ലഭവൻ. ഇതുകൊണ്ടാണ് ഗിരിജാ വല്ലഭവൻ സ്പെയിൻ യാത്രയ്ക്ക് ശേഷം ആശുപത്രിയിൽ ഓടിയെത്തിയത്. ശ്രീചിത്രയിലെ കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന് മുമ്പിൽ വല്ലഭനും എത്തി. മസ്കറ്റിലായിരുന്നു ഈ സിറ്റിങ്. ഇതിന് വല്ലഭൻ എത്താനിരിക്കെയാണ് ശ്രീചിത്രയിൽ റേഡിയോളജിസ്റ്റിന്റെ സ്പെയിൻ യാത്രയും അവധിയും ചർച്ചയായത്. ഈ സമയത്ത് തന്നെ കൊറോണ ഭീതിയിലേക്ക് കേരളം വീഴുകയും ചെയ്തു.
ശ്രീചിത്രയിലെ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് ഗിരിജാ വല്ലഭവൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവ്വീസിലെ ഉദ്യോഗസ്ഥനുമായിരുന്നു. അക്കൗണ്ടന്റെ ജനറൽ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ ഗിരിജാ വല്ലഭവൻ ശ്രീചിത്രയുടെ ഭാഗമാണ്. ഡയറക്ടറുടെ വിശ്വസ്തനും. അതുകൊണ്ട് തന്നെ സ്പെയിൻ യാത്രയ്ക്ക് ശേഷം റേഡിയോളജിസ്റ്റ് അവധിയിൽ നിൽക്കുകയും ഗിരിജാ വല്ലഭവൻ ആശുപത്രിയിൽ സജീവമാകുന്നതിന്റെ പ്രശ്നങ്ങൾ ഇവിടെ ചർച്ചയായി. ഇതോടെയാണ് അവധിയിലുള്ള റേഡിയോളജിസ്റ്റ് ആശുപത്രിയിൽ എത്തിയതും ചികിൽസ നടത്തിയതും. ഇത് ആശുപത്രിയെ സമ്പൂർണ്ണമായും ബാധിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ഡോക്ടർമാരും റേഡിയോളജിസ്റ്റുമായി അടുത്ത് ഇടപെഴുകി. കാത്ത് ലാബിൽ ഡോക്ടറെത്തി. രോഗികളുമായി നിരന്തര സമ്പർക്കും നടത്തി. അങ്ങനെ ഗുരുതരമായ ആരോഗ്യങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം ശ്രീചിത്രയിൽ ഉണ്ടായി.
ഗിരിജാ വല്ലഭന് ശ്രീചിത്രയിൽ എത്താനും കേന്ദ്ര സംഘത്തിന് മുന്നിൽ ഡയറക്ടർ ആശാ കിഷോറിനെ ന്യായീകരിക്കാനും അവസരവും കിട്ടി. ഇതാണ് ശ്രീചിത്രയെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഡോക്ടർമാരും പറയുന്നത്. ഗിരിജാ വല്ലഭവന് ഒരു ആരോഗ്യ പ്രശ്നവും പ്രത്യക്ഷത്തിൽ ഇല്ല. എങ്കിലും വൈറസിന്റെ കാരിയർ ആകാനുള്ള സാധ്യത ഏറെയാണ്. രോഗ പ്രതിരോധ ശേഷി കൂടുതലായുള്ളവർക്ക് പനിയും ചുമയും അടക്കമുള്ള സൂചനകൾ കൊറോണ ശരീരത്തിൽ ഉണ്ടെങ്കിലും കാണിക്കില്ല. അതുകൊണ്ട് തന്നെ ഗിരിജാ വല്ലഭവന്റെ ശരീരത്തിൽ വൈറസുണ്ടെങ്കിൽ എല്ലാവരും രോഗികളാകും-ഇതാണ് ശ്രീചിത്രയിലെ മുതിർന്ന ഡോക്ടർ മറുനാടനോട് പ്രതികരിച്ചത്.
