Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ശരീരത്തിൽ ദണ്ഡ് ഉപയോഗിച്ചുള്ള മർദ്ദനത്തിന്റെ 33 മുറിവ്; മൂർച്ചയേറിയ ആയുധം കൊണ്ട് 12 മുറിവുകളും; മരണ കാരണമായത് തലയ്ക്കും ശ്വാസകോശത്തിനും ഏറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ

ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ശരീരത്തിൽ ദണ്ഡ് ഉപയോഗിച്ചുള്ള മർദ്ദനത്തിന്റെ 33 മുറിവ്; മൂർച്ചയേറിയ ആയുധം കൊണ്ട് 12 മുറിവുകളും; മരണ കാരണമായത് തലയ്ക്കും ശ്വാസകോശത്തിനും ഏറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണരകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അങ്കിത്തിന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

മൂർച്ചയേറിയ ആയുധം കൊണ്ടുള്ള 12 മുറിവുകളും ദണ്ഡ് ഉപയോഗിച്ചുള്ള 33 മുറിവുകളും അങ്കിത് ശർമ്മയുടെ ശരീരത്തിൽ കണ്ടെത്തി. മുറിവുകളിൽ നിന്ന് വൻ തോതിൽ രക്തം വാർന്നതാണ് മരണകാരണം. മർദ്ദനത്തിൽ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് സംഭവിച്ചതാണ്.

കലാപം നടന്ന 25ന് വൈകിട്ട് ചാന്ദ്ബാഗിലെ വീട്ടിൽ നിന്ന് പുറത്തുപോയ അങ്കിത് ശർമ്മയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ അഴുക്കുചാലിൽ നിന്ന് അങ്കിത് ശർമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

അങ്കിത് ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് എ.എ.പി മുൻ നേതാവ് താഹിർ ഹുസൈൻ അറസ്റ്റിലായിരുന്നു. താഹിർ ഹുസൈന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ അങ്കിത് ശർമ്മയെ ഇയാളുടെ കെട്ടിടത്തിൽ എത്തിച്ച് മർദ്ദിച്ചുകൊന്നുവെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP