സുരക്ഷിതരായിരിക്കുക! കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക; കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്; കൊറോണ കാലത്തെ അവധിക്കാലത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കൊറോണയെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനുള്ള കുറച്ചു നിർദ്ദേശങ്ങൾ...
1. ഇപ്പോൾ കുട്ടികൾ കാണുന്നതും കേൾക്കുന്നതും സംസാരിക്കുന്നതും കൊറോണയെപ്പറ്റിയാണ്. ഇത് അവരിൽ തീർച്ചയായും ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും എന്നതിനാൽ ഈ വിഷയം കുട്ടികളോട് വിശദമായി സംസാരിക്കണം. എന്താണ് രോഗം, അതുണ്ടാകാനുള്ള സാധ്യത (വളരെ കുറവ്), നമ്മുടെ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് കൊറോണ ബാധയെ നേരിടുന്നത് എന്നതെല്ലാം വീട്ടിൽ ചർച്ച ചെയ്യണം. എന്നാൽ ഇതേപ്പറ്റി വളരെ കൂടുതലായ ഉൽക്കണ്ഠ കുട്ടികൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പ്രൊഫെഷണൽ സഹായം തേടാം.
2. പരീക്ഷ നടക്കാത്തതും, ട്യൂഷനും എൻട്രൻസ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾക്ക് പോകാൻ പറ്റാത്തതും കുട്ടികളിലും ചില മാതാപിതാക്കളിലും വലിയ വിഷമം ഉണ്ടാക്കിയേക്കാം. മാതാപിതാക്കൾ അവരുടെ ടെൻഷൻ കുട്ടികളെ അറിയിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ സാഹചര്യം എല്ലാവർക്കും ബാധകമായതിനാൽത്തന്നെ എൻട്രൻസിനെ ഓർത്ത് അധികം വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു മനസ്സിലാക്കണം. ഇതിനെ ഒരു സമയനഷ്ടമായി കണക്കാക്കേണ്ടതില്ല. ഇക്കാര്യത്തിൽ അദ്ധ്യാപകർക്കും ഏറെ ചെയ്യാനുണ്ട്. പലപ്പോഴും കുട്ടികൾക്ക് മാതാപിതാക്കൾ പറയുന്നതിനേക്കാൾ വിശ്വാസം അദ്ധ്യാപകർ പറയുന്നതാണ്. അതുകൊണ്ട് തന്നെ അവധിയിൽ ഇരിക്കുന്ന കുട്ടികളെ അദ്ധ്യാപകർ ആഴ്ചയിൽ ഒരിക്കലെങ്കിലും ടെലിഫോണിൽ വിളിച്ചു സംസാരിക്കുന്നത് നല്ല കാര്യമാണ്.
3. എൻട്രൻസ് പരീക്ഷയുള്ളവർക്ക് വീട്ടിലിരുന്നും പഠിക്കാമല്ലോ. ഓൺലൈൻ ആയി മോക് പരീക്ഷകൾ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവയും പ്രയോജനപ്പെടുത്തണം. ടൈം ടേബിൾ ഉണ്ടാക്കി കൃത്യമായ സമയം ഇതിന് നീക്കിവെയ്ക്കുന്നത് പഠനം നഷ്ടപ്പെടാതിരിക്കാനും ടെൻഷൻ കുറക്കാനും സഹായിക്കും.
4. ഭാവിയുടെ ലോകം ഓൺലൈനായിട്ടുള്ള പഠനത്തിന്റെയും ജോലിയുടേതുമാണ്. അത് പ്രാക്ടീസ് ചെയ്തു തുടങ്ങാനുള്ള ഒരവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്റർനെറ്റിൽ അനവധി കോഴ്സുകൾ - എല്ലാ പ്രായക്കാർക്കും സൗജന്യമായി ലഭ്യമാണ്. കുറച്ചു ലിങ്കുകൾ ഞാൻ കമന്റിൽ ഇടാം. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഫ്രീ ഓൺലൈൻ കോഴ്സ് എന്ന് ഗൂഗിൾ ചെയ്താൽ ഇഷ്ടം പോലെ അവസരങ്ങളുണ്ട്.
5. അവധിക്കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരും കസിൻസുമായി എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യാൻ പ്ലാൻ ചെയ്യൂ. ഇത് മൊബൈൽ ഉപയോഗിച്ച് ഒരു ഡോക്യൂമെന്ററിയോ ഷോർട്ട് ഫിലിമോ ഉണ്ടാക്കുന്നതോ, ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള പ്രോജക്റ്റ് ഡിസ്കഷനോ, ഒരു മ്യൂസിക് ആൽബമോ ആകാം. എന്താണെങ്കിലും remote, online, collaborative എന്നീ മൂന്നു വാക്കുകളാണ് പ്രധാനം. ഇതാണ് ഭാവിയുടെ രീതി. ഇക്കാര്യത്തിലും അദ്ധ്യാപകർക്ക് പല സഹായവും ചെയ്യാനാകും.
