ഏഷ്യാനെറ്റിന് അറിയാം വോട്ടിങ് വഴി രജിത് സാറിനെ പുറത്താക്കാൻ പറ്റില്ലെന്ന്; സൗമ്യതയോടെ തീർക്കേണ്ട പ്രശ്നം തൂമ്പ കൊണ്ട് എടുത്തു ഗൗരവമാക്കി; രേഷ്മ നിന്റെ വാക്കുകൾ ഇനി തിരിച്ചെടുക്കാൻ പറ്റില്ല; ആര്യയ്ക്ക് ഫ്ളാറ്റ് കൊടുക്കുന്നതിൽ തടസമായ രജിത് സാറിനെ രേഷ്മയിലൂടെ പുറത്താക്കി; രോഷം അടങ്ങാതെ രജത് ആർമി; പാഷാണം ഷാജിയെ സേവ് ചെയ്യാൻ രേഷ്മയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത് ഫുക്രുവോ? ആര്യയും ടീമും വീഴ്ത്തിയത് ഒരു വെടിക്ക് രണ്ട് പക്ഷിയെ: ബിഗ് ബോസിൽ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഈ സീസണിൽ ബിഗ് ബോസിൽ നിന്ന് പുറത്തു പോവുക പാഷാണം ഷാജിയെന്നതായിരുന്നു പൊതുവേയുള്ള ചർച്ച. എലിമിനേഷനിൽ പാഷാണം ഷാജി എത്തിയതോടെ ഇതിനുള്ള സാധ്യതകൾ ഉയരുകയും ചെയ്തു. ഇത്തവണ എലിമിനേഷൻ നോമിനികളെ കണ്ടെത്താൻ വേറിട്ട തന്ത്രമാണ് ബിഗ് ബോസ് തയ്യാറാക്കിയത്. ഇത് തീർത്തും ഇരുതല മൂർച്ചയുള്ള വാളായിരുന്നു. ഈ വാളു കൊണ്ട് രേഷ്മയെ ഫുക്രു വെട്ടി വീഴ്ത്തിയെന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഇതിലൂടെ പാഷാണം ഷാജിയെ രക്ഷിച്ചെടുക്കുകയായിരുന്നു ആര്യയുടെ നേതൃത്വത്തിലെ ടീമെന്നാണ് സൂചന. കാന്താരി മുളക് വിവാദത്തിൽ രജിത് കുമാർ പെട്ടതോടെ ഇവർ നന്നായി കളിച്ചു. രജിത്തിനെതിരെ നിലപാടും നിരീക്ഷണവും നടത്തി രേഷ്മ ബിഗ് ബോസിൽ നിറഞ്ഞു. ഇത് പ്രേക്ഷക വോട്ടിംഗിനെ സ്വാധീനിച്ചു. ഇന്ന് പുറത്തു വന്ന പ്രെമോ ശരിയാണെങ്കിൽ രേഷ്മയാണ് ഇന്ന് പുറത്താകുന്നത്. ഇതിന് കാരണം രജിത്തിനെ രേഷ്മ തള്ളി പറഞ്ഞതു തന്നെയാണെന്നാണ് വിലയിരുത്തൽ. അങ്ങനെ ഈ ആഴ്ച എലിമിനേഷനിൽ നിന്ന് പാഷാണം രക്ഷപ്പെട്ടു.
പാഷാണം ഷാജിയും രേഷ്മയും ആർജെ രഘുവും ദയയും അഭിരാമി-അമൃതയുമായിരുന്നു ഇലിമിനേഷനിൽ ഉണ്ടായിരുന്നത്. രണ്ട് പേർ കൺഫെഷൻ റൂമിൽ എത്തുന്നു. അതിന് ശേഷം രണ്ട് പേരും ചേർന്ന് ഒരാളെ എലിമിനേഷന് നോമിനേറ്റ് ചെയ്യുന്നു. അഭിരാമിയും അമൃതയും സിജോയും ഒരു ജോഡിയായി. ഇതിൽ സ്വയം എലിമിനേഷന് മത്സരിക്കാൻ അഭിരാമിയും അമൃതയും തയ്യാറായി. പ്രേക്ഷക പിന്തുണയിൽ വിശ്വാസം അർപ്പിച്ചായിരുന്നു ഇത്. പാഷാണം ഷാജിയും ആര്യയും ടീമായി. ഇതിൽ പാഷാണം ഷാജി ഉത്തരവാദിത്തം ഏറ്റെടുത്തു. ഫുക്രുവും രേഷ്മയുമാണ് വന്നത്. ഇതിൽ രേഷ്മയ്ക്ക് എലിമിനേഷനിൽ മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു. ഇവിടെ അതിസമർത്ഥമായി ഫുക്രു ഇടപെട്ടു. രേഷ്മയ്ക്ക് നിരവധി ആരാധകരുണ്ടെന്നും എലിമിനേഷനെ അതിജീവിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തനിക്ക് രജിത് കുമാറുമായി പ്രശ്നമുള്ളതിനാൽ വോട്ട് കുറയുമെന്നും പറഞ്ഞുവച്ചു. ഇതോടെ മനസ്സില്ലാ മനസ്സോടെ എലിമിനേഷനിലേക്ക് പോകാൻ രേഷ്മ സമ്മതിച്ചു. അങ്ങനെ എലിമിനേഷനിൽ എത്തി. രജിത്തുമായുള്ള കാന്താരി മുളക് വിവാദം ചർച്ചയായതോടെ രേഷ്മയുടെ കഥ കഴിഞ്ഞു. അങ്ങനെ ആര്യയും ടീമും ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്തി.
രജിത്തിന് മാപ്പ് നൽകാമെന്നും എന്നാൽ തിരിച്ചെടുക്കാൻ അനുവദിക്കില്ലെന്നും രേഷ്മ വ്യക്തമാക്കിയത് ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടിരുന്നത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ രജിത് ആർമി പ്രതികരണവുമായി എത്തി. ഏഷ്യാനെറ്റിന് അറിയാം വോട്ടിങ് വഴി രജിത് സാറിനെ പുറത്താക്കാൻ പറ്റില്ലാന്ന്.. സൗമ്യതയോടെ തീർക്കേണ്ട പ്രശ്നം അവർ തൂമ്പ കൊണ്ട് എടുത്തു ഗൗരവമാക്കി. ഒരു മനുഷ്യന് ഇതിനേക്കാൾ കൂടുതൽ താഴാൻ പറ്റോ. രേഷ്മ നിന്റെ വാക്കുകൾ നിനക്ക് ഇനി തിരിച്ചെടുക്കാൻ പറ്റില്ല.. ജനങ്ങൾ നിങ്ങളെ വെറുത്തു. ഒരുപക്ഷെ ക്ഷമിച്ചിരുന്നെങ്കിൽ നിങ്ങൾ ആകുമായിരുന്നു ഹീറോ.. കല്ലാണോ നിന്റെ മനസ്സ്.. ആര്യയ്ക്ക് ഫ്ളാറ്റ് കൊടുക്കുന്നതിൽ തടസമായ രജിത് സാറിനെ രേഷ്മയിലൂടെ പുറത്താക്കി. ബിഗ്ബോസ് വേണമായിരുന്നു ആ തീരുമാനമെടുക്കാൻ.. - ഇതാണ് രേഷ്മയുടെ ഫെയ്സ് ബുക്കിൽ എത്തിയ ഒരു കമന്റ്. അതായത് രജിത് കുമാറിന് വേണ്ടി ആര്യാ ടീം നടത്തിയ പ്ലാനിങ്ങായിരുന്നു എല്ലാമെന്നാണ് രജിത് ആർമി ആരോപിക്കുന്നത്. മഹതി... ന്യായികരിക്കുന്നില്ല... എന്നാലും കണ്ണ് നനഞ്ഞു മാപ്പ് ചോദിക്കുമ്പോൾ അത് അക്സെപ്റ് ചെയ്യാൻ ഒരു നല്ല മനസ്സ് വേണം.. അതിനു നല്ല അമ്മക്ക് ഉണ്ടാകണം.. വെറുപ്പ് മാത്രം.. ആ ആര്യ പോലും ചെയ്യില്ല ഇങ്ങനെ-ഇതാണ് മറ്റൊരു കമന്റ്.
ഇതിനിടെയാണ് രേഷ്മയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് ആര്യയും ടീമുമാണെന്ന വാദവും സജീവമാകുന്നത്. രജിത് നിന്നാൽ അവർക്ക് ഒന്നാമതാകാൻ പറ്റില്ല. പരസ്യമായി രജത്തിന് വേണ്ടി വാദിച്ചിട്ട് പണി കൊടുത്തു. അങ്ങനെ രജിത് പോയി. കഴിഞ്ഞ ആഴ്ച മുതൽ രജിത്തിനെതിരെ രേഷ്മ നിലപാട് എടുത്തു. അതുകൊണ്ട് വോട്ടിംഗിൽ അവസാനമെത്തുമെന്ന് ഉറപ്പാക്കി. അതുകൊണ്ട് തന്നെ ഈ ആഴ്ച രേഷ്മ പുറത്തായി. അങ്ങനെ രേഷ്മയും രജത്തും പുറത്തായി. ആര്യയ്ക്ക് ഒന്നാമത് എത്താൻ അവസരം കൂടി. അതിനൊപ്പം പാഷാണം ഷാജി രക്ഷപ്പെടുകയും ചെയ്തു. അവസാന റൗണ്ട് വരെ ആര്യയും പാഷാണം ഷാജിയും ഫുക്രുവും ഉണ്ടാകുമെന്ന് ഉറപ്പാക്കാനുള്ള തന്ത്രമാണ് ആര്യയും ടീമും പയറ്റുന്നത്. സിജോയിലും ആഭിരാമി-അമൃതാ കൂട്ടുകെട്ടിലും മികച്ച ശത്രുക്കളേയും കാണുന്നു. ഇവർക്കും ചതിയിലൂടെ പണി കിട്ടാൻ സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നു.
രേഷ്മയുടെ ഫെയ്സ് ബുക്ക് പേജിൽ വരുന്ന നെഗറ്റീവ് കമന്റുകളിൽ ചിലത്
- അച്ഛന്റെ പ്രായമുള്ള ഒരാൾ കരഞ്ഞു മാപ്പ് ചോദിച്ചിട്ടും നി ചെയ്ത ഈ നെറികേടുണ്ടാല്ലോ ഈ ജീവിതം മുഴുവനും നി കരഞ് പണ്ടാരമടങ്ങിപ്പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.
- പഴം വിഴുങ്ങി സൂരജ് കഴിഞ്ഞാൽ ആ വീട്ടിലെ ഏറ്റവും വലിയ പഴം വിഴുങ്ങി നീയാണ്.. നീ ആ വീട്ടിൽ ഉണ്ടെന്ന് തന്നെ നാലാളറിഞ്ഞത് ഇപ്പോൾ രജിത് സർ കാരണമാണ്.. ചെയ്തത് തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അങ്ങേരു കാല് പിടിച്ചു മാപ്പു പറഞ്ഞത്.. അപ്പോൾ നിനക്ക് ഒടുക്കത്തെ അഹങ്കാരം.. ഫോണിൽ നിന്റെ തന്തപ്പടി പറയുന്നത് കേട്ടു ക്ഷമ ചോതിക്കുയാണെങ്കിൽ മാത്രം കേസ് കൊടുക്കണ്ടിരിക്കാമെന്ന്.. അങ്ങനെ തോന്നിയെങ്കിൽ അത് നിന്റെയൊക്കെ തറവാടിത്തം.. അങ്ങേരു ക്ഷമ ചോദിക്കുമെന്ന് ഞങ്ങൾക്കെല്ലാം ഉറപ്പായിരുന്നു .. തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കും അത് അങ്ങേരുടെ തറവാടിത്തം.. ഒരുപക്ഷെ നി ആയിരുന്നേൽ അതുപോലും ഞങ്ങൾ പ്രതീക്ഷിക്കില്ലാരുന്നു
- സംസാരിച്ചപ്പോൾ ആ അച്ഛൻ കാണിച്ച മാന്യത എങ്കിലും കാണിക്കായിരുന്നു... അമ്മക് ഫ്രാക്ചർ എന്ന് പറഞ്ഞപ്പോൾ വേദനിച്ചു അല്ലേ? സ്വന്തം കാര്യം ആയതുകൊണ്ടാ.. നീ ആ മനുഷ്യന്റെ കയ്യ് കണ്ടോ... അത് എങ്ങനെ വന്നതാന്ന് അറിയോ? കൂടുതൽ ഒന്നും പറയുന്നില്ല
- ഞങ്ങളുടെ സാറിനെ കരയിപ്പിച്ച താങ്കൾക്ക് ദൈവം മറുപടി തരും ... ദൈവത്തിന്റെ മുൻപിൽ sir ന്റെ സ്ഥാനം എല്ലാവരേക്കാളും ഒരു പടി മുകളിലാണ് .. ഹൃദയമുണ്ടോ താങ്കൾക്ക് ? sir ന്റെ ഓരോ തുള്ളി കണ്ണീരിനും മോള് സമാധാനം പറയണ കാലം വരും ... ഒരു കാലത്തും നിനക്ക് സമാധാനവും നല്ല ജീവിതവും കിട്ടില്ല ... തീ ചൂളയിൽ കിടന്ന് എരിയുമ്പൊ ജനങ്ങളുടെ രാജാവിന്റെ കാലിൽ വീണ് കുഞ്ഞ് മാപ്പ് പറയുന്നത് ജനം കാണും ...