കാത്ത് ലാബിലും മറ്റും റേഡിയോളജിസ്റ്റ് ഡോക്ടർ എത്തിയത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു. റേഡിയോളജിസ്റ്റിന് രോഗം കലശാലയപ്പോൾ തന്നെ കൂടെ പ്രവർത്തിച്ചവർ പരിഭ്രാന്തിയിൽ ആയിരുന്നു. എന്നാൽ ആരേയും ചികിൽസയ്ക്ക് പോകാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. എങ്ങനേയും റേഡിയോളജിസ്റ്റിന്റെ കൊറോണ വിവരം പുറത്തറിയാതിരിക്കാനും ശ്രമം നടന്നു. ആദ്യ ഫലം പോസിറ്റീവായിട്ടും ഒന്നും പറത്തു പറഞ്ഞില്ല. ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമായി ഡോക്ടർമാർ കാണുന്നു. മാർച്ച് ഒന്നിന് സ്പെയിനിൽനിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതിനെ തുടർന്ന് ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. ഇപ്പോൾ ശ്രീചിത്ര ആശുപത്രിയിൽ അതിശക്തമായ ജാഗ്രതയാണുള്ളത്.
ആറ് വിഭാഗങ്ങളിലുള്ള ഡോക്ടർമാരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വളരെ ഗൗരവമായാണ് വിഷയം ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. അടിയന്തരമായ കൂടിയാലോചനകൾ നടക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ മാർച്ച് 10,11 തിയതികളിൽ ഇദ്ദേഹം മാസ്ക് ധരിച്ച് ഒ.പിയിൽ രോഗികളെ പരിശോധിക്കുകയും ഡോക്ടർമാരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. മാർച്ച് 13 നാണ് ഡോക്ടറുടെ സാമ്പിൾ എടുത്ത് പരിശോധിക്കുന്നത്. ഇതിന് ശേഷം പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. മറ്റ് ഡോക്ടർമാരുമായി സംസാരിക്കുകയും രോഗികളുമായി അടുത്ത് ഇടപഴകുകയും ചെയ്തതിനാൽ എന്തെല്ലാം രീതിയിലുള്ള നടപടികൾ കൈക്കൊള്ളണമെന്നതിൽ കൂടിയാലോചനകൾ നടക്കുകയാണ്. അതിന് ശേഷം മാത്രമേ സമ്പർക്ക പട്ടിക ഉൾപ്പടെ പുറത്തുവിടുകയുള്ളൂ. നിലവിൽ ആറ് വിഭാഗങ്ങളിലായുള്ള ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആശുപത്രിയിൽ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ മുടങ്ങില്ലെങ്കിലും ഒ.പിയിൽ നിയന്ത്രണങ്ങളുണ്ടാകും. നിലവിൽ തിരുവനന്തപുരത്ത് 1449 ആളുകൾ നിരീക്ഷണത്തിലുണ്ട്. 43 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം ഇറ്റാലിയൻ പൗരനുമായി ബന്ധപ്പെട്ട സമ്പർക്കപ്പട്ടികയിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സമ്പർക്ക പട്ടിക തയ്യാറാക്കേണ്ടതുണ്ട്. അപൂർണമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നതിനാൽ ഇതും വെല്ലുവിളിയാണ്. വളരെ ഗൗരവമുള്ള കാര്യമാണ് ഇതെന്നും മെഡിക്കൾ സ്റ്റാഫ് ആണെങ്കിലും ആരാണെങ്കിലും കോൺടാക്ട് ലിസ്റ്റ് ചെയ്ത് നിരീക്ഷണം ശക്തമാക്കുക എന്നതാണ് ഇനി ചെയ്യേണ്ടതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കൊവിഡ് കൺട്രോൾ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ എസ്. ഫെറ്റിൽ പ്രതികരിച്ചു.
കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യാത്ര ചെയ്തുവരുന്ന എല്ലാവരേയും നിരീക്ഷണത്തിന് വയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്ന് ഡോക്. ശ്രീജിത് എൻ. കുമാർ പ്രതികരിച്ചു.
Stories you may Like
- പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി കേരളത്തിൽ താളം തെറ്റുന്നു
- ഗിരിജാ കുമാരിയും കുടുംബവും മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
- ആടുജീവിതത്തിന് ബദലായി ഭീമൻ രഘുവിന്റെ പോത്തുജീവിതം!
- 'ഞാൻ കർണ്ണൻ' പ്രേക്ഷകരിലേക്ക്
- ആ കുടുംബം ചില്ലറക്കാരല്ലെന്ന് വാർഡ് മെമ്പറും; ഇത് ചിരിച്ചു കൊണ്ട് സ്വത്ത് എഴുതി വാങ്ങിയ ചതി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്