6. ഇത് അദ്ധ്യാപകരോടാണ്; സ്കൈപ്പോ വാട്ട്സാപ്പോ ഉപയോഗിച്ച് അദ്ധ്യാപകർക്കും ട്യൂഷൻ തുടരാവുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമായതുകൊണ്ടുതന്നെ മറ്റുള്ള ഓൺലൈൻ ടീച്ചിങ് പ്ലാറ്റ്ഫോമുകളും ഈയവസരത്തിൽ പരിചയപ്പെടാനും പ്രയോജനപ്പെടുത്താനും ശ്രമിക്കാം. ഗൂഗിൾ ക്ലാസ്സ്റൂം പോലുള്ള ഫ്രീ വെബ് സർവീസുകളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അദ്ധ്യാപകർക്കും അവരുടെ സ്കില്ലുകൾ ആധുനികമാക്കാൻ ഇതൊരവസരമാകട്ടെ.
7. ഭാഷ പഠിക്കാനോ നന്നാക്കാനോ ഇതിലും നല്ല സമയമില്ല. ചുരുങ്ങിയത് ഇംഗ്ളീഷ് ഭാഷയെങ്കിലും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിനും ഓൺലൈൻ വിഭവങ്ങൾ ലഭ്യമാണ്. ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും അതിനായി ഉപയോഗിക്കുക.
8. പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാൻ പറ്റിയ സമയമാണ്. ഇംഗ്ളീഷിലും മലയാളത്തിലും ഒരോ പുസ്തകമെങ്കിലും ആഴ്ചയിൽ വായിക്കാൻ ശ്രമിക്കാം. ആയിരക്കണക്കിന് പുസ്തകങ്ങൾ ഫ്രീ ആയി ഓൺലൈനിൽ ലഭ്യമാണ്. ഓരോ വീട്ടിലും വായിക്കാതെയിട്ടിരിക്കുന്ന പുസ്തകങ്ങൾ ഒരു ഡസനെങ്കിലും കാണും. നാട്ടിലെ ലൈബ്രറികളുമായി ബന്ധപ്പെടാനുള്ള അവസരമാണ്, ലൈബ്രറിക്കാർക്ക് കുട്ടികളെ അവരിലേക്ക് അടുപ്പിക്കാൻ പറ്റിയ സമയവും. ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാമല്ലോ.
8. പുതിയതായി എന്തെങ്കിലും സ്കിൽ പഠിക്കാനുള്ള അവസരമാണ്. ഏറ്റവും എളുപ്പം വീട്ടിൽ നിന്നും തുടങ്ങാവുന്ന പാചകം തന്നെ ആകട്ടെ ആദ്യം. വീട് വൃത്തിയാക്കാനും തുണി കഴുകാനും വീട്ടുപകരണങ്ങൾ (മിക്സി തൊട്ട് വാഷിങ് മെഷീൻ വരെ) ശരിയായി ഉപയോഗിക്കാനും പഠിക്കാം. ഗാർഡനിങ്ങ് തൊട്ട് മരപ്പണി വരെ എന്തും പഠിക്കാനുള്ള അവസരമാണ്. ഓൺലൈൻ ആയി കാര്യങ്ങൾ പഠിച്ചു തുടങ്ങുക, ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമാകുക എന്നിങ്ങനെ പലതും ഈ വിഷയത്തിൽ ചെയ്യാനുണ്ട്. ഒരു വീട്ടിലെ മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവ് ഈ അവധിക്കാലത്ത് ഉണ്ടാക്കിയെടുത്താൽ ഇത് പ്രയോജനപ്രദമായ ഒരു അവധിക്കാലം ആകും. കുട്ടികൾക്കൊപ്പ്പം മാതാപിതാക്കളും കൂടി ശ്രമിച്ചാൽ നടക്കുന്ന കാര്യമേ ഉള്ളൂ.
9. നമ്മുടെ ലോകത്തിന്റെ ഭാവി കൂടുതൽ അറിയാനുള്ള ഒരവസരമാണ്. ആഗോളവൽക്കരണം എങ്ങനെയാണ് ലോകത്തെ മാറ്റിയിരിക്കുന്നത്, നിർമ്മിത ബുദ്ധി എങ്ങനെയാണ് ലോകത്തെ മാറ്റാൻ പോകുന്നത്, കാലാവസ്ഥ വ്യതിയാനം എന്ത് രീതിയിലാണ് ലോകത്തെയും നമ്മളേയും ബാധിക്കാൻ പോകുന്നത്, ഇതൊക്കെ അറിയാൻ പറ്റിയ സമയമാണ്. ഓൺലൈനിൽ Ted Talk ൽ നിന്നും തുടങ്ങി പുസ്തകങ്ങൾ വായിച്ച് കൂടുതൽ താല്പര്യമുണ്ടെങ്കിൽ ഓൺലൈൻ കോഴ്സുകളും ചെയ്യാം.