- മുളക് തേക്കുക , നഖം കൊണ്ടു പോരിക്കുക ഇതൊക്കെ സ്കൂളിൽ വികൃതി കുട്ടികൾ ചെയ്യുന്ന കാര്യം ആണ്. വികൃതി ആകാമെന്ന് പറഞ്ഞതു അല്ലേ ടാസ്സിൽ..അപ്പോൾ അതു ടാസ്കിന്റെ ഭാഗം ആണ്. മുളക് തേക്കുന്നത് ഒകെ ഒരു 10 മിനുറ്റ് കഴിയുമ്പോൾ മാറും.. വിരൽ പിടിച്ചു ഒടിച്ചിട്ടു ഒരു വിഷയം ഇല്ല ..പിന്നെ ആണ്..ഇതു.. ഇപ്പൊ അവളുടെ കണ്ണിനു എന്തു പറ്റി, കാഴ്ച പോയോ...ഇല്ലാലോ... ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയത്തു ബിഗ് ബോസ് ആണ്... ഒരു മോഹൻ ലാലും.. രജിത്തിന് ചവിട്ടി, പിടിച്ചു തള്ളി, ആർക്കും പ്രശ്നം ഇല്ല..
- ഇനി ബിഗ് ബോസ് എന്ന പേര് മാറ്റി ആര്യക്കൊരു ഫ്ളാറ്റ് എന്ന ആക്കണം
- ഒരു മനുഷ്യൻ ഇങ്ങനെ കരഞ്ഞു മാപ്പ് പറഞ്ഞിട്ടും നിന്റെ മനസ് അപാരം തന്നെ... എന്ത് ജന്മം ആണ് നിന്റെ ??
രജിത് കുമാർ പുറത്തായത് ഇങ്ങനെ
ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാർ. വന്നതുമുതൽ വേറെ ലെവൽ കളികൾക്ക് അവസരമൊരുക്കിയ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടിൽ നിന്ന് താൽക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ എത്തിയ ഇന്നത്തെ എപ്പിസോഡിൽ ഇത് തന്നെയാണ് ചർച്ചാ വിഷയം. രജിത് കുമാർ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹൻലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.
മത്സരാർത്ഥികളോടും മോഹൻലാൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവർ അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹൻലാൽ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാർത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹൻലാൽ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹൻലാൽ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാൻ രജിത്തിന് മോഹൻലാൽ അവസരം നൽകി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു.
ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേൾക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോൾ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരുന്നതിൽ താൽപര്യമില്ലെന്ന തീരുമാനത്തിൽ രേഷ്മ ഉറച്ചുനിൽക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാൽ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയിൽ എന്റെ കണ്ണിൽ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തിൽ മാറ്റമില്ലല്ലോ എന്ന് മോഹൻലാൽ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹൻലാൽ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകൾ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങൾ രജിത്തിനെ കാണിച്ചു.വീടിനകത്ത് നടന്ന കാര്യങ്ങൾ കാണുന്നതിനിടയിൽ രജിത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. അവസാനമായി പടിയിറങ്ങുമ്പോൾ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്