10. എന്തായിരിക്കണം നിങ്ങളുടെ ഭാവി എന്ന് ചിന്തിക്കാൻ പറ്റിയ സമയമാണ്. മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം കിട്ടുന്നതിനാൽ അവരുമായി സംസാരിക്കുക. വിവിധ കരിയറുകളെപ്പറ്റിയും സാധ്യതകളെ കുറിച്ചും അറിവ് നേടുക. അവധിക്കാലം കഴിയുന്പോഴേക്കും ഈ വിഷയങ്ങളിൽ നിങ്ങളുടെ ചിന്തകൾ കൂടുതൽ തെളിച്ചമുള്ളതാക്കുക.
11. മറ്റുള്ളവരെ എങ്ങനെയാണ് സഹായിക്കാനാകുക എന്ന് ചിന്തിക്കാനുള്ള കാലം കൂടിയാണ് ഇത്. കൊറോണ ഈ വിധത്തിൽ തുടർന്നാൽ കോളേജ് വിദ്യാർത്ഥികൾ സന്നദ്ധ പ്രവർത്തനത്തിനായി രംഗത്ത് ഇറങ്ങേണ്ടി വരും. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ വയസ്സായവർ, ഭിന്നശേഷി ഉള്ളവർ, മറുനാട്ടുകാർ എന്നിങ്ങനെ നമ്മുടെ സഹായം വേണ്ടവർ ധാരാളമുണ്ട്. വ്യക്തിപരമായും സംഘടിതമായും എന്താണ് അവർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്നതെന്ന് ചിന്തിക്കുക.
12. കൊറോണ സന്പദ്വ്യവസ്ഥയിൽ പല കുഴപ്പങ്ങളും ഉണ്ടാക്കാൻ പോവുകയാണ്. നമ്മുടെ സന്പദ്വ്യവസ്ഥയുടെ അടിസ്ഥാനമായ വിദേശപണത്തിന്റെ വരവ്, ടൂറിസം, നിർമ്മാണം, ട്രാവൽ, ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ മേഖലകളിലോക്കെ വലിയ ഇടിവ് ഉണ്ടാകും. നമ്മുടെ നാടിന്റെ തൊഴിൽ രംഗത്തെ ഇപ്പോൾ പിടിച്ചു നിർത്തുന്ന മറുനാടൻ തൊഴിലാളികൾ പലരും തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകും. കോളേജ് വിദ്യാർത്ഥികൾ പഠനത്തിന്റെ കൂടെ പാർട്ട് ടൈം ജോലി ചെയ്യേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇത് പ്രാബല്യത്തിലാക്കാൻ പറ്റിയ അവസരമാണ്. ജൂണിനപ്പുറം കൊറോണയിൽ നിന്നും ലോക സന്പദ്വ്യവസ്ഥ തിരിച്ചു കയറുന്ന സമയത്ത് നമ്മുടെ വിദ്യാർത്ഥികളും യുവാക്കളും ആയിരിക്കണം കേരളത്തിൽ അതിനെ നയിക്കേണ്ടത്.
14. അവധിക്കാലം എപ്പോഴും അപകടങ്ങളുടെ കാലം കൂടിയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവധിക്കാലം സുരക്ഷിതമായി വേണം ആഘോഷിക്കാൻ. വെള്ളത്തിലുള്ള അപകടങ്ങളും ബൈക്ക് അപകടങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രമിക്കണം.
15. മാർച്ച് മുതലാണ് കുട്ടികളുടെ അവധിക്ക് മാതാപിതാക്കൾ പ്ലാൻ ചെയ്തിരുന്നത്. ഇപ്പോൾ അപ്രതീക്ഷിതമായ അവധിക്കാലം വന്നപ്പോൾ വീട്ടിൽ തനിയെ വിട്ടു പോരാൻ പറ്റാത്ത കുട്ടികളെ (ആംഗൻ വാടി തൊട്ട് ഹൈസ്കൂൾ വരെ) എന്ത് ചെയ്യും എന്നത് പലയിടത്തും പ്രശ്നമാകും. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ടി വരും. ശ്രദ്ധിക്കുക, നിങ്ങളുടെ കുട്ടികളെ ആരുടെ അടുത്താണോ ആക്കുന്നത് അവിടെ അവർ സുരക്ഷിതരാണെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പു വരുത്തുക (എത്ര അടുത്ത ബന്ധുവിന്റെ/സുഹൃത്തിന്റെ അടുത്താണെങ്കിൽ പോലും).
16. അവധിക്കാലം ആഘോഷത്തിന്റെ കൂടി കാലമാണ്. കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്.
സുരക്ഷിതരായിരിക്കുക! കൊറോണയെപ്പറ്റി മാത്രം ചിന്തിച്ച് വിഷാദമായിരിക്കുന്ന ഒരു അവധിക്കാലമല്ല, മറിച്ച് അടുത്ത കലത്തുണ്ടായിട്ടുള്ളതിൽ ഏറ്റവും അടിപൊളിയായ ഒരു അവധിക്കാലമാകട്ടെ ഇത്!
മുരളി തുമ്മാരുകുടി, നീരജ ജാനകി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്